വടിവാളുകളുമായെത്തിയ ഗുണ്ടാസംഘം റോഡിൽ മറിഞ്ഞുവീണ സനലിനെ വളഞ്ഞു; വാളുകൾ പലതവണ ഉയർന്നുതാണു; ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരുടേയും വിദ്യാർത്ഥിനികളുടെയും കൺമുന്നിലിട്ട് അക്രമികൾ യുവാവിനെ വെട്ടിനുറുക്കി; നടപ്പിലാക്കിയത് ഒടുങ്ങാത്ത കുടിപ്പക; പുത്തൻകാവിൽ ചോര ചീന്തിയത് ഇങ്ങനെ
കൊച്ചി: പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിനു മുന്നിലെ റോഡിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരും സമീപത്തായുള്ള കാലടി സർവകലാശാലയിലെ ഹോസ്റ്റൽ വിദ്യാർത്ഥിനികളും റോഡിലൂടെ കടന്നുപോവുന്നു. ക്ഷണ നേരം കൊണ്ട് അവിടെ അരങ്ങേറിയത് ആരെയും ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു. റോഡിലൂടെ കടന്നുവന്ന ഒരു സ്കൂട്ടറിനെ പിന്നാലെയെത്തിയ മഹീന്ദ്ര ലോഗൻ കാർ ഇടിച്ചുതെറിപ്പിച്ചു. എല്ലാവരും ഒരു നിമിഷം സ്തബ്ദരായി. കൂടിനിന്ന ആളുകളിൽ നിന്നും തൊണ്ടയിൽ നിന്ന് നിലവിളികൾ ഉയരും മുമ്പേ സഡൻബ്രേക്കിട്ട് നിറുത്തിയ കാറിൽ നിന്ന് മൂന്നംഗസംഘം ചാടിപ്പുറത്തിറങ്ങി. വടിവാളുകളുമായെത്തിയ ഗുണ്ടാസംഘം റോഡിൽ മറിഞ്ഞുവീണ സനലിനെ വളഞ്ഞു. വാളുകൾ പലതവണ ഉയർന്നുതാണു. നിലവിളിക്കാൻപോലുമാകുന്നതിനുമുമ്പ് ,ക്ഷേത്രദർശനത്തിനെത്തിയ ഭക്തരുടേയും സർവകലാശാല വിദ്യാർത്ഥിനികളുടെയും കൺമുന്നിലിട്ട് നിമിഷനേരം കൊണ്ട് അക്രമികൾ യുവാവിനെ വെട്ടിനുറുക്കി. സംഭവം കണ്ടവർ എന്തുചെയ്യണമെന്നറിയാതെ അന്തിച്ചുനിൽക്കെ അക്രമികൾ വന്ന കാറിൽതന്നെ കയറി രക്ഷപ്പെട്ടു.
നെഞ്ചിനും പുറത്തും കൈകാലുകൾക്കും വെട്ടേറ്റ് റോഡിൽ രക്തം വാർന്നുകിടന്ന യുവാവിനെ നാട്ടുകാർ ഉടനെ അങ്കമാലി സി.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിന്റെ രക്തവും ശരീരാവശിഷ്ടങ്ങളും ഏറെനേരം റോഡിൽ ചിതറിക്കിടന്നു. മാണിക്യമംഗലം കൈപ്പട്ടൂർ സ്വദേശി ഇഞ്ചക്കവീട്ടിൽ ദേവസിക്കുട്ടിയുടെ മകൻ സനൽ (33) ആയിരുന്നു ക്വട്ടേഷൻ സംഘത്തിന്റെ കൊലക്കത്തിക്കിരയായത്. കാലടി സംസ്കൃത സർവ്വകലാശാല വനിതാ ഹോസ്റ്റലിന് സമീപമുള്ള പുത്തൻകാവ് റോഡിൽവച്ചാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്
സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയാണെന്നാണ് പൊലീസിന്റെ സംശയം. രാവിലെ 9.40ഓടെയാണ് സനൽ മരിച്ചത്. മലയാറ്റൂർ കാരി രതീഷ്, ആച്ചി എൽദോ എന്നിവർ ഉൾപ്പെട്ട മൂന്നംഗസംഘമാണ് വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന് മരിക്കുന്നതിന് മുമ്പ് തന്നെ ചികിത്സിച്ച ഡോക്ടറോട് സനൽ പറഞ്ഞിരുന്നു. കാരി രതീഷ്, ആച്ചി എൽദോ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെന്ന് കരുതുന്ന കാരി രതീഷിനെതിരെ 24 ഉം ആച്ചി എൽദോയ്ക്കെതിരെ പത്തും കേസുകൾ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്. ആലുവ റൂറൽ എസ്പി പി.എൻ ഉണ്ണിരാജൻ തിങ്കളാഴ്ച സംഭവസ്ഥലവും സനലിന്റെ കുടുംബത്തേയും സന്ദർശിച്ചിരുന്നു. കേസിന്റെ അന്വേഷണപുരോഗതിയും അദ്ദേഹം വിലയിരുത്തിയിരുന്നു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. കാലടി സി.ഐ സജി മാർക്കോസ്, എസ്.ഐ നോബിൾ മാനുവൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണച്ചുമതല.
കൊല്ലപ്പെട്ട സനൽ പ്രതികളെന്ന് സംശയിക്കപ്പെടുന്ന കാരി രതീഷ്, ആച്ചി എൽദോ എന്നിവരുമായി നേരത്തെ സൗഹൃദത്തിലായിരുന്നു. ഇവർ ഒന്നിച്ച് നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്നുവെന്നതിന് അന്വേഷണസംഘത്തിന് തെളിവു ലഭിച്ചിട്ടുണ്ട്. കാലടി സ്റ്റേഷനിൽ മാത്രം സനലിന്റെ പേരിൽ മൂന്ന് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇടക്കാലത്ത് ഇവർ തമ്മിൽ ഏതോ വിഷയത്തിൽ പരസ്പരം അകലുകയും ചെയ്തു. 2014ൽ സനൽ സുഹൃത്തായിരുന്ന കാരി രതീഷിന്റെ വീട്ടിൽ കയറി അക്രമം നടത്. തിയിരുന്നുവെന്നും ഇതേത്തുടർന്ന് ഉടലെടുത്ത പക മൂലമാവാം പ്രതികൾ സനലിനെ കൊലപ്പെടുത്തിയതെന്നും കാലടി സി.ഐ സജി മാർക്കോസ് സംശയം പ്രകടിപ്പിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നംഗ ഗുണ്ടാസംഘം എത്തിയ മഹീന്ദ്ര ലോഗൻ കാർ കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് പിറകുവശത്തുനിന്നാണ് വാഹനം കണ്ടെടുത്തത്. കൊലയ്ക്ക് ശേഷം സഹായിയായ അജി എന്നയാളാണ് കാർ പ്രസിഡന്റിന്റെ വീടിനു പിന്നിൽ കൊണ്ടുവന്നിട്ടത്. ഗുണ്ടകൾക്ക് കാർ തരപ്പെടുത്തിക്കൊടുത്ത കോടനാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചനകൾ. അങ്കമാലിയിൽ നിന്ന് കല്യാണ ആവശ്യത്തിനാണെന്ന് പറഞ്ഞ് വാടകയ്ക്കെടുത്തിരുന്നത്.
കൊലനടന്ന സമയത്തു തന്നെ സംഭവസ്ഥലത്തുനിന്ന് അരക്കിലോമീറ്റർ മാറി സർവകലാശാല ഗസ്റ്റ്ഹൗസിൽ കേന്ദ്ര സഹമന്ത്രി ഡോ. മഹീന്ദ്രനാഥ് പാണ്ഡെയും സംഘവുമുണ്ടായിരുന്നു. കേന്ദ്രമന്ത്രിയുടെ താമസസ്ഥലത്തോട് ചേർന്ന് നടന്ന കൊലപാതകം പൊലീസിന്റെ ഭാഗത്തുണ്ടായ വൻസുരക്ഷാവീഴ്ചയെയാണ് ചൂണ്ടിക്കാട്ടുന്നത്.
കാലടി, മലയാറ്റൂർ-നീലീശ്വരം, മഞ്ഞപ്ര, അയ്യമ്പുഴ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഗുണ്ടാ സംഘങ്ങളുടെ തേർവാഴ്ച തടയാനാവാതെ നിഷ്ക്രിയമായിരിക്കുകയാണ് പൊലീസ്. ഗുണ്ടാ നിയമപ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള നാൽപ്പതിലധികം ഗുണ്ടകൾ മേഖലയിലുണ്ടെങ്കിലും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിന് കഴിയുന്നില്ല. സനലിന്റെ കൊലപാതകത്തെത്തുടർന്ന് പ്രദേശമാകെ ഭീതിയിലാണ്. കഴിഞ്ഞ ആഴ്ച മലയാറ്റൂർ കാടപ്പാറയിലെ വിവാഹവീട്ടിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടുകയും ഒരാൾക്ക് വെട്ടേൽക്കുകയും ചെയ്തിരുന്നു. ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. ഈ കേസിൾ ഉൾപ്പെട്ട ഒരു പ്രതിയെ പൊലീസ് പിടികൂടി വിലങ്ങുവച്ചു കൊണ്ടുവരുമ്പോൾ അയാൾ പെരിയാറിൽ ചാടി രക്ഷപ്പെട്ടിരുന്നു. ഇത്തരം സംഘങ്ങളെ സംരക്ഷിക്കാൻ വിവിധ രാഷ്ട്രീയ സംഘടനകളുടെ ചില പ്രാദേശിക നേതാക്കൾ രംഗത്തുണ്ടെന്നതും ക്രിമിനൽ നടപടികളെടുക്കാൻ പൊലീസിന് തടസമാകുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍