അലോയ് വീൽ ഘടിപ്പിച്ചാൽ വീൽ ഒന്നിന് 5000 രൂപ വെച്ച് 20,000 രൂപ പിഴയോ? മുൻവശത്തെ ഗ്ലാസ്സിൽ പേരെഴുതിയതിനും നമ്പർ പ്ലേറ്റ് കാണാൻ സാധിക്കാത്തതിനും 3000 രൂപ പിഴയോ? കൂടിയ പിഴ ഈടാക്കിയാൽ ഉദ്യോഗസ്ഥർക്ക് കമ്മീഷനോ? കോവിഡ് കാലത്ത് മോട്ടോർ വാഹന വകുപ്പ് വാഹന യാത്രക്കാരെ പിഴിയുന്നതായി വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചാരണം; മറുനാടൻ അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ
ആർ പീയൂഷ്
കോട്ടയം: കോവിഡ് കാലത്ത് മോട്ടോർ വാഹന വകുപ്പ് അമിത പിഴ ഈടാക്കുന്നതായി പരാതി വ്യാപകമാകുന്നു. ഇതേ ചൊല്ലി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണങ്ങളും തകൃതിയാണ്. അനാവശ്യമായി അമിതതുക പിഴയീടാക്കുന്നതായി കാട്ടിയാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. പ്രചാരണങ്ങളുടെ സത്യാവസ്ഥ മറുനാടൻ അന്വേഷിച്ച് കണ്ടെത്തിയ വിവരങ്ങളാണ് ഈ റിപ്പോർട്ടിൽ.
മോട്ടോർ വാഹന വകുപ്പിന് എതിരെയുള്ള പ്രചാരണങ്ങളും, അവയ്ക്ക് വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണങ്ങളും പരിശോധിക്കാം.
പ്രചാരണം -1
വാഹന പ്രേമികളുടെ വാട്ട്സാപ്പ് കൂട്ടായ്മയിൽ ഗുരുവായൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഒരു വാഹനത്തിൽ അലോയ് വീലുണ്ടായിരുന്നതിനാൽ അഞ്ച് ടയറുകൾക്കും 5000 രൂപ വച്ച് 25,000 രൂപ പിഴ ഈടാക്കി എന്ന തരത്തിലാണ് ഒരു വീഡിയോയിൽ പറയുന്നത്. പിന്നീട് ചില ഓഡിയോ ക്ലിപ്പുകളിൽ പെറ്റി എഴുതുന്ന ഉദ്യോഗസ്ഥന് കമ്മീഷനുണ്ടെന്നും കൂടിയ തുക എഴുതുമ്പോൾ അത്രയും കമ്മീഷൻ ലഭിക്കാനാണ് ഇത്തരത്തിൽ പെറ്റി എഴുതുന്നതെന്നുമാണ് മറ്റൊരാരോപണം. വീടിന്റെ കാർപോർച്ചിൽ കിടക്കുന്ന വാഹനങ്ങൾക്ക് വരെ ഉദ്യോഗസ്ഥർ പിഴ ഈടാക്കുന്നു എന്നും സന്ദേശങ്ങളിൽ പറയുന്നു.
മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം
ഇത് വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഒരു വാഹനത്തിൽ അഞ്ച് ടയറുകളിലും അലോയ് വീലുള്ളതിന് 25000 രൂപ പെറ്റി അടിച്ചിട്ടുണ്ടെങ്കിൽ അതിന്റെ റസീപ്റ്റ് എന്തായാലും ഉദ്യോഗസ്ഥൻ നൽകും. കാരണം ഇപ്പോൾ ഇ-ചെല്ലാൻ സംവിധാനമാണുള്ളത്. അപ്പോൾ അങ്ങനെയുള്ള എ്തെങ്കിലും തെളിവുമായിട്ടല്ലേ ഇക്കാര്യങ്ങൾ വിശദീകരിക്കേണ്ടത് എന്ന് കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടോജോ എം തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഒരു വാഹനത്തിന് അലോയ് വീലുണ്ട് എന്ന് കരുതി വെറുതെ പെറ്റി അടിക്കില്ല. വാഹനത്തിൽ നിർമ്മാതാവ് അനുവദിച്ചിരിക്കുന്ന സൈസിൽ നിന്നും വ്യത്യസ്തമായി ആയി പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിലും മറ്റും ഘടിപ്പിക്കുന്ന ഫാൻസി ടൈപ്പിലുള്ള അലോയ് വീലുകൾക്ക് മാത്രമാണ് പിഴ ചുമത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾക്കൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രചാരണം കഴിഞ്ഞാഴ്ച മുതൽ
മോട്ടോർ വാഹന വകുപ്പ് അന്യായമായി വാഹനങ്ങൾക്ക് പിഴ ചുമത്തുന്നു എന്ന്കാട്ടിയുള്ള ഓഡിയോ സന്ദേശങ്ങൾ കഴിഞ്ഞ ആഴ്ച മുതലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ മാർച്ച് മുതൽ വാഹന പരിശോധനകൾ കാര്യക്ഷമമായി നടക്കാതിരുന്നത് കഴിഞ്ഞ മാസങ്ങളിൽ പുനരാരംഭിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ലോക്ഡൗൺ പിൻവലിക്കുകയും സർക്കാർ ,സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുകയും ചെയ്ത അവസരത്തിൽ പൊതുഗതാഗത വാഹനങ്ങളുടെ കുറവുമൂലം സ്വകാര്യവാഹനങ്ങൾ ധാരാളമായി നിരത്തിലിറങ്ങുകയും വാഹനപരിശോധന കുറഞ്ഞ സാഹചര്യത്തിൽ ,അപകടങ്ങളും മരണങ്ങളും കൂടുന്ന അവസ്ഥയും ഉണ്ടായി. ഇതോടെ വീണ്ടും പരിശോധന തുടരാൻ തീരുമാനിക്കുകയായിരുന്നു.
സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ വാഹന പരിശോധന നടത്താൻ കഴിയുന്ന തരത്തിൽ ഇ-ചെല്ലാൻ എന്ന ഡിജിറ്റൽ ആപ്ലിക്കേഷൻ മോട്ടോർ വാഹന വകുപ്പ് മൂന്നു മാസം മുൻപ് പ്രാവർത്തികമാക്കിയത് മുതൽ വാഹന പരിശോധന കർശനമായി നടന്നുവരുന്നു. ഇത്തരം പരിശോധനകൾ കർശനമായതിനെത്തുടർന്ന് ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ഉപയോഗം വർദ്ധിക്കുകയും റോഡപകട മരണനിരക്ക് കുറയുകയും ചെയ്തു. ഇ-ചെല്ലാൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാഹനങ്ങളുടെ ഫോട്ടോ, നിയമലംഘനങ്ങളുടെ ഫോട്ടോ എന്നിവ സഹിതം വാഹന യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ തന്നെ പരിശോധന നടത്താമെന്ന സാഹചര്യം ഉണ്ടാവുകയും ഇത്തരത്തിൽ ധാരാളം നിയമലംഘനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു. മുൻപ് തെളിവുകളുടെ അഭാവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്ന പല നിയമലംഘനങ്ങളും ഇപ്പോൾ പുതിയ സംവിധാനം വഴി കേസെടുക്കുന്നുണ്ട്.
അലോയ് വീൽ ഘടിപ്പിച്ചാൽ വീൽ ഒന്നിന് 5000 രൂപ പിഴയോ?
വാഹനങ്ങളിലെ അനിയന്ത്രിതമായതും അമിതമായതുമായ മോദിഫിക്കേഷനുകൾക്കെതിരെ കർശനമായും കേസ് എടുക്കുന്നുണ്ട്. ഇതുമൂലം വാഹനങ്ങളിൽ ഘടനാപരമായതും അപകടകരമായതുമായ മാറ്റങ്ങൾ ചെയ്തു നൽകുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രകോപിതരാക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ പൊതുജനവികാരം മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തിരിക്കുക എന്ന ഉദേശത്തോടെ ഇവരാവണം വ്യാജപ്രചാരണങ്ങൾ നടത്തുന്നതിന്റെ പിന്നിലെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അലോയ് വീൽ ഘടിപ്പിച്ചാൽ വീൽ ഒന്നിന് 5000 രൂപ വെച്ച്, 20,000 രൂപ പിഴ എന്നിങ്ങനെയുള്ള കള്ളക്കഥകൾ പ്രചരിച്ചത്.
കൂടാതെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പെറ്റി എഴുതുന്നതിന്റെ 30 ശതമാനം കമ്മീഷൻ ലഭിക്കുന്നു എന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അന്യായമായി ആർക്കെങ്കിലും പിഴ ചുമത്തപ്പെട്ടു എന്ന തോന്നൽ ഉണ്ടായാൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ യെ സമീപിക്കാവുന്നതാണ്. പിഴയടയ്ക്കാൻ ആരെയും നിർബന്ധിക്കുന്നില്ലാത്ത സാഹചര്യത്തിൽ കുറ്റം സമ്മതിക്കുന്നുവെങ്കിൽ ഓൺലൈനായി പിഴയടയ്ക്കാനും അല്ലാത്തപക്ഷം കോടതിയുടെ തുടർ നടപടികളിൽ നിരപരാധിത്വം തെളിയിക്കാനും അവസരം ഉണ്ട്. അങ്ങനെയുള്ളപ്പോൾ മനഃപൂർവ്വം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത് കൃത്യമായ ഗൂഢ ലക്ഷ്യം വച്ചു തന്നെയാണ്.
റോഡ് ഉപയോക്താക്കളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി മോട്ടോർ വാഹന വകുപ്പിന്റെ, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള വാഹനപരിശോധനയിൽ 2 മാസത്തിനുള്ളിൽ തന്നെ സംസ്ഥാനത്ത് നിരവധി കേസുകൾ രജിസ്റ്റർ ചെയ്യാനും അപകടനിരക്ക് 37 ശതമാനത്തോളം കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വാഹനപരിശോധനകളെ പറ്റിയുള്ള നിറംപിടിപ്പിച്ച കള്ളകഥകളിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു.
നമ്പർ പ്ലേറ്റിലെ അക്ഷരങ്ങളെയും അക്കങ്ങളെയും ചൊല്ലി
വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അനാവശ്യമായി പിഴ ചുമത്തിയതായി പരാതി. കല്ലാർ സ്വദേശിയായ സഞ്ചോ ജോയിയാണ് ഉദ്യോഗസ്ഥർ വൻ തുക പിഴ ഈടാക്കിയതയായി കാട്ടി ഇടുക്കി എൻഫോഴ്സ് മെന്റ് ആർ.ടി.ഒയ്ക്ക് പരാതി നൽകിയത്. എന്നാൽ നിയമപരമായ പിഴ മാത്രമേ ചുമത്തിയിട്ടുള്ളൂ എന്നും പരാതിക്കാരനെ നേരിൽ വിളിച്ചു വരുത്തി വിവരങ്ങൾ ചോദിച്ചറിയുമെന്നും ഇടുക്കി എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഹരികൃഷ്ണൻ മറുനാടനോട് പറഞ്ഞു.
ഫോട്ടോ ഗ്രാഫറായ സഞ്ചോ കഴിഞ്ഞ 28 ന് ജോലി സംബന്ധമായി തൊടുപുഴയിലെത്തിയപ്പോഴാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി പിഴ ഈടാക്കിയത്. വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ്സിൽ പേരെഴുതിയതിനും നമ്പർ പ്ലേറ്റ് കാണാൻ സാധിക്കാത്തതിനാലും പിഴ അടയ്ക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു എന്നാണ് സഞ്ചോ പരാതിയിൽ പറയുന്നത്. എന്നാൽ നമ്പർ പ്ലേറ്റ് എല്ലാവർക്കും കാണാൻ കഴിയുന്ന തരത്തിലാണല്ലോ എന്ന് തിരിച്ചു പറഞ്ഞപ്പോൾ സർക്കാർ ടാർഗറ്റ് തികയ്ക്കാനായി എന്തെങ്കിലും കാരണം പറഞ്ഞ് പിഴ ഈടാക്കുകയാണ് എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായും പരാതിയിൽ പറയുന്നു. തുടർന്ന് ഉദ്യോഗസ്ഥൻ 3000 രൂപ പെറ്റി ചുമത്തുകയും 14 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. അന്യായമായ പിഴചുമത്തലാണ് എന്നും സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ് മോട്ടോർ വാഹന വകുപ്പ് എന്നും സഞ്ചോ പരാതിയിൽ പറയുന്നു.
അതേസമയം പരാതിൽ പറയുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സഞ്ചോയുടെ വാഹനം പരിശോധിക്കുമ്പോൾ മുൻ വശത്തെ ഗ്ലാസ്സിൽ പേരെഴുതിയിരുന്നത് വലിപ്പത്തിലായിരുന്നു. ഇത് എതിർ വശം വരുന്ന വാഹനങ്ങളിലേക്ക് ലൈറ്റ് റിഫ്ളെക്ട് ചെയ്ത് അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. പിന്നീട് ലൈറ്റുകളിൽ സ്റ്റിക്കർ പതിപ്പിച്ചിരുന്നു. സഞ്ചോയെകൊണ്ട് തന്നെ ഇത് നീക്കം ചെയ്യിക്കുകയും ചെയ്തു. ബമ്പറിൽ രണ്ടു ലൈറ്റുകളും അനധിൃതമായി ഘടിപ്പിച്ചിരുന്നു. കൂടാതെ നമ്പർ പ്ലേറ്റിന്റെ വലിപ്പവും കുറവായിരുന്നു. ഇതെല്ലാം ചേർത്ത് വലിയ തുക പിഴ ചുമത്താനുള്ള സാഹചര്യമായിരുന്നു. എന്നാൽ കോവിഡായതിനാൽ ജോലിക്ക് പോകാത്തതിനാൽ പിഴ അടക്കാൻ നിർവ്വാഹമില്ലെന്ന് ഇയാൾ പറയുകയും അതനുസരിച്ച് പിഴ തുക നമ്പർ പ്ലേറ്റിന് മാത്രം ചുമത്തുകയായിരുന്നു എന്നും ഉദ്യോഗസ്ഥർ മറുനാടനോട് പറഞ്ഞു. 15 മിനിട്ടോളം ബോധ വൽക്കരണവും നൽകുകയും ചെയ്തു.
ഫോർ വീലർ മുതൽ മുകളിലേക്കുള്ള വാഹനങ്ങൾക്ക് 65 മില്ലിമീറ്റർ പൊക്കവും 10 മില്ലിമീറ്റർ കനവും അകലവുമാണ് വേണ്ടത്. എന്നാൽ ഇതിൽ നിന്നും വളരെ ചെറിയ വലിപ്പത്തിലാണ് നമ്പർ രേഖപ്പെടുത്തിയിരുന്നത്. കൂടാതെ നമ്പർ പ്ലേറ്റിൽ ചില നിറങ്ങളും പേരും രേഖപ്പെടുത്തിയിരുന്നു. പ്ലാസ്റ്റിക് നമ്പർ പ്ലേറ്റുമായിരുന്നു. ഇതെല്ലാം നിയമ വിരുദ്ധമായതിനാലാണ് പിഴ ചുമത്തിയത് എന്നും ഉദ്യോഗസ്ഥർ പറയുന്നു. നമ്പർ പ്ലേറ്റുകൾ വേഗം ക്യാമറയിൽ പതിയാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള നിയമം കർശനമാക്കുന്നത്.
പരാതിയെ പറ്റിയുള്ള പ്രതികരണത്തിനായി എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഹരികൃഷ്ണനുമായി മറുനാടൻ ബന്ധപ്പെട്ടപ്പോൾ പരാതിക്കാരന്റെ പ്രശ്നങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതിന് ശേഷം വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അറിയിച്ചു. അതേ സമയം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരാതികൾ ഉയരുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്