Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂളിലേക്കുള്ള ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട കണ്ടക്ടറോടുള്ള അടുപ്പം പ്രണയമായി; കാമുകനെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കില്ലെന്ന് വിദ്യാർത്ഥിനി ശഠിച്ചപ്പോൾ വഴങ്ങി വീട്ടുകാരും; ബന്ധം ഉലഞ്ഞപ്പോൾ അർദ്ധരാത്രി വീട്ടിൽ കയറി പെൺകുട്ടിയെ കുത്തി കാമുകന്റെ പ്രതികാരം; ശാസ്താംകോട്ടയെ നടുക്കിയ പ്രണയകഥയിലെ പ്രതിയെ തിരഞ്ഞു പൊലീസും

സ്‌കൂളിലേക്കുള്ള ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട കണ്ടക്ടറോടുള്ള അടുപ്പം പ്രണയമായി; കാമുകനെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കില്ലെന്ന് വിദ്യാർത്ഥിനി ശഠിച്ചപ്പോൾ വഴങ്ങി വീട്ടുകാരും; ബന്ധം ഉലഞ്ഞപ്പോൾ അർദ്ധരാത്രി വീട്ടിൽ കയറി പെൺകുട്ടിയെ കുത്തി കാമുകന്റെ പ്രതികാരം; ശാസ്താംകോട്ടയെ നടുക്കിയ പ്രണയകഥയിലെ പ്രതിയെ തിരഞ്ഞു പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ വീട്ടിൽ കയറി കുത്തി കാമുകന്റെ പ്രതികാരം. ഇന്ന് പുലർച്ചെയാണ് ശാസ്താംകോട്ടയെ നടുക്കി കാമുകന്റെ പ്രതികാരം നടന്നത്. പ്ലസ്ടു വിദ്യാർത്ഥിനിയെയാണ് കാമുകൻ ആയ അനന്തു കാമുകിയുടെ വീട്ടിൽ കയറി കുത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി അപകടനില തരണം ചെയ്തതായി ശാസ്താംകോട്ട പൊലീസ് പറഞ്ഞു.

പെൺകുട്ടിയെ കുത്തിയ ബസ് കണ്ടക്ടർ ആയ അനന്തു ഒളിവിലാണ്. അനന്തുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ പെൺകുട്ടിയുടെ വീട്ടിന്റെ മുകളിൽ കയറിയ ശേഷം പെൺകുട്ടി ഉറങ്ങുന്ന മുറിയിൽ കയറി അനന്തു പെൺകുട്ടിയെ കുത്തുകയായിരുന്നു. വയറിനാണ് കുത്തേറ്റത്. തുടർന്ന് പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

അനന്തുവും പ്ലസ് ടു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. പെൺകുട്ടി സ്‌കൂളിലേക്ക് പോകാറുള്ള ബസിലെ കണ്ടക്ടർ ആണ് അനന്തു. ഈ യാത്രയ്ക്കിടെയാണ് അനന്തു പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുന്നത്. ബസിലെ അടുപ്പം പുറത്ത് അറിയുകയും പെൺകുട്ടിയുടെ വീട്ടിൽ ഒച്ചപ്പാടാകുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പക്ഷെ ബന്ധത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാരും വഴങ്ങി. പഠിപ്പ് കഴിഞ്ഞാൽ പെൺകുട്ടിയെ വിവാഹം കഴിച്ചു നൽകാം എന്ന് പെൺകുട്ടിയുടെ വീട്ടുകാരും സമ്മതിച്ചു. ഈ സംഭവങ്ങൾ നടക്കുന്നത് ആറുമാസം മുൻപാണ്.

പ്രണയബന്ധം മുന്നോട്ടു കൊണ്ട് പോകുന്നതിനിടെ പെൺകുട്ടിയും അനന്തുവും തമ്മിൽ അകന്നു എന്നാണ് ഇപ്പോൾ വീട്ടുകാർക്കും ലഭിക്കുന്ന സൂചനകൾ. പക്ഷെ ഇവർ തമ്മിൽ എങ്ങിനെ അകന്നു എന്ന കാര്യം ആർക്കും വ്യക്തവുമല്ല. പെൺകുട്ടി അനന്തുവിൽ നിന്നും അകന്നതായാണ്‌ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെയാണ് അനന്തു പെൺകുട്ടിയെ വീട്ടിൽ കയറി കുത്താനും കാരണമായത്. വീട്ടിൽ കയറി പെൺകുട്ടിയെ ആക്രമിച്ചശേഷം അനന്തു ഓടി രക്ഷപ്പെടുകയായിരുന്നു.

പുലർച്ചെ മുറിയിൽ കയറി പ്ലസ്ടു വിദ്യാർത്ഥിനിയെ സ്‌ക്രൂ ഡ്രൈവർ കൊണ്ടാണ് അനന്തു കുത്തിയത്. പെൺകുട്ടി നിലവിളിച്ചതോടെ അനന്തു ഓടി രക്ഷപെട്ടു. വീട്ടുകാർ ഉടൻ തന്നെ കുട്ടിയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP