കേരളത്തിലെ ഐ ജി കോപ്പി അടിച്ചതു പോലെയല്ല തമിഴ്നാട്ടിൽ ഡിസിപി കോപ്പി അടിക്കുന്നത്! ഐഎഎസ് പരിശീലന കേന്ദ്രം വരെയുള്ള മലയാളി ഐപിഎസുകാരനെ കോടതി റിമാൻഡു ചെയ്തു; കോപ്പിയടിക്കാൻ സഹായിച്ച ഭാര്യയും സിവിൽ സർവീസ് പരിശീലന കേന്ദ്രം ഉടമയും അറസ്റ്റിൽ; സഫീർ കരീമിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടേക്കുമെന്നും റിപ്പോർട്ടുകൾ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: കേരളത്തിലെ ഐജി കോപ്പിയടിക്ക് പിടിയിലായപ്പോൾ കാര്യമായ നടപടികളൊന്നും എടുക്കാതെ ഒരു സസ്പെൻഷനിൽ ഒതുക്കി പൊലീസുകാരും ഉദ്യോഗസ്ഥരും ചേർന്ന്. എന്നാൽ, തമിഴ്നാട്ടിൽ ഡിസിപിയായ വ്യക്തി കോപ്പിയടിച്ചെന്ന് വ്യക്തമായതോടെ കാര്യം മാറി മുഖം നോക്കാതെ നടപടിയാണ് അവിടത്തെ അധികാരികൾ കൈക്കൊണ്ടത്. സിവിൽ സർവീസ് മെയിൻ പരീക്ഷക്ക് കോപ്പിയടിച്ച് പിടിയിലായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ സഫീർ കരീമിന് ജോലി തെറിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. അതിനിടെ സഫീർ കരീമിനെ അറസ്റ്റു ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ കോപ്പിയടിക്കാൻ സാഹായിച്ച ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ പറഞ്ഞുകൊടുത്ത ഭാര്യ ജോയ്സി ജോയ്സ്, സഫീറിന്റെ സുഹൃത്തും ഐഎഎസ് പരിശീലനസ്ഥാപന ഉടമയുമായ ഡോ.പി.രാം ബാബു എന്നിവരെയും അറസ്റ്റു ചെയ്തു. ചെന്നൈ പൊലീസിന്റെ പ്രത്യേക സംഘത്തിനു കൈമാറിയ ഇരുവരെയും ചോദ്യംചെയ്യലിനു ശേഷം ഇന്നു ചെന്നൈ കോടതിയിൽ ഹാജാരാക്കും. അതിനിടെ, കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട സഫീർ കരീമിനെ പുഴൽ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു. പ്രൊബേഷൻ കാലയളവായതിനാൽ സഫീറിനെ ഉടൻ സർവീസിൽനിന്നു പുറത്താക്കുമെന്നു പൊലീസ് അറിയിച്ചു.
എഗ്മൂർ പ്രസിഡൻസി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷയ്ക്കിടെ തിങ്കളാഴ്ചയാണു സഫീർ പിടിയിലായത്. ആദ്യദിവസമായ ശനിയാഴ്ച കോപ്പിയടിച്ചതായി സൂചന ലഭിച്ചതിനെ തുടർന്നു സഫീറും ഭാര്യയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച പരീക്ഷ തുടങ്ങി 20 മിനിറ്റിനകം ഹാളിലെത്തിയ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സഫീറിൽനിന്നു സോക്സിൽ ഒളിപ്പിച്ചു കടത്തിയ മൊബൈൽ ഫോണും ഹെഡ്ഫോണും ബട്ടണിൽ ഘടിപ്പിക്കുന്ന ക്യാമറയും പിടിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ കൊല്ലം വാഹനാപകടത്തിൽ സഫീറിനു പരുക്കേറ്റിരുന്നു. ഇതു പൊലീസ് സർവീസിൽ തുടർന്നുള്ള ശാരീരികക്ഷമതാ പരീക്ഷകൾ വിജയിക്കുന്നതിനു തടസ്സമാകുമെന്ന് ആശങ്ക പങ്കുവച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഹൈദരാബാദ് സ്വദേശിയായ രാം ബാബുവും സഫീറും ഡൽഹിയിലെ സിവിൽ സർവീസ് പരീക്ഷാപരിശീലന കാലത്താണു സൗഹൃദത്തിലായത്. പിന്നീടു രാം ബാബുവിന്റെ സിവിൽ സർവീസ് പരിശീലന സ്ഥാപനത്തിൽ സഫീർ പങ്കാളിയായി.
കൊച്ചിയിലും തിരുവനന്തപുരത്തും ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുകയും ചെയ്തു. സിവിൽ സർവീസിനു തയ്യാറെടുക്കുന്ന ജോയ്സി, രാം ബാബുവിന്റെ സ്ഥാപനത്തിൽ പരിശീലകയായി പ്രവർത്തിക്കുകയായിരുന്നു. സഫീറിന്റെ സ്ഥാപനത്തിൽ ജോയ്സി പരിശീലനത്തിനെത്തിയപ്പോഴാണ് ഇരുവരും പ്രണയത്തിലായതും തുടർന്ന് വിവാഹം കഴിച്ചതും. സഫീർ നെടുമ്പാശേരി വയൽക്കര സ്വദേശിയാണ്; ജോയ്സി കാഞ്ഞിരപ്പള്ളി സ്വദേശിയും.
സഫീറും ഭാര്യയും നടത്തുന്ന സിവിൽ സർവീസസ് പരിശീലനകേന്ദ്രത്തിന്റെ ഡയറക്ടർമാരിൽ ഒരാളാണ് രാമബാബു. ചെന്നൈയിലെ സ്വകാര്യ സ്കൂളിൽ സിവിൽ സർവീസസ് പരീക്ഷയ്ക്കിടെ സഫീർ ബ്ളൂടൂത്ത് ഉപയോഗിച്ച് ഭാര്യയിൽനിന്ന് ഉത്തരങ്ങൾ കേട്ടെഴുതിയെന്നാണ് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് സഫീറിനെ എഗ്മൂർ പൊലീസും രഹസ്യാന്വേഷണ വിഭാഗവും ചേർന്ന് അറസ്റ്റുചെയ്തത്. മൊബൈൽ ഫോൺ, ബ്ളൂടൂത്ത്, ഇതുമായി ഘടിപ്പിച്ച ചെറുക്യാമറ, വയർലെസ് ശബ്ദസഹായി എന്നിവ പിടിച്ചെടുത്തു.
തിരുനൽവേലി നങ്കുനേരി സബ്ഡിവിഷനിൽ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായി പ്രൊബേഷനിൽ ജോലിചെയ്യുകയായിരുന്നു സഫീർ. ഐ.എ.എസ്. നേടണമെന്ന മോഹമാണ് സിവിൽ സർവീസസ് പരീക്ഷ വീണ്ടും എഴുതാൻ കാരണം. ഹൈദരാബാദിൽനിന്ന് ഭാര്യയും സഹായിയും ചേർന്ന് മൊബൈൽ ഫോണിലൂടെ നൽകിയ ഉത്തരങ്ങൾ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചുവെച്ച് ബ്ലൂടൂത്ത് വഴി മനസ്സിലാക്കിയാണ് സഫീർ ഉത്തരം എഴുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഷർട്ടിന്റെ ബട്ടണിൽ ഘടിപ്പിച്ച ബ്ളൂടൂത്ത് ക്യാമറ വഴി ചോദ്യപ്പേപ്പറിന്റെ ചിത്രം പകർത്തി ജോയ്സിക്ക് അയച്ചുകൊടുത്താണ് ഉത്തരം തേടിയത്.
പരീക്ഷ ആരംഭിച്ച ശനിയാഴ്ച തന്നെ സഫീർ കൃത്രിമം കാണിക്കുന്നതായി ഇൻവിജിലേറ്റർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാളെയും ഭാര്യയെയും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചു. ഇതിനിടെ ദേഹപരിശോധന നടത്തിയ പൊലീസിനെ കബളിപ്പിച്ച് തിങ്കളാഴ്ചയും ഇയാൾ ബ്ളൂടൂത്തുമായി പരീക്ഷാഹാളിൽ കയറിയതായി പറയുന്നു. പിടികൂടിയപ്പോൾ അടിവസ്ത്രത്തിനടിയിൽ ഒളിപ്പിച്ചുവെച്ചനിലയിലാണ് മൊബൈൽ ഫോണും മറ്റു സാമഗ്രികളും കണ്ടെത്തിയത്.
ക്രിമിനൽ ഗൂഢാലോചന, വഞ്ചന, ഐ.ടി. നിയമം തുടങ്ങിയ വകുപ്പുകളിലാണ് സഫീറിനെതിരേ കേസെടുത്തിട്ടുള്ളത്. കരീംസ് ലാ എക്സലൻസ് എന്നപേരിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഭോപ്പാൽ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഐ.എ.എസ്. പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട് സഫീർ. ഭാര്യയും ഇതിന്റെ ഡയറക്ടറാണ്. തനിക്ക് ഐ.പി.എസിൽ ഒന്നാം റാങ്ക് ലഭിച്ചു എന്നാണ് ഇയാൾ സ്ഥാപനത്തിന്റെ പരസ്യത്തിൽ പറയുന്നത്. എന്നാൽ, 2014-ലെ സിവിൽ സർവീസസ് പരീക്ഷയിൽ 112-ാം റാങ്കുകാരനാണ്.
Stories you may Like
- എസ് പി ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷനിൽ പരിഗണിക്കാൻ ഉത്തരവ്
- പരിഷ്കരിച്ച പട്ടിക മുഖ്യമന്ത്രി ഒപ്പിട്ടിട്ടും പട്ടിക സെക്രട്ടറിയേറ്റിൽ പൂഴ്ത്തി അട്ടിമറി
- മുൻ എസ്പി ബാസ്റ്റിൻ സാബുവിന് മുൻകാല പ്രാബല്യത്തോടെ ഐപിഎസ്
- മാനദണ്ഡം മറികടന്ന നാലു വർഷത്തെ ഐപിഎസ് കൺഫർ പട്ടിക യുപിഎസ് സി മടക്കുമ്പോൾ
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍