Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്‌ബിഐയുടെ ട്രഷറി ബ്രാഞ്ചിലെ ആക്രമണം: അറസ്റ്റിലാകാനുള്ളത് എൻജിഒ യൂണിയന്റെ രണ്ടു വന്മരങ്ങൾ; ഒരാൾ ചരക്ക് സേവന നികുതി വിഭാഗം നിയന്ത്രിക്കുന്ന വമ്പൻ ഇ.സുരേഷ്ബാബു; ജിഎസ്ടി കമ്മീഷണർ ഷൈന മോൾ പോലും സുരേഷ് ബാബുവിന് മുന്നിൽ നിസ്സഹായ; ആജ്ഞാ-സ്വാധീനശക്തിയിൽ വകുപ്പ് സുരേഷ്ബാബുവിന്റെ കാൽച്ചുവട്ടിൽ; പ്രതികളെ രക്ഷിക്കാൻ ഒളിയിടങ്ങൾ ഒരുക്കി സിപിഎം നേതൃത്വം; അറസ്റ്റിന് സാധ്യത കുറവ്; പകരം പ്രതികളെ ഹാജരാക്കാനും നീക്കം

എസ്‌ബിഐയുടെ ട്രഷറി ബ്രാഞ്ചിലെ ആക്രമണം: അറസ്റ്റിലാകാനുള്ളത് എൻജിഒ യൂണിയന്റെ രണ്ടു വന്മരങ്ങൾ; ഒരാൾ ചരക്ക് സേവന നികുതി വിഭാഗം നിയന്ത്രിക്കുന്ന വമ്പൻ ഇ.സുരേഷ്ബാബു; ജിഎസ്ടി കമ്മീഷണർ ഷൈന മോൾ പോലും സുരേഷ് ബാബുവിന് മുന്നിൽ നിസ്സഹായ; ആജ്ഞാ-സ്വാധീനശക്തിയിൽ വകുപ്പ് സുരേഷ്ബാബുവിന്റെ കാൽച്ചുവട്ടിൽ; പ്രതികളെ രക്ഷിക്കാൻ ഒളിയിടങ്ങൾ ഒരുക്കി സിപിഎം നേതൃത്വം; അറസ്റ്റിന് സാധ്യത കുറവ്; പകരം പ്രതികളെ ഹാജരാക്കാനും നീക്കം

എം മനോജ് കുമാർ

 തിരുവനന്തപുരം: എസ്‌ബിഐയുടെ സ്റ്റാച്യു ട്രഷറി ബ്രാഞ്ചിൽ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാനുള്ളത് എൻജിഒ യൂണിയന്റെ രണ്ടു വന്മരങ്ങൾ. ഒന്ന് എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ഇ.സുരേഷ് ബാബു, മറ്റൊന്ന് എൻജിഒ യൂണിയന്റെ തന്നെ മറ്റൊരു നേതാവ് സുരേഷ്. ഇരുവരുമാണ് എസ്‌ബിഐ സ്റ്റാച്യു ട്രഷറി ബ്രാഞ്ചിലേക്ക് യൂണിയൻ നേതാക്കളെയും നയിച്ചുകൊണ്ടാണ് നീങ്ങിയത്. ഇരുവരും അറസ്റ്റിലാകാൻ സാധ്യതകൾ വളരെ പരിമിതമാണ്. അത്രയ്ക്ക് ശക്തരായ എൻജിഒ യൂണിയൻ നേതാക്കളാണ് ഇരുവരും. കേരളത്തിലെ ചരക്ക് സേവന നികുതി ഓഫീസുകളിൽ ഇ.സുരേഷ്ബാബു നടപ്പിലാക്കികൊണ്ടിരിക്കുന്ന രീതിയാണ് ഇന്നലെ ആക്രമണത്തിന്റെ രൂപത്തിൽ എസ്‌ബിഐ ശാഖ നേരിട്ടുകണ്ടത്.

കരമനയിലെ ചരക്ക് സേവന നികുതി വകുപ്പിന്റെ ആസ്ഥാനത്ത് എസ്റ്റാബ്ലിഷ്മെന്റ് എ വിഭാഗത്തിലാണ് സുരേഷ് ബാബു ജോലി നോക്കുന്നത്. ചരക്ക് സേവന നികുതി വിഭാഗത്തിൽ ഏത് ജീവനക്കാരൻ എന്ത് ചെയ്യണമെന്നു തീരുമാനിക്കുന്നത് ഈ സുരേഷ് ബാബുവാണ്. സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ അസാധ്യമായ സ്വാധീനശക്തിയാണ് സുരേഷ് ബാബുവിനുള്ളത്. ആക്രമണത്തിന് ബാങ്കിൽ കയറിപ്പോകുന്ന സുരേഷ്ബാബുവിന്റെ രൂപം സിസിടിവി ക്യാമറകളിൽ വളരെ വ്യക്തമാണ്. മറുനാടൻ മലയാളിക്ക് ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ഇവർ ഇരുവരും അറസ്റ്റിലാകില്ല. കാരണം കേരളത്തിലെ എൻജിഒ യൂണിയന്റെ ചോദ്യം ചെയ്യപ്പെടാത്ത രണ്ടു നേതാക്കൾ ആണ് ഇരുവരും. ഒരു വാക്കിനു മറുവാക്ക് പറയാൻ പാടില്ലാത്ത നേതാക്കൾ. കേരളത്തിലെ ചരക്ക്-സേവന നികുതി ഓഫീസ് മുഴുവൻ ഭരിക്കുന്നത് മുകളിൽ പറഞ്ഞ ഇ.സുരേഷ് ബാബുവാണ്. ചരക്ക് സേവന നികുതി അഡിഷണൽ കമ്മീഷണർ ആയ ഷൈന മോൾ ഐഎഎസ് അടക്കമുള്ളവർ രംഗത്തുണ്ടെങ്കിലും ഇവിടെ ഇ.സുരേഷ്ബാബുവിന്റെ വാക്കുകൾക്കാണ് വില. ഷൈനമോൾ അടക്കമുള്ളവരെ നോക്കുകുത്തിയാക്കിയാണ് സുരേഷ്ബാബു വകുപ്പ് ഭരിക്കുന്നത്.

കേരളത്തിലെ ചരക്ക് സേവന നികുതി വകുപ്പ് അപ്പാടെ ഭരിക്കുന്നത് സുരേഷ് ബാബുവാണ്. രാത്രിക്ക് രാത്രി വകുപ്പിലെ ഏത് ജീവനക്കാരനെയും ട്രാൻസ്ഫർ ചെയ്യിപ്പിക്കാൻ കഴിയുന്ന നേതാവ് എന്നാണ് സുരേഷ് ബാബു അറിയപ്പെടുന്നത്. വൻ സ്വാധീന ശക്തിയുള്ള നേതാവ്. വാക്കിനു എതിർവാക്കില്ല. എതിർവാക്ക് പറഞ്ഞാൽ ജീവനക്കാർ വിവരമറിയും. സാലറി ചാലഞ്ച് സമയത്ത് ചരക്ക് സേവന നികുതി വകുപ്പിലെ മുഴുവൻ ജീവനക്കാരെയും പങ്കാളികളാക്കാൻ ചതുരുപായങ്ങളും പയറ്റിയ നേതാവ് ആണ് സുരേഷ് ബാബു. ട്രാൻസ്ഫർ ഭീഷണി മുഴക്കിയാണ് മിക്ക ജീവനക്കാരെയും സുരേഷ്ബാബു വരുതിക്ക് നിർത്തിയത്. രാവിലെ ഓഫീസിൽ ഹാജർ രേഖപ്പെടുത്തിയാൽ സുരേഷ് ബാബു എത്തുന്നത് പിന്നെ വൈകീട്ടാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. അതുവരെ എൻജിഒ യൂണിയന്റെ സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകും. സെക്രട്ടറിയേറ്റ് മാർച്ചിന് പോകുമ്പോഴും ഓഫീസിൽ ഹാജർ നൽകിയാണ് പോകുന്നത്. അതിനനുസൃതമായുള്ള ജോലിയാണ് സുരേഷ് ബാബുവിനെ പോലുള്ള സംഘടനാ നേതാക്കൾക്ക് ഇടത് ഭരണകാലത്ത് ലഭിക്കുന്നത്.

ദേശാഭിമാനി വരിക്കാരെ ചേർക്കുന്നതിലും സുരേഷ്ബാബുവിന് മുഖ്യപങ്കാണ്. ഭാര്യയും ഭർത്താവും സർക്കാർ ജീവനക്കാരാണെങ്കിൽ രണ്ടു ദേശാഭിമാനി വരുത്തണമെന്ന് നിർബന്ധമുള്ള നേതാവ് കൂടിയാണ്. അതിനായി സഹകരണ ലോൺ വരെ സംഘടിപ്പിച്ച് കൊടുക്കുന്നതിലും സുരേഷ്ബാബു മുൻപന്തിയിലാണ്. അതുകൊണ്ട് തന്നെ പാർട്ടി ഓഫീസുകളിൽ സുരേഷ്ബാബുവിനായി സുരക്ഷിതമായ ഒളിയിടങ്ങൾ ഒരുങ്ങികഴിഞ്ഞതായാണ് സൂചന. പൊലീസ് അന്വേഷിക്കുന്ന രണ്ടു എൻജിഒ യൂണിയൻ നേതാക്കൾക്ക് പകരം വേറെ ആളുകളെ പ്രത്യേകിച്ചും സിഐടിയു അംഗങ്ങളെ ഹാജരാകാനുള്ള നീക്കമാണ് നടക്കുന്നത്. ഈ നീക്കം സാധൂകരിച്ചുകൊണ്ടാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് മറ്റു രണ്ടു നേതാക്കളെ പിടികൂടിയത്. അശോകൻ, ഹരിലാൽ എന്നിവരാണ് പിടിയിലായത്. . കേസിൽ ഇനി 13 പേർ പിടിയിലാകാനുണ്ട് . ഇന്നലെ രണ്ടാം ദിനത്തിൽ എസ്‌ബിഐയുടെ ട്രഷറി ബ്രാഞ്ചിൽ ആക്രമണം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. പൊതുമുതൽ നശിപ്പിച്ചതടക്കം ഏഴു വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

സിസിടിവി ദൃശ്യങ്ങൾ ഇന്നലെ തന്നെ പൊലീസ് പരിശോധിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ശാഖാ മാനേജറുടെ മുറിയിലെ കമ്പ്യൂട്ടറും ഫോണും ചില്ലുകളും ഇന്നലെ അടിച്ചുതകർത്തു. കന്റോൺമെന്റ് പൊലീസിന് ഇന്നലെ തന്നെ ശാഖാ മാനേജർ പരാതി നൽകിയിരുന്നു. പ്രകോപനമില്ലാതെയാണ് സമരക്കാർ ആക്രമണം നടത്തിയതെന്ന് ബാങ്ക് മാനേജർ പറഞ്ഞു. ജീവനക്കാരെ സമരാനുകൂലികൾ ഭീഷണിപ്പെടുത്തിയെന്നും മാനേജർ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ബാങ്ക് ആക്രമണക്കേസിലെ പ്രതികളെ രക്ഷിക്കാൻ സിപിഎം ജില്ലാ നേതൃത്വം തന്നെയാണ് രംഗത്തുള്ളത്. ഒരു കാരണവശാലും നേതാക്കൾ അകത്താകാൻ പാടില്ലെന്ന് ജില്ലാ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസും സിപിഎം നേതൃത്വത്തിന്റെ ഹിതാനുസാരമാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ നിലവിൽ കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് പൊലീസ് കേസുമായി ബന്ധപ്പെട്ട, അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിട്ടുപറയാൻ തയ്യാറാകുന്നില്ല. ഇതെല്ലാം തന്നെ സൂചിപ്പിക്കുന്നത് ബാങ്ക് ആക്രമണക്കേസിലെ യഥാർത്ഥ പ്രതികൾ ഊരിപ്പോയെക്കും എന്ന് തന്നെയാണ്. 

കേസിൽ രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്. എൻ.ജി.ഒ. യൂണിയൻ നേതാക്കളായ അശോകൻ, ഹരിലാൽ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ട്രഷറി ഡയറക്ടറേറ്റിലെ സീനിയർ അക്കൗണ്ടന്റാണ് അശോകൻ. ടെക്നിക്കൽ എജ്യൂക്കേഷൻ ഡയറക്ടറേറ്റിലെ അറ്റൻഡറാണ് ഹരിലാൽ. ഇരുവരെയും ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP