'കോവളത്തേക്കുള്ള യാത്രയ്ക്കിടെ ഒരു ചോക്ക്ലേറ്റ് നൽകിയപ്പോൾ മയങ്ങിപ്പോയി.. എഴുന്നേൽക്കുമ്പോൾ കാർ പടിഞ്ഞാറേക്കോട്ടയിലൂടെ ഓടുകയായിരുന്നു; ബേക്കറി ജംഗ്ഷനിൽ വെച്ച് എന്നെ പട്ടിയെപ്പോലെ തല്ലിയപ്പോൾ കാണിച്ച് തന്നത് ലൈംഗികമായി എന്നെ പീഡിപ്പിക്കുന്ന വീഡിയോ'; യുവതിയെ പീഡിപ്പിച്ച ശേഷം ഐടി എഞ്ചിനീയർ മുങ്ങിയത് ജർമ്മനിയിലേക്ക്; ചോക്കലേറ്റിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ച ശേഷം കടന്ന യുവാവിന്റെ വീട്ടുകാർ ഭീഷണി മുഴക്കുന്നുവെന്നും യുവതി
എം മനോജ് കുമാർ
തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം ജർമ്മനിയിലേക്ക് മുങ്ങിയ ഐടി എഞ്ചിനീയർ ഇതുവരെ അറസ്റ്റിലായില്ല. രണ്ടു തവണയാണ് ഐടി എഞ്ചിനീയർ ആയ ബിനോജ് ബാബുരാജ് യുവതിയെ പീഡിപ്പിച്ചത്. മയക്കുമരുന്ന് കലർത്തിയ ചോക്കലേറ്റ് നൽകിയ ശേഷം കാറിൽ വച്ചാണ് ആദ്യ പീഡനം നടത്തിയത്. ഈ വീഡിയോ കാണിച്ച് വീണ്ടും പീഡനം നടത്തിയ ശേഷം ബിനോജ് ജർമ്മനിയിലേക്ക് മുങ്ങുകയായിരുന്നു. ബിനോജ് ആദ്യമേ തന്നെ വിവാഹം കഴിച്ചതാണ്.
ഇത് മറച്ചുവച്ചാണ് ഈ യുവതിയെ കെണിയിൽ വീഴ്ത്തിയത്. വിവാഹം കഴിച്ചത് അറിയാത്തതിനാൽ തന്നെ ബിനോജ് വിവാഹം കഴിക്കും എന്നാണ് യുവതി കരുതിയത്. എന്നാൽ വിവാഹം നീട്ടിക്കൊണ്ട് പോയതല്ലാതെ വിവാഹം കഴിക്കാൻ യുവാവ് തയ്യാറായില്ല. ഇതിലെ വഞ്ചന തിരിച്ചറിഞ്ഞാണ് കഴിഞ്ഞ മാർച്ചിൽ യുവതി പരാതി നൽകുന്നത്. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പേരൂർക്കട പൊലീസാണ് ബിനോജ് ബാബുരാജിനെതിരെ എഫ്ഐആർ ഫയൽ ചെയ്തത്. ബിനോജ് ജർമ്മനിയിൽ ആയതിനാൽ ഇയാളെ തിരികെ കൊണ്ടുവരാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. യുവതിയുടെ പരാതിയിൽ അന്വേഷണം നടക്കുകയാണ് എന്നാണ് പേരൂർക്കട പൊലീസ് മറുനാടനോട് പറഞ്ഞത്.
ബിനോജിനെ ജർമ്മനിയിൽ നിന്നും തിരികെ എത്തിക്കാൻ പൊലീസ് താത്പര്യം കാട്ടുന്നില്ല. ഇപ്പോൾ ബിനോജിന്റെ വീട്ടുകാർ നഷ്ടപരിഹാരം നൽകാം കേസ് ഒഴിവാക്കണം എന്ന് പറഞ്ഞു കടുത്ത സമ്മർദ്ദം നടത്തുകയും ഭീഷണിപ്പെടുത്തുകയും തന്റെ പേരിൽ അപകീർത്തികരമായ പ്രചാരണം നടത്തുകയും ചെയ്യുന്നു എന്നാണ് യുവതിയുടെ ആരോപണം. തന്നെ ചതിച്ച് എല്ലാം കവർന്നെടുത്ത വഞ്ചകനെ എത്രയും പെട്ടെന്ന് ഇരുമ്പഴിക്കുള്ളിൽ ആക്കണം. ബിനോജ് എത്താൻ വൈകുന്തോറും എനിക്ക് നീതി വൈകുകയാണ്. നീതി കിട്ടണമെങ്കിൽ വഞ്ചകനായ ഐടി എഞ്ചിനീയർ അറസ്റ്റിൽ ആകണം-യുവതി മറുനാടനോട് പറഞ്ഞു. കാറിടിച്ച് വീണപ്പോൾ തുടങ്ങിയ പരിചയം എത്തിയത് അടുപ്പത്തിലാണ്. ഹോസ്റ്റലിൽ എത്തി വഴക്കുണ്ടാക്കിയപ്പോൾ സംസാരിക്കാൻ കാറിൽ കയറിയപ്പോൾ മയക്കുമരുന്ന് കലർത്തിയ ചോക്ക്ലേറ്റ് നൽകി കാറിൽ വച്ചാണ് പീഡിപ്പിച്ചത്. അപ്പോൾ വീഡിയോയും ഷൂട്ട് ചെയ്തു. ഇത് കാണിച്ച് എന്നെ ഭീഷണിപ്പെടുത്തി. വിവാഹം കഴിക്കാൻ നിർബന്ധിച്ചപ്പോൾ പട്ടം മരപ്പാലത്തെ സ്വന്തം വീട്ടിൽ കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചു. എണീക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഞാൻ തിരികെ എത്തിയത്. വിവാഹം കഴിക്കില്ലെന്ന് മനസിലാക്കിയാണ് പരാതി നൽകിയത്. പ്രണയച്ചതിയിൽ കുരുക്കി തന്നെ നശിപ്പിച്ച കഥ യുവതി പറയുന്നത് ഇങ്ങനെ:
പ്രണയച്ചതിയിൽ കുരുക്കി നശിപ്പിച്ച് ഇല്ലാതാക്കിയെന്നു യുവതി
2009 ൽ ബിനോജിന്റെ കാർ എന്നെ തട്ടിയതോടെയാണ് ഞങ്ങൾ തമ്മിൽ സൗഹൃദമാകുന്നത്. ആ സമയത്ത് ടെക്നോപാർക്കിൽ എഞ്ചിനീയർ ആയിരുന്നു ബിനോജ്. ഈ സൗഹൃദമാണ് അടുപ്പമായി മാറുന്നത്. പട്ടം മരപ്പാലത്ത് കൂടി ഞാൻ നടന്നുപോകുമ്പോൾ ബിനോജ് ഓടിച്ച കാർ എന്നെ ചെറുതായി തട്ടി. എനിക്ക് പരുക്കൊന്നും പറ്റിയിരുന്നില്ല. കൈ ചെറുതായി മുറിയുകയാണ് ചെയ്തത്. അപ്പോഴാണ് എന്റെ ഫോൺ നമ്പർ തപ്പിയെടുത്ത് വിളിക്കാൻ തുടങ്ങിയത്.. വളരെ മാന്യമായി ആണ് പെരുമാറിയിരുന്നത്. ആ സൗഹൃദമാണ് പിന്നെ അടുപ്പമായി മാറിയത്. രാത്രി എട്ടുമുതൽ വെളുപ്പിന് രണ്ടു മണിവരെ സംസാരിക്കുമായിരുന്നു. എന്റെ കോൾ ലിസ്റ്റിൽ എല്ലാം ഉണ്ട്. വിവാഹം കഴിഞ്ഞയാൾക്ക് ഇങ്ങനെ രാത്രിയിൽ സം,സംസാരിക്കാൻ കഴിയുമോ? . അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞില്ല എന്നാണ് ഞാൻ കരുതിയത്. കൗശലപൂർവ്വം അയാൾ ബന്ധം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു.
മരിക്കുന്നതിനു മുൻപ് ചേച്ചി ആഗ്രഹിച്ചത് എന്റെ വിവാഹം:
എന്റെ ചേച്ചി മരിക്കുന്നതിനു മുൻപ് ആഗ്രഹിച്ചത് എന്റെ വിവാഹമായിരുന്നു. ഞാൻ ബിനോജിന് വേണ്ടിയാണ് മാറ്റിവെച്ചത്. നിനക്ക് ഐഎഎസ് കിട്ടാൻ ആഗ്രഹമുണ്ട്. അതിനാൽ അതിനായി ശ്രമിക്കൂ എന്നാണ് പറഞ്ഞത്. ബിനോജ് വിവാഹം കഴിഞ്ഞത് ഞാൻ മനസിലാക്കിയിരുന്നില്ല.. വിവാഹം കഴിച്ചയാൾ ഇങ്ങനെ പറയുമോ? പിന്നെ ഒരു ദിവസം ബിനോജിനെയും വേറൊരു സ്ത്രീയെയും ഞാൻ ടൗണിൽ വെച്ച് കണ്ടു. ഇതോടെയാണ് വിവാഹം കഴിച്ചതായി ഞാൻ മനസിലാക്കുന്നത്. ഞാൻ വിവാഹം കഴിച്ചു..അമ്മയുടെ ഇഷ്ടപ്രകാരം അമ്മയുടെ സുഹൃത്തിന്റെ മകളെയാണ് വിവാഹം കഴിച്ചത്. പക്ഷെ എന്നെ കളയാൻ താത്പര്യമില്ല എന്നാണ് പറഞ്ഞത്. അപ്പോഴേക്കും ബിനോജ് പീഡനം നടത്തിയിരുന്നു. ബേക്കറി ജംഗ്ഷനിൽ സ്വീറ്റ് മഹലിന് മുന്നിൽ വെച്ച് എന്നെ പട്ടിയെപ്പോലെ തല്ലി..എന്റെ കൈ കടിച്ചു മുറിച്ചു....ആളുകൾ ഓടിക്കൂടി...അന്നാണ് ഞാൻ പരാതി നൽകുന്നത്. അപ്പോഴാണ് ആ വീഡിയോ ബിനോജ് എന്നെ കാണിക്കുന്നതും ഞാൻ കാണുന്നതും. ലൈംഗികമായി കാറിൽ വെച്ച് പീഡിപ്പിച്ചപ്പോൾ എടുത്ത വീഡിയോ അവൻ എനിക്ക് കാണിച്ച് തന്നത്. അവന്റെ കൂടെ കാറിൽ കയറാൻ ആവശ്യപ്പെട്ടാണ് വീഡിയോ കാണിച്ചു തന്നത്. ഈ വീഡിയോ പുറത്ത് വിടും എന്നാണ് പറഞ്ഞത്. ചേച്ചി അപ്പോൾ വെന്റിലെറ്ററിൽ ആയിരുന്നു. വീട്ടിൽ എനിക്ക് ഇത് ആരോടും പറയാൻ കഴിയാത്ത സാഹചര്യവുമായിരുന്നു.
പീഡിപ്പിച്ചത് മയക്കുമരുന്ന് കലർത്തിയ ചോക്ക്ലേറ്റ് നൽകി
ഒരു ദിവസം ടൗണിൽ ഞാൻ താമസിക്കുന്ന ലേഡീസ് ഹോസ്റ്റലിൽ കയറിവന്നു അവൻ ബഹളമുണ്ടാക്കി. ഞാൻ കൂടെ വരണം എന്ന് പറഞ്ഞാണ് ബഹളം വെച്ചത്. നിനക്ക് എന്താണ് വേണ്ടത്.. സംസാരിക്കാൻ ഞാൻ തയ്യാറാണ് എന്ന് പറഞ്ഞു,.. അങ്ങിനെയാണ് ബിനോജിന്റെ കാറിൽ കയറിയത്. കാറിൽ കോവളം ഭാഗത്തേക്കാണ് പോയത്. കാറിൽ വെച്ച് എനിക്ക് ചോക്ക്ളെറ്റ് തന്നു...ഞാൻ മയങ്ങിപ്പോയി...ഞാൻ എണീക്കുമ്പോൾ കാർ ഓടുക തന്നെയായിരുന്നു. പടിഞ്ഞാറേക്കോട്ടയിലൂടെ കാർ ഓടുകയായിരുന്നു. ഉറങ്ങിപ്പോയത് എങ്ങനെയാണ് എന്ന് ഞാൻ ചോദിച്ചു. നീ ഉറങ്ങിയത് നിനക്കല്ലേ അറിയാൻ കഴിയൂ...എനിക്ക് അറിയത്തില്ല എന്ന് പറഞ്ഞു. ഞാൻ അങ്ങനെ ഉറങ്ങേണ്ട കാര്യമില്ലല്ലോ എന്ന് ഞാൻ പറഞ്ഞു. മയങ്ങിക്കിടക്കുന്ന സമയത്ത് അവൻ പീഡിപ്പിച്ചു. ആ സമയത്ത് കാറിൽ വെച്ച് അവൻ വീഡിയോ എടുത്തു. ആ വീഡിയോയാണ് ബേക്കറിയിൽ വെച്ച് പട്ടിയെ തല്ലുന്നതുപോലെ തല്ലിയപ്പോൾ ഭീഷണിപ്പെടുത്തി വഴങ്ങിക്കൊടുക്കാൻ പറഞ്ഞു എന്നെ കാണിച്ചത്....വീഡിയോ വെച്ച് ഭീഷണിപ്പെടുത്തിയാൽ ഞാൻ ആരോടും പറയില്ല എന്ന് അവൻ കരുതി.
തന്ത്രത്തിൽ വീട്ടിൽ കൊണ്ട് പോയി പിന്നെയും പീഡനം
കാറിലെ സംഭവത്തിനു ശേഷം പിന്നെയും അവൻ എന്നെ ലൈംഗികമായി ഉപയോഗിച്ചു. അത് പട്ടം മരപ്പാലത്തുള്ള അവന്റെ വീട്ടിൽവെച്ച്. ഇവന് ഉറപ്പായിരുന്നു എന്നെ സ്വന്തമാക്കി വെക്കാം എന്ന്. ശാരീരിക ബന്ധം നിലനിർത്തി എന്നെ കൂടെ നിർത്താനുള്ള അടവാണ് അവൻ പയറ്റിയത്. ഒരു ദിവസം ഞാൻ അടിയുണ്ടാക്കി. വിവാഹം കഴിക്കാൻ പറഞ്ഞിട്ട്. അവന്റെ അമ്മയെയും അച്ഛനെയും കണ്ടേ കഴിയൂ എന്നാണ് പറഞ്ഞത്. അങ്ങിനെയാണ് എന്നെ വീട്ടിൽ വിളിച്ചു കൊണ്ടുപോയത്. അപ്പോൾ അവന്റെ അമ്മയും അച്ഛനും ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും വരും എന്ന് പറഞ്ഞു എന്നെ പിടിച്ചിരുത്തി...അവിടെവെച്ച് ലൈംഗികമായി എന്നെ ആക്രമിച്ചു. എനിക്ക് എണീക്കാൻ കഴിയാത്ത സ്റ്റേജിലാണ് ഞാൻ എഴുന്നേറ്റ് പോകുന്നത്. എന്റെ ഹോസ്റ്റൽമേറ്റ്സിനോട് ഞാൻ കാര്യങ്ങൾ പറഞ്ഞിരുന്നു. അവനു അറസ്റ്റ് വാറണ്ട് വരുന്നതിനു തലേന്നാളാണ് അവൻ മുങ്ങി ജർമ്മനിയിലേക്ക് പോകുന്നത്. പരാതി നൽകുന്നതിനു മുൻപ് എന്റെ സുഹൃത്തുക്കളായ രണ്ടു അഭിഭാഷകർ അവന്റെ വീട്ടിൽ പോയി എന്റെ നഗ്ന വീഡിയോ തിരികെ നൽകാൻ അവശ്യപ്പെട്ടിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ ഞാനും ആഗ്രഹിച്ചിരുന്നു. എന്നെ ശല്യം ചെയ്യരുത്.. ജീവിക്കാൻ എന്നെ അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടത്. അവൾക്ക് എത്ര കോടി വേണമെങ്കിലും കൊടുക്കാം.. അവളെ ഞാൻ കെട്ടാം എന്നാണ് അവൻ പറഞ്ഞത്. എന്നെ ഒഴിവാക്കാൻ അവൻ തയ്യാറല്ല. ജർമ്മനിയിൽ അവനു ഭാര്യയായിഞാൻ വേണം. എന്നോടു ജർമനിയിലേക്ക് വരാനാണ് ആവശ്യം. നാട്ടിൽ വന്നാൽ ഇപ്പോഴത്തെ ഭാര്യയും കുട്ടിയും ഉണ്ട്. അതുമതി എന്ന രീതിയിലാണ് അവന്റെ ആവശ്യം നീളുന്നത്.
വീട്ടിൽ വന്നു മുഴക്കിയത് ചേച്ചി പോയ സ്ഥലത്തേക്ക് അനിയത്തിക്കും പോകേണ്ടി വരും എന്ന ഭീഷണി
അവന്റെ അമ്മയും അച്ഛനും വിരമിച്ച ഒരു ഡിവൈഎസ്പിയും കൂടി ഈ അടുത്ത നാളിൽ എന്റെ വീട്ടിൽ വന്നിരുന്നു. കേസ് ഒത്തുതീർക്കണം. നഷ്ടപരിഹാരം നൽകാം എന്നാണ് പറഞ്ഞത്. ഞാൻ അത് തള്ളിക്കളഞ്ഞു. എന്റെ ചേച്ചി മരിച്ചിട്ട് കുറച്ച് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ചേച്ചി പോയ സ്ഥലത്തേക്ക് അനിയത്തിക്കും പോകേണ്ടി വരും എന്ന ഭീഷണിയാണ് അവർ വീട്ടിൽ വന്നു മുഴക്കിയത്. പൊലീസിനോട് അവർ പറഞ്ഞത് ഞങ്ങൾ ബന്ധുക്കളാണ്. ഞങ്ങൾ പറഞ്ഞു തീർത്തോളാം എന്നാണ്. ഞങ്ങൾ തമ്മിൽ ബന്ധുക്കൾ അല്ല. അവർ എന്റെ സുഹൃത്തുക്കളെ വിളിച്ച് ചോദിക്കുകയാണ്. നിങ്ങളുടെ അടുത്ത നിന്ന് അവൾ കാശ് വാങ്ങിക്കാറുണ്ടോ? എന്നെക്കുറിച്ച് മോശമായി പറയുന്നു. കോൾ ലിസ്റ്റ്, ഫോൺ റെക്കോർഡിങ്സ്എല്ലാം പൊലീസിനു കൊടുത്തു. മജിസ്ട്രേറ്റിനു രഹസ്യമൊഴിയും നൽകിയിട്ടുണ്ട്. എഫ്ഐആറും വന്നു. എന്നിട്ടും അവൻ ഇതുവരെ അറസ്റ്റിൽ ആയിട്ടില്ല. എനിക്ക് അവനെ വേണ്ട. അവന്റെ കാശും വേണ്ട. എന്നെ ചതിച്ച അവൻ അഴിക്കുള്ളിൽ ആകണം. അതിനാലാണ് ഞാൻ പരാതി നൽകിയത്- യുവതി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്