യുവതിയുടെ ബെർത്തിൽ സൈനികൻ ചെലവഴിച്ചത് ഒരു മണിക്കൂർ; എഴരയ്ക്ക് യുവതിക്ക് അടുത്ത് എത്തിയത് ഫിറ്റായി എന്ന് ഉറപ്പിച്ച ശേഷം; ആലപ്പുഴയ്ക്കും എറണാകുളത്തിനും ഇടയിൽ വെച്ച് എട്ടു മണിക്ക് പീഡനം നടന്നുവെന്ന് ഉറപ്പിച്ച് റെയിൽവേ പൊലീസ്; തെളിവെടുപ്പിനായി രാജധാനി എക്സപ്രസിലെ ബി 1 കോച്ച് വിട്ടുനൽകണമെന്ന് റെയിൽവെക്ക് കത്ത്

വിനോദ് പൂന്തോട്ടം
ആലപ്പുഴ: ട്രെയിൻ യാത്രയ്ക്കിടയിൽ മദ്യം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ തെളിവെടുപ്പിനായി 12432 രാജധാനി എക്സ്പ്രസിലെ ബി 1 കോച്ച് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ക്രിസ്പിൻ സാം
റെയിൽവേ അധികൃതർക്കു കത്തു നൽകി. ഈ ട്രെയിനിൽ വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലാണു സംഭവം ഉണ്ടായത്. ബി 1 കോച്ചിലെ സൈഡ് ബെർത്തിൽ നിന്നും 7.30 ഓടെ പ്രതീഷ്കുമാർ യുവതിയുടെ ബർത്തിൽ എത്തി.
യുവതി പൂർണമായും മദ്യലഹരിയിലായി എന്ന് ഉറപ്പിച്ച ശേഷമാണ് സൈനികൻ ബർത്തിലെത്തിയത്. മദ്യലഹരിയിലായിരുന്നെങ്കിലും സൈനികന്റെ ലൈംഗികാതിക്രമങ്ങളെ ആദ്യം യുവതി തടഞ്ഞു. ഇതിനിടയിൽ കയ്യൂക്കിന്റെ ബലത്തിൽ പ്രതീഷ് യുവതിയെ കീഴ്പ്പെടുത്തുകയായിരുന്നു. ബലമായി തന്നെയാണ് സൈനികൻ യുവതിയെ തന്റെ ഇംഗിതത്തിന് വിധേയനാക്കിയത്.
ഈ സമയം രാജധാനി എക്സ്പ്രസ് എറണാകുളത്തിനും ആലപ്പുഴക്കും ഇടയിലായിരുന്നു. കൃത്യം 8 മണിക്ക് പീഡനം നടന്നുവെന്നാണ് പൊലീസ് ഉറപ്പിച്ചിരിക്കുന്നത്. അമിതമായി മദ്യം ഉള്ളിൽ ചെന്നിരുന്നതിനാൽ യുവതിക്ക് ചെറുത്ത് നിൽക്കാനോ ഒച്ച വെയ്ക്കാനോ കഴിഞ്ഞില്ല. ഈ സമയം മുകളിലത്തെ ബർത്തിൽ നടന്ന അതിക്രമങ്ങൾ താഴെ ഇരിക്കുകയായിരുന്ന യാത്രക്കാർ കണ്ടില്ല.
സൗഹൃദം നടിച്ച് ആദ്യം ഫുഡ് നൽകിയ ശേഷം, സെവനപ്പിൽ കുറേശെ മദ്യം കലർത്തി നൽകിയാണ് പ്രതീഷ് യുവതിയെ ചതിച്ചത്. രാജധാനിയിലെ പീഡനം സംബന്ധിച്ച് യുവതിയുടെ പരാതി വാർത്തയായപ്പോൾ ട്രെയിനിൽ ഇങ്ങനെയൊക്കെ നടക്കുമോ, സഹയാത്രികർ ഉണ്ടായിരുന്നില്ലേ ഇങ്ങനെയുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ പലരും ഉയർത്തിയിരുന്നു.
ഇപ്പോൾ റിമാന്റിലുള്ള സൈനികനായ പത്തനംതിട്ട ജില്ലയിലെ നിരണം മാന്നാർ കടപ്ര പ്രതീഷ് ഭവനിൽ പ്രതീഷ് കുമാർ കെ.പി. (31) നെയും പരാതിക്കാരിയേയും അന്വേഷണ സംഘം വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഡോക്ടർമാരുടെ പരിശോധനയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായെന്ന് സ്ഥിരീകരിച്ചുവെന്ന് പൊലീസ് വെളിപ്പെടുത്തി. ഇതോടെ രാജധാനി എക്സ്പ്രസിൽ നടന്ന പീഡനം വ്യാജ പരാതിയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വന്ന പ്രചരണങ്ങൾക്ക് പ്രസക്തിയില്ലാതായി. സാഹചര്യ തെളിവുകളും മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിച്ചു കഴിഞ്ഞതിനാൽ തീവണ്ടിയിലെ തെളിവെടുപ്പും സഹയാത്രികരുടെ മൊഴിയും കൂടി എടുത്ത് കഴിഞ്ഞാൽ കോടതിയിൽ കുറ്റപത്രം നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കഴിഞ്ഞ 16ന് അർദ്ധരാത്രിയിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതിയുടെ ഭർത്താവ് കണ്ടത് അവിശ്വസനീയമായ കാഴ്ചയായിരുന്നു. ട്രെയിനിൽ നിന്നിറങ്ങിയ യുവതി അവശ നിലയിലായിരുന്നു. കാലുകൾ നിലത്ത് ഉറയ്ക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന യുവതിയെ കണ്ട് ഭർത്താവ് ഞെട്ടി. അസഹ്യമായ മദ്യത്തിന്റെ ഗന്ധവുമുണ്ടായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ്സെവനപ്പിൽ കലർത്തി മദ്യം നൽകി ചതിച്ചതും ലൈംഗിക അതിക്രമം ഉണ്ടായതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞ് യുവതി മനസ് തുറന്നത്. രഹസ്യമായി പകർത്തിയപ്രതിയുടെ ദൃശ്യങ്ങളുംയുവതി ഭർത്താവിന് കൈമാറി.
തുടർന്ന് 17 ന് രാവിലെ ഭർത്താവിനൊപ്പം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സി ഐ യെ നേരിൽ കണ്ട് പരാതി നൽകുകയായിരുന്നു. അതേ സമയം സൈനികന്റെ ജോലി തെറിക്കുമെന്ന് ഉറപ്പായി. സഹയാത്രികയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പ്രതീഷ് എന്ന കാര്യം ആലപ്പുഴ റെയിൽവേ പൊലീസ് ജമ്മു കശ്മീരിലെ 17 ഗാർഡ് റെജിമെന്റ് കമാന്റിങ് ഓഫീസറെ അറിയിച്ചു കഴിഞ്ഞു. എഫ്. ഐ ആറിന്റെ കോപ്പിയടക്കം ലഭിക്കുന്നതിനാൽ കരസേനയിൽ നിന്നു തന്നെ പ്രതീഷിനെ പിരിച്ചു വിടും.
ജമ്മു കാശ്മീരിലെ രജൗരി ജില്ലയിൽ നാരിയൻ ട്രാൻസിസ്റ്റ് ക്യാമ്പിൽ 17 ഗാർഡ് റെജിമെന്റിൽ നായിക് റാങ്കിലാണ് പ്രതീഷ് ജോലി നോക്കുന്നത്.
നാട്ടിൽ ലീവിന് എത്തിയാൽ പണ്ടത്തെ പട്ടാളക്കാരെ പോലെ വെടിപറച്ചിലാണ് പ്രതീഷിന്റെ പ്രധാന പണി. അതിർത്തിയിൽ ഡ്യൂട്ടി നോക്കിയതും പാക്കിസ്ഥാൻ പട്ടാളത്തെ വെടിവെച്ചതും അടക്കമുള്ള ഉള്ളതും ഇല്ലാത്തതുമായ കഥകൾ പ്രചരിപ്പിക്കലാണ് പ്രധാന പണി.
പ്രതീഷിന്റെ ഭാര്യ കടപ്ര പഞ്ചായത്തിലെ വാർഡ് മെംബറാണ്. ബി ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചാണ് അവർ ജയിച്ചത്.
മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ പി ജി കോഴ്സിന് പഠിക്കുന്ന യുവതി രാജധാനി എക്സ്പ്രസിൽ വെച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ തലനാരിഴ കീറിയുള്ള പരിശോധനയാണ് അന്വേഷണ സംഘം നടത്തിയത്. ആലപ്പുഴ റെയിൽവേ പൊലീസ് സബ് ഇൻസ്പെക്ടർ ഷാനിഫ്. എച്ച് എസ് ന്റെ നേതൃത്വത്തിലാണ് ആദ്യഘട്ട അന്വേഷണം നടന്നത്. വ്യാഴാഴ്ച വൈകുന്നേരം 3 മണിക്കും 7 മണിക്കും ഇടയിൽ താൻ പീഡിപ്പി്ക്കപ്പെട്ടുവെന്നാണ് യുവതി നൽകിയ പരാതിയിലുള്ളത്.
മദ്യം കഴിപ്പിച്ച് അബോധവസ്ഥയിലാക്കിയ ശേഷം സൈഡ് ബെർത്തിൽ നിന്നും സൈനികനായ പ്രതീഷ് കുമാർ തന്റെ ബെർത്തിൽ എത്തി. അതിന് ശേഷമാണ് ബലമായി പീഡിപ്പിച്ചത്. മദ്യലഹരിയിൽ ആയതിനാൽ ഒച്ച വെയ്ക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു തനെന്നും പെൺകുട്ടി പറയുന്നു.
ഉടുപ്പിയിൽ നിന്നും വ്യാഴാഴ്ച രാവിലെ 10.40 നാണ് യുവതിരാജധാനി എക്സ്പ്രസിൽ കയറിയത്. ബി 1 കോച്ചിൽ അപ്പർ ബെർത്തായിരുന്നതുകൊണ്ട് കയറിയ ഉടൻ ബെർത്തിൽ കയറി കിടന്നു. സൈഡ് അപ്പർ ബെർത്തിൽ ഇരിക്കുകയായിരുന്ന സൈനികൻ ആദ്യംകാലുകൾ നീട്ടി വെച്ച് സൗഹൃദം ഉണ്ടാക്കാൻ ശ്രമിച്ചു. സൈഡ് അപ്പറിൽ നിന്നും താൻ കിടക്കുന്ന ഭാഗത്ത് കാൽ നീട്ടിവെയ്ക്കുക ബുദ്ധിമുട്ടാണ്. എന്നിട്ടും അയാൾ കാൽ നീട്ടിവെച്ചുവെന്നും യുവതി പറയുന്നു.
സൈനികരുടെ വീരകഥകൾ പറഞ്ഞ്അടുപ്പമുണ്ടാക്കി. ജമ്മുവിലെ ഡ്യൂട്ടിയും ഭീകര ആക്രമണങ്ങളും പറഞ്ഞ് കൂടുതൽ അടുത്തു. ഇതിന് ശേഷമാണ് നിർബന്ധിച്ച് സെവനപ്പിൽ കലക്കി മദ്യം കുടിപ്പിച്ചത്. ഭക്ഷണവും വാങ്ങി തന്നു. മദ്യലഹരിയിലായിരുന്ന പ്രതീഷ് കുമാർ നിർബന്ധിച്ചാണ് തന്നെ കുടിപ്പിച്ചത്. മദ്യം ഉള്ളിൽ ചെന്നതോടെ അബോധാവസ്ഥയിലായ പെൺകുട്ടിയെ ഇയാൾ ചൂഷണം ചെയ്യുകയായിരുന്നു. പിന്നീട് ബോധം വന്നപ്പോഴാണ് തന്നെ സൈനികൻ ചൂ ക്ഷണം ചെയ്ത വിവരം യുവതി മനസിലാക്കിയത്.
ഇതിനിടെ സൈനികൻ അറിയാതെ അയാളുടെ ദൃശ്യങ്ങൾ പെൺകുട്ടി പകർത്തി. ഈ ദൃശ്യങ്ങൾ സഹിതം തമ്പാനൂരിലെ റെയിൽവേ പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയത്.പരാതി സ്വീകരിച്ച് എഫ് ഐ ആർ. രജിസ്റ്റർ ചെയ്ത തമ്പാനൂർ റെയിൽവേ പൊലീസ് കേസ് ആലപ്പുഴ റെയിൽവേ പൊലീസിന് കൈമാറി.
സംഭവം നടന്നത് ആലപ്പുഴ റെയിൽവേ പൊലീസിന്റെ പരിധിയിൽ ആയതിനാലാണ് കേസ് കൈമാറിയത്. പ്രതിയുടെ ദൃശ്യങ്ങൾ കൂടി കിട്ടിയതോടെ മാന്നാർ സ്വദേശിയായ സൈനികനെ ഉടൻ തന്നെ റെയിൽവേ പൊലീസ്അറസ്റ്റ് ചെയ്തു. കേസ് അന്വേഷണത്തിന്റെ ഭാഗമായി രാജധാനിയിൽ പീഡനം നടന്ന കോച്ചിലെ സഹയാത്രികരുടെ മൊഴിയും എറണാകുളം റെയിൽവേ പൊലീസ്സി ഐ യുടെ നേതൃത്വത്തിൽ രേഖപ്പെടുത്തും.
- TODAY
- LAST WEEK
- LAST MONTH
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; നടനും കൂട്ടരും സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചു അപകടം; ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല; നടൻ ബിനു അടിമാലിക്കും ഉല്ലാസ് അരൂരിനും പരിക്ക്
- പുതിയ പള്ളി നിർമ്മിച്ചത് അഞ്ചര കോടിയോളം രൂപ വിശ്വാസികളിൽ നിന്ന് പിരിച്ചെടുത്ത്; കണക്ക് അവതരിപ്പിക്കാൻ വികാരി കൂട്ടാക്കിയില്ല; തർക്കത്തിന് പിന്നാലെ ഇടവകക്കാരെല്ലാം മരിച്ചെന്ന് പറഞ്ഞ് 'മരണക്കുർബാന'; വികാരിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഏഴാം ചരമദിന ചടങ്ങ് നടത്തി വിശ്വാസികൾ
- വിവാദങ്ങൾ കുടുംബത്തിൽ കയറിയതോടെ പിണറായിക്കായി മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിരോധം; മന്ത്രിമാർ പ്രതിച്ഛായയുടെ തടവറയിൽ ആവാതെ മുഖ്യമന്ത്രിയെ സംരക്ഷിക്കണമെന്ന് മുന്നറിയിപ്പ്; സിപിഎമ്മിൽ ചർച്ചയായി റിയാസിന്റെ നിർദ്ദേശം; പാർട്ടിയുടെ പ്രതിച്ഛായയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രതിച്ഛായ എന്ന് ഓർമ്മിപ്പിച്ച് എം ബി രാജേഷും
- ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ചു; മയക്കുവെടി വെച്ചത് രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തു വെച്ച്; മൂന്ന് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു; കാലുകൾ വടംകൊണ്ട് ബന്ധിച്ച് ആനയെ ആനിമൽ ആംബുലൻസിലേക്ക് മാറ്റി; ഓപ്പറേഷൻ അരിക്കൊമ്പൻ 2.0 തുടരുന്നു
- കോറോമാൻഡലും, ഹൗറയും പാഞ്ഞ റൂട്ടിൽ കവച് ഉണ്ടായിരുന്നെങ്കിൽ 288 മനുഷ്യജീവനുകളെ കാക്കുമായിരുന്നോ? കൂട്ടയിടി ഒഴിവാക്കാൻ ഉള്ള സംവിധാനം ഇല്ലാതിരുന്നത് ഗുരുതര വീഴ്ചയെന്ന് മമത ബാനർജി അടക്കം പ്രതിപക്ഷം റെയിൽവെയെ പ്രതിക്കൂട്ടിലാക്കുമ്പോൾ, വിദഗ്ദ്ധർക്കിടയിൽ വ്യത്യസ്ത അഭിപ്രായം; വാദ-എതിർവാദങ്ങൾ ഇങ്ങനെ
- ലാബിൽ വച്ച് ശ്രദ്ധ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് പറഞ്ഞ് ഫോൺ പിടിച്ചുവെച്ചു ശകാരിച്ചു; ഫോൺ തിരികെ കിട്ടണമെങ്കിൽ മാതാപിതാക്കൾ വരണമെന്ന് പറഞ്ഞു; മാർക്ക് കുറഞ്ഞതിൽ അപമാനിച്ചു; അമൽജ്യോതി കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം
- കോടിയേരിയുടെ ജീവൻ തുടിക്കുന്ന ശിൽപം വീട്ടുമുറ്റത്തെത്തി; ഇരുകൈകളും ചേർത്ത് പിടിച്ച് വിങ്ങിക്കരഞ്ഞ് വിനോദിനി
- ഒപ്പം താമസിച്ച യുവതിയെ മർദിച്ച് അവശയാക്കി പീഡിപ്പിച്ചു; ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്താൻ ശ്രമം: വാതിൽ തകർത്ത് രക്ഷിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: രക്ഷയായത് കുഞ്ഞിന്റെ കരച്ചിൽ കേട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചത്
- കുത്തിയത് സിപിഎം നേതാവും നഗരസഭ കൗൺസിലറുമായ അരവിന്ദാക്ഷൻ; പുനലൂരിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ മരണമൊഴി പുറത്ത്; ബിജെപി കരിദിനം ആചരിക്കും
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- അച്ഛന്റെ പ്രായക്കാരനെ തേൻകെണിയിൽ വീഴ്ത്തി അരും കൊല ചെയ്തത് 18വയസ്സും എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ; ദുർഗുണ പാഠശാലയിലേക്കു മാറ്റാതെ ജയിലിലായ്ക്കാൻ കാരണം ആ എട്ടു ദിവസത്തെ വ്യത്യാസം; ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിൽ; നിർണ്ണായകമായത് ഔദ്യോഗിക പ്രായ പരിശോധന; ഫർഹാനയെ കുടുക്കിയത് പ്ലാനിലെ പിഴവുകൾ
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- സ്വബോധം നഷ്ടപ്പെട്ട് ഹൊറർ സിനിമകളിൽ കാണുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന ജനം; ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളും ഉണ്ടാക്കുന്നു; ഫിലാഡെൽഫിയയിലെ ഒരു തെരുവിൽ മുഴുവൻ സോംബികളെപ്പോലെയുള്ള മനുഷ്യർ; സോംബി ഡ്രഗ് എന്ന മയക്കുമരുന്ന് അമേരിക്കയെ ഞെട്ടിക്കുമ്പോൾ
- നിർത്തിയിട്ട ബസിൽ യുവതി എത്തിയപ്പോൾ തുടങ്ങിയ ഞരമ്പ് രോഗം; പത്രം പൊത്തിപിടിച്ച് വേണ്ടാത്തത് ചെയ്തത് ചെറുപുഴ സ്റ്റാൻഡിൽ ബസ് കിടക്കുമ്പോൾ; വീഡിയോ എടുക്കുന്നത് കണ്ടിട്ടും കുലുക്കമില്ല; ഒടുവിൽ മാനക്കേട് കാരണം ബസിൽ നിന്ന് ഇറങ്ങിയ 22 കാരി; വീഡിയോ വൈറലാക്കുമ്പോൾ പൊലീസ് അന്വേഷണം; ബസ് യാത്ര വൈകൃതക്കാരുടേതാകുമ്പോൾ
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
- ഹോസ്റ്റൽ മുറിയിലെ ജീവിതമാണ് എല്ലാം മാറ്റി മറിച്ചത്; പൊട്ട് തൊടുന്നത് ഉപേക്ഷിച്ചു; ഡാൻസും പാട്ടും ഒഴിവാക്കി; അനുജത്തിയെയും മതം മാറ്റാൻ ശ്രമിച്ചു; അച്ഛനെയും അമ്മയേയും വെറുത്തു; അവർ ചെയ്യുന്ന എല്ലാത്തിനോടും പുച്ഛം തോന്നി; സുഹൃത്തുക്കൾ ഐമ അമീറ എന്ന പേര് ഇടാനും ശ്രമിച്ചു: അനഘ മറുനാടനോട് പറയുന്നു വീട് മരണവീട് പോലെയായ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്