കണ്ടാൽ സുമുഖൻ... തട്ടിപ്പിന്റെ കാര്യത്തിൽ ഉസ്താദ്; ഗ്ലാമറും മനം മയക്കുന്ന സംഭാഷണങ്ങളും ഒപ്പം അച്ഛനേയും മുന്നിൽ നിർത്തി വഞ്ചിച്ചത് അഞ്ഞുറോളം പേരെ; ഫോണിക്സ് കൺസൽട്ടൻസി കോട്ടയം എന്ന ഫേസ്ബുക്ക് പേജിലൂടെ ആളുകളെ വളച്ചെടുത്തത് കാനഡയിലും മാൾട്ടയിലും ചെക്ക് റിപ്പബ്ലികിലും ഇസ്രയേലിലും ജോലി വാഗ്ദാനത്തിൽ; പാവങ്ങളുടെ പാസ്പോർട്ട് പറ്റിച്ചെടുത്ത് അയച്ചു കൊടുത്തത് വ്യാജ വിസ; കോടികളുമായി മുങ്ങിയത് അമേരിക്കയിലേക്ക്; റോബിൻ മാത്യുവിന്റെ റിക്രൂട്ട്മെന്റ് ചതി ഇങ്ങനെ
എം മനോജ് കുമാർ
കോട്ടയം: കണ്ടാൽ സുമുഖൻ. പക്ഷെ തട്ടിപ്പിന്റെ കാര്യത്തിൽ ഉസ്താദും. ഗ്ലാമറും മനം മയക്കുന്ന സംഭാഷണങ്ങളും ആധാരമാക്കി റോബിൻ മാത്യു വിസ തട്ടിപ്പിന് ഇറങ്ങിയപ്പോൾ വഞ്ചിതരായത് അഞ്ഞുറോളം പേർ. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാർത്ഥികളിൽ നിന്നും കോടികൾ തട്ടിയാണ് തട്ടിപ്പ് വീരൻ റോബിൻ മാത്യു മുങ്ങിയത്. നിലവിൽ ലഭിച്ച പരാതികൾ പ്രകാരം ഏഴരക്കോടിയോളം രൂപ റോബിൻ വെട്ടിച്ചതായി അറിവുണ്ടേങ്കിലും തട്ടിപ്പിന്റെ വ്യാപ്തിയും തുകയും അതിലേറെയാണെന്നാണ് കേസ് അന്വേഷിക്കുന്ന കോട്ടയം ഗാന്ധിനഗർ പൊലീസിന്റെ നിഗമനം. തട്ടിപ്പിന് ശേഷം കൂട്ടാളികളുമായി അമേരിക്കയ്ക്ക് മുങ്ങിയ റോബിനെ പൊക്കാൻ സഹായം തേടി കേരളാ പൊലീസ് ഇപ്പോൾ അമേരിക്കയിലെ ഇന്ത്യൻ എംബസിയെ സമീപിച്ചിരിക്കുകയാണ്.
കാനഡ, മാൾട്ട, ചെക്ക് റിപ്പബ്ലിക്, ഇസ്രയേൽ രാജ്യങ്ങളിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയാണ് മുങ്ങൽ. .ഇയാൾ ഇപ്പോൾ എവിടെയുണ്ടെന്നു അടുപ്പക്കർക്ക് പോലും അറിയില്ല. യുഎസിൽ ഉണ്ട് എന്നാണ് തട്ടിപ്പിന്നിരയായവർ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഇസ്രയേൽ, ചെക്ക് റിപ്പബ്ലിക് വിസ തേടി വന്നവരാണ് വഞ്ചിക്കപ്പെട്ടവരിൽ ഏറിയ കൂറും. കോട്ടയത്ത് എസ്എച്ച് മൗണ്ട് ഫോണിക്സ് എന്ന കൺസൽട്ടൻസി തുടങ്ങിയാണ് റോബിൻ മാത്യുസ് വിസാ തട്ടിപ്പിന് ഇറങ്ങിയത്. ഓൺലൈൻ പരസ്യങ്ങൾ നൽകിയാണ് റോബിൻ മാത്യു തട്ടിപ്പ് വിപുലമാക്കിയത്. 400 ഓളം പേരോളമാണ് റോബിൻ മാത്യുവിന്റെ ചതിക്കുഴിയിൽപ്പെട്ട് പണം നഷ്ടമായി നിരാശരായി കഴിയുന്നത്. ഉദ്യോഗാർത്ഥികളുടെ പാസ്പോർട്ട്, എസ്എസ്എൽസി തുടങ്ങിയവയുമായാണ് നഷ്ടമായതിനാൽ ചതിയിൽപ്പെട്ടവർ ആശങ്കയിലാണ്.
മറ്റൊരു വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഈ രേഖകൾ ഇല്ലെങ്കിൽ അവസരം നഷ്ടമാകും എന്നതിനാലാണ് വഞ്ചനയിൽ കുടുങ്ങിയവരുടെ ആശങ്കകൾ വർദ്ധിക്കുന്നത്. റോബിൻ മാത്യുവിന്റെ ചതിക്കുഴിയിൽ കുടുങ്ങിയ 385 ഓളം പേർ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കാത്തിരിക്കുകയാണ്. റോബിൻ മാത്യുവിനൊപ്പം കൂട്ടാളികളായ നവീനും ജയിംസിനെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരും വിദേശത്തേക്ക് കടന്നതായാണ് സൂചന. തട്ടിപ്പിൽ പങ്കാളിയായ റോബിൻ മാത്യുവിന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിതാവും പൊലീസ് കസ്റ്റഡിയിലാണ്. പിതാവിന്റെ സാന്നിധ്യത്തിൽ പലരിൽ നിന്നും റോബിൻ പണം വാങ്ങിയിട്ടുണ്ട് എന്നതിനാലാണ് റോബിന്റെ പിതാവും അകത്തായത്.
വിദേശത്ത് ജോലി തേടി ഒരു ലക്ഷം മുതൽ 20 ലക്ഷം വരെ റോബിൻ മാത്യുവിനു കൊടുത്തവരുണ്ട്. എല്ലാവരും പണവും സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും തിരികെ ലഭിക്കുമോ എന്ന ആശങ്കയിലാണ്. ജോലി ലഭിച്ചാൽ, വിസ ലഭിച്ചാൽ രക്ഷപ്പെടാം എന്ന പ്രതീക്ഷയിൽ റോബിൻ മാത്യുവിനെ വിശ്വസിച്ചാണ് പലരും പണം നൽകിയത്. ഇപ്പോൾ വിസമാത്രമല്ല പണവും സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും വരെ നഷ്ടമായ അവസ്ഥയിലാണ് ഉദ്യോഗാർത്ഥികൾ. റോബിൻ മാത്യുവിന്റെ ഓഫീസിൽ പൊലീസ് നടത്തിയ റെയ്ഡ് വഴി വളരെ ചുരുക്കം പേർക്ക് പാസ്പോർട്ട് തിരികെ ലഭിച്ചിട്ടുണ്ട്. പക്ഷെ മറ്റുള്ളവരുടെ പാസ്പോർട്ട് എവിടെ രേഖകൾ എവിടെ എന്ന കാര്യത്തിൽ ആർക്കും ഒരു വിവരവുമില്ല. ഓൺലൈൻ മാധ്യമങ്ങളിൽ പരസ്യം നൽകിയാണ് റോബിൻ മാത്യു ഉദ്യോഗാർത്ഥികളെ വലവീശിയത്.
ഫോണിക്സ് കൺസൽട്ടൻസി കോട്ടയം എന്ന പേരിൽ ഒരു ഫെയ്സ് ബുക്ക് പേജും റോബിൻ ആരംഭിച്ചിരുന്നു. ഈ ഫെയ്സ് ബുക്ക് പേജ് വഴി നിരവധി ആളുകൾ തട്ടിപ്പിലെക്ക് ആകർഷിക്കപ്പെട്ടു. ഇസ്രയേലിൽ കെയർ ടേക്കർ ജോലി പോലും ഉദ്യോഗാർത്ഥികൾക്ക് വാഗ്ദാനം നൽകിയിരുന്നു. ഇത്തരം വാഗ്ദാനങ്ങളിൽ കുരുങ്ങിയാണ് പലർക്കും പണം നഷ്ടമായത്. വിസ ലഭിക്കും എന്ന് വിശ്വസിച്ചതിനാൽ പലരും ആദ്യം പരാതി നൽകാൻ മടിച്ചു. പക്ഷെ നൽകിയ വിസ വ്യാജമാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഉദ്യോഗാർത്ഥികളിൽ പലരും പരാതിയുമായി പൊലീസിനെ സമീപിച്ചത്. അതോടെ വിവരമറിഞ്ഞ് മറ്റുള്ളവരും പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. ആദ്യം പണം നൽകി വ്യാജ വിസ കരസ്ഥമാക്കിയവരും വിസ വന്നപ്പോൾ അത് ചെക്ക് ചെയ്യാതെ ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകി വഞ്ചനയ്ക്ക് ഇരയായവരും ഈ കൂട്ടത്തിലുണ്ട്. വിസയ്ക്ക് പറഞ്ഞ പണം മുഴുവൻ നൽകുകയും അതിനൊപ്പം ചെക്ക് റിപ്പബ്ലിക്കിലെക്ക് വിമാന ടിക്കറ്റുകൾ വരെ എടുത്തവരും ഇനി എന്ത് എന്നറിയാതെ നിൽക്കുകയാണ്.
കുറഞ്ഞ തുക നൽകിയാൽ മതി എന്ന വാഗ്ദാനം നൽകിയാണ് റോബിൻ മാത്യു പണം തട്ടിയത്. വിദേശത്ത് ജോലി നൽകുന്ന മറ്റു ഏജൻസികളിൽ നിന്നും വിഭിന്നമായി, അവരുടെ റേറ്റിൽ നിന്നും കുറഞ്ഞ തുകയാണ് റോബിൻ മാത്യുസ് ആവശ്യപ്പെട്ടത്. അൻപതിനായിരം മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് റോബിൻ ഡിമാൻഡ് ചെയ്തത്. അതിനാൽ പലരും പണം മുൻകൂറായി തന്നെ നൽകി. കോടികൾ കയ്യിൽ വന്നപ്പോൾ റോബിനും കൂട്ടാളികളും മുങ്ങുകയായിരുന്നു. ഇയാൾ യുഎസിലുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
റോബിൻ മാത്യുവിന്റെ തട്ടിപ്പിന്നിരയായ ജിത്തു രാജൻ മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെ:
ഫോണിക്സ് കൺസൽട്ടൻസി കോട്ടയം എന്ന ഫേസ്ബുക്ക് പേജിലെ പരസ്യം കണ്ടാണ് റോബിൻ മാത്യുവിന്റെ ഓഫീസിലേക്ക് പോയത്. കാനഡ വിസ തേടിയാണ് ആണ് ഞാൻ പോയത്. ആദ്യം രണ്ടു ലക്ഷം രൂപ നൽകണം. പിന്നെ വിസ വന്നു കഴിഞ്ഞു മാത്രം ബാക്കി തുക നൽകണം. എന്നാണ് റോബിൻ മാത്യു പറഞ്ഞത്. ഇങ്ങിനെ ഒരു ലക്ഷം മുതൽ മുകളിലോട്ടു തുക നൽകിയവർ ഒട്ടുവളരെ പേരുണ്ട്.പണം നൽകി പറഞ്ഞ തീയതി കഴിഞ്ഞിട്ടും വിസ വന്നില്ല. എന്താണ് വിസ വരാത്തത് എന്ന് റോബിൻ മാത്യുവിനോട് ചോദിച്ചു. അവസാനം ഒരു തീയതി പറഞ്ഞു. ഈ തീയതിയിൽ വിസ വരും എന്ന് പറഞ്ഞു. പറഞ്ഞ തീയതിക്ക് തന്നെ വിസ വന്നു. പക്ഷെ എല്ലാവർക്കും നൽകിയ വിസ വ്യാജ വിസയായിരുന്നു. ഇസ്രയേൽ, കാനഡ അടക്കമുള്ള രാജ്യങ്ങളിലെ വിസയാണ് വ്യാജമായി നിർമ്മിച്ചു നൽകിയിരിക്കുന്നത്. എംബസിയുമായി ബന്ധപ്പെട്ടപ്പോൾ വിസ വ്യാജമാണ് എന്നാണ് പറഞ്ഞത്.
പിഡിഎഫിൽ ഒരു സോഫ്റ്റ്കോപ്പിയാണ് അയച്ചു തന്നത്. വിസ വന്നശേഷം ബാക്കി കാശ് നൽകണം എന്നാണ് പറഞ്ഞത്. വിസയുടെ ആധികാരികത ബോധ്യമായ ശേഷം മാത്രമേ ബാക്കി തുക നൽകൂ എന്നാണ് ഞാൻ മറുപടി നൽകിയത്. അതിനു റോബിൻ പറഞ്ഞ മറുപടി. വിസ ചെക്ക് ചെയ്യരുത് എന്നാണ്. വിസ റോബിൻ ചെക്ക് ചെയ്തിട്ടുണ്ട്. അതിനാൽ വീണ്ടുമൊരു ചെക്കിങ് ആവശ്യമില്ലാ എന്നും പറഞ്ഞു. പക്ഷെ ഞാൻ എന്റെ വാദത്തിൽ ഉറച്ചു നിന്നു. ഞാൻ 23 (ഏപ്രിൽ)നു ഡൽഹിക്ക് പോകുന്നുണ്ട്. അവിടെ നിന്ന് ഐഡിയും പാസ്സ്വേർഡും കളക്റ്റ് ചെയ്യാം.അതിനു ശേഷം നിങ്ങൾക്ക് ചെയ്യാം എന്ന് റോബിൻ വീണ്ടും പറഞ്ഞു.പക്ഷെ കഴിഞ്ഞ 23 നു ശേഷം റോബിനെക്കുറിച്ച് യാതൊരു വിവരവുമില്ല. റോബിൻ മുങ്ങി എന്ന് എനിക്ക് മനസിലായി. ഇപ്പോൾ നൽകിയ കാശിനും പാസ്പോർട്ടിനും സർട്ടിഫിക്കറ്റുകളും വേണ്ടി എല്ലാവരും കാത്തു നിൽക്കുകയാണ്-ജിത്തു പറയുന്നു.
വിസാ തട്ടിപ്പിനെക്കുറിച്ച് കോട്ടയം ഗാന്ധി നഗർ പൊലീസ് മറുനാടനോട് പറയുന്നത് ഇങ്ങനെ:
വിസാ തട്ടിപ്പ് അന്വേഷിച്ച് ചെന്നപ്പോൾ ചുരുൾ അഴിഞ്ഞത് വിദേശ ജോലിയുടെ മറവിൽ നടത്തിയ വൻ ചതിയുടെ കഥയാണ്. ഏഴരക്കോടി രൂപയാണ് നിലവിലെ പരാതികൾ പ്രകാരം റോബിൻ മാത്യു വെട്ടിച്ചത്. അഞ്ഞൂറിലേറെപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. റോബിൻ മാത്യു അമേരിക്കയിൽ ആണെന്നാണ് അറിവ്. അതിനാൽ ഞങ്ങൾ അമേരിക്കയിൽ നിന്ന് പ്രതിയെ പൊക്കാൻ എംബസി തലത്തിലുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എംബസി ഇടപടൽ വഴിയാണ് ഇയാളെ തിരിച്ചെത്തിക്കാൻ കഴിയുന്നത്.
പരാതികൾ പൊലീസിൽ വരുന്നതിനു മുൻപ് തന്നെ റോബിൻ മാത്യു് മുങ്ങിയിരുന്നു. ഇയാളെ എന്തായാലും ഇന്ത്യയിൽ തിരിച്ചേത്തിക്കും. അതിനാണ് പൊലീസ് നീങ്ങുന്നത്-ഗാന്ധി നഗർ പൊലീസ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്