Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫേസ്‌ബുക്ക് പ്രൊഫൈലിൽ മുസ്ലിം -ഹിന്ദു പേരുകൾ കണ്ടത് കൗതുകമായെന്ന് പറഞ്ഞ് ചാറ്റിങ് തുടങ്ങി; പൊലീസുകാരനാണെന്ന ധൈര്യത്തിൽ യുവതി ചാറ്റ് ചെയ്തത് ഭർത്താവിന്റെ കൂടെ ഇരുന്ന്; ഒപ്പം കുളിക്കാൻ വരുന്നോ എന്നുചോദിച്ച് നഗ്നനായി നിൽക്കുന്ന ഫോട്ടോ അയച്ചതോടെ യുവതി ഫോൺ ഭർത്താവിന് കൈമാറി; ചാറ്റിങ് തുടർന്ന ഭർത്താവിന് കിട്ടിയത് പൊലീസുകാരൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ; ഫോൺ നമ്പർ തഞ്ചത്തിൽ സംഘടിപ്പിച്ച ശേഷം കണ്ണൂരിലെ പൊലീസുകാരനെതിരെ പരാതി നൽകി ദമ്പതികൾ

ഫേസ്‌ബുക്ക് പ്രൊഫൈലിൽ മുസ്ലിം -ഹിന്ദു പേരുകൾ കണ്ടത് കൗതുകമായെന്ന് പറഞ്ഞ് ചാറ്റിങ് തുടങ്ങി; പൊലീസുകാരനാണെന്ന ധൈര്യത്തിൽ യുവതി ചാറ്റ് ചെയ്തത് ഭർത്താവിന്റെ കൂടെ ഇരുന്ന്; ഒപ്പം കുളിക്കാൻ വരുന്നോ എന്നുചോദിച്ച് നഗ്നനായി നിൽക്കുന്ന ഫോട്ടോ അയച്ചതോടെ യുവതി ഫോൺ ഭർത്താവിന് കൈമാറി; ചാറ്റിങ് തുടർന്ന ഭർത്താവിന് കിട്ടിയത് പൊലീസുകാരൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ; ഫോൺ നമ്പർ തഞ്ചത്തിൽ സംഘടിപ്പിച്ച ശേഷം കണ്ണൂരിലെ പൊലീസുകാരനെതിരെ പരാതി നൽകി ദമ്പതികൾ

ആർ പീയൂഷ്

തിരുവനന്തപുരം: സമൂഹ മാധ്യമം വഴി സെക്സ് ചാറ്റിങ് നടത്തിയ പൊലീസുകാരനെതിരെ പരാതിയുമായി യുവതി. ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട പൊലീസുകാരനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് കണ്ണൂർ ജില്ലയിലുള്ള സിബി കെ.ബി എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തെ പറ്റി യുവതി പറയുന്നതിങ്ങനെ. രണ്ട് ദിവസം മുൻപാണ് സിബി കെ.ബി എന്ന പേരിലുള്ള ഫെയ്സ് ബുക്ക് ഐഡിയിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വരുന്നത്.

യുവതി മുസ്ലിം മത വിശ്വാസിയും ഇവരുടെ ഭർത്താവ് ഹിന്ദു മതവിശ്വാസിയുമാണ്. ഇരുവരും സ്നേഹിച്ചു വിവാഹം കഴിച്ചതാണ്. അതിനാൽ ഫേസ്‌ബുക്കിൽ യുവതിയുടെ പേരും ഭർത്താവിന്റെ പേരും ചേർത്താണ് പ്രൊഫൈൽ ഉണ്ടാക്കിയിരുന്നത്. സിബി ഒരു പൊലീസുകാരനായതിനാൽ അസ്വാഭാവികതയൊന്നും തോന്നാതിരുന്നതിനാൽ യുവതി ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു. തുടർന്ന് ഇയാൾ പെൺകുട്ടിയോട് ചാറ്റ് ചെയ്യാൻ തുടങ്ങി. മാന്യമായ സംസാരത്തിലൂടെയാണ് ചാറ്റിങ് തുടങ്ങിയത്. താൻ പൊലീസുകാരനാണെന്നും കണ്ണൂരിലാണ് ജോലി നോക്കുന്നതെന്നും പറഞ്ഞു. യുവതിയോട് വീട്ടിൽ ആരൊക്കെയുണ്ട് എന്നൊക്കെ ചോദിക്കുകയും യുവതി അതിനൊക്കെ മറുപടി നൽകുകയും ചെയ്തു. ഇതെല്ലാം ഭർത്താവിനൊപ്പമിരുന്നാണ് ചെയ്തിരുന്നത്.

ഇന്ന് രാവിലെ യുവതിയോട് ഇയാൾ താൻ കുളിക്കാൻ പോവുകയാണ് ഒപ്പം കുളിക്കാൻ വരുന്നോ എന്നും ചോദിച്ച് നഗ്‌നമായി നിൽക്കുന്ന ഒരു ഫോട്ടോയും അയച്ചു. സംസാരത്തിലെ വൈരുദ്ധ്യം തിരിച്ചറിഞ്ഞ യുവതി ഭർത്താവിനോട് ഇക്കാര്യം പറയുകയും ഫോൺ കൈമാറുകയും ചെയ്തു. തുടർന്ന് ഭർത്താവ് ഇയാളോട് യുവതിയാണെന്ന മട്ടിൽ ചാറ്റ് ചെയ്യാൻ തുടങ്ങി. ഇതോടെ ഇയാൾ തന്റെ പല പോസിലുള്ള നഗ്‌ന ചിത്രങ്ങളും വീഡിയോയും അയച്ചു കൊടുത്തു. സ്വയംഭോഗം ചെയ്യുന്ന വീഡിയോയും ഇക്കൂട്ടത്തിൽ പെടുന്നു.

ഇതോടെ ഭർത്താവ് സൂത്രത്തിൽ ഇയാളോട് താൽപര്യമുണ്ടെന്ന മട്ടിൽ ചാറ്റ് ചെയ്ത് നമ്പർ കൈക്കലാക്കി. തുടർന്ന് ഇയാളുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് ഇയാളുടെ ഫെയ്സ് ബുക്ക് സുഹൃത്തുക്കളുടെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ അതിൽ ഒരു പൊലീസുകാരനായ സുഹൃത്തിനെ കണ്ടെത്തി. അതിൽ അയാൾ നമ്പർ കൊടുത്തിട്ടുണ്ടായിരുന്നു. ആ നമ്പരിൽ വിളിച്ച് ഇയാളെ പറ്റി തിരക്കുകയും പൊലീസുകാരനാണെന്ന് ഉറപ്പിക്കുകയും ചെയ്തു. എന്താണ് കാര്യമെന്ന് തിരക്കിയ സുഹൃത്തിനോട് ഇവർ സംഭവം വിശദീകരിച്ചു. അതിന് ശേഷം സിബി കണ്ണൂരിൽ എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ അറിയില്ലെന്ന് പറഞ്ഞ് സുഹൃത്ത് ഒഴിവാകുകയായിരുന്നു.

പിന്നീട് ഫെയ്സ് ബുക്ക് വഴി സിബി യുവതിയുടെ അക്കൗണ്ടിലേക്ക് മെസ്സേജ് അയച്ചു. നിങ്ങളുടെ ഭർത്താവ് തന്റെ സുഹൃത്തിനെ വിളിച്ചുവെന്നും തനിക്കെതിരെ പരാതി നൽകുമെന്നും പറഞ്ഞു എന്നും ഇനി ശല്യം ചെയ്യില്ല മാപ്പ് തരണമെന്നും പറഞ്ഞു. എന്നാൽ ഇത്തരത്തിൽ പെരുമാറിയ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് യുവതിയുടെ ഭർത്താവ് മറുപടി നൽകി. ഇതോടെ യുവതിയെ ബ്ലോക്ക് ചെയ്ത് ഇയാൾ മുങ്ങി. തുടർന്നാണ് ഇരുവരും കൂടി ഡിജിപിക്ക് പരാതി മെയിൽ വഴി അയച്ചത്. യുവതിയും ഭർത്താവും താമസിക്കുന്നത് പേരൂർക്കട സ്റ്റേഷൻ പരിധിയായതിനാൽ അവിടെയും ഒരു പരാതി നൽകാൻ ഒരുങ്ങുകയാണ് ദമ്പതികൾ.

ജനങ്ങൾക്ക് സുരക്ഷ നൽകുന്ന പൊലീസുകാരെ എപ്പോഴും ജനങ്ങൾ തങ്ങളുടെ എന്ത് പ്രശ്നങ്ങൾക്കും ആശ്രയമായിട്ടാണ് കാണുന്നത്. അവരുടെ കോടതിയും ജഡ്ജിയുമൊക്കെ ഒരു പൊലീസ് സ്റ്റേഷൻ തന്നെയാണ്. അവിടെ പരിഹരിക്കാൻ പറ്റാത്ത കേസുകൾ കുറവാണ്. അതിനാൽ തന്നെ പൊലീസ് എന്നു കേട്ടാൽ ആർക്കും ബഹുമാനവും ഭയവുമാണ്. പ്രത്യേകിച്ച് കേരളാ പൊലീസിന് ജനങ്ങളുടെ ഇടയിൽ ഏറെ ബഹുമാനവും ഉണ്ട്. കാരണം ജനമൈത്രി പോലുള്ള പദ്ധതികൾ കൊണ്ടു വന്ന് ജനങ്ങളുമായി ഏറെ സൗഹൃദത്തിലുമാണ്. ലോക പൊലീസിൽ തന്നെ അന്വേഷണ മികവിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളാ പൊലീസിന് തലവേദനയുണ്ടാക്കുന്ന ചിലരുണ്ട് സേനയിൽ. അത്തരത്തിലൊരാളാണ് കണ്ണൂരിൽ ഉള്ള സിബി കെ.ബി എന്ന പൊലീസുകാരൻ. പൊലീസിന് മോശം പേരുണ്ടാക്കി കൊടുക്കുന്ന ഇത്തരം ആളുകൾക്കെതിരെ കർശ്ശന നടപടി എടുക്കണം എന്നാവശ്യപ്പെട്ടാണ് ഇവർ ഡിജിപിക്ക് പരാതി നൽകിയതെന്ന് ദമ്പതികൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP