12 കോടിയുടെ വിസാ തട്ടിപ്പു നടത്തി മുങ്ങിയ തട്ടിപ്പു വീരനെ തിരികെ എത്തിക്കാനുള്ള തീവ്രശ്രമത്തിൽ ക്രൈംബ്രാഞ്ച്; അമേരിക്കയിലുള്ള റോബിൻ മാത്യുവിനായി പുറത്തിറക്കിയിരിക്കുന്നത് ബ്ലൂ കോർണർ നോട്ടീസ്; തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കിയതോടെ രൂപം നൽകിയിരിക്കുന്നത് നാല് അന്വേഷണ സംഘങ്ങൾക്ക്; മുഖ്യപ്രതിക്കായി വല വിരിച്ച് ഇന്റർപോളും; റോബിൻ മാത്യുവിന്റെ അമേരിക്കൻ സുഖവാസം അധികം നീണ്ടേക്കില്ല
എം മനോജ് കുമാർ
കോട്ടയം: വിസ തട്ടിപ്പ് നടത്തി 12 കോടി രൂപയോളം തട്ടി അമേരിക്കയിലേക്ക് മുങ്ങിയ റോബിൻ മാത്യുവിനെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ക്രൈംബ്രാഞ്ച് ഊർജ്ജിതമാക്കി. റോബിനെ തിരികെ എത്തിക്കാൻ വേണ്ടി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇന്റർപോളാണ് ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. റോബിൻ മാത്യുവിനെക്കുറിച്ചുള്ള വിവരങ്ങൾ തേടാനും ഇയാൾ എവിടെയുണ്ടെന്ന് കണ്ടെത്താനുമാണ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നത്. നിരവധി പേരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത് മുങ്ങിയ റോബിന്റെ തട്ടിപ്പിന്റെ വ്യാപ്തി വിപുലമാണെന്ന് തിരിച്ചറിഞ്ഞതോടെ നാല് അന്വേഷണ സംഘങ്ങളെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു നിയോഗിച്ചിട്ടുണ്ട്. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി തട്ടിപ്പിന്നിരയായവർ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറി ഹൈക്കോടതി ഉത്തരവിറക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഉത്തരവ് ഇറങ്ങിയതോടെ അന്വേഷണം ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുന്നത്. ആദ്യം കുറച്ച് തട്ടിപ്പ് കേസുകൾ മാത്രമാണ് ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിൽ വന്നതെങ്കിൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിലാണ് ഉള്ളത്. കോവിഡ് പരിമിതികൾ ഒഴിവാക്കി അന്വേഷണം മുന്നോട്ടു നീക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ശ്രമം.
കഴിഞ്ഞ രണ്ടു വർഷമായി നടത്തിയ വിസാ തട്ടിപ്പിന്നൊടുവിൽ പിടി വീഴും എന്ന് മനസിലായപ്പോഴാണ് അമേരിക്കയിലേക്ക് റോബിൻ മുങ്ങിയത്. റോബിൻ അമേരിക്കയിലേക്ക് മുങ്ങിയപ്പോൾ കൂട്ട് പ്രതികളായ ജെയിംസ്, നവീൻ എന്നിവർ എന്നിവർ തായ്ലാൻഡിലേക്കായിരുന്നു. ഇന്റർപോൾ സഹായത്തോടെ ഇവരെ പൊലീസ് പിന്നീട് പിടികൂടിയിരുന്നു. ഇവർ ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്. കേസിലെ രണ്ടും മൂന്നും പ്രതികളായ റോബിന്റെ അച്ഛൻ ഇ.പി. മാത്യുവിനെയും, സഹോദരൻ ഡോക്ടർ തോമസ് മാത്യുവിനെയും ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇവരും ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്. ഒന്നാം പ്രതി അമേരിക്കയിൽ സുഖവാസത്തിലും മറ്റു പ്രതികൾ ജാമ്യത്തിൽ ഇറങ്ങി സ്വതന്ത്രരായി നടക്കാനും തുടങ്ങിയതോടെയാണ് തട്ടിപ്പിന്നിരയാവർ ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്. ഇതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിലേക്ക് വന്നത്. ആയിരത്തോളം തൊഴിലന്വേഷകരാണ് റോബിൻ മാത്യുവിന്റെ ചതിയിൽ കുടുങ്ങി വഞ്ചിതരായത് എന്നാണ് ലഭിക്കുന്ന വിവരം. പക്ഷെ നിയമത്തിന്റെ നൂലാമാലകൾ കിടക്കുന്നതിനാൽ പലരും പരാതി നൽകിയിട്ടില്ല. ആദ്യം കേസ് അന്വേഷിച്ച കോട്ടയം ഗാന്ധി നഗർ പൊലീസ് അന്വേഷണത്തിൽ ഉദാസീനത കാട്ടുന്നതായി ഉദ്യോഗാർത്ഥികൾ ആരോപിച്ചിരുന്നു. തുടർന്നാണ് ഇവർ നീതി തേടി ഹൈക്കോടതിയെ സമീപിച്ചത്.
ചെക്ക് റിപ്പബ്ലിക്ക്, മാൾട്ട, കാനഡ, യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസ നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 12 കോടിയോളം രൂപ തട്ടി മുങ്ങിയ റോബിൻ മാത്യു അമേരിക്കയിലാണ് എന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. കോട്ടയത്ത് എസ്എച്ച് മൗണ്ടിൽ ഫോണിക്സ് എന്ന കൺസൽട്ടൻസി നടത്തിയാണ് റോബിൻ വിസാ തട്ടിപ്പ് നടത്തി മുങ്ങിയത്. ഈ വാർത്ത മറുനാടൻ കഴിഞ്ഞ വർഷം തന്നെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ രാജ്യങ്ങളിലേക്കുള്ള വിസയ്ക്ക് ഒന്നര ലക്ഷം മുതൽ ആറു ലക്ഷം വരെയാണ് റോബിൻ ഈടാക്കിയത്. കാശ് വാങ്ങിയ ശേഷം വിസ നൽകാതെ മുങ്ങുകയായിരുന്നു. ആയിരത്തോളം തൊഴിലന്വേഷകരാണ് റോബിൻ മാത്യുവിന്റെ ചതിയിൽ കുടുങ്ങി വഞ്ചിതരായത്. ഇതിൽ പകുതിയോളം പേർ മാത്രമാണ് കോട്ടയം ഗാന്ധി നഗർ പൊലീസിൽ പരാതി നൽകിയത്. ഈ പരാതികളിൽ ഇരുപതിൽ താഴെ മാത്രം എഫ്ഐആർ ആണ് കോട്ടയം ഗാന്ധി നഗർ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതെല്ലാം ഇപ്പോൾ ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയിട്ടുണ്ട്.
വിസയ്ക്ക് പണം നൽകിയവരെ വഞ്ചിച്ച് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് റോബിൻ അമേരിക്കയിലേക്ക് മുങ്ങുന്നത്. റോബിന്റെ കൂട്ടുപ്രതികൾ ജെയിംസ്, നവീൻ, എന്നിവർ തായ്ലാൻഡിലായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ശേഷം ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ വർഷം മെയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിസ തട്ടിപ്പിനെക്കുറിച്ച് പരാതി വന്നപ്പോൾ കേസിലെ രണ്ടും മൂന്നും പ്രതികളായ റോബിന്റെ അച്ഛൻ ഇ.പി. മാത്യുവിനെയും, സഹോദരൻ ഡോക്ടർ തോമസ് മാത്യുവിനെയും ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇവരും ജാമ്യത്തിൽ ഇറങ്ങി സുരക്ഷിതരായി നടക്കുകയാണ്. ഉദ്യോഗാർത്ഥികളുടെ പാസ്പോർട്ട്, എസ്എസ്എൽസി ബുക്ക് തുടങ്ങിയവയും നഷ്ടമായതിനാൽ ചതിയിൽപ്പെട്ടവർ ആശങ്കയിലാണ്. കഴിഞ്ഞ ഫെബ്രുവരിയോടെ ക്രൈംബ്രാഞ്ച് അന്വേഷണം വന്നെങ്കിലും ഫലത്തിൽ അന്വേഷണം ഇഴയുകയാണ്. ഒന്നാം പ്രതി റോബിനെ അമേരിക്കയിൽ നിന്നും തിരികെ എത്തിക്കാൻ കഴിയാത്തതിനാലാണ് അന്വേഷണം വഴിമുട്ടുന്നത്.
ത്വരിത ഗതിയിലുള്ള നടപടികൾ പൊലീസിന്റെ ഭാഗത്ത് നിന്നും വരാത്തതിനെ തുടർന്നാണ് റോബിനും കൂട്ട് പ്രതികൾക്കും അന്ന് ഇന്ത്യ വിടാൻ കഴിഞ്ഞത്. കടം വാങ്ങിയും ലോൺ എടുത്തും വിസയ്ക്ക് ആയി പണം നൽകിയവർക്ക് ഈ പണം തിരികെ ലഭിക്കും എന്ന പ്രതീക്ഷ പോലും മങ്ങിയിരിക്കുകയാണ്. നിയമനടപടികൾക്ക് റോബിനെ വിധേയനാക്കി റോബിന്റെ സ്വത്ത് വകകൾ ഏറ്റെടുത്ത് പണം തിരികെ ലഭിക്കണം എന്നാണ് വഞ്ചിതരായവരുടെ ആവശ്യം. കഴിഞ്ഞ വർഷം വിസാ തട്ടിപ്പിന്റെ പരാതി വന്നപ്പോൾ ഫോണിക് കൺസൽട്ടൻസിയുടെ ഓഫീസും ബന്ധുവിന്റെ ആഡംബര ബംഗ്ലാവും പൂട്ടുപൊളിച്ച് ഗാന്ധിനഗർ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. തട്ടിപ്പിനിരയായവരുടെ 400 ഓളം പാസ്പോർട്ടുകളിൽ തൊണ്ണൂറോളം പാസ്പോർട്ടുകൾ ഇവിടെ നിന്നും കണ്ടെത്തി. കുറച്ച് സർട്ടിഫിക്കറ്റുകളും ലഭിച്ചു. ബാക്കി പാസ്പോർട്ടുകൾ കണ്ടെത്തുന്നതിനു വേണ്ടി പ്രതികളുടെ കൈപ്പുഴയിലെ വീടുകളിൽ റെയ്ഡ്നടത്തണമെന്നു പരാതിക്കാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഗാന്ധി നഗർ പൊലീസ് അതിനു തയ്യാറായില്ല. നടപടികൾക്ക് കാല താമസം വന്നപ്പോൾ റോബിനും കൂട്ടാളികളും വിദേശത്തേക്ക് മുങ്ങുകയും ചെയ്തു.
ഫോണിക്സ് എന്ന പേരിലുള്ള ജോബ് കൺസൾട്ടൻസി തുടങ്ങിയാണ് റോബിൻ തട്ടിപ്പിന് തുടക്കമിട്ടത്. സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പ് പരസ്യം റോബിൻ നൽകിയത്. റോബിൻ മാത്യു, പിതാവ് ഇ.പി. മാത്യു, റോബിന്റെ അമ്മയും വിരമിച്ച അദ്ധ്യാപികയുമായ ചേച്ചമ്മ മാത്യു, സഹോദരൻ ഡോക്ടർ തോമസ് മാത്യു, എന്നിവർ ചേർന്നാണ് തട്ടിപ്പ് ഏജൻസി തുടങ്ങിയത്. ജയിംസ്, നവീൻ, എന്നി സുഹൃത്തുക്കളെയും റോബിൻ തന്റെ പങ്കാളിയാക്കിയിരുന്നു. ചെക്ക് റിപ്പബ്ലിക്ക്, മാൾട്ട, കാനഡ, യുഎസ്, ഇസ്രയേൽ വിസകളാണ് ഇവർ ഓഫർ ചെയ്തത്. വിശ്വാസ്യത വരുത്താൻ കൈപ്പുഴയിലുള്ള സ്വന്തം വീട്ടിൽ വച്ചാണ് ഇവർ കൂടിക്കാഴ്ചകൾ നടത്തിയത്. വിസ പ്രൊസസിങ് ചാർജ് പ്രാരംഭ ഘട്ടം എന്ന നിലയിൽ ഇവർ പലരിൽ നിന്നും ഒരു ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപവരെ കൈപ്പറ്റുകയും ചെയ്തിരുന്നു.
തട്ടിപ്പിന്നിരയായവർ ബഹളം വയ്ക്കാതിരിക്കാൻ ചിലരുടെ പാസ്പോർട്ടിൽ വ്യാജ വിസ വരെ പതിപ്പിച്ചും നൽകിയിരുന്നു. കാനഡ മാൾട്ട ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളുടെ വ്യാജ വിസയാണ് റോബിനും ടീമും കൃത്രിമമായി നിർമ്മിച്ച് നൽകിയത്. ഇവരുടെ തട്ടിപ്പുകൾ മനസിലാക്കിയ ചിലർ കഴിഞ്ഞ മാർച്ച് മാസത്തിൽ കോട്ടയം ഡിവൈഎസ്പിക്ക് പരാതി നൽകിരുന്നെങ്കിലും അതിൽ നടപടികൾ വന്നില്ല. ഇത് റോബിന് അനുഗ്രഹമാവുകയും ചെയ്തു. മാർച്ച് അവസാനത്തോടെ ഇസ്രയേൽ വിസ വാഗ്ദാനം നൽകി നൂറോളം പേരിൽ നിന്ന് വേറെയും ലക്ഷങ്ങൾ പിരിച്ചെടുത്ത ശേഷമാണ് റോബിൻ മാത്യു അമേരിക്കയിലേക്കും നാലും അഞ്ചും പ്രതികളായ ജെയിംസ്, നവീൻ, എന്നിവർ തായ്ലാൻഡിലേക്കും രക്ഷപ്പെട്ടത്.
വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ പരാതി കഴിഞ്ഞ വർഷം ഏപ്രിലിലാണ് കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. ഏകദേശം ഒരാഴ്ചയ്ക്കുള്ളിൽ അഞ്ഞൂറോളം പേർ സമാനപരാതിയുമായി വന്നു. പത്തൊമ്പത് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. പരാതികൾ കിട്ടിയതിന്റെ തൊട്ടടുത്ത ദിവസം കൺസൽട്ടൻസിയുടെ ഓഫീസും ബന്ധുവിന്റെ ആഡംബര ബംഗ്ലാവും പൂട്ടുപൊളിച്ച് ഗാന്ധിനഗർ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. കോടികളുടെ തട്ടിപ്പ് ആയാതിനാൽ കേസ് ക്രൈംബ്രാഞ്ച് സംഘത്തെ ഏൽപ്പിക്കണമെന്നു അവശ്യപ്പെട്ടു വഞ്ചിതരായവർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ മേൽ നടപടി വരാത്തതിനെ തുടർന്ന് ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്താണ് ഇവർ ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് വാങ്ങിയത്.
ചതിയിൽ കുടുങ്ങിയവർ ഒരു വാട്സ് അപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. നൂറ്റമ്പതോളം പേരുള്ള ഗ്രൂപ്പിന്റെ അഡ്മിനുകളിൽ ഒരാൾ ജിമ്മി തോമസാണ്. വാഗ്ദത്ത നാടായ ഇസ്രയേൽ വിസയ്ക്ക് രണ്ടു ലക്ഷത്തോളം രൂപയാണ് ജിമ്മി നൽകിയത്. തട്ടിപ്പ് ആണെന്ന് മനസിലാക്കിയത് പണം നൽകിയ ശേഷമാണ്. പക്ഷെ അപ്പോഴേക്കും അവൻ മുങ്ങിയിരുന്നു. ജിമ്മി മറുനാടനോട് പറഞ്ഞു. ജിമ്മിയാണ് ആദ്യം കേസ് നൽകിയതും ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യാൻ മുന്നിൽ നിന്നതും. ജോലി ലഭിക്കാനുള്ള വിസയ്ക്കായി നൽകിയ കോടികൾ തട്ടിയെടുത്ത് റോബിൻ അമേരിക്കയിൽ സുഖിക്കുകയാണ്. എങ്ങനെയും ഈ തട്ടിപ്പ് വീരനെ തിരികെ എത്തിച്ച് ഇവനെ നിയമനടപടികൾക്ക് വിധേയമാക്കണം- ജിമ്മി പറയുന്നു. ഫെയ്സ് ബുക്ക് പേജിലെ പരസ്യം കണ്ടു തട്ടിപ്പിൽ കുടുങ്ങി എന്നാണ് റോബിന്റെ തട്ടിപ്പിന് ഇരയായ ജിത്തു രാജൻ മറുനാടൻ മലയാളിയോട് പറഞ്ഞത്.:
ഫെയ്സ് ബുക്ക് പേജിലെ പരസ്യം കണ്ടു തട്ടിപ്പിൽ കുടുങ്ങി : ജിത്തു രാജൻ
ഫോണിക്സ് കൺസൽട്ടൻസി കോട്ടയം എന്ന ഫേസ്ബുക്ക് പേജിലെ പരസ്യം കണ്ടാണ് റോബിൻ മാത്യുവിന്റെ ഓഫീസിലേക്ക് പോയത്. കാനഡ വിസ തേടിയാണ് ആണ് ഞാൻ പോയത്. ആദ്യം രണ്ടു ലക്ഷം രൂപ നൽകണം. പിന്നെ വിസ വന്നു കഴിഞ്ഞു മാത്രം ബാക്കി തുക നൽകണം. എന്നാണ് റോബിൻ മാത്യു പറഞ്ഞത്. ഇങ്ങിനെ ഒരു ലക്ഷം മുതൽ മുകളിലോട്ടു തുക നൽകിയവർ ഒട്ടുവളരെ പേരുണ്ട്.പണം നൽകി പറഞ്ഞ തീയതി കഴിഞ്ഞിട്ടും വിസ വന്നില്ല. എന്താണ് വിസ വരാത്തത് എന്ന് റോബിൻ മാത്യുവിനോട് ചോദിച്ചു. അവസാനം ഒരു തീയതി പറഞ്ഞു. ഈ തീയതിയിൽ വിസ വരും എന്ന് പറഞ്ഞു. പറഞ്ഞ തീയതിക്ക് തന്നെ വിസ വന്നു. പക്ഷെ എല്ലാവർക്കും നൽകിയ വിസ വ്യാജ വിസയായിരുന്നു. ഇസ്രയേൽ, കാനഡ അടക്കമുള്ള രാജ്യങ്ങളിലെ വിസയാണ് വ്യാജമായി നിർമ്മിച്ചു നൽകിയിരിക്കുന്നത്. എംബസിയുമായി ബന്ധപ്പെട്ടപ്പോൾ വിസ വ്യാജമാണ് എന്നാണ് പറഞ്ഞത്.
പിഡിഎഫിൽ ഒരു സോഫ്റ്റ്കോപ്പിയാണ് അയച്ചു തന്നത്. വിസ വന്നശേഷം ബാക്കി കാശ് നൽകണം എന്നാണ് പറഞ്ഞത്. വിസയുടെ ആധികാരികത ബോധ്യമായ ശേഷം മാത്രമേ ബാക്കി തുക നൽകൂ എന്നാണ് ഞാൻ മറുപടി നൽകിയത്. അതിനു റോബിൻ പറഞ്ഞ മറുപടി. വിസ ചെക്ക് ചെയ്യരുത് എന്നാണ്. വിസ റോബിൻ ചെക്ക് ചെയ്തിട്ടുണ്ട്. അതിനാൽ വീണ്ടുമൊരു ചെക്കിങ് ആവശ്യമില്ലാ എന്നും പറഞ്ഞു. പക്ഷെ ഞാൻ എന്റെ വാദത്തിൽ ഉറച്ചു നിന്നു. തുക നൽകിയ ശേഷം ശേഷം റോബിനെക്കുറിച്ച് യാതൊരു വിവരവുമില്ല. റോബിൻ മുങ്ങി എന്ന് എനിക്ക് മനസിലായി. ഇപ്പോൾ നൽകിയ കാശിനും പാസ്പോർട്ടിനും സർട്ടിഫിക്കറ്റുകളും വേണ്ടി കാത്തു നിൽക്കുകയാണ്-ജിത്തു പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്