'കോവളത്തേക്കുള്ള യാത്രയ്ക്കിടെ ഒരു ചോക്ക്ലേറ്റ് നൽകിയപ്പോൾ മയങ്ങിപ്പോയി.. എഴുന്നേൽക്കുമ്പോൾ കാർ പടിഞ്ഞാറേക്കോട്ടയിലൂടെ ഓടുകയായിരുന്നു; ബേക്കറി ജംഗ്ഷനിൽ വെച്ച് എന്നെ പട്ടിയെപ്പോലെ തല്ലിയപ്പോൾ കാണിച്ച് തന്നത് ലൈംഗികമായി എന്നെ പീഡിപ്പിക്കുന്ന വീഡിയോ'; യുവതിയെ പീഡിപ്പിച്ച ശേഷം ഐടി എഞ്ചിനീയർ മുങ്ങിയത് ജർമ്മനിയിലേക്ക്; ചോക്കലേറ്റിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ച ശേഷം കടന്ന യുവാവിന്റെ വീട്ടുകാർ ഭീഷണി മുഴക്കുന്നുവെന്നും യുവതി
എം മനോജ് കുമാർ
തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം ജർമ്മനിയിലേക്ക് മുങ്ങിയ ഐടി എഞ്ചിനീയർ ഇതുവരെ അറസ്റ്റിലായില്ല. രണ്ടു തവണയാണ് ഐടി എഞ്ചിനീയർ ആയ ബിനോജ് ബാബുരാജ് യുവതിയെ പീഡിപ്പിച്ചത്. മയക്കുമരുന്ന് കലർത്തിയ ചോക്കലേറ്റ് നൽകിയ ശേഷം കാറിൽ വച്ചാണ് ആദ്യ പീഡനം നടത്തിയത്. ഈ വീഡിയോ കാണിച്ച് വീണ്ടും പീഡനം നടത്തിയ ശേഷം ബിനോജ് ജർമ്മനിയിലേക്ക് മുങ്ങുകയായിരുന്നു. ബിനോജ് ആദ്യമേ തന്നെ വിവാഹം കഴിച്ചതാണ്.
ഇത് മറച്ചുവച്ചാണ് ഈ യുവതിയെ കെണിയിൽ വീഴ്ത്തിയത്. വിവാഹം കഴിച്ചത് അറിയാത്തതിനാൽ തന്നെ ബിനോജ് വിവാഹം കഴിക്കും എന്നാണ് യുവതി കരുതിയത്. എന്നാൽ വിവാഹം നീട്ടിക്കൊണ്ട് പോയതല്ലാതെ വിവാഹം കഴിക്കാൻ യുവാവ് തയ്യാറായില്ല. ഇതിലെ വഞ്ചന തിരിച്ചറിഞ്ഞാണ് കഴിഞ്ഞ മാർച്ചിൽ യുവതി പരാതി നൽകുന്നത്. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പേരൂർക്കട പൊലീസാണ് ബിനോജ് ബാബുരാജിനെതിരെ എഫ്ഐആർ ഫയൽ ചെയ്തത്. ബിനോജ് ജർമ്മനിയിൽ ആയതിനാൽ ഇയാളെ തിരികെ കൊണ്ടുവരാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. യുവതിയുടെ പരാതിയിൽ അന്വേഷണം നടക്കുകയാണ് എന്നാണ് പേരൂർക്കട പൊലീസ് മറുനാടനോട് പറഞ്ഞത്.
ബിനോജിനെ ജർമ്മനിയിൽ നിന്നും തിരികെ എത്തിക്കാൻ പൊലീസ് താത്പര്യം കാട്ടുന്നില്ല. ഇപ്പോൾ ബിനോജിന്റെ വീട്ടുകാർ നഷ്ടപരിഹാരം നൽകാം കേസ് ഒഴിവാക്കണം എന്ന് പറഞ്ഞു കടുത്ത സമ്മർദ്ദം നടത്തുകയും ഭീഷണിപ്പെടുത്തുകയും തന്റെ പേരിൽ അപകീർത്തികരമായ പ്രചാരണം നടത്തുകയും ചെയ്യുന്നു എന്നാണ് യുവതിയുടെ ആരോപണം. തന്നെ ചതിച്ച് എല്ലാം കവർന്നെടുത്ത വഞ്ചകനെ എത്രയും പെട്ടെന്ന് ഇരുമ്പഴിക്കുള്ളിൽ ആക്കണം. ബിനോജ് എത്താൻ വൈകുന്തോറും എനിക്ക് നീതി വൈകുകയാണ്. നീതി കിട്ടണമെങ്കിൽ വഞ്ചകനായ ഐടി എഞ്ചിനീയർ അറസ്റ്റിൽ ആകണം-യുവതി മറുനാടനോട് പറഞ്ഞു. കാറിടിച്ച് വീണപ്പോൾ തുടങ്ങിയ പരിചയം എത്തിയത് അടുപ്പത്തിലാണ്. ഹോസ്റ്റലിൽ എത്തി വഴക്കുണ്ടാക്കിയപ്പോൾ സംസാരിക്കാൻ കാറിൽ കയറിയപ്പോൾ മയക്കുമരുന്ന് കലർത്തിയ ചോക്ക്ലേറ്റ് നൽകി കാറിൽ വച്ചാണ് പീഡിപ്പിച്ചത്. അപ്പോൾ വീഡിയോയും ഷൂട്ട് ചെയ്തു. ഇത് കാണിച്ച് എന്നെ ഭീഷണിപ്പെടുത്തി. വിവാഹം കഴിക്കാൻ നിർബന്ധിച്ചപ്പോൾ പട്ടം മരപ്പാലത്തെ സ്വന്തം വീട്ടിൽ കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചു. എണീക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഞാൻ തിരികെ എത്തിയത്. വിവാഹം കഴിക്കില്ലെന്ന് മനസിലാക്കിയാണ് പരാതി നൽകിയത്. പ്രണയച്ചതിയിൽ കുരുക്കി തന്നെ നശിപ്പിച്ച കഥ യുവതി പറയുന്നത് ഇങ്ങനെ:
പ്രണയച്ചതിയിൽ കുരുക്കി നശിപ്പിച്ച് ഇല്ലാതാക്കിയെന്നു യുവതി
2009 ൽ ബിനോജിന്റെ കാർ എന്നെ തട്ടിയതോടെയാണ് ഞങ്ങൾ തമ്മിൽ സൗഹൃദമാകുന്നത്. ആ സമയത്ത് ടെക്നോപാർക്കിൽ എഞ്ചിനീയർ ആയിരുന്നു ബിനോജ്. ഈ സൗഹൃദമാണ് അടുപ്പമായി മാറുന്നത്. പട്ടം മരപ്പാലത്ത് കൂടി ഞാൻ നടന്നുപോകുമ്പോൾ ബിനോജ് ഓടിച്ച കാർ എന്നെ ചെറുതായി തട്ടി. എനിക്ക് പരുക്കൊന്നും പറ്റിയിരുന്നില്ല. കൈ ചെറുതായി മുറിയുകയാണ് ചെയ്തത്. അപ്പോഴാണ് എന്റെ ഫോൺ നമ്പർ തപ്പിയെടുത്ത് വിളിക്കാൻ തുടങ്ങിയത്.. വളരെ മാന്യമായി ആണ് പെരുമാറിയിരുന്നത്. ആ സൗഹൃദമാണ് പിന്നെ അടുപ്പമായി മാറിയത്. രാത്രി എട്ടുമുതൽ വെളുപ്പിന് രണ്ടു മണിവരെ സംസാരിക്കുമായിരുന്നു. എന്റെ കോൾ ലിസ്റ്റിൽ എല്ലാം ഉണ്ട്. വിവാഹം കഴിഞ്ഞയാൾക്ക് ഇങ്ങനെ രാത്രിയിൽ സം,സംസാരിക്കാൻ കഴിയുമോ? . അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞില്ല എന്നാണ് ഞാൻ കരുതിയത്. കൗശലപൂർവ്വം അയാൾ ബന്ധം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു.
മരിക്കുന്നതിനു മുൻപ് ചേച്ചി ആഗ്രഹിച്ചത് എന്റെ വിവാഹം:
എന്റെ ചേച്ചി മരിക്കുന്നതിനു മുൻപ് ആഗ്രഹിച്ചത് എന്റെ വിവാഹമായിരുന്നു. ഞാൻ ബിനോജിന് വേണ്ടിയാണ് മാറ്റിവെച്ചത്. നിനക്ക് ഐഎഎസ് കിട്ടാൻ ആഗ്രഹമുണ്ട്. അതിനാൽ അതിനായി ശ്രമിക്കൂ എന്നാണ് പറഞ്ഞത്. ബിനോജ് വിവാഹം കഴിഞ്ഞത് ഞാൻ മനസിലാക്കിയിരുന്നില്ല.. വിവാഹം കഴിച്ചയാൾ ഇങ്ങനെ പറയുമോ? പിന്നെ ഒരു ദിവസം ബിനോജിനെയും വേറൊരു സ്ത്രീയെയും ഞാൻ ടൗണിൽ വെച്ച് കണ്ടു. ഇതോടെയാണ് വിവാഹം കഴിച്ചതായി ഞാൻ മനസിലാക്കുന്നത്. ഞാൻ വിവാഹം കഴിച്ചു..അമ്മയുടെ ഇഷ്ടപ്രകാരം അമ്മയുടെ സുഹൃത്തിന്റെ മകളെയാണ് വിവാഹം കഴിച്ചത്. പക്ഷെ എന്നെ കളയാൻ താത്പര്യമില്ല എന്നാണ് പറഞ്ഞത്. അപ്പോഴേക്കും ബിനോജ് പീഡനം നടത്തിയിരുന്നു. ബേക്കറി ജംഗ്ഷനിൽ സ്വീറ്റ് മഹലിന് മുന്നിൽ വെച്ച് എന്നെ പട്ടിയെപ്പോലെ തല്ലി..എന്റെ കൈ കടിച്ചു മുറിച്ചു....ആളുകൾ ഓടിക്കൂടി...അന്നാണ് ഞാൻ പരാതി നൽകുന്നത്. അപ്പോഴാണ് ആ വീഡിയോ ബിനോജ് എന്നെ കാണിക്കുന്നതും ഞാൻ കാണുന്നതും. ലൈംഗികമായി കാറിൽ വെച്ച് പീഡിപ്പിച്ചപ്പോൾ എടുത്ത വീഡിയോ അവൻ എനിക്ക് കാണിച്ച് തന്നത്. അവന്റെ കൂടെ കാറിൽ കയറാൻ ആവശ്യപ്പെട്ടാണ് വീഡിയോ കാണിച്ചു തന്നത്. ഈ വീഡിയോ പുറത്ത് വിടും എന്നാണ് പറഞ്ഞത്. ചേച്ചി അപ്പോൾ വെന്റിലെറ്ററിൽ ആയിരുന്നു. വീട്ടിൽ എനിക്ക് ഇത് ആരോടും പറയാൻ കഴിയാത്ത സാഹചര്യവുമായിരുന്നു.
പീഡിപ്പിച്ചത് മയക്കുമരുന്ന് കലർത്തിയ ചോക്ക്ലേറ്റ് നൽകി
ഒരു ദിവസം ടൗണിൽ ഞാൻ താമസിക്കുന്ന ലേഡീസ് ഹോസ്റ്റലിൽ കയറിവന്നു അവൻ ബഹളമുണ്ടാക്കി. ഞാൻ കൂടെ വരണം എന്ന് പറഞ്ഞാണ് ബഹളം വെച്ചത്. നിനക്ക് എന്താണ് വേണ്ടത്.. സംസാരിക്കാൻ ഞാൻ തയ്യാറാണ് എന്ന് പറഞ്ഞു,.. അങ്ങിനെയാണ് ബിനോജിന്റെ കാറിൽ കയറിയത്. കാറിൽ കോവളം ഭാഗത്തേക്കാണ് പോയത്. കാറിൽ വെച്ച് എനിക്ക് ചോക്ക്ളെറ്റ് തന്നു...ഞാൻ മയങ്ങിപ്പോയി...ഞാൻ എണീക്കുമ്പോൾ കാർ ഓടുക തന്നെയായിരുന്നു. പടിഞ്ഞാറേക്കോട്ടയിലൂടെ കാർ ഓടുകയായിരുന്നു. ഉറങ്ങിപ്പോയത് എങ്ങനെയാണ് എന്ന് ഞാൻ ചോദിച്ചു. നീ ഉറങ്ങിയത് നിനക്കല്ലേ അറിയാൻ കഴിയൂ...എനിക്ക് അറിയത്തില്ല എന്ന് പറഞ്ഞു. ഞാൻ അങ്ങനെ ഉറങ്ങേണ്ട കാര്യമില്ലല്ലോ എന്ന് ഞാൻ പറഞ്ഞു. മയങ്ങിക്കിടക്കുന്ന സമയത്ത് അവൻ പീഡിപ്പിച്ചു. ആ സമയത്ത് കാറിൽ വെച്ച് അവൻ വീഡിയോ എടുത്തു. ആ വീഡിയോയാണ് ബേക്കറിയിൽ വെച്ച് പട്ടിയെ തല്ലുന്നതുപോലെ തല്ലിയപ്പോൾ ഭീഷണിപ്പെടുത്തി വഴങ്ങിക്കൊടുക്കാൻ പറഞ്ഞു എന്നെ കാണിച്ചത്....വീഡിയോ വെച്ച് ഭീഷണിപ്പെടുത്തിയാൽ ഞാൻ ആരോടും പറയില്ല എന്ന് അവൻ കരുതി.
തന്ത്രത്തിൽ വീട്ടിൽ കൊണ്ട് പോയി പിന്നെയും പീഡനം
കാറിലെ സംഭവത്തിനു ശേഷം പിന്നെയും അവൻ എന്നെ ലൈംഗികമായി ഉപയോഗിച്ചു. അത് പട്ടം മരപ്പാലത്തുള്ള അവന്റെ വീട്ടിൽവെച്ച്. ഇവന് ഉറപ്പായിരുന്നു എന്നെ സ്വന്തമാക്കി വെക്കാം എന്ന്. ശാരീരിക ബന്ധം നിലനിർത്തി എന്നെ കൂടെ നിർത്താനുള്ള അടവാണ് അവൻ പയറ്റിയത്. ഒരു ദിവസം ഞാൻ അടിയുണ്ടാക്കി. വിവാഹം കഴിക്കാൻ പറഞ്ഞിട്ട്. അവന്റെ അമ്മയെയും അച്ഛനെയും കണ്ടേ കഴിയൂ എന്നാണ് പറഞ്ഞത്. അങ്ങിനെയാണ് എന്നെ വീട്ടിൽ വിളിച്ചു കൊണ്ടുപോയത്. അപ്പോൾ അവന്റെ അമ്മയും അച്ഛനും ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും വരും എന്ന് പറഞ്ഞു എന്നെ പിടിച്ചിരുത്തി...അവിടെവെച്ച് ലൈംഗികമായി എന്നെ ആക്രമിച്ചു. എനിക്ക് എണീക്കാൻ കഴിയാത്ത സ്റ്റേജിലാണ് ഞാൻ എഴുന്നേറ്റ് പോകുന്നത്. എന്റെ ഹോസ്റ്റൽമേറ്റ്സിനോട് ഞാൻ കാര്യങ്ങൾ പറഞ്ഞിരുന്നു. അവനു അറസ്റ്റ് വാറണ്ട് വരുന്നതിനു തലേന്നാളാണ് അവൻ മുങ്ങി ജർമ്മനിയിലേക്ക് പോകുന്നത്. പരാതി നൽകുന്നതിനു മുൻപ് എന്റെ സുഹൃത്തുക്കളായ രണ്ടു അഭിഭാഷകർ അവന്റെ വീട്ടിൽ പോയി എന്റെ നഗ്ന വീഡിയോ തിരികെ നൽകാൻ അവശ്യപ്പെട്ടിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ ഞാനും ആഗ്രഹിച്ചിരുന്നു. എന്നെ ശല്യം ചെയ്യരുത്.. ജീവിക്കാൻ എന്നെ അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടത്. അവൾക്ക് എത്ര കോടി വേണമെങ്കിലും കൊടുക്കാം.. അവളെ ഞാൻ കെട്ടാം എന്നാണ് അവൻ പറഞ്ഞത്. എന്നെ ഒഴിവാക്കാൻ അവൻ തയ്യാറല്ല. ജർമ്മനിയിൽ അവനു ഭാര്യയായിഞാൻ വേണം. എന്നോടു ജർമനിയിലേക്ക് വരാനാണ് ആവശ്യം. നാട്ടിൽ വന്നാൽ ഇപ്പോഴത്തെ ഭാര്യയും കുട്ടിയും ഉണ്ട്. അതുമതി എന്ന രീതിയിലാണ് അവന്റെ ആവശ്യം നീളുന്നത്.
വീട്ടിൽ വന്നു മുഴക്കിയത് ചേച്ചി പോയ സ്ഥലത്തേക്ക് അനിയത്തിക്കും പോകേണ്ടി വരും എന്ന ഭീഷണി
അവന്റെ അമ്മയും അച്ഛനും വിരമിച്ച ഒരു ഡിവൈഎസ്പിയും കൂടി ഈ അടുത്ത നാളിൽ എന്റെ വീട്ടിൽ വന്നിരുന്നു. കേസ് ഒത്തുതീർക്കണം. നഷ്ടപരിഹാരം നൽകാം എന്നാണ് പറഞ്ഞത്. ഞാൻ അത് തള്ളിക്കളഞ്ഞു. എന്റെ ചേച്ചി മരിച്ചിട്ട് കുറച്ച് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ചേച്ചി പോയ സ്ഥലത്തേക്ക് അനിയത്തിക്കും പോകേണ്ടി വരും എന്ന ഭീഷണിയാണ് അവർ വീട്ടിൽ വന്നു മുഴക്കിയത്. പൊലീസിനോട് അവർ പറഞ്ഞത് ഞങ്ങൾ ബന്ധുക്കളാണ്. ഞങ്ങൾ പറഞ്ഞു തീർത്തോളാം എന്നാണ്. ഞങ്ങൾ തമ്മിൽ ബന്ധുക്കൾ അല്ല. അവർ എന്റെ സുഹൃത്തുക്കളെ വിളിച്ച് ചോദിക്കുകയാണ്. നിങ്ങളുടെ അടുത്ത നിന്ന് അവൾ കാശ് വാങ്ങിക്കാറുണ്ടോ? എന്നെക്കുറിച്ച് മോശമായി പറയുന്നു. കോൾ ലിസ്റ്റ്, ഫോൺ റെക്കോർഡിങ്സ്എല്ലാം പൊലീസിനു കൊടുത്തു. മജിസ്ട്രേറ്റിനു രഹസ്യമൊഴിയും നൽകിയിട്ടുണ്ട്. എഫ്ഐആറും വന്നു. എന്നിട്ടും അവൻ ഇതുവരെ അറസ്റ്റിൽ ആയിട്ടില്ല. എനിക്ക് അവനെ വേണ്ട. അവന്റെ കാശും വേണ്ട. എന്നെ ചതിച്ച അവൻ അഴിക്കുള്ളിൽ ആകണം. അതിനാലാണ് ഞാൻ പരാതി നൽകിയത്- യുവതി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്