എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിലെ ആക്രമണം: അറസ്റ്റിലാകാനുള്ളത് എൻജിഒ യൂണിയന്റെ രണ്ടു വന്മരങ്ങൾ; ഒരാൾ ചരക്ക് സേവന നികുതി വിഭാഗം നിയന്ത്രിക്കുന്ന വമ്പൻ ഇ.സുരേഷ്ബാബു; ജിഎസ്ടി കമ്മീഷണർ ഷൈന മോൾ പോലും സുരേഷ് ബാബുവിന് മുന്നിൽ നിസ്സഹായ; ആജ്ഞാ-സ്വാധീനശക്തിയിൽ വകുപ്പ് സുരേഷ്ബാബുവിന്റെ കാൽച്ചുവട്ടിൽ; പ്രതികളെ രക്ഷിക്കാൻ ഒളിയിടങ്ങൾ ഒരുക്കി സിപിഎം നേതൃത്വം; അറസ്റ്റിന് സാധ്യത കുറവ്; പകരം പ്രതികളെ ഹാജരാക്കാനും നീക്കം
എം മനോജ് കുമാർ
തിരുവനന്തപുരം: എസ്ബിഐയുടെ സ്റ്റാച്യു ട്രഷറി ബ്രാഞ്ചിൽ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാനുള്ളത് എൻജിഒ യൂണിയന്റെ രണ്ടു വന്മരങ്ങൾ. ഒന്ന് എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ഇ.സുരേഷ് ബാബു, മറ്റൊന്ന് എൻജിഒ യൂണിയന്റെ തന്നെ മറ്റൊരു നേതാവ് സുരേഷ്. ഇരുവരുമാണ് എസ്ബിഐ സ്റ്റാച്യു ട്രഷറി ബ്രാഞ്ചിലേക്ക് യൂണിയൻ നേതാക്കളെയും നയിച്ചുകൊണ്ടാണ് നീങ്ങിയത്. ഇരുവരും അറസ്റ്റിലാകാൻ സാധ്യതകൾ വളരെ പരിമിതമാണ്. അത്രയ്ക്ക് ശക്തരായ എൻജിഒ യൂണിയൻ നേതാക്കളാണ് ഇരുവരും. കേരളത്തിലെ ചരക്ക് സേവന നികുതി ഓഫീസുകളിൽ ഇ.സുരേഷ്ബാബു നടപ്പിലാക്കികൊണ്ടിരിക്കുന്ന രീതിയാണ് ഇന്നലെ ആക്രമണത്തിന്റെ രൂപത്തിൽ എസ്ബിഐ ശാഖ നേരിട്ടുകണ്ടത്.
കരമനയിലെ ചരക്ക് സേവന നികുതി വകുപ്പിന്റെ ആസ്ഥാനത്ത് എസ്റ്റാബ്ലിഷ്മെന്റ് എ വിഭാഗത്തിലാണ് സുരേഷ് ബാബു ജോലി നോക്കുന്നത്. ചരക്ക് സേവന നികുതി വിഭാഗത്തിൽ ഏത് ജീവനക്കാരൻ എന്ത് ചെയ്യണമെന്നു തീരുമാനിക്കുന്നത് ഈ സുരേഷ് ബാബുവാണ്. സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ അസാധ്യമായ സ്വാധീനശക്തിയാണ് സുരേഷ് ബാബുവിനുള്ളത്. ആക്രമണത്തിന് ബാങ്കിൽ കയറിപ്പോകുന്ന സുരേഷ്ബാബുവിന്റെ രൂപം സിസിടിവി ക്യാമറകളിൽ വളരെ വ്യക്തമാണ്. മറുനാടൻ മലയാളിക്ക് ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ഇവർ ഇരുവരും അറസ്റ്റിലാകില്ല. കാരണം കേരളത്തിലെ എൻജിഒ യൂണിയന്റെ ചോദ്യം ചെയ്യപ്പെടാത്ത രണ്ടു നേതാക്കൾ ആണ് ഇരുവരും. ഒരു വാക്കിനു മറുവാക്ക് പറയാൻ പാടില്ലാത്ത നേതാക്കൾ. കേരളത്തിലെ ചരക്ക്-സേവന നികുതി ഓഫീസ് മുഴുവൻ ഭരിക്കുന്നത് മുകളിൽ പറഞ്ഞ ഇ.സുരേഷ് ബാബുവാണ്. ചരക്ക് സേവന നികുതി അഡിഷണൽ കമ്മീഷണർ ആയ ഷൈന മോൾ ഐഎഎസ് അടക്കമുള്ളവർ രംഗത്തുണ്ടെങ്കിലും ഇവിടെ ഇ.സുരേഷ്ബാബുവിന്റെ വാക്കുകൾക്കാണ് വില. ഷൈനമോൾ അടക്കമുള്ളവരെ നോക്കുകുത്തിയാക്കിയാണ് സുരേഷ്ബാബു വകുപ്പ് ഭരിക്കുന്നത്.
കേരളത്തിലെ ചരക്ക് സേവന നികുതി വകുപ്പ് അപ്പാടെ ഭരിക്കുന്നത് സുരേഷ് ബാബുവാണ്. രാത്രിക്ക് രാത്രി വകുപ്പിലെ ഏത് ജീവനക്കാരനെയും ട്രാൻസ്ഫർ ചെയ്യിപ്പിക്കാൻ കഴിയുന്ന നേതാവ് എന്നാണ് സുരേഷ് ബാബു അറിയപ്പെടുന്നത്. വൻ സ്വാധീന ശക്തിയുള്ള നേതാവ്. വാക്കിനു എതിർവാക്കില്ല. എതിർവാക്ക് പറഞ്ഞാൽ ജീവനക്കാർ വിവരമറിയും. സാലറി ചാലഞ്ച് സമയത്ത് ചരക്ക് സേവന നികുതി വകുപ്പിലെ മുഴുവൻ ജീവനക്കാരെയും പങ്കാളികളാക്കാൻ ചതുരുപായങ്ങളും പയറ്റിയ നേതാവ് ആണ് സുരേഷ് ബാബു. ട്രാൻസ്ഫർ ഭീഷണി മുഴക്കിയാണ് മിക്ക ജീവനക്കാരെയും സുരേഷ്ബാബു വരുതിക്ക് നിർത്തിയത്. രാവിലെ ഓഫീസിൽ ഹാജർ രേഖപ്പെടുത്തിയാൽ സുരേഷ് ബാബു എത്തുന്നത് പിന്നെ വൈകീട്ടാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. അതുവരെ എൻജിഒ യൂണിയന്റെ സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകും. സെക്രട്ടറിയേറ്റ് മാർച്ചിന് പോകുമ്പോഴും ഓഫീസിൽ ഹാജർ നൽകിയാണ് പോകുന്നത്. അതിനനുസൃതമായുള്ള ജോലിയാണ് സുരേഷ് ബാബുവിനെ പോലുള്ള സംഘടനാ നേതാക്കൾക്ക് ഇടത് ഭരണകാലത്ത് ലഭിക്കുന്നത്.
ദേശാഭിമാനി വരിക്കാരെ ചേർക്കുന്നതിലും സുരേഷ്ബാബുവിന് മുഖ്യപങ്കാണ്. ഭാര്യയും ഭർത്താവും സർക്കാർ ജീവനക്കാരാണെങ്കിൽ രണ്ടു ദേശാഭിമാനി വരുത്തണമെന്ന് നിർബന്ധമുള്ള നേതാവ് കൂടിയാണ്. അതിനായി സഹകരണ ലോൺ വരെ സംഘടിപ്പിച്ച് കൊടുക്കുന്നതിലും സുരേഷ്ബാബു മുൻപന്തിയിലാണ്. അതുകൊണ്ട് തന്നെ പാർട്ടി ഓഫീസുകളിൽ സുരേഷ്ബാബുവിനായി സുരക്ഷിതമായ ഒളിയിടങ്ങൾ ഒരുങ്ങികഴിഞ്ഞതായാണ് സൂചന. പൊലീസ് അന്വേഷിക്കുന്ന രണ്ടു എൻജിഒ യൂണിയൻ നേതാക്കൾക്ക് പകരം വേറെ ആളുകളെ പ്രത്യേകിച്ചും സിഐടിയു അംഗങ്ങളെ ഹാജരാകാനുള്ള നീക്കമാണ് നടക്കുന്നത്. ഈ നീക്കം സാധൂകരിച്ചുകൊണ്ടാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് മറ്റു രണ്ടു നേതാക്കളെ പിടികൂടിയത്. അശോകൻ, ഹരിലാൽ എന്നിവരാണ് പിടിയിലായത്. . കേസിൽ ഇനി 13 പേർ പിടിയിലാകാനുണ്ട് . ഇന്നലെ രണ്ടാം ദിനത്തിൽ എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിൽ ആക്രമണം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. പൊതുമുതൽ നശിപ്പിച്ചതടക്കം ഏഴു വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
സിസിടിവി ദൃശ്യങ്ങൾ ഇന്നലെ തന്നെ പൊലീസ് പരിശോധിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ശാഖാ മാനേജറുടെ മുറിയിലെ കമ്പ്യൂട്ടറും ഫോണും ചില്ലുകളും ഇന്നലെ അടിച്ചുതകർത്തു. കന്റോൺമെന്റ് പൊലീസിന് ഇന്നലെ തന്നെ ശാഖാ മാനേജർ പരാതി നൽകിയിരുന്നു. പ്രകോപനമില്ലാതെയാണ് സമരക്കാർ ആക്രമണം നടത്തിയതെന്ന് ബാങ്ക് മാനേജർ പറഞ്ഞു. ജീവനക്കാരെ സമരാനുകൂലികൾ ഭീഷണിപ്പെടുത്തിയെന്നും മാനേജർ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ബാങ്ക് ആക്രമണക്കേസിലെ പ്രതികളെ രക്ഷിക്കാൻ സിപിഎം ജില്ലാ നേതൃത്വം തന്നെയാണ് രംഗത്തുള്ളത്. ഒരു കാരണവശാലും നേതാക്കൾ അകത്താകാൻ പാടില്ലെന്ന് ജില്ലാ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസും സിപിഎം നേതൃത്വത്തിന്റെ ഹിതാനുസാരമാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ നിലവിൽ കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് പൊലീസ് കേസുമായി ബന്ധപ്പെട്ട, അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിട്ടുപറയാൻ തയ്യാറാകുന്നില്ല. ഇതെല്ലാം തന്നെ സൂചിപ്പിക്കുന്നത് ബാങ്ക് ആക്രമണക്കേസിലെ യഥാർത്ഥ പ്രതികൾ ഊരിപ്പോയെക്കും എന്ന് തന്നെയാണ്.
കേസിൽ രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്. എൻ.ജി.ഒ. യൂണിയൻ നേതാക്കളായ അശോകൻ, ഹരിലാൽ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ട്രഷറി ഡയറക്ടറേറ്റിലെ സീനിയർ അക്കൗണ്ടന്റാണ് അശോകൻ. ടെക്നിക്കൽ എജ്യൂക്കേഷൻ ഡയറക്ടറേറ്റിലെ അറ്റൻഡറാണ് ഹരിലാൽ. ഇരുവരെയും ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍