Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദിയിൽ ജോലി കിട്ടും വരെ കഴിഞ്ഞത് ഭാര്യാ ഭർത്താന്മാരെ പോലെ; നേഴ്‌സായപ്പോൾ സഹോദര തുല്യനായ ബന്ധുവിന് വിവാഹം ചെയ്തു കൊടുക്കില്ലെന്ന ന്യായം പറച്ചിലും; ഒന്നര വർഷം മുമ്പ് ഗൾഫിൽ ജോലി കിട്ടി പോയ യുവതി മടങ്ങി വന്നപ്പോൾ വിവാഹ അഭ്യർത്ഥനയുമായി എത്തിയെങ്കിലും ലഭിച്ചത് നിരാശ നിറഞ്ഞ മറുപടി; പ്രതികാരാഗ്നിയിൽ സ്വയം കത്തിയത് കാമുകിയെ വകവരുത്താൻ തന്നെ; മകളെ രക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച് അമ്മയും; ശെൽവമണിയുടെ ക്രുരതയിൽ ബാഹൃശക്തികളില്ലെന്ന് പൊലീസ്

സൗദിയിൽ ജോലി കിട്ടും വരെ കഴിഞ്ഞത് ഭാര്യാ ഭർത്താന്മാരെ പോലെ; നേഴ്‌സായപ്പോൾ സഹോദര തുല്യനായ ബന്ധുവിന് വിവാഹം ചെയ്തു കൊടുക്കില്ലെന്ന ന്യായം പറച്ചിലും; ഒന്നര വർഷം മുമ്പ് ഗൾഫിൽ ജോലി കിട്ടി പോയ യുവതി മടങ്ങി വന്നപ്പോൾ വിവാഹ അഭ്യർത്ഥനയുമായി എത്തിയെങ്കിലും ലഭിച്ചത് നിരാശ നിറഞ്ഞ മറുപടി; പ്രതികാരാഗ്നിയിൽ സ്വയം കത്തിയത് കാമുകിയെ വകവരുത്താൻ തന്നെ; മകളെ രക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച് അമ്മയും; ശെൽവമണിയുടെ ക്രുരതയിൽ ബാഹൃശക്തികളില്ലെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നു യുവാവ് ബന്ധുവായ യുവതിയുടെ വീടിനു തീയിട്ടുത് സ്വയം കത്തി മരിക്കാനാണെന്ന നിഗമനത്തിലേക്ക് പൊലീസ്. വീടിന് തീയിട്ട് ഭയപ്പാടുണ്ടാക്കിയ ശേഷം കാമുകിയെ വകവരുത്തുകയായിരുന്നു ഇയാളുടെ ശ്രമം. എന്നാൽ അമ്മ ചെറുത്തതു കൊണ്ട് മാത്രം യുവതിക്ക് ഗുരുതരമായ പരിക്കേറ്റില്ല. ഇതേ തടുർന്ന് പൊള്ളലേറ്റ യുവാവും യുവതിയുടെ മാതാവും മരിച്ചു. തൃക്കടവൂർ മതിലിൽ മണി മന്ദിരത്തിൽ പരേതനായ പത്രോസിന്റെ മകൻ ശെൽവമണി (37), കാവനാട് മീനത്തുചേരി റൂബി നിവാസിൽ ഗേട്ടി രാജൻ (57) എന്നിവരാണു മരിച്ചത്. ശെൽവമണി സ്വയം എടുത്ത തീരുമാനമാണ് നടപ്പാക്കിയത്. അതുകൊണ്ട് തന്നെ ഈ കേസിൽ ഇനി പൊലീസ് തുടരന്വേഷണം നടത്തില്ലെന്നാണ് സൂചന.

ഞായർ പുലർച്ചെ 2നു ശേഷമായിരുന്നു സംഭവം. യുവതിയുടെ വീട്ടിലെത്തിയ ശെൽവമണി ആദ്യം വാതിലിനു തീയിട്ടു. ഇതു കണ്ടെത്തിയ വീട്ടുകാർക്കു നേരെയും പെട്രോൾ ഒഴിച്ചു. തൊട്ടുപിന്നാലെ തന്റെ ശരീരത്തിലേക്കും ഒഴിച്ചു തീ കൊളുത്തി. യുവതിയുടെ നേർക്കടുത്ത ഇയാളെ തടയാൻ ശ്രമിക്കുന്നതിനിടെ ഗേട്ടിക്കും ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. ശരീരത്തിൽ തീ കത്തിയതു കൊണ്ട് അമ്മ തടഞ്ഞതു കൊണ്ട് ശെൽവണിക്ക് മുമ്പോട്ട് പോകാനായില്ല. അതുകൊണ്ടാണ് മകൾ രക്ഷപ്പെട്ടത്. ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ശെൽവമണിയും ഭർത്താവുമായി വേർപിരിഞ്ഞു നിൽക്കുന്ന യുവതിയും തമ്മിൽ അടുപ്പമുണ്ടായിരുന്നെന്നു ശക്തികുളങ്ങര പൊലീസ് പറഞ്ഞു. യുവതിയെ കല്യാണം കഴിച്ചു കൊടുക്കണം എന്നാവശ്യപ്പെട്ട് ഒരു മാസം മുൻപ് ഇയാൾ വീട്ടിലെത്തിയിരുന്നു. എന്നാൽ വീട്ടുകാർ ഇത് അംഗീകരിച്ചില്ല. ഇതായിരുന്നു പ്രതികാരത്തിന് കാരണം.

ഓടിക്കൂടിയ നാട്ടുകാരാണു തീയണച്ചത്. പിന്നീടു കൊല്ലം ചാമക്കടയിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേന തീ കെടുത്തി. ഗുരുതരമായി പരുക്കേറ്റ ശെൽവമണിയാണ് ആദ്യം മരിച്ചത്. പിന്നാലെ ഗേട്ടിയും മരിച്ചു. ഗേട്ടിയുടെ ഭർത്താവ് രാജൻ വിദേശത്താണ്. മേരി സിൽവറാണിയാണ് ശെൽവമണിയുടെ മാതാവ്. 'അവളെന്നെ ചതിച്ചതാ... ഒന്ന് പേടിപ്പിക്കാൻ വേണ്ടി ചെയ്തതാ... പക്ഷെ അവളുടെ അമ്മ എന്റെ ദേഹത്തേയ്ക്ക് മറിഞ്ഞു വീണു...'പ്രണയ നൈരാശ്യത്തെ തുടർന്നായിരുന്നു തീ കൊളുത്തലെന്ന് ശിവമണിയും പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ഇത് പൂർണ്ണമായും ശരിയല്ലെന്നാണ് പൊലീസ് കണ്ടെത്തൽ. സ്വയം തീ കൊളുത്തി കാമുകിയെ വാരിപുണർന്ന് അവരേയും ഇല്ലായ്മ ചെയ്യാനായിരുന്നു ശ്രമം.

സൗദി ഗവൺമെന്റ് ആശുപത്രിയിൽ നഴ്സ് ആയ യുവതിയുമായി താൻ പ്രണയത്തിൽ ആയിരുന്നു എന്നാണ് ശെൽവമണി മരണത്തിനു മുൻപ് വെളിപ്പെടുത്തിയത്. വിവാഹം കഴിക്കണം എന്നാവശ്യവുമായി പലതവണ യുവതിയുടെ വീട്ടുകാരെ സമീപിച്ചെങ്കിലും ബന്ധുകൂടിയായ ശെൽവമണി സഹോദരതുല്യനായതിനാൽ വിവാഹം നടത്താൻ യുവതിയുടെ വീട്ടുകാർ വിസമ്മതിച്ചുവെന്ന് യുവതിയുടെ സഹോദരി റൂബി പറയുന്നു. എന്നാൽ തങ്ങൾ ഭാര്യാ ഭർത്താക്കന്മാരെപ്പോലെ ഒരുമിച്ച് താമസിച്ചിരുന്നവർ ആണെന്നും ഇപ്പോഴാണ് അവൾക്ക് തന്നെ വേണ്ടാതായതെന്നും ശെൽവമണി മരണമൊഴിയിൽ പറയുന്നു.

'അവളുമായി ഞാൻ പ്രേമത്തിലായിരുന്നു. അവൾ കാരണമാണ് എന്റെ മൂത്ത പെണ്ണുമ്പിള്ള പോയത്. ഒന്നര വർഷത്തോളം പലസ്ഥലങ്ങളിലായി വീട് വാടകയ്ക്കെടുത്ത് താമസിച്ചു. സൗദി ഗവൺമെന്റിൽ ഞാനാണ് ജോലി ശരിയാക്കിക്കൊടുത്തത്. ഡൽഹിയിൽ ഇന്റർവ്യൂവിന് കൊണ്ടുപോയതും ഞാനാണ്. ജോലി കിട്ടി ആദ്യത്തെ ആറു മാസം കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. തുടർന്ന് വഴക്കിട്ടു. അതോടെ അവൾ വാട്സാപ്പിൽ നിന്നും ഐഎംഓയിൽ നിന്നും എന്നെ ബ്ലോക്ക് ചെയ്തു. അതോടെ മാനസികമായി തകർന്ന എനിക്ക് ഉറക്കമില്ലാതായി. ഇപ്പോ എന്നെ വേണ്ടെന്ന് പറഞ്ഞു. എന്നെ അറിയില്ലെന്നും പറഞ്ഞു-ഇതാണ് വാശിയുണ്ടാക്കിയതെന്നായിരുന്നു മൊഴി.

ഒന്നരവർഷം മുൻപ് സൗദിയിൽ പോയ യുവതി കഴിഞ്ഞ ഫെബ്രുവരി 14 നാണ് നാട്ടിൽ മടങ്ങി എത്തിയത്. രണ്ടാഴ്ച മുൻപ് തിരികെ പോകേണ്ടതായിരുന്നു. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ യാത്ര മുടങ്ങി. തമിഴ്‌നാട്ടിലെ അംബാസമുദ്രത്തിൽ അപ്ഹോൾസ്റ്ററി കട നടത്തിയിരുന്ന ശെൽവമണി ദിവസങ്ങൾക്ക് മുൻപാണ് യുവതി നാട്ടിലുള്ള വിവരം അറിയുന്നത്. തുടർന്ന് നാട്ടിലെത്തിയ ഇയാൾ ശക്തികുളങ്ങര ഹാർബറിനടുത്തുള്ള മാതൃസഹോദരിയുടെ വീട്ടിൽ താമസിച്ചുവരികയും യുവതിയെ കാണാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവതി ഇതിന് തയ്യാറായില്ല. തുടർന്നാണ് വീട്ടിലെത്തി വിവാഹം ആലോചിച്ചത്.

എന്നാൽ ബന്ധുവായ ശെൽവമണി യുവതിയുടെ സഹോദര സ്ഥാനത്താണെന്ന കാരണം പറഞ്ഞ് വീട്ടുകാർ എതിർക്കുകയായിരുന്നു. ഇതാണ് ശെൽവമണിയെ ചൊടിപ്പിച്ചതും അക്രമം നടത്താൻ പ്രേരിപ്പിച്ചതും. രാത്രി രണ്ടരയോടെ റൂബി ഭവനിലെത്തിയ ശെൽവമണി ആദ്യം മുൻവാതിലുകൾ പെട്രോളൊഴിച്ച് കത്തിച്ചു. സ്വീകരണമുറിയിൽ ഉറങ്ങുകയായിരുന്ന മുത്തുമണി തീആളിപ്പടരുന്നത് കണ്ട് ഉണർന്ന് നിലവിളിച്ചതോടെ തൊട്ടടുത്ത മുറികളിൽ ഉറങ്ങുകയായിരുന്ന മൂത്ത മകളും ഭർത്താവും കുട്ടികളും തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന യുവതിയും കുട്ടികളും മുറിക്ക് പുറത്തിറങ്ങാൻ ശ്രമിച്ചു.

പിന്നിലൂടെ രക്ഷപെടാൽ ശ്രമിച്ച ഇവർ അടുക്കള വാതിലിനും തീ പടർന്നത് മനസ്സിലാക്കിയതോടെ തിരികെ ഒരു മുറിക്കുള്ളിൽ പ്രവേശിച്ചു പിന്നീടാണ് യുവതിയെ അക്രമിക്കാൻ ശ്രമം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP