കഴിഞ്ഞ നവംബറിൽ ഒരുദല്ലാൾ എന്നെ കാണാൻ വന്നു; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അടുത്ത ആളെന്നായിരുന്നു പരിചയപ്പെടുത്തൽ; അനധികൃത ഗുഡ്ക-പുകയില വ്യാപാരികളിൽ നിന്ന് 100 കോടി പിരിക്കണമെന്നായിരുന്നു ഡിമാൻഡ്; അനിൽ ദേശ്മുഖിനും അനിൽ പരബിനും പിന്നാലെ അജിത് പവാറും കുരുക്കിലേക്ക്; സച്ചിൻ വാസെയുടെ വെളിപ്പെടുത്തലുകൾ ആയുധമാക്കി മഹാരാഷ്ട്ര സർക്കാരിനെ മറിച്ചിടാൻ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: മുംബൈ പൊലീസിനെ മാത്രമല്ല, മഹാരാഷ്ട്ര സർക്കാരിനെ കൂടി പിടിച്ചുകുലുക്കുകയാണ് സച്ചിൻ വാസെ കേസ്. മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് എതിരെയുള്ള അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. മുകേഷ് അംബാനിയുടെ വസതിക്ക് മുമ്പിൽ ഫെബ്രുവരി 25 ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവമാണ് സർക്കാരിനെ വരെ ഉലയ്ക്കുന്നത്. അതിനിടെ, കേസിൽ അറസ്റ്റിലായ അസിസ്റ്റന്റ് പൊലീസ് ഇൻസ്പക്ടർ സച്ചിൻ വാസെയുടെ മൊഴിയിലെ ചില വിവരങ്ങൾ കൂടി പുറത്തുവന്നു. പ്രത്യേക എൻഐഎ കോടതിക്ക് സമർപ്പിച്ച കത്തിലാണ് വാസെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഉപമുഖ്യമന്ത്രി അജിത് പവാറിനതിരെയും കത്തിൽ വെളിപ്പെടുത്തലുണ്ട്.
വാസെയുടെ വെളിപ്പെടുത്തലുകൾ
തരികിട പരിപാടികൾക്ക് 2004 മാർച്ച് മുതൽ സച്ചിൻ വാസെ സസ്പെൻഷനിലായിരുന്നു. 2020 ജൂൺ ആറിനെ സർവീസിൽ തിരിച്ചെടുത്തു. ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നതോടെ ശരദ് പവാർ ഇടപെട്ട് വീണ്ടും സസ്പെൻഡ് ചെയ്തു. ഇക്കാര്യം തന്നോട് അനിൽ ദേശ്മുഖ് നാഗ്പൂരിൽ നിന്ന് ഫോണിൽ പറഞ്ഞുവെന്നാണ് വാസെയുടെ മൊഴി. പവാറിനെ പറഞ്ഞ് മനസ് മാറ്റി എല്ലാം ശരിയാക്കാമെന്നായിരുന്നു ദേശ്മുഖിന്റെ വാഗ്ദാനം. എന്നാൽ, ഒന്നും വെറുതെയല്ല. രണ്ടുകോടി രൂപ സംഘടിപ്പിച്ചുകൊടുക്കണമെന്നായി. ഇത്രയും വലിയ തുക തന്റെ കൈയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ, പതിയെ മതിയെന്ന് പറഞ്ഞു.
ക്രിമിനൽ ഇന്റലിജൻസ് യൂണിറ്റിലെ പോസ്റ്റിങ് ആടിനെ പച്ചില എന്നോണം കാട്ടിയാണ് ദേശ്മുഖ് തന്നെ പ്രലോഭിപ്പിച്ചതെന്ന് വാസെ പറയുന്നു.തുടർന്ന്, കഴിഞ്ഞവർഷം ഒക്ടോബറിൽ സഹ്യാദ്രി അതിഥിമന്ദിരത്തിലേക്കു തന്നെ വിളിച്ചുവരുത്തിയ ദേശ്മുഖ്, മുംബൈയിലെ 1,650 ബാറുകളിൽനിന്നും റസ്റ്റൊറന്റുകളിൽ നിന്നുമായി പണം പിരിക്കാൻ ആവശ്യപ്പെട്ടു. അത് തന്റെ കഴിവിനപ്പുറമാണെന്നു പറഞ്ഞ് ആവശ്യം നിരസിച്ചു. പിന്നീട്, കഴിഞ്ഞ ജനുവരിയിൽ ദേശ്മുഖിന്റെ ഔദ്യോഗികവസതിയിൽ വിളിച്ചുവരുത്തി ഇതേയാവശ്യം ആവർത്തിച്ചു. മന്ത്രിയുടെ പഴ്സണൽ അസിസ്റ്റന്റ് കുന്ദനും അപ്പോൾ അവിടെയുണ്ടായിരുന്നു. ഓരോ ബാറിൽനിന്നും 3-3.5 കോടി രൂപ പിരിച്ചുനൽകാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം.
കോഴ വാങ്ങിനൽകാൻ ഗതാഗതമന്ത്രി അനിൽ പരബും തന്നോടാവശ്യപ്പെട്ടെന്നു വസെയുടെ കത്തിൽ ആരോപിക്കുന്നു. അന്വേഷണം നേരിടുന്ന സെയ്ഫീ ബുർഹാനി അപ്ലിഫ്റ്റ്മെന്റ് ട്രസ്റ്റിൽനിന്ന് 50 കോടി രൂപ വാങ്ങാനാണു കഴിഞ്ഞ ജൂലൈ-ഓഗസ്റ്റിൽ പരബ് ആവശ്യപ്പെട്ടത്.
ഇതിനായി തന്നെ പരബിന്റെ ഔദ്യോഗിക വസതിയിലേക്കു വിളിച്ചുവരുത്തി. ട്രസ്റ്റിനെതിരായ ആരോപണം പ്രാഥമികാന്വേഷണത്തിൽ നിർത്തിക്കൊണ്ട് ഭാരവാഹികളുമായി വിലപേശാനായിരുന്നു നിർദ്ദേശം. 50 കോടി രൂപ നൽകിയാൽ കേസ് അവസാനിപ്പിക്കാമെന്നു പറയാനും നിർദേശിച്ചു. എന്നാൽ, ട്രസ്റ്റ് ഭാരവാഹികളെ ആരെയും അറിയില്ലെന്നും അന്വേഷണത്തിൽ തനിക്കു നിയന്ത്രണമില്ലെന്നും പറഞ്ഞ് കൈമലർത്തി. കഴിഞ്ഞ ജനുവരിയിൽ പരബ് വീണ്ടും തന്നെ വിളിച്ചുവരുത്തി.
മുംബൈ മുനിസിപ്പൽ കോർപറേഷനുമായി ബന്ധപ്പെട്ട് 50 കരാറുകാർക്കെതിരായ അന്വേഷണം ഒതുക്കാൻ ഓരോരുത്തരിൽ നിന്നും രണ്ടുകോടി രൂപ വീതം പിരിച്ചുനൽകാനായിരുന്നു ഇക്കുറി നിർദ്ദേശം. ഊമക്കത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിൽ കരാറുകാർക്കെതിരേ ഒരു തെളിവും കണ്ടെത്താനായില്ലെന്നും വാസെയുടെ കത്തിൽ പറയുന്നു. ദേശ്മുഖും പരബും കൈക്കൂലി പിരിക്കാൻ ആവശ്യപ്പെട്ടെന്ന വിവരം അന്നത്തെ മുംബൈ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങിനെ അറിയിച്ചിരുന്നു. അതു വകവയ്ക്കേണ്ടെന്നാണു പരംബീർ പറഞ്ഞത്. സച്ചിൻ വാസെ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പ്രതിമാസം 100 കോടി രൂപ പിരിച്ചെടുക്കാൻ ശ്രമിക്കുന്നതായി കഴിഞ്ഞമാസം 20-നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കത്തെഴുതി അറിയിച്ചതും പരംബീർ സിങ്ങാണ്. ഇതേത്തുടർന്നുള്ള വിവാദമാണു ദേശ്മുഖിന്റെ രാജിയിലേക്കു നയിച്ചത്.
2020 നവംബറിൽ തന്നെ ദർശൻ ഗോഡോവാട്ട് എന്നൊരാൾ സമീപിച്ചിരുന്നതായും വാസെ കത്തിൽ പറയുന്നുണ്ട്. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വളരെ അടുത്ത ആൾ എന്നാണ് പരിചയപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ അനധികൃത ഗുഡ്ക -പുകയില വ്യാപാരത്തെ കുറിച്ചായിരുന്നു സംസാരം. അവരുടെ പക്കൽ നിന്ന് 100 കോടി പിരിക്കണമെന്നായിരുന്നു ഡിമാൻഡ്. അത്തരം അനധികൃത കാര്യം ചെയ്യാൻ തനിക്കാവില്ലെന്ന് വാസെ തറപ്പിച്ചു പറഞ്ഞു. 2021 ജനുവരിയിൽ വാസെ ഈ അനധികൃത ഗുഡ്ക വ്യാപാരികൾക്കെതിരെ നടപടി എടുത്തത് അജിത് പവാറിനെ ചൊടിപ്പിച്ചു. ദർശൻ ഗോഡോവാട്ട് വീണ്ടും വാസെയെ കാണാൻ വന്നു. അജിത് പവാറിന്റെ അപ്രീതി അറിയിച്ചു. ഗുഡ്ക -പുകയില വ്യാപാരികളോട് തന്നെയോ ഉപമുഖ്യമന്ത്രിയെയോ വന്നു കാണാൻ ആവശ്യപ്പെടണമെന്നും ദർശൻ ഗോഡോവാട്ട് ആവശ്യപ്പെട്ടു. എന്നാൽ, താൻ ഇത് നിരസിച്ചുവെന്ന് വാസെ എൻഐഎ കോടതിയിൽ നൽകിയ കത്തിൽ പറയുന്നു.
രണ്ടുമന്ത്രിമാർ കൂടി രാജി വയ്ക്കുമെന്ന് ബിജെപി
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് സമയമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ. പതിനഞ്ച് ദിവസത്തിനുള്ളിൽ രണ്ട് മന്ത്രിമാർ കൂടി രാജിവയ്ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
രണ്ടു മന്ത്രിമാർകൂടി 15 ദിവസത്തിനുള്ളിൽ രാജിവയ്ക്കും. ഇവർക്കെതിരെ അഴിമതി ആരോപണവുമായി കോടതിയെ സമീപിക്കാൻ ആളുകൾ തയ്യാറാകുന്നുണ്ട്.അതോടെ ഇവർക്ക് രാജിവയ്ക്കേണ്ടിവരും. അനിൽ ദേശ്മുഖിന് എതിരായ അഴിമതി ആരോപണത്തിനൊപ്പം ഗതാഗത മന്ത്രി അനിൽ പരബിനെതിരായ ആരോപണവും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിന് സജ്ജമാണ്. എന്നാൽ തന്റെ പാർട്ടി അല്ല അതിന് പിന്നിലെന്നും ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
പൊലീസുകാരോട് നൂറുകോടി പണപ്പിരിവ് നടത്താൻ ആവശ്യപ്പെട്ടെന്ന വിവാദത്തിന് പിന്നാലെ രാജിവച്ച ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് എതിരായ സിബിഐ അന്വേഷണം തുടരണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
സച്ചിൻ വാസേ പ്രതിയായതെങ്ങനെ?
മുകേഷ് അംബാനിയുടെ വീടിന് മുമ്പിൽ സ്ഫോടക വസ്തുകക്കൾ വച്ച കേസിൽ ഒരു തുമ്പുമില്ലെന്ന് പറഞ്ഞെങ്കിലും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉന്നയിച്ച ആരോപണങ്ങളാണ് വഴിത്തിരിവായത്.സ്ഫോടക വസ്തുക്കളുണ്ടായിരുന്ന വാഹനത്തിന്റെ ഉടമയും കാർ അലങ്കാര ബിസിനസുകാരനുമായ താനെ സ്വദേശി മൻസുഖ് ഹിരനുമായി വാസെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു ഫഡ്നാവിസിന്റെ ആരോപണം.
വാസെയും ഹിരനും തമ്മിലുള്ള ഫോൺ കോളുകളുടെ കോൾ ഡാറ്റാ റെക്കോർഡ് വിശദാംശങ്ങൾ ഫഡ്നാവിസ് നിയമസഭയിൽ വായിച്ചു. സ്കോർപിയോ വാഹനം അംബാനിയുടെ വസതിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് എത്തിയ ആദ്യത്തെ വ്യക്തി വാസെയാണെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാൽ, ഇക്കാര്യം വാസെ നിഷേധിക്കുകയായിരുന്നു. ഫഡ്നാവിസ് ആരോപണങ്ങൾ ഉന്നയിച്ച അതേ ദിവസം തന്നെയാണ് ഹിരന്റെ മൃതദേഹം കൽവ ക്രീക്കിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഹിരന്റെ കൊലപാതകത്തിന് പിന്നിൽ വാസെ ആണെന്ന് ഭാര്യയും ആരോപിച്ചതോടെ പ്രതിരോധിക്കാനാവാതെ കുടുങ്ങി. ഫെബ്രുവരി 5 വരെ സ്കോർപിയോ വാസെയുടെ കൈയിലായിരുന്നുവെന്നും അവർ ആരോപിച്ചിരുന്നു.
മുംബൈ പൊലീസ് -രാഷ്ട്രീയ- അധോലോക ബന്ധം
മുംബൈയുടെ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിങ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും ഗവർണർക്കും അയച്ച കത്താണ് രാഷ്ട്രീയ ഭൂകമ്പത്തിന് തിരികൊളുത്തിയത്. ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് സച്ചിൻ വാസെയോട് മുംബൈയിലെ ബാറുകളിൽ നിന്നും റസ്റ്റോറണ്ടുകളിൽ നിന്നും മറ്റുസ്ഥാപനങ്ങളിൽ നിന്നും 100 കോടി ശേഖരിക്കാൻ നിർദ്ദേശിച്ചുവെന്നായിരുന്നു കത്തിലെ ഉള്ളടക്കം. സ്വാഭാവികമായും പ്രതിപക്ഷമായ ബിജെപി ദേശ്മുഖിന്റെ രാജി ആവശ്യപ്പെട്ടു. ശരദ് പവാർ ദേശ്മുഖിനെ സംരക്ഷിക്കുന്ന നയവും. അതിനിടെ പവാർ അമിത് ഷായുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകളും പുറത്തുവന്നു. ശിവസേന മുഖപത്രമായ സാമ്നയിൽ ദേശ്മുഖിനെതിരെ വിമർശനങ്ങൾ വന്നു. എല്ലാം കൂടി മഹാവികാസ് അഗാഡി സർക്കാരിനെ ഉലയ്ക്കുന്ന അന്തരീക്ഷം. ബിജെപിയാകട്ടെ സർക്കാരിനെ മറിച്ചിടാൻ തർക്കം പാർത്തിരിക്കുന്നു.
രാഷ്ട്രീയക്കാർ ഏറ്റുമുട്ടൽ കൊലകളിലും, മറ്റും പരോക്ഷമായി പങ്കുവഹിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് മഹാരാഷ്ട്രയിൽ പയറ്റുന്നത്.അധോലോകം മേൽക്കൈ നേടുന്ന നിരവധി ഘട്ടങ്ങളിലൂടെ മുംബൈ കടന്നുപോയിട്ടുണ്ട്. ഏറ്റുമുട്ടൽ പൊലീസ് കടന്നുവന്നത് 90 കളിലായിരുന്നു. പിന്നീട് അധോലോകത്തെ അടിച്ചമർത്തിയപ്പോഴേക്കും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസുകളായി. കൊലപാതക കുറ്റത്തിനും ഏറ്റുമുട്ടൽ കൊലകൾക്കും ഒക്കെ പ്രോസിക്യൂട്ട് ചെയ്യപ്പെട്ട ശേഷം സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ടവരുമുണ്ട്. സച്ചിൻ വാസെ അത്തരം ഒരുകേസാണ്. സർവീസിൽ തിരിച്ചടി നേരിട്ട ശേഷവും രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തിൽ സർവീസിൽ മടങ്ങി എത്തിയ ആളാണ് വാസെ.
ദുരുദ്ദേശ്യങ്ങളുള്ള സീനിയർ പൊലീസ് ഉദ്യോഗസ്ഥരുംം, രാഷ്ട്രീയക്കാരുമാണ് ജൂനിയർ പൊലീസ് ഓഫീസർമാരെ കയറൂരി വിടുന്നത്. ഒരുരാഷ്ട്രീയക്കാരൻ ബാറുകളിൽ നിന്ന് ഹഫ്ത പിരിക്കാൻ ആവശ്യപ്പെട്ടുവെന്ന പരംഭീറിന്റെ ആരോപണം ഇപ്പോൾ വിശ്വസിക്കാൻ പ്രയാസമില്ല. കാരണം, ദുബായ് കേന്ദ്രമാക്കിയുള്ള അധോലോകമല്ല മുംബൈ ഭരിക്കുന്നത്. രാഷ്ട്രീയക്കാരും പൊലീസും ചേർന്ന ഒരുപിടിച്ചുപറി അധോലോക മാഫിയയാണ് മുംബൈ ഭരിക്കുന്നത്. സച്ചിൻ വാസെയെ പോലെ കൂടുതൽ അധികാരങ്ങളുള്ളവരാണ് അത് ദുരുപയോഗിക്കുന്നത്. അത്തരക്കാരെ പുറത്താക്കിയാലും അവർ മടങ്ങി വരുമെന്നതാണ് ദുരന്തം.
ഘാട്കോപ്പർ സ്ഫോടനക്കേസിൽ പ്രതിയുടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട കേസിൽ 2004 മുതൽ സസ്പെൻഷനിലായിരുന്ന സച്ചിൻ വാസെയെ 2020ൽ ഉദ്ധവ് സർക്കാർ തിരിച്ചെടുക്കുകയായിരുന്നു. ശിവസേനയുടെ പ്രത്യേക താൽപര്യപ്രകാരമാണ് സസ്പെൻഷൻ പിൻവലിച്ചതും തിരിച്ചെടുത്തതുമെന്നാണ് ബിജെപി ആരോപണം.മുകേഷ് അംബാനിയുടെ മുംബൈയിലെ ആന്റിലിയ എന്ന ബഹുനില വസതിക്കു മുന്നിൽ ദുരൂഹസാഹചര്യത്തിൽ സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം കണ്ടെത്തിയ സംഭവത്തിൽ കേസ് ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ. മുംബൈ പൊലീസിന്റെ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടറാണ് വാസെ. മുംബൈയിലെ കുപ്രസിദ്ധ 'ഏറ്റമുട്ടൽ വിദഗ്ധരായ' പ്രദീപ് ശർമ, ദയാ നായിക് എന്നിവരുടെ സംഘത്തിൽ അംഗമായിരുന്നു. ആരോപണങ്ങളെ തുടർന്ന് പൊലീസ് സേന വിട്ട അദ്ദേഹം 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2020ലാണ് തിരിച്ചെത്തിയത്.
നീണ്ടകാലം സസ്പെൻഷനിലായിരുന്ന സച്ചിൻ വാസെ ഇക്കാലഘട്ടത്തിൽ ശിവസേനയിൽ അംഗത്വമെടുത്തിരുന്നു. ഘാട്കോപ്പർ സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന ഖാജാ യൂനുസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിലാണ് സച്ചിൻ വാസെ സസ്പെൻഷനിലായത്. പിന്നീട് 2020 ജൂണിൽ അദ്ദേഹം സേനയിൽ തിരിച്ചെത്തി. ശിവസേനയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും വാസെയെ സംരക്ഷിക്കുകയാണെന്ന ബിജെപി ആരോപണത്തിനു പിന്നാലെയാണ് ഇപ്പോൾ അന്വേഷണ സംഘത്തിൽ നിന്നു മാറ്റിയത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടിയുടെ മറവിലാണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നത്.
സേനയിലേക്ക് തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിൽ, വാസെയെ മുംബൈക്രൈംബ്രാഞ്ചിലേക്ക് മാറ്റി സിഐയുവിന്റെ ചുമതല നൽകി. തുടർന്ന് വ്യാജ സോഷ്യൽ മീഡിയ ഫോളോവേഴ്സ് കേസ് പോലുള്ള കേസുകൾ അന്വേഷിക്കാൻ തുടങ്ങി. ഉദ്യോഗസ്ഥ പദവി പ്രകാരം താരതമ്യേന ജൂനിയറായിട്ടും പ്രമാദമായ ടെലിവിഷൻ റേറ്റിങ് പോയിന്റ് (ടിആർപി) അഴിമതി പോലെയുള്ള മുംബൈയിലെ സുപ്രധാന കേസുകൾ ഇദ്ദേഹമാണ് കൈകാര്യം ചെയ്തത്. അൻവേ നായിക് ആത്മഹത്യക്കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അർനബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത ടീമിനെ നയിച്ചതും സച്ചിൻ വാസെയാണ്
- TODAY
- LAST WEEK
- LAST MONTH
- പിറന്നാളിന് റിസോർട്ടിലേക്ക് വിളിച്ച് ലൈംഗിക ദുരുപയോഗം; കാറിൽ നടത്തിയത് പ്രകൃതി വിരുദ്ധ പീഡനം; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ഗർഭിണിയായ ഭാര്യയെ കണ്ടെത്തിയപ്പോൾ ചതി വ്യക്തമായി; ടിജു ജോർജെന്ന വഞ്ചകൻ കുടുങ്ങുമ്പോൾ
- ഷെയർ ചാറ്റിലൂടെ വളർന്ന പരിചയം പ്രണയ ഭ്രാന്തായി: എട്ടു വയസിന് ഇളപ്പമുള്ള കാമുകൻ കൂടെ ജീവിക്കാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെ കടലിൽ ചാടി ആത്മഹത്യാശ്രമം; ഭർത്താവിനൊപ്പം പോകാമെന്ന് സമ്മതിച്ച ശേഷം സാനിറ്റൈസർ കുടിക്കൽ; പയ്യാമ്പലം സാക്ഷിയായത് നാടകീയതകൾക്ക്
- എനിക്കു സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ സന്തോഷിക്കാൻ ചിലർ ഹോട്ടലിൽ ഒത്തുകൂടി മദ്യസൽക്കാരം നടത്തി; ഇടതുപക്ഷ പാർട്ടികളിലുൾപ്പെടെ പൊളിറ്റിക്കൽ ക്രിമിനലുകൾ കടന്നുകൂടി; പുതിയ തലമുറയും പഴയ തലമുറയും ചേരുന്നതാണ് പാർട്ടി; വീണ്ടും തുറന്നു പറഞ്ഞ് ജി സുധാകരൻ; ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി ഉറപ്പ്
- എല്ലാം പിണറായി തീരുമാനിക്കും; നടപ്പാക്കുന്നത് കോടിയേരിയും; ജലീലിനോട് രാജി ചോദിച്ചതും അവധി എടുത്ത് വീട്ടിലിരിക്കുന്ന സെക്രട്ടറി! ആക്ടിങ് സെക്രട്ടറിയും ഇടതു കൺവീനറുമായ വിജയരാഘവനെ മൂലയ്ക്കൊതുക്കി നീക്കങ്ങൾ; ഇപിയും ഐസക്കും ബേബിയും പിജെ ആർമിയും കാത്തിരിക്കുന്നത് ഫലം അറിയാൻ
- അനാഥരേയും അമ്മയില്ലാത്ത വിധവകളേയും കണ്ടെത്തി വളച്ചെടുക്കും; തമിഴ് മാട്രിമോണി സൈറ്റിലൂടെ മലേഷ്യയിൽ ചതിച്ചത് 17 പെൺകുട്ടികളെ; വിരുതന്റെ ലക്ഷ്യം പണം തട്ടലിനൊപ്പം പീഡന സുഖം അനുഭവിക്കലും; ഈ കോഴഞ്ചേരിക്കാരൻ ചില്ലറക്കാരനല്ല; ടിജു ജോർജ് തോമസ് എന്ന വില്ലന് പണം തട്ടാൻ അച്ഛനും കൂട്ട്
- കുന്നത്തുനാട് കോൺഗ്രസിൽ നിന്ന് തിരിച്ചു പിടിക്കുമോ? പെരുമ്പാവൂരും കോതമംഗലവും മൂവാറ്റുപുഴയിലും തൃക്കാക്കരയിലും എറണാകുളത്തും കൊച്ചിയിലും വൈപ്പിനിലും എന്തു സംഭവിക്കും; ട്വന്റി 20 മാറ്റിമറിക്കുന്നത് എറണാകുളത്തെ രാഷ്ട്രീയ ഭാവിയോ? തിരുവനന്തപുരത്ത് ജയിക്കുന്നവർക്ക് കേരളം ഭരിക്കാമെന്ന പഴമൊഴി ഇത്തവണ അപ്രസക്തം
- ആ സന്ദേശം എന്റെതല്ല; കുറ്റപ്പെടുത്തിയവരിൽ ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും വരെ;അ സംഭവങ്ങൾ മാനസീകമായി തളർത്തി; യുസഫലിയോട് നഷ്ടപരിഹാരം താൻ ചോദിച്ചിട്ടില്ലെന്ന് ഹെലികോപ്ടർ പതിച്ച സ്ഥലത്തിന്റെ ഉടമ;തന്റെതെന്ന പേരിലുള്ള വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി; സ്ഥലമുടമ പീറ്ററിന്റെ മകൻ ഡൊമനിക്ക് മറുനാടനോട് മനസ്സുതുറക്കുന്നു
- രാജിയിൽ നിന്ന് രക്ഷപ്പെടാൻ കോടിയേരിയെ കാണാൻ പോയത് സ്വകാര്യ വാഹനത്തിൽ; പോസ്റ്റിട്ട് രാജിക്കത്ത് ഗൺമാൻ കൈവശം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിച്ചു; പിന്നെ ആരും ജലീലിനെ കണ്ടിട്ടില്ല! സ്വർണ്ണ കടത്തിൽ എൻഐഎയ്ക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് എത്തിയപ്പോഴുള്ള ഒളിച്ചു കളി നാടകം വീണ്ടും
- പൈലറ്റ് യൂണിഫോം നൽകിയത് ജോ തോമസ്; ബന്ധു വിളിച്ചപ്പോൾ തട്ടിപ്പുകാരൻ പൈലറ്റാണെന്ന കള്ളം പറഞ്ഞതും വിമാനത്തിലെ ഒർജിനൽ ക്യാപ്റ്റൻ; മലേഷ്യയിലെ വിവാഹ തട്ടിപ്പും പണാപഹരണവും കണ്ടെത്തിയത് സുഹൃത്തിന്റെ അന്വേഷണം; വിവാഹ തട്ടിപ്പിന് കൂട്ടു നിന്ന കൂട്ടുകാരനും പ്രതിയാകും; ടിജു ജോർജിന്റേത് ആസൂത്രിത പീഡന തട്ടിപ്പ്
- പുതിയ മാറ്റങ്ങളും പകർച്ചവ്യാധി വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും വിശാലമായ സ്റ്റാർ നെറ്റ്വർക്കുകളെയും പ്രാദേശിക ബിസിനസുകളെയും പുതിയ ഉയരങ്ങളിലെത്തിച്ചു; അംഗീകാരമായി മലയാളിയെ തേടിയെത്തുന്നത് വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റ് പദം; ഏഷ്യാനെറ്റിനെ ബ്രാൻഡാക്കിയ മാധവൻ പുതിയ ഉയരങ്ങളിൽ എത്തുമ്പോൾ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- നിർമ്മല ഗിരിയിൽ രണ്ട് മക്കളുമൊത്ത് വാടക വീട്ടിൽ താമസം; ഓഫീസിൽ എത്തിയത് രാവിലെ ഒൻപതു മണിക്ക്; അരമണിക്കൂർ കഴിഞ്ഞെത്തിയ അസിസ്റ്റന്റ് മാനേജർ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന മാനേജരെ; കൂത്തുപറമ്പ് ആശുപത്രിയിൽ എത്തിച്ചപ്പോൾ സ്ഥിരീകരിച്ചത് മരണം; സ്വപ്നയുടെ ബാങ്കിലെ ആത്മഹത്യയിൽ ദുരൂഹത
- യുവതിയുടെ മൊബൈൽ ഫോൺ പാലാ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് വലിച്ചെറിഞ്ഞത് ദൃശ്യം മോഡലിൽ തെളിവ് നശിപ്പിക്കാൻ; സന്തോഷ് കരുതിയത് തലയ്ക്കടിയേറ്റ യുവതി മരിച്ചുവെന്നും; ഒന്നും അറിയാത്ത മട്ടിൽ പാലാ ടൗണിൽ ഓട്ടോ ഓടിച്ചുവരവേ പിടിയിലുമായി; 'അമ്മാവൻ സന്തോഷിനെ' കടുംകൈക്ക് പ്രേരിപ്പിച്ച കാരണം ഇങ്ങനെ
- കൊലപാതകത്തിന് ശേഷം നേതാവ് സംരക്ഷിക്കില്ലെന്ന തോന്നൽ; കൂട്ടുപ്രതികളോട് സഖാവിനെതിരെ പറഞ്ഞത് വാക്കു തർക്കമായി; പ്രകോപനം നടന്നത് മറ്റൊരു സഖാവിന്റെ വീട്ടിലെ ഒളിത്താമസത്തിനിടെ; ബോധരഹിതനെ കെട്ടിത്തൂക്കിയത് മറ്റ് പ്രതികൾ; രതീഷ് കൂലോത്തിന്റെ കൊലപാതകത്തിലും സിപിഎം പ്രതിക്കൂട്ടിൽ
- രാത്രി കൂട്ടുകിടക്കാൻ വിളിച്ചുവരുത്തിയ ശേഷം പതിനാറുകാരനോട് ലൈംഗികാതിക്രമം; കുളത്തൂപുഴ സ്വദേശിയായ സ്ത്രീ അറസ്റ്റിൽ; 69 കാരി ഉപദ്രവിക്കുന്നതായി പുറത്തുപറഞ്ഞത് കുട്ടി തന്നെ
- പരിശോധനക്ക് തടഞ്ഞപ്പോൾ കൂളായി ചാടിയിറങ്ങി തൊക്കുയർത്തി പൊലീസുകാരനെ വെടിവച്ചുകൊന്നു; കൊലയാളിയുടെ പിന്നാലെ 40 മൈൽ പാഞ്ഞു ചുട്ടെരിച്ച് പൊലീസും; അപൂർവ്വമായ ഒരു വീഡിയോ കാണാം
- കുണ്ടറയിൽ മേഴ്സികുട്ടിയും കൊല്ലത്ത് മുകേഷും തോൽക്കും; കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി വിപ്ലവം; നേമത്തും മഞ്ചേശ്വരത്തും ബിജെപി; ശ്രീധരൻ തോൽക്കും; സംസ്ഥാന ഇന്റലിജൻസ് പ്രവചിക്കുന്നത് 77 സീറ്റുമായി ഭരണ തൂടർച്ച; കേന്ദ്ര ഇന്റലിജൻസ് യുഡിഎഫിനൊപ്പവും; രണ്ട് റിപ്പോർട്ടിലുമുള്ളത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ തീക്ഷണത
- 'കോഴിക്കോട് വിമാനത്താവളത്തിലെത്തിയപ്പോൾ ഏറെ അതിശയിച്ചുപോയി: ശൗചാലയത്തിന് മുന്നിൽ വുളു എടുക്കുന്ന സ്ഥലം എന്ന് പുതിയ എഴുത്ത്;എങ്ങനെ മാറിയെന്ന് സ്വാമി ചിദാനന്ദപുരി ഫേസ്ബുക്ക് പോസ്റ്റിൽ; കഴക്കൂട്ടത്ത് ക്ഷേത്രത്തിൽ ബിജെപിയെ അനുകൂലിച്ച് സ്വാമി സംസാരിച്ചതിന് എതിരെ സോഷ്യൽ മീഡിയയിൽ വിമർശനം
- ചികിൽസ യുഎഇയിൽ ആക്കാമെന്ന് നിർദ്ദേശിച്ചത് അബുദാബി രാജകുടുംബം; ശതകോടീശ്വരനെ മടക്കി കൊണ്ടു പോകാൻ പ്രത്യേക വിമാനം അയച്ചത് ഗൾഫിലെ രാജകുടുംബം; ഇനി നടുവേദനയ്ക്കുള്ള ചികിൽസ അബുദാബിയിലെ കൊട്ടാര സദൃശ്യമായ വീട്ടിൽ; ദൈവത്തിന് നന്ദിപറഞ്ഞ് യൂസഫലിയും ഭാര്യയും മടങ്ങിയത് രാത്രി ഒന്നരയോടെ
- ഇടതുമുന്നണി മേധാവിത്വം പുലർത്തിയ മണ്ഡലങ്ങളിൽ പോലും മികച്ച സ്ഥാനാർത്ഥികളിലൂടെ മേൽക്കൈ നേടിയത് യുഡിഎഫ്; വോട്ടർമാരെ സ്വാധീനിക്കാൻ ഇത്തരം സ്ഥാനാർത്ഥികൾക്ക് ആയെന്ന് ഇടത് അനുഭാവികൾ; വോട്ടെടുപ്പിന് മുമ്പ് ഉയർത്തിയ തുടർഭരണമെന്ന എൽഡിഎഫ് അവകാശവാദം യാഥാർത്ഥ്യം ആയേക്കില്ലെന്ന് വിലയിരുത്തൽ
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- ഫ്രാൻസും ഇറ്റലിയും സ്പെയിനും ജർമ്മനിയും അടക്കം 15 യൂറോപ്യൻ രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തി; രക്തം കട്ടപിടിക്കുക വഴി ആളുകൾ മരിക്കുന്നതിനെതിരെ, നരഹത്യയ്ക്ക് കേസെടുത്ത് ഇറ്റലി; ഇന്ത്യയിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ബ്രിട്ടന്റെ സ്വന്തം ഓക്സ്ഫോർഡ് വാക്സിനെതിരെ നിലപാട് കർക്കശമാക്കി യൂറോപ്പ്
- ആർഎസ്എസിന് ഏറ്റവും കൂടുതൽ ശാഖകളും ബലിദാനികളും ഉള്ള സ്ഥലം; പ്രചരണം കൊഴുപ്പിക്കാൻ എത്തേണ്ടിയിരുന്നത് സാക്ഷാൽ അമിത്ഷാ! കേന്ദ്ര ആഭ്യന്തര മന്ത്രി 25-ന് മണ്ഡലത്തിൽ എത്തുമ്പോൾ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥ; എൻ ഹരിദാസിന്റെ പത്രിക തള്ളിയത് ഷംസീറിനിട്ട് മുട്ടൻ പണിയോ? കടുത്ത ആശങ്കയിൽ സിപിഎമ്മും
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ
- മുറിയടച്ചു കുറ്റിയിട്ട് നഴ്സിങ് വിദ്യാർത്ഥിനിയെ കെട്ടിപ്പിടിച്ച് സ്തനത്തിൽ സ്പർശിച്ചു; കോടതിയിൽ എത്തിയപ്പോൾ ഭാര്യ കാലിൽ വീണു പൊട്ടിക്കരഞ്ഞു; നാലുമാസത്തെ തടവു വിധിച്ചെങ്കിലും മൂന്നു വർഷത്തെക്ക് സസ്പെൻഡ് ചെയ്ത് യുകെ കോടതി; മലയാളി കെയർ അസിസ്റ്റന്റിന് ജയിൽ ഒഴിവാക്കിയത് ഭാര്യയുടെ സാമീപ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്