Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സനു മോഹൻ മൂകാംബികയിൽ? കഴിഞ്ഞ മൂന്നുനാൾ മൂകാംബികയിലെ ഹോട്ടലിൽ തങ്ങിയിരുന്നതായി സൂചന; ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞെന്നും സ്വകാര്യ ഹോട്ടൽ ജീവനക്കാർ; കൊച്ചി പൊലീസ് വിവരം തേടി മംഗലുരുവിലേക്ക് പുറപ്പെട്ടു; മുട്ടാർ പുഴയിലെ വൈഗയുടെ മരണത്തിൽ ദുരൂഹത നീങ്ങുമോ?

സനു മോഹൻ മൂകാംബികയിൽ? കഴിഞ്ഞ മൂന്നുനാൾ മൂകാംബികയിലെ ഹോട്ടലിൽ തങ്ങിയിരുന്നതായി സൂചന; ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞെന്നും സ്വകാര്യ ഹോട്ടൽ ജീവനക്കാർ; കൊച്ചി പൊലീസ് വിവരം തേടി മംഗലുരുവിലേക്ക് പുറപ്പെട്ടു; മുട്ടാർ പുഴയിലെ വൈഗയുടെ മരണത്തിൽ ദുരൂഹത നീങ്ങുമോ?

മറുനാടൻ മലയാളി ബ്യൂറോ

മംഗലൂരു: മുട്ടാർ പുഴയിൽ വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പിതാവ് സനു മോഹൻ കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ഹോട്ടലിൽ തങ്ങിയിരുന്നതായി സൂചന. ഇയാൾ താമസിച്ചിരുന്നത് സ്വകാര്യ ഹോട്ടലിലാണ്. ഇയാൾ നൽകിയ തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ വിവരം ഹോട്ടൽ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഹോട്ടലിലെ ബില്ലടക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സനു മോഹൻ കടന്നുകളഞ്ഞതെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു. ഇന്ന് രാവിലെ 8.45 ഓടെയാണ് സനു മോഹൻ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലിൽ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹൻ മാസ്‌ക് ധരിച്ചിരുന്നതായും അധികൃതർ പൊലീസിനോട് പറഞ്ഞു. വിവരം കിട്ടിയതോടെ കൊച്ചി പൊലീസ് കർണാടകത്തിലേക്ക് യാത്രതിരിച്ചു.

സനുവിന്റെ അടുത്ത സുഹൃത്തായ തിരുവനന്തപുരം സ്വദേശിയെ ചോദ്യം ചെയ്‌തെങ്കിലും കേസിന് സഹായകമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ സനു മോഹന് എന്തു സംഭവിച്ചുവെന്നതിൽ ആർക്കും ഒരു വ്യക്തതയുമില്ലായിരുന്നു. സനുവിന്റെ സുഹൃത്തിൽ നിന്ന് നിർണ്ണായക വിവരം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ഇദ്ദേഹത്തിന്റെ ഫോൺ കോളുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട തെളിവുകളൊന്നുംതന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അടുത്ത കാലത്തൊന്നും സനു മോഹൻ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു തിരുവനന്തപുരത്തെത്തി ചോദ്യം ചെയ്തപ്പോൾ സുഹൃത്ത് മൊഴി നൽകിയത്.

കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലുള്ള രണ്ടാമത്തെ സംഘത്തിന്റെയും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കോയമ്പത്തൂർ കേന്ദ്രീകരിച്ചാണ് ഈ സംഘം അന്വേഷണം നടത്തുന്നത്. ഇയാൾക്കുവേണ്ടി ലുക്കൗട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സനുമോഹന് അഞ്ചുവർഷത്തിലധികമായി സ്വന്തം കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പുണെയിൽ ബിസിനസ് നടത്തിയിരുന്ന ഇയാൾ തിരിച്ചെത്തിയശേഷം കങ്ങരപ്പടിയിൽ ഭാര്യ രമ്യയുടെ പേരിൽ വാങ്ങിയ ഫ്ളാറ്റിലായിരുന്നു താമസം. പിന്നീട് ഭാര്യയുടെ ബന്ധുക്കളുമായി മാത്രമായിരുന്നു അടുപ്പം. അച്ഛന്റെ മരണത്തിന് പോലും വീട്ടിൽ പോയില്ല. എന്നാൽ അടുത്ത കാലത്ത് അടുപ്പം ഉണ്ടാക്കാനും ശ്രമിച്ചു.

നിരവധി കുറ്റകൃത്യങ്ങളിൽ മഹാരാഷ്ട്ര പൊലീസുൾപ്പെടെ തേടുന്നയാൾ ആണ് സനു മോഹൻ്. സനു മോഹനെയും വൈഗയെയും കാണാതാവുന്നത് മാർച്ച് 21-ന് രാത്രിയാണ്. പിറ്റേ ദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം കളമശ്ശേരി മുട്ടാർ പുഴയിൽനിന്ന് കണ്ടെത്തുകയും സനുവും സഞ്ചരിച്ച കാറും അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. സനു മോഹനു വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് വെള്ളിയാഴ്ചയാണ്. ഇതിനുശേഷമാണ് റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിൽ ഇയാളുടെ ചിത്രം പതിക്കുകയും ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്യുന്നത്.

കുട്ടിയെ അപായപ്പെടുത്തിയ ശേഷം സനു വാളയാർ ചെക്ക് പോസ്റ്റ് വഴി കടന്നു കളഞ്ഞതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സനു പൂണെയിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനിടെ സനുമോഹന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും കണ്ടെത്തുന്നതിന് പൊലീസ് നടപടി തുടങ്ങി. 12 ബാങ്കുകൾക്ക് നോട്ടീസ് അയച്ചതായാണ് വിവരം.

. അതിനിടെ സനു മോഹന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി 12 ബാങ്കുകൾക്ക് പൊലീസ് നോട്ടീസ് അയച്ചു. ഭാര്യ അറിയാതെ ആഭരണങ്ങൾ പണയപ്പെടുത്തി 11 ലക്ഷം രൂപ വായ്പയെടുത്തതിന്റെ രേഖകൾ ലഭിച്ചതിന് പിന്നാലെയാണ് നടപടി. ഭാര്യയുടെ പേരിലുള്ള ഫ്ളാറ്റ് സ്വകാര്യവ്യക്തിക്ക് പണയത്തിന് നൽകിയതും അന്വേഷിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP