മരങ്ങൾ നിറഞ്ഞ കാടിനിടയിലെ പ്രേതാലയത്തിൽ നിന്ന് റോഡിലേക്ക് കയറ്റിയുള്ള മതിൽ നിർമ്മാണത്തെ എതിർത്തത് അയൽവാസികൾ ഒറ്റക്കെട്ടായി; പട്ടികളെ കാവൽ നിർത്തി നാട്ടുകാരെ ഭയപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല; പൊലീസിനെ തനിക്കെതിരെ തിരിച്ച റിട്ട എസ് ഐയുടെ അയർലന്റ് യാത്ര അറിഞ്ഞതോടെ രണ്ടും കൽപ്പിച്ച് നാലാമത്തെ ശ്രമം; ഇരുമ്പ് പൈപ്പ് കൊണ്ട് പ്രഭാത സവാരിക്കാരനെ തലക്കടിച്ചത് പതുങ്ങി ഇരുന്ന്; റിട്ട എസ് ഐ ശശിധരനെ കൊന്നത് ഒരിക്കൽ വിട്ടയച്ച സിജു തന്നെ; ഗാന്ധി നഗറിൽ സംഭവിച്ചത്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: മുൻ എസ്ഐ അടിച്ചിറ പറയകാവിൽ സി.ആർ. ശശിധരനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി കണ്ണാമ്പടം വീട്ടിൽ ജോർജ് കുര്യനെ (സിജു42) പൊലീസ് വിട്ടയച്ചതാണ്. 24 മണിക്കൂറിൽ കൂടുതൽ കസ്റ്റഡിയിൽ വയ്ക്കാനാകില്ലെന്ന് പറഞ്ഞായിരുന്നു ഇത്. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഈ സംഭവം വിവാദമായി. സിഐയ്ക്കെതിരെ നടപടി വന്നു. പിന്നെ പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി. ഇപ്പോൾ പൊലീസ് അറസ്റ്റു ചെയ്തു. വഴിത്തർക്കവുമായി ബന്ധപ്പെട്ട വിരോധം മൂലം ഞായർ പുലർച്ചെ 5.20ന് ഇടവഴിയിൽ പതുങ്ങിയിരുന്ന് ശശിധരനെ ഇരുമ്പു പൈപ്പു കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നതാണെന്നു സിജു സമ്മതിച്ചുവെന്ന് പൊലീസ് പറയുന്നു. അതായത് ആദ്യ ദിനങ്ങളിൽ കേസ് അട്ടിമറിക്ക് പൊലീസ് തന്നെ ശ്രമിച്ചുവെന്നതിന് തെളിവാണ് ഇത്.
ഇരുമ്പു പൈപ്പുകളിൽ രണ്ടെണ്ണം പാറാമ്പുഴ കുത്തിയതോട്ടിലെ കടവിൽ നിന്ന് സിജുവിന്റെ സാന്നിധ്യത്തിൽ പൊലീസ് കണ്ടെടുത്തു. സിജുവിന്റെ അടിച്ചിറയിലെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ, കൊല നടത്തിയ വിധം സിജു കാട്ടിക്കൊടുത്തു. പ്രഭാത സവാരിക്കിറങ്ങിയ ശശിധരനെ സിജുവിന്റെ വീടിന്റെ മുന്നിലെ ട്രാൻസ്ഫോമറിനു താഴെയാണു മരിച്ച നിലയിൽ കണ്ടത്. സിജുവിനെ അന്നുതന്നെ കസ്റ്റഡിയിലെടുത്തെങ്കിലും കുറ്റം സമ്മതിച്ചില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. നാട്ടുകാർ വ്യക്തമായ തെളിവ് നൽകിയിരുന്നിട്ടും പ്രതിയുടെ മൊഴിയിൽ വിട്ടയച്ചു. പിന്നെ ട്വിസ്റ്റും. ശശിധരൻ പൊലീസിൽ ഉള്ളപ്പോൾ മുതൽ വഴിയുടെ പേരിൽ വിരോധമുള്ളതായി സിജു മൊഴി നൽകി. താനുമായി വിരോധമുള്ള മറ്റ് അയൽവാസികളെ ശശിധരനാണ് സഹായിച്ചതെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു.
ഞായറാഴ്ച ശശിധരൻ അയർലൻഡിൽ പോകുമെന്നു സിജു അറിഞ്ഞു. ശശിധരനെ നാലഞ്ചു വട്ടം അടിച്ചെന്നും ഇരുമ്പു വടി തോട്ടിൽ ഉപേക്ഷിച്ചെന്നും ഇയാൾ പറഞ്ഞു. സംഭവശേഷം വീട്ടിലേക്കു പോയി. അയർലണ്ടിൽ പോകുന്നതിന് മുമ്പ് ഇല്ലാതാക്കാനായിരുന്നു ഇത്. കേസ് അന്വേഷണം സിഐയിൽ നിന്ന് ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ലഭിച്ചതോടെയാണ് നിർണ്ണായക മൊഴി ലഭിച്ചത്. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത സിജു കുറ്റം സമ്മതിച്ചിരുന്നില്ല. തിങ്കളാഴ്ച വിട്ടയച്ച സിജു ഒളിവിൽ പോയെങ്കിലും പൊലീസ് പിടികൂടി. പ്രതിയെ സൂക്ഷിക്കുന്നതിൽ വീഴ്ചവരുത്തിയെന്നു കാട്ടി ഗാന്ധിനഗർ സിഐ അനൂപ് ജോസിനെ സസ്പെൻഡ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ശശിധരനെ കൊലപ്പെടുത്താൻ മുൻപു 3 തവണ പദ്ധതിയിട്ടിരുന്നു സിജു. 3തവണയും ഇതേ സ്ഥലത്തുതന്നെയാണു പതുങ്ങിയിരുന്നത്. പ്രഭാത സവാരിക്ക് ഇറങ്ങുമ്പോൾ ശശിധരനൊപ്പം മറ്റാരും ഉണ്ടാകില്ല. വീടിനു മുന്നിലുള്ള ട്രാൻസ്ഫോമറിനു സമീപം തെരുവുവിളക്കിന്റെ വെട്ടം വീഴാത്ത ഭാഗത്താണു മറഞ്ഞിരുന്നത്. എന്നാൽ പ്രദേശത്ത് ആളുകൾ ഉണ്ടായിരുന്നതിനാൽ 3 ശ്രമവും ഉപേക്ഷിച്ചു. ശശിധരൻ അയർലണ്ടിൽ പോകുന്നുവെന്ന് അറിഞ്ഞതോടെ രണ്ടും കൽപ്പിച്ച് സിജു തീരുമാനം എടുത്തു. അത് നടപ്പാക്കുകയും ചെയ്തു. മുൻ എസ് ഐയോട് അത്രമേൽ പകയായിരുന്നു സിജുവിന്.
പുലർച്ചെ നടക്കാനിറങ്ങിയ റിട്ട. എസ്ഐ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടതിന് പിന്നിൽ മതിൽ കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ്. മരങ്ങൾ നിറഞ്ഞ കാടിനിടയിൽ കാണുന്ന സിജുവിന്റെ വീട് ആരെയും പേടിപ്പെടുത്തും. ഓടിട്ട വീടിന് മതിലില്ല. കാവലിനായി 5 പട്ടികൾ. ഈ വീടിനു നേരെ മുന്നിലാണ് കൊല്ലപ്പെട്ട ശശിധരന്റെ വീടും. സിജുവിന്റെ പുരയിടത്തിൽ നിന്ന് റോഡിലേക്ക് കയറ്റി മതിൽ നിർമ്മിക്കാൻ ശ്രമിച്ചതാണ് തർക്കത്തിനു തുടക്കം. അയൽവാസികൾക്കെതിരെ സിജു കേസ് നൽകിയിരുന്നു. കാടുകയറിയും സംരക്ഷണമില്ലാതെയും മരങ്ങൾ നിറഞ്ഞും പ്രേതാലയം പോലെയാണ് വീടും പരിസരവും കിടന്നിരുന്നത്.
രാത്രികാലങ്ങളിൽ ഈ മേഖലയിൽ ഉപദ്രവങ്ങൾ പലതുണ്ട്. മനുഷ്യ വിസർജ്യം വീട്ടിലും പരിസരത്തും ഇടുന്ന സംഭവങ്ങളുണ്ട്. ഇതിനു പിന്നിൽ സിജുവാണെന്നു നാട്ടുകാർക്ക് പരാതിയുണ്ട്. 10 വർഷം മുൻപ് പ്രസവത്തിനു പോയ ഭാര്യ പിന്നീട് തിരിച്ചുവന്നില്ല.തമിഴ്നാട് സ്വദേശിനിയാണ് ഏതാനും വർഷമായി ഇയാൾക്കൊപ്പം താമസിക്കുന്നത്. രാവിലെ 5. 20നാണ് അടിച്ചിറ ഗേറ്റ്മുടിയൂർക്കര റോഡിൽ കണ്ണാമ്പടം ഭാഗത്താണു ശശിധരനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശശിധരൻ ഉൾപ്പെടെ അയൽവാസികളുമായി സിജു വിരോധത്തിലായിരുന്നു. റോഡിൽ മതിൽ കെട്ടുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ കേസുണ്ട്. ഈ വിഷയത്തിൽ പൊലീസുകാർ സിജുവിന് എതിരാണെന്ന് വിലയിരുത്തിയാണ് കൊലപാതകം, ഇതിന് കാരണം ശശിധരന്റെ ഇടപെടലാണെന്ന് സിജു കരുതി. ഇത് പ്രതികാരമായി മാറുകയായിരുന്നു.
പുലർച്ചെ 5ന് പതിവു നടത്തത്തിന് ഇറങ്ങിയതാണു ശശിധരൻ. പത്രവിതരണക്കാരനായ യുവാവാണ് രക്തത്തിൽ മുങ്ങിയ നിലയിൽ ശശിധരനെ ആദ്യം കണ്ടത്. റോഡിൽ വീണു മരിച്ചെന്നാണ് ആദ്യം കരുതിയത്. പൊലീസ് പരിശോധിച്ചപ്പോഴാണ് തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവു കണ്ടത്. ചെവി അറ്റ നിലയിലായിരുന്നു. പുലർച്ചെ മെഡിക്കൽ കോളജിനു സമീപം എസ്.എൻ.ഡി.പി. ശാഖ മന്ദിരം-അടിച്ചിറ റോഡിലായിരുന്നു സംഭവം. ഗാന്ധിനഗറിലുൾപ്പെടെ ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ ജോലിചെയ്തിട്ടുണ്ട്. ശശിധരൻ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എസ്ഐ. ആയിരിക്കെയാണു വിരമിച്ചത്. ഇദ്ദേഹവും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍