Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഭർത്താവ് അടുത്തില്ലാത്തതും കുട്ടികൾ ഉണ്ടാകാതിരുന്നതും പ്രവീണുമായുള്ള ബന്ധത്തിന് ആഴം കൂട്ടി; ഭർത്താവ് കെട്ടിയ താലി അഴിച്ചുമാറ്റി കാമുകന്റെ താലി ചാർത്തി കഴിഞ്ഞ കാമുകി; ഗൾഫിൽ നിന്ന് സതീഷ് എത്തുവരെ കാത്തിരുന്ന വീട്ടുകാരും; സവിതയുടെ ആത്മഹത്യയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഭർത്താവ് അടുത്തില്ലാത്തതും കുട്ടികൾ ഉണ്ടാകാതിരുന്നതും പ്രവീണുമായുള്ള ബന്ധത്തിന് ആഴം കൂട്ടി; ഭർത്താവ് കെട്ടിയ താലി അഴിച്ചുമാറ്റി കാമുകന്റെ താലി ചാർത്തി കഴിഞ്ഞ കാമുകി; ഗൾഫിൽ നിന്ന് സതീഷ് എത്തുവരെ കാത്തിരുന്ന വീട്ടുകാരും; സവിതയുടെ ആത്മഹത്യയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ആർ പീയൂഷ്

ആലപ്പുഴ: ഭർതൃ വീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ കാമുകനുമായുള്ള പിണക്കമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പ്രാഥമിക കണ്ടെത്തൽ. തെക്കേമുറി ആക്കനാട്ട് തെക്കതിൽ സതീഷിന്റെ ഭാര്യ സവിത(24)യാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്. ഇവരുടെ കാമുകൻ മണപ്പള്ളി സ്വദേശിയും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രവീണിനെ ഭർതൃ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു കിടപ്പുമുറിയിൽ കയറി തൂങ്ങി മരിച്ചത്. ഭർത്താവ് സതീഷ് കെട്ടിയ താലിമാല ഊരി വച്ച ശേഷം കാമുകൻ പ്രവീൺ കെട്ടിയ താലിമാല വലിച്ചു പൊട്ടിച്ച ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്.

പ്രവീണും സവിതയും മണപ്പള്ളിയിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുമ്പോഴാണ് പരിചയത്തിലാകുന്നത്. ഭർത്താവ് സതീഷ് അടുത്തില്ലാത്തതും കുട്ടികൾ ഉണ്ടാകാതിരുന്നതും പ്രവീണുമായുള്ള ബന്ധത്തിന് ആഴം കൂട്ടി. ഇവർ തമ്മിലുള്ള ബന്ധം മറ്റുള്ളവർ മുഖേന സതീഷും വീട്ടുകാരും അറിഞ്ഞെങ്കിലും സതീഷ് നാട്ടിലെത്തിയിട്ട് പരിഹരിക്കാമെന്ന് കരുതിയതാണ്. ഇതിനിടെയാണ് ആത്മഹത്യ.

സംഭവത്തെ പറ്റി നാട്ടുകാർ പറയുന്നതിങ്ങനെ; ബുധനാഴ്ച രാത്രിയിൽ സവിത കാമുകനായ പ്രവീണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. സവിത ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഇയാൾ വീട്ടിലെത്തിയത്. സവിതയ്ക്കൊപ്പം കിടന്നിരുന്ന ഭർതൃ സഹോദരിയുടെ 9 വയസ്സുള്ള മകളും സവിതയും വീടിന് സമീപത്തുള്ള പറമ്പിൽ നിന്നുകൊണ്ട് പ്രവീണുമായി സംസാരിച്ചു. ഇതിനിടയിൽ വാക്കുതർക്കമുണ്ടാകുകയും സവിത തിരികെ വീട്ടിലേക്കെത്തി കഴുത്തിൽ കിടന്ന താലിമാലയും മൊബൈൽ ഫോണും പൊട്ടിച്ചെറിയുകയും ചെയ്തു.

പിന്നീട് കിടപ്പു മുറിയിൽ കയറി വാതിലടച്ചു. ഇതോടെ പരിഭ്രാന്തനായ പ്രവീൺ ജനാലയിൽ അടിച്ചു ശബ്ദമുണ്ടാക്കി. ഇത് കേട്ട് ഉണർന്ന ഭർതൃമാതാവ് ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തുകയും ജനൽ തകർത്ത് നോക്കിയപ്പോൾ സവിത തൂങ്ങിനിൽക്കുന്നതുമാണ് കാണുന്നത്. പിന്നീട് വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറി തൂങ്ങി നിൽക്കുന്ന സവിതയെ താഴെയിറക്കിയെങ്കിലും മരണപ്പെട്ടിരുന്നു. ഈ സമയം പ്രവീൺ അവിടെ തന്നെയുണ്ടായിരുന്നെങ്കിലും പിന്നീട് രക്ഷപെട്ടു.

പ്രവീണും സവിതയും മണപ്പള്ളിയിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുമ്പോഴാണ് പരിചയത്തിലാകുന്നത്. ഭർത്താവ് സതീഷ് അടുത്തില്ലാത്തതും കുട്ടികൾ ഉണ്ടാകാതിരുന്നതും പ്രവീണുമായുള്ള ബന്ധത്തിന് ആഴം കൂട്ടി. ഇവർ തമ്മിലുള്ള ബന്ധം മറ്റുള്ളവർ മുഖേന സതീഷും വീട്ടുകാരും അറിഞ്ഞെങ്കിലും സതീഷ് നാട്ടിലെത്തിയിട്ട് പരിഹരിക്കാമെന്ന് കരുതിയതാണ്. പ്രണയ ബന്ധം പ്രശ്നമായപ്പോൾ സൂപ്പർമാർക്കറ്റിലെ ജോലിയിൽ നിന്നും ഇരുവരെയും പറഞ്ഞു വിട്ടു. പിന്നീട് സവിത പുതിയകാവിലെ ഒരു ലാബിൽ ജോലിക്ക് കയറിയെങ്കിലും അവിടെയും ബന്ധം പ്രശ്നമായി പറഞ്ഞു വിട്ടു.

ഇതിനിടയിൽ ഇരുവരും സതീഷ് കെട്ടിയ താലി അഴിച്ചുമാറ്റി മറ്റൊരു താലി ചാർത്തി വിവാഹിതരെ പോലെ കഴിയുകയായിരുന്നു. ഏതാനം ദിവസങ്ങളായി പ്രവീൺ സവിതയുമായി അകന്നു നിൽക്കുകയായിരുന്നു. ഇതിൽ പ്രകോപിതയായാണ് ആത്മഹത്യാ ഭീഷണി മുഴക്കി വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ഇന്ന് ഉച്ചയോടെയാണ് കായംകുളം താലൂക്കാശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടി പൂർത്തിയാകുകയുള്ളൂ. മരണത്തിൽ മറ്റ് ദുരൂഹതകളുണ്ടോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ പറയാനാകൂ എന്ന് വള്ളികുന്നം എസ്.എച്ച്.ഒ മറുനാടനോട് പറഞ്ഞു.

മൂന്ന് വർഷം മുൻപാണ് സതീഷും സവിതയും വിവാഹിതരാകുന്നത്. ഇവർക്ക് കുട്ടികളുണ്ടാകാത്തതിനാൽ വലിയ വിഷമത്തിലായിരുന്നു ഇരുവരും. ചികിത്സയുടെ ഭാഗമായി വിദേശത്ത് നിന്നും 8മാസം അവധിയെടുത്ത് സതീഷ് നാട്ടിലെത്തിയിരുന്നു. പിന്നീട് മടങ്ങുകയായിരുന്നു. രണ്ടു മാസം കഴിയുമ്പോൾ നാട്ടിലേക്ക് വരാനിരിക്കെയാണ് ഈ സംഭവ വികാസങ്ങൾ ഉണ്ടാകുന്നത്. ഇരുവരുടെയും ബന്ധത്തെ കുറിച്ച് സവിതയുടെയും യുവാവിന്റെയും വീട്ടിൽ അറിയാമായിരുന്നു.

ഭർത്താവ് സതീഷ് മൂന്നു മാസത്തിനുള്ളിൽ നാട്ടിൽ വരുമെന്ന് അറിയിച്ചിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സവിതയുടെ പിതാവ് സജു ആവശ്യപ്പെട്ടു. വള്ളികുന്നം, മണപ്പള്ളി പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വിശദമായ ഇൻക്വസ്റ്റിന് ശേഷം യുവാവിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് പറഞ്ഞു. പക്ഷേ ഇയാൾ ഒളിവിലാണ്. മൃദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP