ഓരോ 20 കോടിയും 10 കോടിയായി മാറുന്ന മറിമായം! വിൽപ്പനക്കണക്കിലെ തിരിമറിക്കായി പ്രത്യേക സോഫ്റ്റ് വെയർ; അക്കൗണ്ടുകൾ സൂക്ഷിക്കാൻ തുടങ്ങിയിട്ട് വെറും മൂന്നുമാസം; 433 കോടിയുടെ കള്ളപ്പണം പിടിച്ച ശരവണ സ്റ്റോഴ്സ്-ഹോട്ടൽ ശൃംഖലയുടെ അക്കൗണ്ടിങ് സോഫ്റ്റ് വെയറിൽ കണ്ടെത്തിയത് വൻക്രമക്കേട്; മൂന്നുമാസത്തിനിടെ പൂഴ്ത്തിവച്ചത് 35 കോടിയുടെ ആദായം; ശരവണയും റിയൽ എസ്റ്റേറ്റ് ഗ്രുപ്പുകളായ ലോട്ടസും ജി-സ്വകയറും തമ്മിലുള്ള അനധികൃത ഇടപാടുകളുടെ രഹസ്യങ്ങളും പുറത്ത്
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ശരവണ സ്റ്റോർ-ഹോട്ടൽ ശൃംഖലയിൽ നടന്ന റെയ്ഡിൽ 433 കോടിയുടെ കള്ളപ്പണം പിടിച്ചെന്ന വാർത്തയിൽ കണ്ണുതള്ളിയിരിക്കുകയാണ് തമിഴ്നാട്ടുകാർ. 12 ദിവസത്തെ തീവ്രപരിശ്രമത്തിന് ശേഷമാണ് കള്ളത്തരത്തിന്റെ വ്യാപ്തി ആദായനികുതി വകുപ്പിന് പോലും പിടികിട്ടിയത്. ആദായ നികുതിക്കാരെയും പൊലീസിനെയും വെട്ടിക്കാൻ കള്ളപ്പണവും സ്വർണവുമായി ഒരു ഡ്രൈവറെ എസ് യുവിയിൽ ചെന്നൈ നഗരം ചുറ്റിക്കുക, ശ്മശാനത്തിൽ ബാഗിൽ നിറയെ കൊള്ളമുതൽ കുഴിച്ചിടുക തുടങ്ങിയ പരിപാടികളൊക്കെ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
കഴിഞ്ഞ മൂന്നുമാസത്തിനിടെ തന്നെ പൂഴ്ത്തി വച്ച ആദായം 35 കോടിയോളം വരും. ഒരുദിവസം ശരവണയുടെ കച്ചവടം ഏകദേശം 1.2 കോടിയോളം വരും. ഇങ്ങനെ മൂന്നുവർഷത്തെ കണക്കുകൂട്ടിയപ്പോഴാണ് ഭീമമായ തുകയുടെ വെട്ടിപ്പ് പിടിച്ചത്. 25 കോടിയുടെ കള്ളപ്പണത്തിന് പുറമേ 12 കിലോ സ്വർണം, 626 കാരറ്റ് വജ്രം എന്നിവയെല്ലാം വിവിധ സ്ഥലങ്ങളിലെ റെയ്ഡിൽ നിന്ന് കണ്ടെടുത്തു. ശരവണ സ്റ്റോർ റെയ്ഡിൽ, ടെക്സറ്റൈൽ, ജൂവലറി ഷോറൂമുകളിലായിരുന്നു പരിശോധന അധികവും. ഇവരുടെ വ്യാപാര പങ്കാളികളായ റിയൽ എസ്റ്റേറ്റ് ഭീമന്മാർ ലോട്ടസ് ഗ്രൂപ്പിന്റെയും ജി-സ്വകയറിന്റെയും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. സംസ്ഥാനത്തുടനീളം ഭൂമി വാങ്ങിക്കൂട്ടാൻ ശരവണയെ സഹായിച്ചത് ലോട്ടസും, ജി-സ്ക്വയറുമാണ്. ശരവണ സ്റ്റോഴ്സിന്റെ ഉടമയുടെ മകൻ യോഗരത്തിനം പോണ്ടുരൈയുടെ വസതിയിലും റെയ്ഡ് നടന്നു. ഇയാൾക്ക് റിയൽ എസ്റ്റേറ്റിലും മറ്റുബിസിനസിലും താൽപര്യമുണ്ട്.
തട്ടിപ്പ് ഇങ്ങനെ:
ശരവണ സ്റ്റോറുകളുമായി ബന്ധപ്പെട്ട ഔട്ട്ലെറ്റുകളിലെ അക്കൗണ്ടിങ് സോഫ്റ്റ് വെയറിൽ തിരിമറി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗിരി ടെക്നോളജീസ് എന്ന കമ്പനിയാണ് സോഫ്റ്റ് വെയർ നൽകിയിരുന്നത്. ഓരോ 20 കോടിക്കും 10 കോടി വീതമാണ് വിൽപ്പന രേഖകളിൽ കുറച്ചുകാണിച്ചിരുന്നത്. കഴിഞ്ഞ മൂന്നുമാസത്തിന് മുമ്പ് ഈ ഗ്രൂപ്പിന് അക്കൗണ്ടുകൾ പോലും ഇല്ലായിരുന്നുവെന്നാണ് ഐടി ഉദ്യോഗസ്ഥർ പറയുന്നത്. 120 ടീമുകളെയാണ് തമിഴ്നാട്ടിലുടനീളം അന്വേഷണത്തിനായി നിയോഗിച്ചത്. ഇതിൽ 800 ഉദ്യോഗസ്ഥരെ റെയ്ഡിന് മാത്രമായി ചുമതലപ്പെടുത്തി. റെയ്ഡിന്റെ അടിസ്ഥാനത്തിൽ ഉടമകളായ പോണ്ടുരൈ, ബാല എന്നിവർക്ക് നോട്ടീസ് അയയ്ക്കും. പിന്നീട് ഇവരെ വിചാരണയ്ക്ക് വിളിക്കുമെന്ന് ആദായനികുതി ഉദ്യോഗസ്ഥർ അറിയിച്ചു.
ശരവണ റെയ്ഡിൽ പിടിച്ചത് 433 കോടി കള്ളപ്പണം
തമിഴ്നാട്ടിൽ ശരവണ സ്റ്റോറുകളുടെയും ഹോട്ടലുകളുടെയും ഉടമകളിൽ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 433 കോടി രൂപയുടെ കള്ളപ്പണം. ശരവണ സ്റ്റോറുകൾ, ലോട്ടസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ, ചെന്നൈ, കോയമ്പത്തൂർ ജിസ്ക്വയർ തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു ഒരാഴ്ച മുൻപ് റെയ്ഡ്. റെയ്ഡിനിടെ ശ്മശാനങ്ങളിൽ നിന്ന് കുഴിച്ചെടുത്തത് കണക്കിൽപ്പെടാത്ത കോടികളുടെ രൂപയും സ്വർണ്ണവും വജ്രവും രേഖകളുമാണ്.
മൊത്തം 433 കോടിയുടെ സ്വത്തിൽ 25 കോടിയുടെ പണമാണ്. 12 കിലോ സ്വർണ്ണവും 626 ക്യാരററ് വജ്രങ്ങളും പിടിച്ചെടുത്തവയിൽ പെടുന്നു. ശരവണ ഗ്രൂപ്പുമായി ബന്ധപ്പെട്ട 74 കേന്ദ്രങ്ങളിലായിരുന്നു ഒരേ സമയം റെയ്ഡുകൾ. റെയ്ഡിന്റെ വിവരം ചോർന്നതിനാൽ കുറെ ഇവർ മാറ്റിയിട്ടുണ്ടാകുമെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ചെന്നൈയിലെ 72 ഉം കോയമ്പത്തൂരിലെ രണ്ടും സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിലാണ് 433.13 കോടിയുടെ നികുതി വെട്ടിപ്പ് പിടിച്ചത്
ചെന്നൈയിലെ റിയൽ എസ്റ്റേറ്റ ്സഥാപനങ്ങളായ ലോട്ടസ് ഗ്രൂപ്പ്, ജി-സ്ക്വയർ, ശരവണ സ്റ്റോഴ്സ് എന്നിവയുമായി ബന്ധപ്പെടുത്തി ഒരാഴ്ചയിലേറെ സമയമെടുത്ത് നടത്തിയ റെയ്ഡിൽ കള്ളപ്പണവും, രേഖകളും, സ്വർണവും വജ്രവുമെല്ലാം കണ്ടത്തൊൻ ശ്്മശാനങ്ങൾ കുഴിക്കേണ്ടി വന്നുവെന്നതാണ് ഏറെ വിചിത്രം. ഈ മൂന്നുസ്ഥാപനങ്ങളിൽ നിന്നുമായാണ് നാനൂറ് കോടിയിലേറെ കള്ളപ്പണം പിടിച്ചത്. യോഗരത്തിനം പോണ്ടുരൈ, കൂട്ടാളിയായ ലോട്ടസ് ഗ്രൂപ്പിന്റെയും ജി-സ്ക്വയറിന്റെയും ഉടമ രാമജയം ഏലിയാസ് ബാല, എന്നിവരുടെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. വില പിടിപ്പുള്ള സാധനങ്ങളുമായി ചെന്നൈയിൽ ഒരു വാഹനം ചുറ്റിത്തിരിയുന്നതായി ആദായ നികുതി ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം കിട്ടിയതാണ് കേസിൽ തുമ്പായത്.
റെയ്ഡിനായി ആദായനികുതി സംഘം എത്തുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ടവർക്ക് വിവരം ലഭിച്ചിരുന്നു. പോണ്ടുരൈയും ബാലയയെയും ചില പൊലീസ് ഉദ്യോഗസ്ഥർ തന്നെ റെയ്ഡിനെ കുറിച്ചുള്ള വിവരം ചോർത്തിക്കൊടുത്തു. കനത്ത പൊലീസ് സുരക്ഷ ആവശ്യപ്പെട്ടതുകൊണ്ടും ഉദ്യോഗസ്ഥരെ അയയ്ക്കാൻ നിരവധി വാഹനങ്ങൾ വാടകയ്ക്ക് എടുത്തത്് കൊണ്ടും വിവരം ചോരാൻ എളുപ്പവുമായിരുന്നു.
പണവും, സ്വർണവും, വജ്രവും രേഖകളുമെല്ലാം ഒരു എസ് യു വിയിലാക്കി വെറുതെ നഗരത്തിൽ ചുറ്റിത്തിരിയാനാണ് ഡ്രൈവറോട് പോണ്ടുരയും ബാലയും നിർദ്ദേശിച്ചത്. ചോദ്യം ചെയ്യലിനെ തുടർന്നാണ് ഈ എസ് യു വിയെ കുറിച്ച് ആദായനികുതി നികുതി ഉദ്യോഗസ്ഥർക്ക് വിവരം കിട്ടിയത്. പൊലീസിന്റെ സഹായത്തോടെ വാഹനം കണ്ടെത്തിയെങ്കിലും അധികമൊന്നും പിടിച്ചെടുക്കാനായില്ല. എന്നാൽ, ചില കെട്ടിടങ്ങൾക്കുള്ളിലും ശ്്മശാനത്തിലും ഒക്കെയായി നിരവധി ബാഗുകളിൽ ഉരുപ്പടികൾ കുഴിച്ചിട്ടിരിക്കുന്ന വിവരം ചോദ്യം ചെയ്യലിൽ നിന്ന് മനസ്സിലായി.
പോണ്ടുരയും ബാലയും തമ്മിലുള്ളേ വൻ സാമ്പത്തിക ഇടപാടുകൾക്ക് തെളിവുകൾ കിട്ടിയിട്ടുണ്ട്. 284 കോടിയുടെ കള്ളപപണം പോണ്ടുരയുടെ ബിസിനസ് സ്ഥാപനങ്ങളിൽ നിന്ന് കണ്ടെടുത്തു. ബാലയുടെ സ്ഥാപനങ്ങളിൽ നിന്ന് 149 കോടിയും. ഒമ്പത് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് തെളിവുകൾ സംഭരിക്കാനായത്.
കമ്പ്യൂട്ടറുകളിലെ രേഖകളും വിവരങ്ങളും മായ്ച്ചുകളഞ്ഞിരുന്നു. അധികൃതർ പറഞ്ഞു. ഐടി ഉദ്യോഗസ്ഥരെ ഈ മായ്ച്് കളഞ്ഞ വിവരങ്ങൾ കണ്ടെടുക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോണ്ടുരയും ബാലയും അവരുടെ ബിസിനസ് പങ്കാളികളും വൻതോതിലുള്ള സാമ്പത്തിക ഇടപാടുകളാണ് നടത്തി വന്നിരുന്നത്. പണം ഉപയോഗിച്ച് മാത്രം ഇവർ ചെന്നൈയിൽ 180 കോടിയുടെ വസ്തു വാങ്ങിക്കൂട്ടി. ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലായി എഴുപതോളം ബ്രാഞ്ചുകളിലാണ് റെയ്ഡ് നടന്നത്. നികുതി വെട്ടിപ്പ് നടത്തിയതായി പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു റെയ്ഡ്. ണ്ണൂറോളം ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്. തമിഴ്നാട്ടിലെ റീട്ടെയിൽ മേഖലയിലെ പ്രമുഖ സ്ഥാപനമാണ് ശരവണ സ്റ്റോർ. ജനുവരി ആദ്യം തമിഴ്നാട്ടിൽ ശരവണ ഭവൻ ഉൾപ്പെടെയുള്ള പ്രമുഖ ഹോട്ടൽ ശൃംഖലകളുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നിരുന്നു. ഹോട്ടൽ ഡയറക്ടർമാരുടെ വീടുകൾ, ഓഫിസുകൾ തുടങ്ങി ചെന്നൈ നഗരത്തിൽ മാത്രം 32 ഇടങ്ങളിലാണു അന്ന് പരിശോധന നടന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍