കേരളം കട്ടോണ്ടു പോയാലും ഐസക്ക് സാറേ താങ്കൾ അറിയില്ലേ? വഞ്ചിയൂർ സബ് ട്രഷറിയിലെ ജില്ലാ കലക്ടറുടെ അക്കൗണ്ടിൽ നിന്നും സീനിയർ അക്കൗണ്ടന്റ് അടിച്ചു മാറ്റിയത് രണ്ട് കോടിയിലേറെ രൂപ! തുക തട്ടിയെടുത്തത് വിരമിച്ച ട്രഷറി ഓഫീസറുടെ പേരിലുള്ള അക്കൗണ്ടിൽ കടന്നുകയറിയ ശേഷം; വിരമിച്ച ഉദ്യോഗസ്ഥന്റെ അക്കൗണ്ടുകൾ സജീവമായി നിന്നതിലും ദുരൂഹത; ഇടപാടിന്റെ വിശദാംശങ്ങൾ കമ്പ്യൂട്ടറിൽ നിന്നും നീക്കി; തട്ടിപ്പു പുറത്തായത് 'ഡേ' ബുക്കിൽ രണ്ടു കോടിയുടെ വ്യത്യാസം വന്നതോടെ; ട്രഷറി തട്ടിപ്പിൽ ഞെട്ടി തലസ്ഥാനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വഞ്ചിയൂർ സബ്ട്രഷറിയിൽ വൻ വെട്ടിപ്പ്. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്ന ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്നുമാണ് രണ്ടു കോടിയിലേറെ രൂപയുടെ വെട്ടിപ്പ് നടന്നത്. വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് ബിജുലാലാണ് രണ്ടു കോടിയിലേറെ രൂപ ട്രഷറിയിൽ നിന്നും തട്ടിയെടുത്തത്. കളക്ടറുടെ അക്കൗണ്ടിൽ നിന്നും ഈ തുക ബിജുലാൽ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ജില്ലാ കളക്ടറുടെ ദൈനംദിന ഉപയോഗത്തിന്റേതല്ലാതെയുള്ള ചില അക്കൗണ്ടുകൾ ഇവിടെ വഞ്ചിയൂർ സബ് ട്രഷറിയിലുണ്ട്. അതിലൊന്നിലെ തട്ടിപ്പാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്.
വിരമിച്ച വഞ്ചിയൂർ സബ് ട്രഷറി ഓഫീസറുടെ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് ആ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ കയറിയാണ് ബിജുരാജ് തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. മെയ് 31 നാണ് വഞ്ചിയൂർ ട്രഷറിയിലെ സബ് ട്രഷറി ഓഫീസർ വിരമിച്ചത്. അദ്ദേഹം രണ്ടു മാസം മുൻപ് തന്നെ വിരമിക്കലിന് മുന്നോടിയായുള്ള അവധിയിലായിരുന്നു. ഇദ്ദേഹത്തിന്റെ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ചാണ് ജില്ലാ കലക്റ്ററുടെ അക്കൗണ്ടിലെ രണ്ടുകോടിയിലേറെ രൂപ സീനിയർ അക്കൗണ്ടന്റ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടു കോടിയുടെ പണം തിരിമറി ബോധ്യമാവുന്നത്. ഈ തുക കണ്ടെത്താൻ കഴിയാത്തതോടെ ട്രഷറിയിലെ കണക്കുകൾ സൂക്ഷിക്കുന്ന ഡേ ബുക്ക് ട്രഷറി അധികൃതർക്ക് സമർപ്പിക്കാൻ കഴിയാതെ വന്നു. അങ്ങനെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മാസങ്ങൾക്ക് മുൻപ് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേഡും യൂസർ നെയിമും ഉപയോഗിച്ച് രണ്ടു മാസം കഴിഞ്ഞു വൻതുക അടിച്ചു മാറ്റിയ സംഭവം ട്രഷറി ആസ്ഥാനത്തെ നടുക്കിയിട്ടുണ്ട്. ബിജുലാൽ ഒറ്റയ്ക്കാണോ അതോ കൂടുതൽ പേർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ. വ്യാപക തട്ടിപ്പുകൾ വഞ്ചിയൂർ സബ് ട്രഷറിയിൽ നടന്നോ എന്നതിനെക്കുറിച്ചുമൊക്കെ ഇപ്പോൾ അന്വേഷണം നടക്കുകയാണ്.
ട്രഷറിയിൽ പണം തിരിമറി നടന്നുവെന്ന് മനസിലാക്കിയതോടെ നടത്തിയ പരിശോധനയിലാണ് സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നത്. സീനിയർ അക്കൗണ്ടന്റായ ബിജുലാലിനെതിരെ ഇന്നു വഞ്ചിയൂർ പൊലീസിൽ വഞ്ചിയൂർ ട്രഷറി ഓഫീസർ പരാതി നൽകും എന്നാണ് അറിയുന്നത്. രണ്ടു കോടിയിലേറെ ട്രഷറിയിൽ നിന്നും നഷ്ടപ്പെട്ടതായി മനസിലാക്കിയ ട്രഷറി അധികൃതർ ഇന്നലെ തന്നെ വഞ്ചിയൂർ ട്രഷറി ഓഫീസറെ ട്രഷറി ആസ്ഥാനത്ത് വിളിച്ച് വരുത്തി വിവരങ്ങൾ തിരക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജുലാലിനെതിരെ ഇന്നു പരാതി നൽകാൻ തീരുമാനമായത്. വിരമിച്ച ട്രഷറി ഉദ്യോഗസ്ഥന്റെ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ചാണ് സീനിയർ അക്കൗണ്ടന്റ് തുക തട്ടിയെടുത്തത്.
ട്രഷറികളിൽ പണം ഇടപാട് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്മാർ വിരമിക്കുമ്പോഴോ ട്രാൻസ്ഫർ ആകുമ്പോഴോ അവരുടെ യൂസർ നെയിമും പാസ് വേഡും അതാത് ദിവസം ഡിലീറ്റ് ചെയ്യുകയാണ് പതിവ്. വഞ്ചിയൂർ ട്രഷറിയിൽ ഈ പതിവ് തെറ്റിച്ചതോടെയാണ് വിരമിച്ച ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ കയറി ബിജുലാലിന് പണം പിൻവലിക്കാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ വഞ്ചിയൂർ ട്രഷറി അധികൃതരുടെ ഭാഗത്ത് നിന്നും വൻ വീഴ്ച നടന്നുവെന്നാണ് ട്രഷറി വകുപ്പ് വൃത്തങ്ങൾ കണക്കാക്കുന്നത്. ഇതിന്റെ ചുവടു പിടിച്ച് ധൃതഗതിയിലുള്ള അന്വേഷണമാണ് ട്രഷറി വകുപ്പ് നടത്തുന്നത്.
പണം തിരിമറിയെക്കുറിച്ച് കഴിഞ്ഞ ദിവസം ചില സംശയങ്ങൾ അധികൃതർക്ക് തോന്നിയിരുന്നു. ഒരു ബിൽ കാൻസൽ ചെയ്തതായി കാണിക്കുകയും പക്ഷെ തുക കാണാതാകുകയും ചെയ്തു. ബിൽ കാൻസൽ ചെയ്യുമ്പോൾ സ്വാഭാവികമായും ഈ തുക ഡേ ബുക്കിൽ കാണിക്കണം. പക്ഷെ ഡേ ബുക്കിൽ വിശദാംശങ്ങൾ രേഖപ്പെടുത്തിയില്ല. രണ്ടു കോടി രൂപയുടെ കുറവ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ഇതോടെയാണ് അന്വേഷണം നടത്തുകയും ബിജുലാൽ ഈ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടുപിടിക്കുകയും ചെയ്തത്. പണം കൈകാര്യം ചെയ്യുന്ന സീനിയർ അക്കൗണ്ടന്റായ ബിജുലാൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ ലീവിലുമാണ്. രണ്ടു കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയപ്പോൾ കമ്പ്യൂട്ടറിൽ നിന്നും വിശദാംശങ്ങൾ ബിജുലാൽ നീക്കം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ സിസ്റ്റത്തിൽ വിശദാംശങ്ങൾ ലഭ്യമായില്ല.
സിസ്റ്റത്തിൽ വിശദാംശങ്ങൾ കാണാത്തപ്പോഴാണ് ഡേ ബുക്ക് പരിശോധിച്ചത്. അതാത് ദിവസത്തെ ട്രഷറി കണക്കുകൾ രേഖപ്പെടുത്തുന്ന ബുക്ക് ആണ് ഡേ ബുക്ക്. പെയ്മെന്റ്സും, വരുന്ന തുകകളുടെ കണക്കും ഈ ബുക്കിൽ രേഖപ്പെടുത്തണം. വില്ലൻ ബിജുലാൽ ആണെന്ന് മനസിലാക്കിയതോടെ ബിജുലാൽ ഇതുവരെ നടത്തിയ മുഴുവൻ ബാങ്കിടപാടുകളും പരിശോധിക്കാനാണ് ട്രഷറി അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ട്രഷറിയിലെ ഇടപാടുകൾ സസൂക്ഷമം പരിശോധിക്കാനും നിലവിലെ തട്ടിപ്പിൽ ബിജുലാലിനു അല്ലാതെ മറ്റ് ആർക്കും ഇതിൽ ബന്ധമുണ്ടോ എന്നുമാണ് ട്രഷറി അധികൃതർ പരിശോധിക്കുന്നത്.
Stories you may Like
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- കോട്ടയം സബ് ട്രഷറിയിലെ മുൻ ഉദ്യോഗസ്ഥന് ആനുകൂല്യം കിട്ടുമ്പോൾ
- രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ തിരുവനന്തപുരത്തെ നേതാവിനെതിരെ സിപിഎം നടപടി
- കേരളത്തിന്റെ ഖജനാവ് കാലിയാകുമ്പോൾ
- പൊതുജനങ്ങൾ കൊണ്ടുവരുന്ന 2,000 രൂപയുടെ നോട്ട് സ്വീകരിക്കണോ?
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍