ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ഭർത്താവ് ശെൽവണിക്ക് സ്വന്തം സ്ഥാപനത്തിൽ ജോലി നൽകിയ ശേഷം തനിക്കെതിരെ തിരിച്ചു; പരപുരുഷ ബന്ധമുണ്ടെന്നും കോൺഗ്രസ് ഭാരവാഹികളിൽ പലരും കാമുകന്മാരെന്നും തെറ്റിദ്ധരിപ്പിച്ചു; കുരീപ്പുഴ സ്വദേശിനിയായ യുവതിയുമായുള്ള ബന്ധമാണ് തന്റെ കുടുംബജീവിതം തകരാൻ കാരണമെന്ന് ഭർത്താവിന്റെ മരണമൊഴിയിൽ; ശെൽവമണിയുടെ ആത്മഹത്യക്ക് കാരണക്കാരൻ കൊല്ലത്തെ യൂത്ത് കോൺഗ്രസ് നേതാവാണെന്ന ആരോപണവുമായി മേരി ബിന്ദു; നിഷേധിച്ച് ഷാ സലീം
വിനോദ്.വി.നായർ
കൊല്ലം: ഭർത്താവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരൻ യൂത്ത് കോൺഗ്രസ് നേതാവാണെന്ന ആരോപണവുമായി കൊല്ലം കടവൂർ സ്വദേശി ശെൽവമണിയുടെ ഭാര്യയും യൂത്ത് കോൺഗ്രസ് കൊല്ലം നിയോജക മണ്ഡലം മുൻ സെക്രട്ടറിയുമായ മേരി ബിന്ദു രംഗത്തെത്തി. കാമുകിയുടെ മാതാവിനെ കൊലപ്പെടുത്തിയ ശേഷമാണ് ശെൽവമണി ആത്മഹത്യ ചെയ്തത്. തന്നെക്കുറിച്ച് അപകീർത്തികരമായ രീതിയിൽ ഭർത്താവിനെ അറിയിക്കുകയും ശെൽവമണിയും താനുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുന്നതിന് തടസം നിൽക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ് വടക്കേവിളമണ്ഡലം പ്രസിഡന്റ് ഷാ സലീമിനെതിരെയാണ് യുവതി രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി ജിപിക്കും സിറ്റി പൊലിസ് കമ്മീഷണർക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും യുവജനകമ്മീഷനുമടക്കം ഇവർ പരാതി നൽകി. പാർട്ടിതല അന്വേഷണമാവശ്യപ്പെട്ട് കെപിസിസിപ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കും ഇവർ പരാതി നൽകിയിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് ഭാരവാഹിയായിരുന്ന താനുമായി മെമ്പർഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾ ആണ് കുടുംബജീവിതം തകർക്കുന്നതിലേക്ക് ഇയാളെ നയിച്ചതെന്നും താനും ഭർത്താവ് ശെൽവമണിയുമായുണ്ടായ ചെറിയ പിണക്കങ്ങൾ പോലും മുതലെടുത്ത് തന്നോട് പ്രതികാരം തീർക്കുകയായിരുന്നുവെന്നും മേരി ബിന്ദു പരാതിയിൽ പറയുന്നു. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ശെൽവമണിക്ക് ഷാ സലീം തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി വാഗ്ദാനം നൽകിയ ശേഷം തനിയ്ക്കെതിരെ പ്രതികാരനടപടികൾക്ക് ഉപയോഗിക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു.
തനിക്ക് പരപുരുഷ ബന്ധമുണ്ടെന്നും കോൺഗ്രസ് ഭാരവാഹികളായ പലരും തന്റെ കാമുകന്മാരാണെന്ന് ഭർത്താവിനെ തെറ്റിദ്ധരിപ്പിച്ചതോടെ ശെൽവമണി തന്നെയും കുട്ടികളെയും ഉപദ്രവിച്ച ശേഷം വീടുവിട്ട് പോവുകയായിരുന്നു. തുടർന്ന് ഷാസലീമിന്റെ സഹായത്തോടെ അഞ്ചാലുംമൂട് പൊലിസ് സ്റ്റേഷനിൽ തനിയ്ക്കെതിരെ വ്യാജ പരാതി നൽകിയതായും വിവാഹ മോചനം ആവശ്യപ്പെടുകയും ചെയ്തു. തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ ജില്ലയിലെ കോൺഗ്രസ് നേതാക്കന്മാർക്കും മാധ്യമപ്രവർത്തകർക്കും തന്നെക്കുറിച്ച് അപകീർത്തികരമായവിവരങ്ങൾ നൽകിയതിനുപിന്നിലും ഷാ സലീമാണെന്നും ഇതോടെ പൊതുസമൂഹത്തിനുമുന്നിൽ ആക്ഷേപിക്കപ്പെട്ട താൻ രാഷ്ട്രീയപ്രവർത്തനംഅവസാനിപ്പിച്ചതായും മേരി ബിന്ദു പരാതിയിൽ ആരോപിക്കുന്നു.
ഏപ്രിൽ അഞ്ചിന് ആത്മഹത്യ ചെയ്ത ഭർത്താവ് ശെൽവമണി താനുമായുള്ളപ്രശ്നങ്ങൾ ഒത്തു തീർപ്പാക്കണമെന്ന് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നതായും എന്നാൽ ഷാ സലീമിനെ ഭയന്നാണ് ഭർത്താവ് അതിൽ നിന്ന് പിന്മാറിയതെന്നും കശുവണ്ടി വ്യവസായിയും ഉന്നതരാഷ്ട്രീയ ബന്ധങ്ങളുമുള്ള ഇയാൾ തന്നെയും കുടുംബത്തിനെയും അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായും മേരി ബിന്ദു പരാതിയിൽആരോപിക്കുന്നു.
ലോക്ക് ഡൗണിന് ശേഷം പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചതായും എന്നാൽ അതിനു മുൻപ് ഷാസലീം തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും മേരി ബിന്ദു മറുനാടനോട് പറഞ്ഞു.
മേരിബിന്ദുവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ശെൽവമണി കഴിഞ്ഞ ഏപ്രിൽ നാലിന് രാത്രിയാണ് കാമുകിയും കുരീപ്പുഴ സ്വദേശിനിയുമായ യുവതിയുടെ വീടിന് തീവച്ചത്. തടയാനെത്തിയ യുവതിയുടെ മാതാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ ഇയാൾ ആത്മഹത്യ ചെയ്തിരുന്നു. യുവതിയുമായുള്ള ബന്ധമാണ് തന്റെ കുടുംബജീവിതം തകരാൻ കാരണമെന്ന് ഇയാൾ മരണമൊഴിയിൽ പറഞ്ഞിരുന്നതായി മേരി ബിന്ദു പറയുന്നു. ഇവരുമായുള്ള ബന്ധത്തിന് ഒത്താശ ചെയ്തത് ഷാ സലീം ആണെന്നും ഇയാളുടെ ആഡംബരവാഹനത്തിൽ സഞ്ചരിക്കുന്നത് പല തവണ താൻ കണ്ടിട്ടുണ്ടെന്നും മേരി ബിന്ദു വ്യക്തമാക്കി. ഷാ സലീമിനെ വിളിച്ചുവരുത്തി സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉറപ്പു നൽകിയതായും പാർട്ടി ഭാരവാഹിത്വത്തിൽ നിന്നും ഇയാളെ ഒഴിവാക്കിയുള്ള അന്വേഷണമാണ് തന്റെ ആവശ്യമെന്നും മേരി ബിന്ദു പറഞ്ഞു.
അതേ സമയം കോൺഗ്രസ് ഗ്രൂപ്പ് കളിയുടെ ഭാഗമായി തന്നെഅപകീർത്തിപ്പെടുത്താൻ അടിസ്ഥാനരഹിതമായ ആരോപണവുമായി ഈ സ്ത്രീ രംഗത്തെത്തിയിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് വടക്കേവിള മണ്ഡലംപ്രസിഡന്റും ആരോപണ വിധേയനുമായ ഷാ സലീം മറുനാടനോട് പറഞ്ഞു. മേരിബിന്ദുവിന്റെ ഭർത്താവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും യൂത്ത്കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന തന്നെ കരിവാരിത്തേയ്ക്കാൻ മനഃപൂർവ്വം കെട്ടിച്ചമച്ചതാണ് ഇത്തരമൊരു പരാതിയെന്നും ഷാ സലീം വ്യക്തമാക്കി.
തന്നെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുന്നുവെന്നുകാണിച്ച് മേരി ബിന്ദുവിനെതിരെ സിറ്റി പൊലിസ്കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇവർക്കെതിരെ കെപിസിസിപ്രസിഡന്റിനും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിക്കും പരാതിനൽകിയതായും ഷാ സലീം വെളിപ്പെടുത്തി.
തന്നെ സഹായിക്കുന്നത് ഡിസിസിപ്രസിഡന്റ് ആണെന്ന് വരുത്തിത്തീർക്കാൻ ബിന്ദു കൃഷ്ണയുമായി നിൽക്കുന്നചിത്രം ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഇതിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും ഷാസലീം വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍