ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; രജിസ്റ്റർ ചെയ്തത് ഏഴ് എഫ് ഐ ആർ; ഒന്നിലും അറസ്റ്റില്ല: ചെക്ക് കേസിലെ ലോങ് പെൻഡിങ് വാറന്റിൽ ബംഗളൂരുവിൽ നിന്ന് പൊക്കി കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം: പാലക്കാട്ടെ സത്യജയെ തൊടാൻ കഴിയാതെ കേരളാ പൊലീസ്

ശ്രീലാൽ വാസുദേവൻ
തളിപ്പറമ്പ്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ പ്രതിയെ ഇനിയും അറസ്റ്റ് ചെയ്യാൻ കഴിയാതെ പൊലീസ്. വണ്ടിച്ചെക്ക് കേസിൽ ലോങ് പെൻഡിങ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഇവരെ ബംഗളൂരുവിലെ ഒളിയിടത്തിൽ നിന്ന് കേരളാ പൊലീസ് പൊക്കിയെങ്കിലും കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യത്തിൽ വിട്ടയച്ചു. പാലക്കാട് ശേഖരിപൂരം കൗസ്തുഭത്തിൽ സത്യജ ശങ്കറിനെയാണ് തളിപ്പറമ്പ് കോടതിയിലുള്ള ചെക്ക് കേസിന്റെ ലോങ് പെൻഡിങ് വാറണ്ട് പ്രകാരം പാലക്കാട് ടൗൺ നോർത്ത് പൊലീസ് ബംഗളൂരുവിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടു. കാനഡയിലേക്ക് വിസാ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈപ്പറ്റുകയും പകരം കൊടുത്ത ചെക്ക് മടങ്ങുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
നിലവിൽ ഏഴു വിസാ തട്ടിപ്പു കേസുകളാണ് സത്യജയ്ക്ക് എതിരേ വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ളത്. കാസർഗോഡ് ജില്ലയിലെ ആദൂർ, പെരുമ്പാവൂർ, ചാലക്കുടി, കരിങ്കുന്നം (ഇടുക്കി), ഇൻഫോപാർക്ക് കൊച്ചി, പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ (രണ്ട് കേസ്) എന്നീ സ്റ്റേഷനുകളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചില കേസുകളിൽ ഇവർ മുൻകൂർ ജാമ്യം നേടിയെന്നാണ് വിവരം. ശേഷിക്കുന്നവയിൽ പൊലീസ് ഒളിവിലിട്ട് കുറ്റപത്രം കൊടുത്ത് തലയൂരിയിരിക്കുകയാണ്. ഫലത്തിൽ ലക്ഷങ്ങൾ നഷ്ടമായവർ കഷ്ടത്തിലായി. എന്നാൽ, 2020 ൽ ആദൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരനായ ആദൂർ കുണ്ടാർ പ്രണവം നിലയത്തിൽ കെ.വി. പ്രണവ് ഇവർക്ക് പിന്നാലെയുണ്ട്. കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 2019 മുതൽ പലപ്പോഴായി ബാങ്ക് അക്കൗണ്ടിലൂടെയും നേരിട്ടും 8,37,500 രൂപയാണ് വാങ്ങിയെടുത്തത്. പണമോ വിസയോ കിട്ടാതെ വന്നപ്പോൾ പ്രണവ് നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വി.ഓ.എം എന്ന കൺസൾട്ടൻസി മുഖേനെയാണ് സത്യജയ്ക്ക് പ്രണവ് പണം നൽകിയത്. കേസിൽ സത്യജ, മകൾ ശ്രുതി, കൺസൾട്ടൻസി ജീവനക്കാരി ശ്രീലത എന്നിവരാണ് പ്രതികൾ.
ഈ കേസിൽ മുൻകൂർ ജാമ്യം നേടുന്നതിനായി സത്യജ കീഴ്കോടതിയെ സമീപിച്ചിരുന്നു. അപേക്ഷ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. എതിർപ്പുമായി പ്രണവും രംഗത്തുണ്ട്. ഒരു കേസിൽ സത്യജയ്ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഇവർ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായില്ല. ഇവരെ തെരഞ്ഞു കണ്ടുപിടിക്കാനും പൊലീസ് ശ്രമിച്ചില്ല. ഒടുവിൽ ഒളിവിലിട്ട് ചാർജ് കൊടുക്കുകയാണ് ചെയ്തത്.
തളിപ്പറമ്പ്, ഹോസ്ദുർഗ് കോടതികളിൽ ഇവർക്കെതിരേ വണ്ടിച്ചെക്ക് കേസും നിലവിലുണ്ട്. 2019 മുതൽ കാനഡയിലേക്ക് പായ്ക്കിങ് വിസ നൽകാമെന്ന് പറഞ്ഞ് തുടങ്ങിയ തട്ടിപ്പ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ അസർബൈജാനിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളിൽ ഇരുന്നൂറിലധികം ഉദ്യോഗാർത്ഥികളിൽ നിന്നും പണവും പാസ്പോർട്ടും കൈക്കലാക്കി. എന്നാൽ, വളരെ കുറച്ച് പരാതികൾ മാത്രമാണ് സ്റ്റേഷനുകളിൽ ചെന്നിരിക്കുന്നത്. കൂടാതെ പോർച്ചുഗൽ, ക്രൊയേഷ്യ, എസ്റ്റോണിയ, മാൾട്ട എന്നീ രാജ്യങ്ങളിലേക്കും വിസ നൽകാമെന്നും പറഞ്ഞ് പണം തട്ടിപ്പ് നടത്തിയിരിക്കുന്നത്. എറണാകുളം ഇടപ്പള്ളിയിലുള്ള ഒരു ഏജൻസിയിൽ നിന്നും മാത്രമായി അസർബൈജാൻ, മാൾട്ട എന്നീ രാജ്യങ്ങളിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് നൂറോളം പേരിൽ നിന്ന് ഒന്നരക്കോടി രൂപയോളം പണം തട്ടിയെടുത്തിട്ടുണ്ട്. മുംബൈ ആസ്ഥാനമാക്കിയുള്ള ഏഷ്യ ഓറിയ കമ്പനിയുടെ മാനേജിങ് പാർട്ണർ എന്ന് പരിചയപ്പെടുത്തി കൊണ്ടാണ് തട്ടിപ്പുകൾ തുടരുന്നത്. നിരവധി കുട്ടികളുടെ പാസ്പോർട്ടും വിദ്യാഭ്യാസ രേഖകളും ഇവരുടെ കൈവശം അകപ്പെട്ടു പോയിരിക്കുകയാണ്.
മാൻപവർ കൺസൾട്ടൻസികളെ വാചകമടിയിൽ വീഴ്ത്തി തട്ടിപ്പ്
വിവിധ സ്ഥലങ്ങളിലുള്ള ചെറിയ ചെറിയ മാൻപവർ കൺസൾട്ടൻസികളെ വാചകമടിച്ച് വീഴ്ത്തിയാണ സത്യജയുടെ ഇരപിടുത്തം. അസർബൈജാൻ, എസ്റ്റോണിയ, പോർച്ചുഗൽ, ഇറ്റലി, കാനഡ എന്നിവിടങ്ങളിൽ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് സമീപിക്കുകയും പത്തോ ഇരുപതോ പേരിടങ്ങുന്ന ഗ്രൂപ്പിനെ പാസ്പോർട്ടുകളും ബിസിനസ് സർവീസ് ചാർജും ഇത്തരത്തിലുള്ള ചെറിയ ഏജന്റുകളിൽ നിന്നും കൈപ്പറ്റും.
സത്യജ പറയുന്ന 45 ദിവസം അല്ലെങ്കിൽ രണ്ടുമാസം സമയം കഴിഞ്ഞിട്ടും വിസ കിട്ടില്ല. സബ് ഏജൻസികൾ സത്യജയെ വിളിക്കും. അപ്പോൾ സത്യജ നേരിട്ട് പണം നൽകിയവരെ വിളിക്കും. അവരുടെ ഏജൻസികൾ തനിക്ക് പണം തന്നിട്ടില്ലെന്ന് പറയും. ഇത് വിശ്വസിക്കുന്ന അപേക്ഷകർ ഏജൻസിക്ക് എതിരാവുകയും സത്യജ രക്ഷപ്പെട്ടു പോവുകയും ചെയ്യും. ഇത്തരത്തിൽ നിരവധി സബ് ഏജൻസികൾ ഇവരുടെ കെണിയിൽ വീണിട്ടുണ്ട്. ടർക്കിയിലെ കോഴിഫാമിൽ ജോലി വാഗ്ദാനം ചെയ്താണ് ഏറ്റവും പുതിയ തട്ടിപ്പ്.
ഏഴ് എഫ്ഐആറുകൾ, ഒന്നിലും അറസ്റ്റില്ല
വിസ തട്ടിപ്പ് കേസിൽ ഏഴ് എഫ്ഐആറുകളാണ് സത്യജയ്ക്കും കൂട്ടാളികൾക്കുമെതിരേ പൊലീസ് ഇതു വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ചിലത് തട്ടിപ്പിന് ഇരയായവർ കോടതിയെ സമീപിച്ചതിനെ പൊലീസ് എഫ്ഐആർ ഇട്ടതാണ്.
2021 നവംബർ 24 ന് പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെരുമ്പാവുർ സ്വദേശി പോളിന്റെ മകൻ അഖിലിന് കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 10.50 ലക്ഷം തട്ടിയെന്ന പരാതിയിൽ സത്യജയടക്കം മൂന്നു പ്രതികളുണ്ട്. ജിഷ്ണു, ഷിബു, എന്നിവരാണ് മറ്റ് രണ്ടു പേർ. 2019 ജൂണിലാണ് അഖിലിന്റെ എസ്ബിഐ അക്കൗണ്ടിൽ നിന്നും ജിഷ്ണുവും ഷിബുവും പണം കൈപ്പറ്റിയത്. സത്യജ പറഞ്ഞു വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് താൻ പണം നൽകിയതെന്നാണ് പോൾ പറയുന്നത്.
2021 ഡിസംബർ 24 ന് പാലക്കാട് ടൗൺ നോർത്ത് പൊലീസ് കോടതി നിർദ്ദേശ പ്രകാരമെടുത്ത കേസിൽ പാലക്കാട് പ്രേംനഗർ സ്വദേശി ദിനൂപ് കുമാറാണ് പരാതിക്കാരൻ. സത്യജ, സുന്ദരി എന്നിവർ പ്രതികൾ. 2019 ഏപ്രിൽ മുതൽ ഡിസംബർ 31 വരെ പരാതിക്കാരന്റെ അനുജന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് ഏഴു ലക്ഷം രൂപ കൈപ്പറ്റി. ജോബ് വിസക്ക് പകരം ടൂറിസം വിസ കൊടുത്തു.
2020 ജനുവരി മൂന്നിന് പാലക്കാട് ടൗൺ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സത്യജ, ശിവപാണ്ഡ്യ എന്നിവരാണ് പ്രതികൾ. പാലക്കാട് നല്ലേപ്പുള്ളി സ്വദേശി ടി.ജി.ഷെയിനിൽ നിന്ന് കാനഡയിലേക്ക് വിസ കൊടുക്കാമെന്ന് പറഞ്ഞ് 2019, ജൂൺ, ജൂലൈ മാസങ്ങളിൽ 4.75 ലക്ഷം തട്ടിയെന്ന പരാതിയിലാണ് കേസ്.
2021 ജൂൺ 28 ന് ചാലക്കുടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവല്ല സ്വദേശി ഷിജു ഉമ്മൻ, സത്യജ എന്നിവരാണ് പ്രതികൾ. തൃശൂർ കാടാശേരി ചൗക്ക സ്വദേശിനി ലീനയിൽ നിന്ന് ഭർത്താവ് രഞ്ചു ഹാസന് കാനഡയിൽ വിസ വാഗ്ദാനം ചെയ്ത് 2019 ജനുവരി മുതൽ മെയ് 15 വരെ 27 ലക്ഷം തട്ടിയെന്നാണ് പരാതി. ചാലക്കുടിയിലെ വിവിധ ബാങ്കുകൾ വഴിയാണ് പണം കൈമാറിയത്. കോടതി നിർദ്ദേശപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2023 ജൂൺ രണ്ടിന് ആലപ്ര സ്വദേശി സി.ജി. അജിത്ത് കോടതിയെ സമീപിച്ചതിനെ തുടർന്ന് കൊച്ചി ഇൻഫോ പാർക്ക് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സത്യജ, ശിവപാണ്ടി, കോട്ടലം സ്വദേശി ജിത്തു എന്നിവരാണ് പ്രതികൾ. കാനഡയിൽ പാക്കിങ് ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് 5.50 ലക്ഷം തട്ടിയെന്നാണ് പരാതി.
2019 ഡിസംബർ മൂന്നിന് ഇടുക്കി കരിങ്കുന്നം സ്റ്റേഷനിലെടുത്ത കേസിൽ സത്യജ, ശിവപാണ്ടി, ജിത്തു എന്നിവരാണ് പ്രതികൾ. കാനഡയിൽ പാർക്കിങ് ജോലി വാഗ്ദാനം ചെയ്ത് 10.84 ലക്ഷം തട്ടിയെന്ന് പരാതി നൽകിയത് കരിങ്കുന്നം സ്വദേശി ആൽബിൻ ജേക്കബാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അബിഗേലിനെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ശ്രീകണ്ഠേശ്വരത്തെ കാർ വാഷിങ് സെന്ററിൽ പൊലീസിന് കിട്ടിയത് അഞ്ഞൂറ് രൂപയുടെ നൂറ് നോട്ടുകൾ അടങ്ങിയ 19 കെട്ടുകൾ! ഒരു കാർ വാഷിങ് സെന്ററിൽ ഒൻപതര ലക്ഷം ഷോൾഡർ ബാഗിൽ സൂക്ഷിച്ചതും അസാധാരണം; സംശയങ്ങൾ നീളുന്നത് ഹണിട്രാപ്പിലെ തിരുവനന്തപുരം മാഫിയയിലേക്കോ?
- ചെകുത്താനുമായി സംസാരിക്കാൻ എല്ലാ വർഷവും എത്തുന്നത് ആയിരക്കണക്കിന് ആളുകൾ; ഫിൻലാൻഡിലെ കോലി നാഷണൽ പാർക്കിലെ ചെകുത്താന്റെ പള്ളിയിൽ എത്തിയാൽ ചെകുത്താനുമായി സംസാരിക്കാം; ചെകുത്താൻ പള്ളിയുടെ ദുരൂഹത നീക്കി ഗവേഷകർ
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് പത്ത് മണിക്ക് പത്ത് ലക്ഷം കൊടുക്കണമെന്ന്; അത് അറേഞ്ച് ചെയ്യൂ; നാളെ പത്തു മണിക്ക് കുട്ടിയെ നിങ്ങളുടെ വീട്ടിൽ കൊണ്ടു വരാം; പൊലീസിനെ ഒന്നും അറിയിക്കരുത്; മോചനദ്രവ്യം ആവശ്യപ്പെട്ട സ്ത്രീയുടെ വാക്കുകളിലുള്ളത് ടിവി ചാനലുകളിലെ ബ്രേക്കിംഗുകൾ അറിഞ്ഞില്ലെന്ന സൂചന; അവർ മലയാളികൾ തന്നെ
- അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; അന്ന് തടസ്സമായത് കുട്ടിയുടെ മുത്തശ്ശി; കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാകാം തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും സൂചന
- കാറിന്റെ ഡിക്കി തുറന്ന് പരിശോധിക്കാത്ത പൊലീസ്; തട്ടിക്കൊണ്ടു പോയത് ഹോണ്ട അമേസിലെന്ന് പ്രചരിച്ചതും ക്രിമിനലുകൾക്ക് തുണയായി; വാഹനം സ്വിഫ്റ്റായിരുന്നുവെന്ന് പറഞ്ഞ സഹോദരന്റെ വെളിപ്പെടുത്തൽ ശരിയെന്ന് തെളിഞ്ഞത് നാല് മണിക്കൂറിന് ശേഷം
- വേൾഡ് ട്രേഡ് സെന്റർ ആക്രമണം ഉൾപ്പടെ പല കാര്യങ്ങളും കൃത്യമായി പ്രവചിച്ച അന്ധ; ബാൾക്കനിലെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബാബ വെംഗ; തന്റെ 85-ാം വയസ്സിൽ മരണമടഞ്ഞ ബാബയുടെ 2024- നെ കുറിച്ചുള്ള പ്രവചനങ്ങളിലെ സന്തോഷം വൈദ്യശാസ്ത്രത്തിൽ മാത്രം
- മൊബൈൽ വിളിയും ടവർ ലൊക്കേഷനും ഇല്ലെങ്കിൽ കുറ്റവാളികളെ പിടിക്കാൻ കഴിയാത്ത പൊലീസ്! കാറിന്റെ നമ്പർ പോലും പതിക്കാൻ കഴിയാത്ത ദേശീയ പാതയിലെ സർക്കാർ ക്യാമറകൾ; എഐ യുഗത്തിൽ വീമ്പു പറഞ്ഞ സർക്കാരിന് തലവേദനയായി ഓയൂരിലെ അബിഗേലിന്റെ കാണാതാകൽ; ഇനിയുള്ള ഒരോ നിമിഷവും നിർണ്ണായകം
- ഇന്നലെ രാവിലെ രണ്ടര വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് സ്ത്രീയും പുരുഷനും; ആ സംഘത്തെ പെൺകുട്ടി കണ്ടിരുന്നു; അവരുടെ രേഖാ ചിത്രം തയ്യാറാക്കേണ്ടതും അനിവാര്യത; നല്ലില സംഘമുക്കിലേക്ക് ഓയൂരിൽ നിന്നുള്ളത് 10കി മീ ദൂരം; സൈനികന്റെ വീട്ടിൽ സംഭവിച്ചത്
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- ''വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം'': നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾ
- എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
- പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ: പീഡനം നടന്നപ്പോൾ യുവാവിന് പ്രായപൂർത്തിയായിട്ടില്ല; പരാതിക്കാരിക്കെതിരേ പോക്സോ കേസ് വന്നേക്കും: ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; ഗംഭീരവേഷങ്ങളിലുടെ ജ്യോതികയും സുധി കോഴിക്കോടും; സിനിമയുടെ കാതൽ സദാചാര മലയാളിയെ വെല്ലുവിളിക്കുന്ന കഥ തന്നെ; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നൽകിയ കൾച്ചറൽ ഷോക്ക് ജിയോ ബേബി ആവർത്തിക്കുമ്പോൾ
- ചിങ്ങവനം സ്വദേശിയായ യുവാവ് യുകെയിലെ എക്സിറ്ററിന് അടുത്ത് വീട്ടിൽ മരിച്ച നിലയിൽ; സംഭവം ഭാര്യ കെയർ ഹോമിൽ ജോലിക്ക് പോയ സമയത്ത്; മരണവിവരം നാട്ടിലെ ബന്ധുക്കൾ വളരെ വേഗം അറിഞ്ഞത് കുട്ടികൾ വീഡിയോ കോൾ ചെയ്തപ്പോൾ
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- ഡബ്ലിനിൽ സ്കൂളിന് സമീപം കുട്ടികളടക്കം അഞ്ച് പേർക്ക് കത്തിക്കുത്തിൽ പരിക്ക്; ജനങ്ങൾ കീഴ്പ്പെടുത്തിയ 50 കാരനായ അക്രമിയടക്കം പരിക്കേറ്റവർ ആശുപത്രിയിൽ; അക്രമി വിദേശിയെന്ന് ആരോപണം; ഡബ്ലിനിൽ വംശീയ ലഹള; വാഹനങ്ങൾക്ക് തീയിട്ടു
- റോബിൻ ബസിനെതിരെ വീണ്ടും നടപടി; വൻ പൊലീസ് സന്നാഹത്തിൽ ബസ് പിടിച്ചെടുത്തു എംവിഡി; പത്തനംതിട്ട എ.ആർ കാമ്പിലേക്ക് മാറ്റി; തുടർച്ചയായി പെർമിറ്റ് ലംഘനം കാട്ടുന്നുവെന്ന് ചൂണ്ടികാട്ടി ബസിന്റെ പെർമിറ്റ് റദ്ദാക്കിയേക്കും; ഡ്രൈവർമാരുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും റദ്ദാക്കാൻ നീക്കം
- ബാങ്ക് ജീവനക്കാരി ആയിരുന്ന കോട്ടയം സ്വദേശിനി കൊച്ചിയിലേക്ക് മടങ്ങിയത് കണ്ണീരുമായി; വിസാ ചതിക്ക് ഇരയായത് കെയർ വിസയിൽ എത്തിയ ചെങ്ങന്നൂർക്കാരി പ്രദിതയും ഗോകുൽനാഥും വഴി; ആകെ മുടക്കിയത് 17 ലക്ഷം; യുകെ മോഹത്തിൽ പരസ്പരം ചതിയൊരുക്കി നവമലയാളികൾ
- 'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം
- കുരിശ് ഉപയോഗിക്കില്ല; ക്രിസ്മസും ഈസ്റ്ററും ആഘോഷിക്കില്ല; രക്തം സ്വീകരിക്കില്ല; അവയവദാനവും പാടില്ല; ദേശീയഗാനത്തെ ആദരിക്കും പക്ഷേ ആലപിക്കില്ല; സൈനിക സേവനം നിഷിദ്ധം; വോട്ടു ചെയ്യാറില്ല; ആശുപത്രികളും സ്കുളുകളും നടത്തില്ല, പണി സുവിശേഷം മാത്രം; യഹോവ സാക്ഷികളുടെ ജീവിത കഥ
- സിനിമാ-സീരിയൽ നടി രഞ്ജുഷ മേനോൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ശ്രീകാര്യത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്; ഞെട്ടലോടെ മലയാളം സീരിയൽ ലോകം
- നാല് മക്കളുള്ള മൂത്ത ജേഷ്ഠനുമായി അവഹിതബന്ധം; 25 കാരിയെ വീട്ടിൽ കയറി ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി; ആക്രമണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയ ആളെന്ന് സഹോദരൻ
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ആൽബർട്ട് ഐൻസ്റ്റീൻ മുതൽ ചാൾസ് ഡാർവിൻ വരെയുള്ള പ്രതിഭകൾക്കുണ്ടായിരുന്ന 'രോഗം'; സംവിധായകൻ അൽഫോൻസ് പുത്രൻ സിനിമ കരിയർ അവസാനിപ്പിക്കയാണെന്ന് പ്രഖ്യാപിച്ച രോഗം എന്താണ്? ഓട്ടിസം സ്പെക്ട്രം ഡിസോഡറിനെ അറിയാം
- കളമശ്ശേരിയിൽ ബോംബ് വച്ചത് താൻ; യഹോവ സാക്ഷികളുടെ കൺവൻഷൻ സെന്ററിലെ ആക്രമണ ഉത്തരവാദിത്തം ഏറ്റെടുത്ത് കീഴടങ്ങൽ; നാടകീയ സംഭവങ്ങളുണ്ടായത് തൃശൂരിലെ കൊടകര സ്റ്റേഷനിൽ; നീലക്കാറിന്റെ വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ കീഴടങ്ങൽ; യഥാർത്ഥ അക്രമിയാണോ എന്ന് അറിയാൻ പൊലീസ് അന്വേഷണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്