Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതിയെ വീടിനുള്ളിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയത് കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി; ബലാത്സംഗത്തിനിടെ വിളിച്ചുകൂവിയത് ഏറെ നാളത്തെ ആഗ്രഹം പൂർത്തിയായെന്നും; ബലാത്സംഗക്കേസിൽ ദുബായിൽ ഇന്ത്യാക്കാരനെതിരായ വിചാരണ ആരംഭിച്ചു

യുവതിയെ വീടിനുള്ളിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയത് കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി; ബലാത്സംഗത്തിനിടെ വിളിച്ചുകൂവിയത് ഏറെ നാളത്തെ ആഗ്രഹം പൂർത്തിയായെന്നും; ബലാത്സംഗക്കേസിൽ ദുബായിൽ ഇന്ത്യാക്കാരനെതിരായ വിചാരണ ആരംഭിച്ചു

മറുനാടൻ ഡെസ്‌ക്‌

ദുബായ്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ഇന്ത്യക്കാരനെതിരെ വിചാരണ ആരംഭിച്ചു. ദുബായ് പ്രാഥമിക കോടതിയിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. ഇന്ത്യാക്കാരിയായ യുവതിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങളും മൊബൈലിൽ പകർത്തിയശേഷമായിരുന്നു ഈ വർഷം ഫെബ്രുവരിയിൽ യുവാവ് ബലാത്സംഗം ചെയ്തത്. ബലാത്സംഗം കഴിഞ്ഞ് മടങ്ങുന്ന വഴി 200 യുഎഇ ദിർഹം മോഷ്ടിച്ചു എന്നും കുറ്റപത്രത്തിൽ പറയുന്നു. സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണ് പ്രതി.

കുടുംബം ഒന്നിച്ച് ദുബായിൽ താമസിക്കുന്ന 39കാരിയാണ് പീഡനത്തിനിരയായത്. ദുബായിലെ നൈഫിലാണ് യുവതിയും കുടുംബവും താമസിക്കുന്നത്. മകനെ സ്കൂൾ ബസിൽ കയറ്റി വിടുന്നതിനായി പുറത്തേക്ക് പോയ യുവതി, അപ്പാർട്ട്മെന്റിലേക്ക് തിരികെ പോകുന്നതിനിടെ പ്രതി പിന്തുടരുകയായിരുന്നു. കഴുത്തിൽ കത്തിവെച്ച ശേഷം വീടിനുള്ളിലേക്ക് കയറാൻ പറഞ്ഞു. സഹായത്തിനായി നിലവിളിച്ചെങ്കിലും പരിസരത്ത് ആരുമുണ്ടായിരുന്നില്ല. താൻ എതിർക്കുകയും പ്രതിയെ തള്ളി മാറ്റുകയും ചെയ്തു. എന്നാൽ ബലം പ്രയോഗിച്ച് വീടിന്റെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു - യുവതിയുടെ മൊഴിയിൽ പറയുന്നു.

നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം ബലാത്സംഗം ചെയ്തു. വീട്ടിലുണ്ടായിരുന്ന 200 ദിർഹം മോഷ്ടിക്കുകയും, പൊലീസിനെ വിവരമറിയിച്ചാൽ നഗ്ന വീഡിയോ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി ഭർത്താവിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹമാണ് നൈഫ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടത്. രണ്ട് ദിവസം കൊണ്ട് പ്രതിയെ തിരിച്ചറിയുകയും ബനിയാസ് സ്ട്രീറ്റിൽ വെച്ച് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച 200 ദിർഹത്തിൽ ബാക്കിയുണ്ടായിരുന്ന 135 ദിർഹം ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

മദ്യ ലഹരിയിലാണ് കുറ്റകൃത്യം ചെയ്തതെന്നാണ് ഇയാൾ പറഞ്ഞത്. ബലാത്സംഗം, മോഷണം, നിയമവിരുദ്ധമായ മദ്യപാനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതി പൊലീസ് കസ്റ്റഡിയിലാണിപ്പോൾ. കേസിൽ സെപ്‍തംബർ ആറിന് കോടതി വീണ്ടും വാദം കേൾക്കും.
സൂപ്പർമാർക്കറ്റിൽ സെയിൽസ്‍മാനായി ജോലി ചെയ്തിരുന്ന പ്രതി, ബലാത്സംഗത്തിനിടെ തന്റെ ഏറെ നാളത്തെ ആഗ്രഹമാണ് പൂർത്തീകരിക്കുന്നതെന്ന് വിളിച്ചുപറഞ്ഞതായും യുവതി മൊഴി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP