സലഫികൾക്ക് കൂനിന്മേൽ കുരുവായി പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ; സലഫി സെന്ററിലേക്കുള്ള മാർച്ച് തടഞ്ഞ പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടൽ മുജാഹിദുകൾക്ക് കൂടുതൽ ചീത്തപ്പേരായെന്ന് നേതാക്കൾ; ഐസിസ് സംശയത്തിന്റെ ക്ഷീണം തീർക്കാൻ നടത്തിയ മുഖം മിനുക്കൽ ശ്രമങ്ങളും ചങ്ങാത്തത്തിൽ തകർന്നു
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ഹിന്ദു ഐക്യ വേദിയുടെ മാർച്ചും പോപ്പുലർ ഫ്രണ്ടിന്റെ പ്രതിരോധ വലയവുമെല്ലാം അവസാനിച്ചതോടെ കൂനിന്മേൽകുരു ആയെന്ന അവസ്ഥയിലായിരിക്കുകയാണ് കേരളത്തിലെ സലഫി സംഘടനകൾക്ക്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ യുവതി യുവാക്കൾ കാണാതായത് മുതൽ സലഫി സംഘടനകൾ ഏറെ പ്രതിരോധത്തിലാകുകയുണ്ടായി. ദിനംപ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്ന വാർത്തകളും അന്വേഷണ ഏജൻസികൾ നൽകുന്ന വിവരങ്ങളും സലഫി സംഘടനകളുടെ നിലനിൽപ്പ് ത്രിശങ്കുവിലാണെന്നാണ് സൂചിപ്പിക്കുന്നത്. കാണാതായ മലയാളികളെല്ലാം സലഫികളാണെന്നതും മതം മാറ്റവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ സലഫി ആശയമുള്ളവർ പ്രതി ചേർക്കപ്പെട്ടതും ഈ പ്രതിസന്ധി രൂക്ഷമാക്കി. ഇതു മറികടന്ന് മുഖം മിനുക്കാനായി ഐഎസ് വിരുദ്ധ സമ്മേളനങ്ങളും കാമ്പയിനിംഗുകളുമെല്ലാം നടത്തിയെങ്കലും സലഫികളുടെ പങ്ക് വീണ്ടും വ്യക്തമായിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഹിന്ദു ഐക്യവേദി സലഫി സെന്ററിലേക്കും സത്യസരണിയിലേക്കും മാർച്ച് സംഘടിപ്പിക്കുകയും മാർച്ച് തടയാനായി പോപ്പുലർ ഫ്രണ്ട് രംഗത്തിറങ്ങിയതും. പോപ്പുലർ ഫ്രണ്ടിന്റെ ഈ ഇടപെടൽ തീവ്രവാദ മുദ്ര സലഫികൾക്കു മേൽ കൂടുതൽ ചാർത്തപ്പെടാൻ കാരണമാകുമെന്നാണ് മുജാഹിദ് നേതാക്കളുടെ വിലയിരുത്തൽ.
തങ്ങൾ സലഫി സെന്ററിനും സലഫി മസിജിദിനും പോപ്പുലർ ഫ്രണ്ടിന്റെ സംരക്ഷണം തേടിയിട്ടില്ലെന്നായിരുന്നു മുജാഹിദ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ ദിവസം സലഫി സെന്ററിന്റെ മുന്നിൽ പോപ്പുലർഫ്രണ്ടുകാർ പ്രതിരോധ കവചം തീർത്തതോടെയാണ് സലഫി നേതാക്കൾ ഈ അഭിപ്രായം പ്രകടമാക്കാൻ തുടങ്ങിയത്. ഇത്തരത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കും വിധത്തിൽ പരസ്യ ഏറ്റുമുട്ടൽ നടത്തുന്നതിലൂടെ സ്ഥാപനം അടച്ചിടേണ്ട അവസ്ഥ വരുമെന്നും ഇതിനാൽ സലഫികളുടെ സംരക്ഷണം പോപ്പുലർഫ്രണ്ട് ഏറ്റെടുക്കേണ്ടെന്നുമാണ് ചില മുജാഹിദ് നേതാക്കൾക്കെങ്കിലുമുള്ളത്. മജീദ് സ്വലാഹി, മുജാഹിദ് ബാലുശ്ശേരി അടക്കുമുള്ള നേതാക്കൾ ഇത് വ്യക്തമാക്കുകയും ചെയ്തു.
പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള മഞ്ചേരിയിലെ സത്യസരണിയിലേക്കും മുജാഹിദ് സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ സലഫി സെന്ററിലേക്കും ഇന്നലെ ഹിന്ദു ഐക്യ വേദി മാർച്ചു നടത്തുകയും അതു തടയാനായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിരോധ വലയം സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു. ഇരു കൂട്ടരും നിശ്ചയിച്ചതു പോലൈ പരിപാടി നടന്നെന്നും വിജയം തങ്ങൾക്കൊപ്പമാണെന്ന് ഇരുകൂട്ടരും അവകാശപ്പെടുകയും ചെയ്യുന്നു. മാർച്ചും, തടയലും നടന്ന രണ്ടിടത്തും അതീവ സുരക്ഷയൊരുക്കാനും ക്രിത്യമായ ഇടപെടൽ നടത്താനും പൊലീസ് മുൻനിരയിൽ തന്നെയുണ്ടായിരുന്നു. ഹിന്ദു ഐക്യ വേദി സംസ്ഥാന കമ്മിറ്റി മാർച്ച് ആഹ്വാനം ചെയ്തതിനു പിന്നാലെ പോപ്പുലർ ഫ്രണ്ട് തടയുമെന്ന പരസ്യ പ്രഖ്യാപനം നടത്തുകയായിരുന്നു. ഇതോടെ പൊലീസും ഇന്റലിജൻസും രഹസ്യാന്വേഷണ വിഭഗവുമെല്ലാം ഇരു കേന്ദ്രങ്ങളിലും അതീവ സുരക്ഷയും മുൻകരുതലും എടുക്കുകയായിരുന്നു.
ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിച്ച് ഇരുവിഭാഗവും നടത്തിയ ഈ പരിപാടികളെ പൊതു സമൂഹവും സോഷ്യൽ മീഡിയയും ഒന്നായി എതിർക്കുകയുണ്ടായി. മുസ്ലിംങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാൻ പോപ്പുലർഫ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന നിലപാടിലായിരുന്നു എല്ലാ മുസ്ലിം സംഘടനകളും. തീവ്രവാദവും നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെയും ശക്തമായ നടപടികൾ പൊലീസ് കൈകൊള്ളുന്ന സാഹചര്യത്തിൽ മുസ്ലിം സ്ഥാപനങ്ങളിലേക്ക് നടത്തിയ മാർച്ച്് വർഗീയ ദ്രുവീകരണത്തിനുള്ള ശ്രമമായാണ് പൊതുവെയുള്ള വിലയിരുത്തൽ.
അടുത്ത കാലത്തായി കേരളത്തിലെ മുജാഹിദ് സംഘടനക്കേറ്റ പിളർപ്പുകളും അപചയവും കേരള സലഫികളെ നിവർന്നു നിൽക്കാൻ സാധിക്കാത്ത അവസ്ഥയിലെത്തിച്ചിട്ടുണ്ട്. മുസ്ലിം നവോത്ഥാന സംഘമായി പ്രവർത്ഥനമാരംഭിച്ച മുജാഹിദ് സംഘടന ഈ സാഹചര്യത്തിൽ നിന്നും കരകയറാനായി ഏറെ പ്രയാസപ്പെടുമ്പോഴായിരുന്നു മലയാളികളുടെ തിരോധാനവും ആട് സലഫിസവുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടത്്. ഇതിനു പിന്നാലെ സംഭവങ്ങൾ ഓരോന്നായി പുറത്തുവന്നു കൊണ്ടിരുന്നു. ഈ സാഹചര്യത്തിൽ തീവ്രസ്വഭാവം പുലർത്തുന്ന സംഘടനക്കു മേൽ സലഫി സംഘടനകളെ ചേർത്തുവായിക്കുന്നതിനെതിരെയാണ് ഇവർ രംഗത്തു വന്നിരിക്കുന്നത്.
തീവ്രവാദത്തെ എതിർത്തും ജനാധിപത്യ സംവിധാനത്തിൽ വിശ്വാസമർപ്പിച്ചുമുള്ള പ്രവർത്തനങ്ങളായിരുന്നു കേരള സലഫികൾ എന്നറിയപ്പെട്ടിരുന്ന കേരള നജിവത്തുൽ മുജാഹിദീൻ നടത്തി വന്നിരുന്നത്. എന്നാൽ തീവ്രസലഫിസം മുജാഹിദ് സംഘടനയെ പിടിമുറുക്കിയതോടെ പല പിളർപ്പുകളിലേക്കും എത്തുകയായിരുന്നു. മുജാഹിദ് സംഘടനക്ക് നേതൃത്വം നൽകിയ പല പണ്ഡിതരും തീവ്ര സലഫി ആശയം വച്ചു പുലർത്തുന്നവരും ദമ്മാജ് സലഫിസത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലേക്കും പിന്നീട് കാര്യങ്ങൾ എത്തപ്പെട്ടു.അതേസമയം, ജനാധിപത്യ സംവിധാനത്തോട് പൊരുത്തപ്പെടുകയും തീവ്രവാദത്തോട് കണിശമായ നിലപാടെടുക്കുകയും ചെയ്യുന്ന മോഡേൺ സലഫി ആശയം വച്ചു പുലർത്തുന്ന മുജാഹിദ് നേതാക്കളും പ്രവർത്തകരും കേരളത്തിൽ ഉണ്ടെന്നത് മറ്റൊരു വസ്തുതയാണ്. എന്നാൽ ഇസ്ലാമിക്ക് സ്റ്റേറ്റ്, അൽഖ്വായിദ തുടങ്ങിയ ആഗോള ഭീകരവാദ സംഘടനകളുടെ ആശയവും അടിസ്ഥാനവും സലഫിസമാണെന്നതും സലഫി പിൻബലമുള്ളവർക്ക് ഈ ആശയങ്ങളിലേക്ക് വഴുതി വീഴാൻ പെട്ടെന്ന് കാരണമാകുകയും ചെയ്യപ്പെടുന്നു.
കാസർകോഡ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും കാണാതായ ദമ്പതികളടക്കമുള്ള സംഘം തീവ്ര സലഫീ ആശയങ്ങൽ വച്ചു പുലർത്തുന്നവരായിരുന്നു. ഇക്കാരണങ്ങളാൽ തന്നെ കേരളത്തിലെ സലഫികൾ കൂടുതൽ വേട്ടയാടപ്പെട്ടു. ഈ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടന മുജാഹിദ് പ്രസ്ഥാനത്തിനൊപ്പമാണെന്നത് കൂടുതൽ ക്ഷീണം ചെയ്യുമെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്്. മുജാഹിദ് നേതാവ് എം.എം അക്ബറും അദ്ദേഹത്തിന്റെ പീസ് ഫൗണ്ടേഷൻ സ്ഥാപനവും അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലാണിപ്പോൾ.
നാടുവിട്ട പലരും എം.എം അക്ബറുമായി നിരന്തരം ബന്ധം സ്ഥാപിച്ചവരാണെന്നും പീസ് സ്കൂളിലെ ജീവനക്കാരാണെന്നതും അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കുകയുണ്ടായി. മലയാളികളുടെ നാടുവിടൽ, മലപ്പുറം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത മതം മാറ്റൽ കേസ് എന്നിവയുമായി ബന്ധപ്പെട്ട് ചില മുജാഹിദ് നേതാക്കൾ നിരീക്ഷണത്തിലാണിപ്പോൾ. നിലമ്പൂരിൽ സലഫി ഗ്രാമം ഉണ്ടാക്കി ആട് ജീവിതത്തിന് തുടക്കമിട്ട സുബൈർ മങ്കടയെയും അദ്ദേഹത്തിന്റെ കൂട്ടാളിയായിരുന്ന സാജിദിനെയും ഇന്റലിജൻസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുകയുണ്ടായി. മതം മാറ്റൽ കേസിലെ മുഖ്യ പ്രതി അക്ബറിന്റെ നിച്ച് ഓഫ് ട്രൂത്ത് പ്രവർത്തകൻ പെരിന്തൽമണ്ണയിലെ നൗഫൽ വിദേശത്തേക്ക് കടന്നിരുന്നു.
ഈ സംഭവങ്ങളെല്ലാം ചേർത്തു വായിക്കുമ്പോഴാണ് കേരളത്തിലെ സലഫികളും മുജാഹിദ് സംഘടനകളും പ്രതിരോധത്തിലാകുന്നത്. ഈ പ്രതിസന്ധി കരകയറാനാകാത്ത തലത്തിലേക്ക് മുജാഹിദ് സംഘടനയെ എത്തിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുഖം മിനുക്കുകയും നിലനിൽപ്പ് ഭദ്രമാക്കണമെന്നും മുജാഹിദ് നേതാക്കൾക്കുണ്ട്. അതിനുള്ള പരിശ്രമങ്ങൾ സാമുദായിക രാഷ്ട്രീയ പിൻബലത്തിലൂടെ നേടിയെടുക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു. എന്നാൽ പോപ്പുലർ ഫ്രണ്ടുമായുള്ള കൂട്ട് ഈ സാഹചര്യത്തിൽ ദോശം ചെയ്യുമെന്നാണ് വിലയിരുത്തൽ. പോപ്പുലർഫ്രണ്ടിന്റെ സംരക്ഷണം എതിർത്ത് ഒളിഞ്ഞും തെളിഞ്ഞും മുജാഹിദ് നേതാക്കൾ എത്തിയിരിക്കകുന്നതും ഇക്കാരണങ്ങളാലാണ്. അതേസമയം മുസ്ലിം സംഘടനകളുടെ സംരക്ഷകരാണെന്നും സലഫി സംഘടനകൾ തങ്ങളോടൊപ്പമാണെന്ന് വരുത്തിതീർക്കാനുമുള്ള തീവ്രശ്രമത്തിലാണ് പോപ്പുലർഫ്രണ്ട് ഉള്ളത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്