Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു

'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു

അനീഷ് ചെമ്പേരി

കണ്ണൂർ: രോഗശാന്തി ശുശ്രൂഷ തട്ടിപ്പുമായി രംഗത്തെത്തിയ സജിത് പാസ്റ്ററുടെ വാർത്ത മറുനാടനാണ് റിപ്പോർട്ടു ചെയ്തത്. ആളുകളുടെ സാമാന്യ ബുദ്ധിയെ പരീക്ഷിക്കുന്ന വിധത്തിലുള്ള രോഗശാന്തി ശുശ്രൂഷയാണ് മറുനാടൻ തെളിവു സഹിതം ചൂണ്ടിക്കാട്ടിയത്. രോഗശാന്തി ശുശ്രൂഷകന്റെ പുറങ്ങനാട്ട് തട്ടിപ്പിന് ശേഷം അദ്ദേഹത്തിന്റെ ആലക്കോടൻ സൗഖ്യം എന്ന കള്ളകഥയും പുറത്തായി. അത് ഇങ്ങനെയാണ്:

ആലക്കോട്ട് ഫറോനാപള്ളിയിൽ നടന്ന ശുശ്രൂഷയിൽ പ്രസാദ് എന്ന ഒരാളിന്റെ രോഗം ഭേദമാക്കി എന്ന് പാസ്റ്റർ അവകാശവാദം ഉന്നയിച്ചിരുന്നു. പള്ളി വികാരി ഫാദർ മാണി ആട്ടേലിന്റെ അനുവസാക്ഷ്യം ഉണ്ട് എന്ന രീതിയിലാണ് സജിത്ത് പാസ്റ്റർ ഈ കഥ പറഞ്ഞ് പരത്തുന്നത്. എന്നാൽ മറുനാടൻ റിപ്പോർട്ടർ നടത്തിയ അന്വേഷണത്തിൽ ഇത് കള്ളമാണ് എന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ.

പാസ്റ്റർ രോഗം ഭേദമാക്കിയ പ്രസാദ് മുഞ്ഞനാട്ട് എന്ന ആളിന്റെ വീട്ടിൽ എത്തിയ മറുനാടൻ റിപ്പോർട്ടറോട് പ്രസാദിന്റെ വീട്ടുകാർ നേരിട്ടും തുടർന്ന് സാക്ഷാൽ പ്രസാദ് ഫോണിലൂടെയും ഈ സംഭവം തട്ടിപ്പാണ് എന്ന് അറിയിച്ചു. പത്ത് വർഷം മുൻപ് വാഹന അപകടത്തിൽ പ്രസാദിന്റെ സുഷുമ്നാ നാഡിക്ക് തകരാർ പറ്റുകയും പ്രസാദ് കിടപ്പിലാവുകയും ചെയ്തിരുന്നു. തുടർന്നുള്ള ചികിത്സയുടെ ഫലമായി പ്രസാദ് എഴുന്നേൽക്കുകയും സ്വന്തം കാര്യങ്ങൾ എല്ലാം സ്വയം നിർവഹിക്കാനുള്ള ശേഷി നേടുകയും ചെയ്തിരുന്നു.

സുഹൃത്തിന്റെ നിർബന്ധപ്രകാരമാണ് താൻ ശുശ്രൂഷയ്ക്ക് പോയത് എന്നും പാസ്റ്ററിന്റെ ശുശ്രൂഷ തട്ടിപ്പാണ് ഇത് എന്നും പ്രസാദ് എന്ന തന്റെ പേര് കേട്ട് താൻ ഹിന്ദു ആണെന്ന് പാസ്റ്റർ തെറ്റിദ്ധരിച്ചതാണ് എന്നും പ്രസാദ് മറുനാടനോട് വ്യക്തമാക്കി. നേരത്തെ തന്നെ പാസ്റ്ററിന്റെ തട്ടിപ്പുകൾ മറുനാടൻ പുറത്തുകൊണ്ട് വന്നിരുന്നു. ഇതിൽ പെരിനാട്ട്കരയിലെ രോഗശാന്തി ലഭിച്ച ടീച്ചറിന്റെ രോഗശാന്തിയുമായി ബന്ധപ്പെട്ട് പാസ്റ്റർ മറുപടി വീഡിയോ ഇട്ടിരുന്നു. ആ വീഡിയോയിലൂടെ കള്ളതെളിവുകൾ നിരത്തി തന്റെ പ്രവൃത്തിയെ ന്യായീകരിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ആ വീഡിയോ ദൃശ്യങ്ങളും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു. ഇങ്ങനെയാണ് ആ വീഡിയോ വിശേഷങ്ങൾ .

മറുനാടന് മറുപടിയുമായി എത്തിയ സജിത്ത് പാസ്റ്ററിന്റെ വീഡിയോയിൽ പെരിനാട്ട്കരയിലെ രോഗശാന്തി ലഭിച്ച ടീച്ചർ എന്ന് പാസ്റ്റർ സംബോധന ചെയ്ത സ്ത്രീയുടെ വീട്ടിലെത്തി തെളിവുകൾ നിരത്തുന്നത് കാണം. വീഡിയോയിൽ കുറെ എക്സറേ റിസൽട്ടുകളും സ്‌കാനിഗ് റിപ്പോർട്ടുകളും ഡോക്ടർ സർട്ടിഫിക്കറ്റുകളും സജിത്ത് പാസ്റ്റർ ഉയർത്തികാട്ടുന്നുണ്ട്. എന്നാൽ കുറെ രേഖകൾ ഉയർത്തി കാണിക്കുന്നു എന്നല്ലാതെ ഒരു തരത്തിലുമുള്ള ആധികാരകത ഈ രേഖകൾക്ക് ഉണ്ട് എന്ന് കാണാൻ സാധിക്കുന്നില്ല. എന്തിന്റെയാണ് ഈ എക്സറേ ഫിലിമുകൾ എന്ന് ദൃശ്യങ്ങളിൽ വ്യക്തമായി കാണിക്കുന്നില്ല. സ്‌കാനിങ് റിപ്പോർട്ടുകൾ എന്തിന്റെയാണ,് എന്താണ് അതിൽ പറയുന്നത്, റിപ്പോർട്ടിന്റെ ഉള്ളടക്കം ഒന്നും വീഡിയോയിൽ കാണിക്കുന്നില്ല.

കൈയിൽ റിപ്പോർട്ടുകൾ വെച്ച് വെറുതെ സംസാരിച്ച് സമയം കളയുകയാണ് പാസ്റ്റർ സജിത്ത്. തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് ടീച്ചർക്ക് സുഖമായി എന്ന് റിപ്പോർട്ട് നൽകിയത് എന്ന് വീഡിയോയിൽ സൂചിപ്പിക്കുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഏത് ഡോക്ടറാണ് എന്ന് വ്യക്തമായി പറയേണ്ടതിന് പകരം വാചകമടിച്ച് കാണുന്നവരുടെ കണ്ണിൽ പൊടിയിടുകയാണ് പാസ്റ്റർ. രോഗചികിത്സാ വീഡിയോയിൽ രോഗിയായ സ്ത്രീ അവരുടെ അസുഖങ്ങൾ അക്കമിട്ട് പറയുന്നുണ്ട്. ഈ അസുഖങ്ങൾ ഭേദമായി എന്നുള്ള ആധികാരിക രേഖകളാണ് എന്ന വ്യാജേന പാസ്റ്റർ ഈ മറുപടി വീഡിയോയിലും തട്ടിപ്പ് ആവർത്തിക്കുകയാണ്. ചുരക്കി പറഞ്ഞാൽ രോഗശാന്തി ശുശ്രൂഷയെ തുറന്നു കാട്ടിയതോടെ അടുത്ത നാടകവുമായാണ് പാസ്റ്ററുടെ രംഗപ്രവേശം.

അടുത്തത് രോഗശാന്തി വന്ന സ്ത്രീയുടെ നേർസാക്ഷ്യമാണ്. ജാലിയൻ കരുണാകരൻ എന്ന തള്ളിസ്റ്റ് കോമഡി കഥാപാത്രത്തെ തോൽപ്പിക്കുന്ന തള്ളാണ് ഈ വാക്കുകൾ. പാസ്റ്റർ ചോദിക്കുന്നു എന്തായിരുന്നു രോഗശാന്തിയു.ടെ അനുഭവം? കഴുത്തിൽ എനിക്ക് ഇലക്ട്രിക്ക് ഷോക്ക് അടിച്ചത് പൊലെ അനുഭവപ്പെട്ടു എന്ന് അവർ പറയുന്നു. അത് സംഭവിക്കാൻ സാധ്യത ഉണ്ട്. ഇലക്ട്രിക്ക് ഷോക്ക് അടിക്കുന്നത് ചെറിയ അടി ആണെങ്കിൽ അടി കിട്ടുന്നവർക്ക് മാത്രമേ ഫീലിങ് ഉണ്ടാവുകയുള്ളു. കാണുന്നവർക്ക് മനസിലാവില്ല. എന്നിട്ട് എന്റെ ഇടത് കാല് ആദ്യം പൊക്കി, ആ കാലു കൊണ്ട് വയ്യാത്ത വലത് കാലിന് ധൈര്യം കൊടുത്തു. മുന്നോട്ട് ആരോ പിറകിൽ നിന്ന് തള്ളി. ആരോ മുന്നോട്ട് പിടിച്ച് വലിക്കുന്നത് പൊലെ തോന്നി. അതിന് ശേഷം മുന്നിലെക്ക് രണ്ട് തവണ മറിയുന്നത് പൊലെ തോന്നി എന്നിട്ടാണ് ഓടിയത്. വീഡിയോയിൽ കാണുന്നത് ഇവർ വയ്യാ എന്ന് പറയുന്ന വലത് കാല് പൊക്കി അത് നിലത്തെക്ക് വെച്ച് എഴുന്നേറ്റ് നിൽക്കുന്നതാണ്.

എന്നിട്ട് ഒരോട്ടമാണ്. കയറ്റം ഇറങ്ങുമ്പോൾ ബ്രേക്ക് പൊട്ടിയ സൈക്കിൽ പോകുന്ന പൊലെ കൈ വിരിച്ചോടുന്ന ടീച്ചറിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ടീച്ചർ പറയുന്ന കഥയും ആദ്യം പാസ്റ്റർ പുറത്ത് വിട്ട രോഗശാന്തി വീഡിയോയും തമ്മിൽ ഒരു ചേർച്ചയുമില്ല. മൊത്തത്തിൽ മറുപടി വീഡിയോയുടെ സ്‌ക്രിപ്റ്റ് തീരാ പോരാ. ഒരു രൂപയ്ക്ക് ആയിരം രൂപയുടെ ഭാവം വിതറുന്ന അഭിനേതാക്കളും.

മുമ്പ് സുഗതന്റെ കെട്ടഴിച്ചു എന്ന വീഡിയോയിലൂടെ കുപ്രസിദ്ധനാണ് സജിത്ത് പാസ്റ്റർ. 'യേശുവേ, യേശുവേ. ..സുഗതന്റെ കെട്ടഴിച്ചു' എന്ന യൂട്യൂബ് വീഡിയോ മറുനാടൻ മലയാളി പുറത്തുവിട്ടതോടെയാണ് സജിത്ത് ജോസഫിന്റെ അത്ഭുത രോഗ ശാന്തിയിൽ സംശയങ്ങൾ സജീവമായത്. ഇതോടെ സമൂഹമാകെ സജിത്ത് ജോസഫിന്റെ രോഗശാന്തി ശുശ്രൂഷകളെ കരുതലോടെ കാണാൻ തുടങ്ങി. അതോടുകൂടി പല തട്ടിപ്പുകളും പുറത്തുവന്നു.

തൃശ്ശൂരിൽ നടന്ന സെന്റ് ആനീസ് ചർച്ചിൽ ഇക്കഴിഞ്ഞ ജൂലൈ 19നാണ് സജിത് ജോസഫിന്റെ നേതൃത്വത്തിൽ വൻ രോഗശാന്തി ശുശ്രൂഷാ തട്ടിപ്പ് അരങ്ങേറിയത്. നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത കൺവെൻഷനിൽ കിടപ്പുരോഗിയായ സ്ത്രീയെ ഭേദപ്പെടുത്തി അവരെ എണീറ്റ് ഓടാൻ പ്രാപ്തരാക്കുന്ന വിധത്തിലുള്ള അത്ഭുതപ്രവർത്തിയാണ് സജീത് പാസ്റ്ററും സംഘവും നടത്തിയിരിക്കുന്നത്. രോഗശാന്തി ശുശ്രൂഷയിൽ പുറനാട്ടുകര സ്വദേശിനിയാണ് കിടന്നിടത്ത് നിന്ന് എണീറ്റ് ഓടിയ രോഗി. ഇവർ കിടപ്പുരോഗിയാണെന്ന് നടിച്ചുകൊണ്ടാണ് രംഗത്തുവന്നത്. തുടർന്ന് സജിത് പാസ്റ്ററുടെ പ്രാർത്ഥനക്കും ഹല്ലേലൂയ വിളിക്കും ഒടുവിൽ ഇവർ കിടന്നിടത്തു നിന്നും എണീറ്റ് ഓടുകയും ചെയ്യുന്നു.

ഈ സംഭവത്തിന് പിന്നാലെ കണ്ണൂരിലെ മറ്റൊരു പള്ളിയിലും സജി പാസ്റ്റർ രോഗശാന്തി ശുശ്രൂഷയുമായി രംഗത്തുവന്നിരുന്നു. കാപ്പിമല സ്വദേശിയായ സജിത്ത് പ്രാർത്ഥനയിലൂടെ ആഡംബര ജീവിതത്തിലേക്ക് എത്തിയിട്ടുണ്ട്.

ഓട്ടോയിലും നടന്നും, ബസിന്റെ കമ്പിയിൽ പിടിച്ചും വളരെ കഷ്ടപ്പെട്ട് രോഗശാന്തി നേടാൻ വരുന്നവർ കാണുന്നത് ലക്ഷ്വറി കാറിൽ പായുന്ന സജിത് പാസറ്ററിനെയാണ്. പയ്യന്നൂരിൽ ആഡംബര വസതിയും ഇയാൾക്കുണ്ട്. കൂടാതെ ചങ്ങാനശ്ശേരിയിലും, പുനലൂരും റസ്റ്റോറന്റുകളും സജിത് പാസറ്ററിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP