ആ രാത്രി ഞങ്ങൾ കിടപ്പറയിൽ ഏറെ സമയം ചെലവഴിച്ചു; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെയാണ് രോഹിത്തിന്റെ കഴുത്തിൽ പാടുകളുണ്ടായത്; തിരിച്ചും മറിച്ചും ചോദിച്ചപ്പോൾ തലയിണ കവറും ബെഡ്ഷീറ്റും കഴുകിയെന്ന് സമ്മതിച്ചു; 'അപൂർവ'യെ പ്രകോപിപ്പിച്ചത് ഭർത്താവിനെ വീഡിയോ കോൾ ചെയ്തപ്പോൾ കസിന്റെ ഭാര്യയുമൊത്ത് ഒരേ ഗ്ലാസിൽ നിന്ന് മദ്യം കുടിക്കുന്നത് കണ്ടപ്പോൾ; എൻ.ഡി.തിവാരിയുടെ മകൻ രോഹിത്തിനെ ഭാര്യ അപൂർവ വകവരുത്തിയത് പ്രതീക്ഷകൾ നശിച്ചപ്പോൾ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം. കഥകൾ പലത്. ഏതുവിശ്വസിക്കണം എന്നറിയാതെ നാട്ടുകാർ. എൻ.ഡി.തിവാരിയുടെ മകൻ രോഹിത് തിവാരിയുടെ കൊലപാതകത്തിന്റെ പിന്നാമ്പുറക്കഥകൾ ചികയുന്ന തിരക്കിലാണ് മാധ്യമങ്ങൾ. ഭാര്യ അപൂർവ്വയാണ് രോഹിതിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് ഇതിനകം വ്യക്തമായി. അവർ അത് സമ്മതിക്കുകയും ചെയ്തു. പൊലീസ അന്വേഷണം നീളുന്നത് അസംതൃപ്തമായ കലങ്ങി മറിഞ്ഞ ദാമ്പത്യജീവിതത്തിലേക്കാണ്.
വിവാഹം കഴിഞ്ഞയുടൻ തന്നെ രോഹിത്തുമായുള്ള ബന്ധം വഷളായെന്ന് അപൂർവ പൊലീസിന് മൊഴി നൽകി. എന്നാൽ പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലയിലേക്ക് നയിച്ചത്. ഏപ്രിൽ 15 ാണ് അപൂർവയെ ഏറ്റവും അധികം പ്രകോപിപ്പിച്ച സംഭവം ഉണ്ടായത്. ഇനി രോഹിത്തിനെ സഹിച്ച് ഒപ്പം കഴിയേണ്ടതില്ലെന്ന് തീരുമാനിച്ച ദിവസം. രോഹിത് എവിടെയെന്നറിയാൻ വീഡിയോ കോൾ ചെയ്തപ്പോൾ അപൂർവ വല്ലാത്ത ഒരുകാഴ്ച കണ്ടു. രോഹിതിന്റെ കസിന്റെ ഭാര്യ കുംകുമുമായി കാറിലിരുന്നു ഒരേ ഗ്ലാസിൽ മദ്യം കഴിക്കുന്നു. രോഹിതിന്റെ അമ്മ മുൻസീറ്റിൽ ഇരിക്കുമ്പോഴാണ് ഈ കാഴ്ച. ഉത്തരാഖണ്ഡിൽ വോട്ട് ചെയ്യാൻ പോയ ശേഷം രോഹിത് തിവാരി അമ്മ ഉജ്ജ്വല ശർമയ്ക്കൊപ്പം മടങ്ങി വരവേയാണ് സംഭവം. ഇഷ്ടമില്ലാത്ത കാഴ്ച കണ്ടതോടെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും അസ്തമിച്ചതായി അപൂർവ ശുക്ല തിവാരി പൊലീസിനോട് പറഞ്ഞു.
നാൽപതുകാരനായ രോഹിത് ശേഖർ തിവാരി കഴിഞ്ഞാഴ്ചയാണ് ദക്ഷിണ ഡൽഹിയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നേരത്തെ ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് കരുതിയിരുന്നത്. ഇൻഡോറുകാരിയാണ് അപൂർവ. 2017 ൽ ലക്നൗവിൽ വച്ചാണ് രോഹിതിനെ കണ്ടുമുട്ടുന്നത്. ഒരുമാട്രിമോണിയൽ സൈറ്റ് വഴിയായിരുന്നു കൂടിക്കാഴ്ച. ഒരുവർഷം തുടർച്ചായി ബന്ധം പുലർത്തിയ ശേഷം ഇടക്കാലത്ത് രോഹിത് അപൂർവയിൽ നിന്ന് അകന്നു. തനിക്ക് അവളെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞു. എന്നാൽ, കാര്യങ്ങൾ പിന്നെയും മാറിമറിഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇരുവരും വിവാഹിതരായി. എന്നാൽ, ഏപ്പോഴും വഴക്ക് തന്നെ. പലവട്ടം പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിനായി ശ്രമിക്കുകയും, ജൂണിൽ അത് യാഥാർഥയമാക്കാനും തീരുമാനിച്ചു. ഇതിനെ തുടർന്ന് സ്ഥിതിഗതികൾ വഷളായി. ഒരേ വീട്ടിൽ രണ്ടുപേരും വെവ്വേറെ മുറികളിലായി താമസം.
അമ്മ ഉജ്ജ്വല ശർമയ്ക്ക് മറ്റൊരു കഥയാണ് പറയാനുള്ളത്. രോഹിതുമായുള്ള വിവാഹത്തിന് മുമ്പ് അപൂർവയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു. അവരുടെ കുടുംബത്തിന് ഭയങ്കര പണക്കൊതിയാണ്. ഞങ്ങളുടെ വസ്തുവിൽ അവർക്കൊരു കണ്ണുണ്ടായിരുന്നു. മക്കളായ ശേഖറിന്റെയും സിദ്ധാർഥിന്റെയും ഡിഫൻസ് കോളനിയിലെ വസ്തു തട്ടിയെടുക്കാൻ അവർ ലക്ഷ്യമിട്ടിരുന്നു.
സംഭവം നടന്ന രാത്രി ദമ്പതികൾ തർക്കിച്ചത് വീഡിയോ കോളിൽ രോഹിത്തിനൊപ്പം കണ്ട കുംകുംമിനെ കുറിച്ച് തന്നെ. ഉത്തരാഖണ്ഡിൽ നിന്നും ഡൽഹിയിലേക്കുള്ള വഴിനീളെ രോഹിത് മദ്യപാനം തന്നെയായിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും പാതിബോധത്തിലും. വഴക്കിനിടെ അപൂർവ രോഹിതിനെ ബഡിലേക്ക് തള്ളിയിട്ടു. പൊടുന്നനെയുണ്ടായ വികാരത്തള്ളിച്ചയിൽ തലയിണ എടുത്ത് രോഹിത്തിന്റെ മുഖത്ത് അമർത്തി. ഒരു കൈ കഴുത്തിലും അമർത്തിപ്പിടിച്ചു. കൊലപാതകം ആസൂത്രിതമല്ലെന്നാണ് പൊലീസ് ഭാഷ്യം. അപൂർവയെ ചെറുക്കാൻ കഴിയാത്ത വിധം മദ്യപിച്ചിരുന്നു രോഹിത്. എന്നാൽ, സംഭവം നടന്ന് ഒന്നരമണിക്കൂറിനുള്ളിൾ അവൾ തെളിവുകളെല്ലാം നശിപ്പിച്ചു. രാത്രി ഒരുമണിയോടെയാണ് രോഹിത്ത് മരിച്ചത്. ഭർത്താവ് മരിച്ചുവോ എന്നുറപ്പില്ലാത്തതിനാൽ ഒന്നര വരെ രോഹിത്തിന്റെ പൾസ് നോക്കിക്കൊണ്ടിരുന്നു. പിന്നീട് ഒന്നും സംഭവിക്കാത്ത് പോലെ എല്ലാം പൂർവ സ്ഥാനത്ത് വച്ച റൂമിലേക്ക് മടങ്ങി.
മൊഴികളിൽ പൊരുത്തക്കേടുള്ളതുകൊണ്ട് ആദ്യം മുതലേ അപൂർവയെ സംശയിച്ചിരുന്നു പൊലീസ്. എല്ലാ ശാസ്ത്രീയ തെളിവുകളും അവർക്കെതിരായിരുന്നു. എന്നിട്ടും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം. രോഹിത് ശേഖറിന്റെ കഴുത്തിലെ മുറുകിയ പാടുകൾ എന്താണ് ചോദിച്ചപ്പോൾ, അപൂർ പറഞ്ഞ മറുപടി ഇതായിരുന്നു: താനും ശേഖറും ആ രാത്രി കിടപ്പറയിൽ ഒന്നിച്ചായിരുന്നുവെന്നും ലൈംഗികബന്ധത്തിനിടെയാണ് കഴുത്തിലെ പാടുകൾ ഉണ്ടായതെന്നും അപൂർവ പറഞ്ഞു.
ഏപ്രിൽ 19 ന് വന്ന ഓട്ടോപ്സി റിപ്പോർട്ടിൽ രോഹിത്തിന്റെതുകൊലപാതകമാണെന്ന് തെളിഞ്ഞു. സുപ്രീംകോടതിയിൽ അഭിഭാഷകയായ അപൂർവയ്ക്ക് എല്ലാ തെളിവുകളും നശിപ്പിക്കാൻ രണ്ടുദിവസം കിട്ടുകയും ചെയതു. ബെഡ്ഷീറ്റും തലയിറയുറയും അവൾ അലക്കിയെടുത്തു.ഏപ്രിൽ 19 ന് തന്നെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. രോഹിതിനെ കിടപ്പുമുറിയിൽ മുക്കിൽ നിന്നും രക്തം വന്ന നിലയിലാണ് താൻ കണ്ടെത്തിയതെന്ന് വീട്ടുജോലിക്കാരനായ ബോലു മണ്ഡൽ മൊഴി നൽകിയിട്ടുണ്ട്. ഇയാളടക്കം ആറുപേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പക്ഷേ മൂന്ന് പേർക്ക് മാത്രമാണ് കിടപ്പുമുറിയുള്ള ആദ്യ നിലയിലേക്ക് പ്രവേശനം ഉള്ളത്. മറ്റൊരാൾ ഇവരുടെ ഡ്രൈവറാണ്. അപൂർവ ഇടയ്ക്കിടെ മൊഴികൾ മാറ്റിയതും സംശയം ഇരട്ടിപ്പിച്ചു.
സംഭവദിവസം എല്ലാകുടുംബാംഗങ്ങളും ഒന്നിച്ചിരുന്നാണ് അത്താഴം കഴിച്ചത്. അമ്മയുമായി അൽപസമയം സംസാരിച്ച ശേഷം രോഹിത് മുകൾ നിലയിലെ മുറിയിലേക്ക് പോയി. അമ്മ ഉജ്ജ്വല തിലക് മാർഗിലെ വീട്ടിലേക്ക് പോയി. അർദ്ധരാത്രിയോടെ എല്ലാ വീട്ടജോലിക്കാരും ശേഖറിന്റെ സഹോദരൻ സിദ്ധാർഥും താഴത്തെ നിലയിൽ ഉറങ്ങാൻ പോയി. അപൂർവയാണ് ഏറ്റവുമൊടുവിൽ രോഹിത്തിന്റെ മുറിയിൽ കയറിയതെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
എൻ ഡി തിവാരി, തന്റെ അച്ഛനാണെന്ന് തെളിയിക്കാൻ രോഹിത് നടത്തിയ നിയമപോരാട്ടം രാജ്യത്തിന്റെ ശ്രദ്ധ നേടിയിരുന്നു.രോഹിത്തിന്റെ പിതൃത്വം ആദ്യം നിഷേധിച്ച എൻ ഡി തിവാരിക്കെതിരെ രോഹിത് 2007 ൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരം നടത്തിയ ഡിഎൻഎ പരിശോധനയിൽ തിവാരി തന്നെയാണ് അഛനെന്ന് വ്യക്തമാകുകയായിരുന്നു. പിന്നീട് ഇക്കാര്യം പരസ്യമായി സമ്മതിച്ച തിവാരി, രോഹിതിന്റെ അമ്മ ഉജ്ജ്വലയെ വിവാഹം കഴിക്കുകയും ചെയ്തു. 2018ൽ എൻ ഡി തിവാരി അന്തരിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍