വിസാ തട്ടിപ്പിന് അച്ഛനും സഹോദരനുമൊത്ത് കോട്ടയത്ത് തുടങ്ങിയത് ഫോണിക്സ് ജോബ് കൺസൽട്ടൻസി; വിസകൾ ഓഫർ ചെയ്തത് ചെക്ക് റിപ്പബ്ലിക്ക്, കാനഡ, യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലേക്ക്; തൊഴിലന്വേഷകരിൽ നിന്നും തട്ടിയത് 12 കോടി; ചതിക്കപ്പെട്ടത് ആയിരത്തോളം ഉദ്യോഗാർത്ഥികൾ; മിക്ക പ്രതികളും പിടിയിലായെങ്കിലും ഒന്നാം പ്രതി ഇപ്പോഴും ഒളിവിൽ; അടിച്ചുമാറ്റിയ കാശുമായി റോബിൻ മാത്യു സുഖിക്കുന്നത് അമേരിക്കയിൽ; അന്വേഷണത്തിനു ക്രൈംബ്രാഞ്ച് എത്തിയെങ്കിലും ചതിക്കിരയായവർ നിരാശയിൽ
എം മനോജ് കുമാർ
കോട്ടയം: ചെക്ക് റിപ്പബ്ലിക്ക്, മാൾട്ട, കാനഡ, യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസ നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 12 കോടിയോളം രൂപ തട്ടി മുങ്ങിയ റോബിൻ മാത്യു ഇപ്പോഴും സുരക്ഷിതൻ. കോട്ടയത്ത് എസ്എച്ച് മൗണ്ടിൽ ഫോണിക്സ് എന്ന കൺസൽട്ടൻസി നടത്തിയാണ് റോബിൻ വിസാ തട്ടിപ്പ് നടത്തി മുങ്ങിയത്. തൊഴിൽ അന്വേഷകരെ കബളിപ്പിച്ച് പണവും തട്ടി റോബിനും കൂട്ടാളികളും മുങ്ങിയ വാർത്ത ''കണ്ടാൽ സുമുഖൻ... തട്ടിപ്പിന്റെ കാര്യത്തിൽ ഉസ്താദ്; ഗ്ലാമറും മനം മയക്കുന്ന സംഭാഷണങ്ങളും ഒപ്പം അച്ഛനേയും മുന്നിൽ നിർത്തി വഞ്ചിച്ചത് അഞ്ഞുറോളം പേരെ'' എന്ന് തുടങ്ങുന്ന ടൈറ്റിലിൽ ഞങ്ങൾ കഴിഞ്ഞ വർഷം മെയ് 16 നു റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ രാജ്യങ്ങളിലേക്കുള്ള വിസയ്ക്ക് ഒന്നര ലക്ഷം മുതൽ ആറു ലക്ഷം വരെയാണ് റോബിൻ ഈടാക്കിയത്. കാശ് വാങ്ങിയ ശേഷം വിസ നൽകാതെ മുങ്ങുകയായിരുന്നു. ആയിരത്തോളം തൊഴിലന്വേഷകരാണ് റോബിൻ മാത്യുവിന്റെ ചതിയിൽ കുടുങ്ങി വഞ്ചിതരായത്. ഇതിൽ പകുതിയോളം പേർ മാത്രമാണ് കോട്ടയം ഗാന്ധി നഗർ പൊലീസിൽ പരാതി നൽകിയത്. ഈ പരാതികളിൽ ഇരുപതിൽ താഴെ മാത്രം എഫ്ഐആർ ആണ് കോട്ടയം ഗാന്ധി നഗർ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിസയ്ക്ക് ആയി തനിക്ക് പണം നൽകിയവരെ വഞ്ചിച്ച് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കടൽ കടന്ന റോബിൻ ഇപ്പോൾ അമേരിക്കയിലാണ് എന്നാണ് അറിവ്. റോബിന്റെ കൂട്ടുപ്രതികൾ ജെയിംസ്, നവീൻ, എന്നിവർ തായ്ലാൻഡിലായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ശേഷം ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ വർഷം മെയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിസ തട്ടിപ്പിനെക്കുറിച്ച് പരാതി വന്നപ്പോൾ കേസിലെ രണ്ടും മൂന്നും പ്രതികളായ റോബിന്റെ അച്ഛൻ ഇ.പി. മാത്യുവിനെയും, സഹോദരൻ ഡോക്ടർ തോമസ് മാത്യുവിനെയും ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇവരും ജാമ്യത്തിൽ ഇറങ്ങി സുരക്ഷിതരായി നടക്കുകയാണ്. ഉദ്യോഗാർത്ഥികളുടെ പാസ്പോർട്ട്, എസ്എസ്എൽസി ബുക്ക് തുടങ്ങിയവയും നഷ്ടമായതിനാൽ ചതിയിൽപ്പെട്ടവർ ആശങ്കയിലാണ്. കഴിഞ്ഞ ഫെബ്രുവരിയോടെ ക്രൈംബ്രാഞ്ച് അന്വേഷണം വന്നെങ്കിലും ഫലത്തിൽ അന്വേഷണം ഇഴയുകയാണ്. ഒന്നാം പ്രതി റോബിനെ അമേരിക്കയിൽ നിന്നും തിരികെ എത്തിക്കാൻ കഴിയാത്തതിനാലാണ് അന്വേഷണം വഴിമുട്ടുന്നത്. മറ്റു രണ്ടു പ്രതികൾ കടൽ കടന്നെങ്കിലും ഇന്റർപോൾ സഹായത്തോടെ രണ്ടു പ്രതികളെ തായ്ലൻഡിൽ നിന്നും തിരികെ എത്തിച്ച് പൊലീസ് പിന്നീട് പിടികൂടിയിരുന്നു.
ത്വരിത ഗതിയിലുള്ള നടപടികൾ പൊലീസിന്റെ ഭാഗത്ത് നിന്നും വരാത്തതിനെ തുടർന്നാണ് റോബിനും കൂട്ട് പ്രതികൾക്കും അന്ന് ഇന്ത്യ വിടാൻ കഴിഞ്ഞത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇപ്പോൾ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണം നടത്തുകയാണ്. പക്ഷെ റോബിനെയോ ഈ പ്രതിക്ക് ഒപ്പം കടൽ കടന്ന കൂട്ടുപ്രതികളെയോ പിടികൂടാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിനു കഴിഞ്ഞിട്ടില്ല. വിദേശത്തുള്ള പ്രതികളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ കോവിഡ് കാരണം തടസപ്പെട്ടിരിക്കുകയാണ്. കടം വാങ്ങിയും ലോൺ എടുത്തും വിസയ്ക്ക് ആയി പണം നൽകിയവർക്ക് ഈ പണം തിരികെ ലഭിക്കും എന്ന പ്രതീക്ഷ പോലും മങ്ങിയിരിക്കുകയാണ്. നിയമനടപടികൾക്ക് റോബിനെ വിധേയനാക്കി റോബിന്റെ സ്വത്ത് വകകൾ ഏറ്റെടുത്ത് പണം തിരികെ ലഭിക്കണം എന്നാണ് വഞ്ചിതരായവരുടെ ആവശ്യം. കഴിഞ്ഞ വർഷം വിസാ തട്ടിപ്പിന്റെ പരാതി വന്നപ്പോൾ ഫോണിക് കൺസൽട്ടൻസിയുടെ ഓഫീസും ബന്ധുവിന്റെ ആഡംബര ബംഗ്ലാവും പൂട്ടുപൊളിച്ച് ഗാന്ധിനഗർ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. തട്ടിപ്പിനിരയായവരുടെ 400 ഓളം പാസ്പോർട്ടുകളിൽ തൊണ്ണൂറോളം പാസ്പോർട്ടുകൾ ഇവിടെ നിന്നും കണ്ടെത്തി. കുറച്ച് സർട്ടിഫിക്കറ്റുകളും ലഭിച്ചു. ബാക്കി പാസ്പോർട്ടുകൾ കണ്ടെത്തുന്നതിനു വേണ്ടി പ്രതികളുടെ കൈപ്പുഴയിലെ വീടുകളിൽ റെയ്ഡ്നടത്തണമെന്നു പരാതിക്കാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഗാന്ധി നഗർ പൊലീസ് അതിനു തയ്യാറായില്ല. നടപടികൾക്ക് കാല താമസം വന്നപ്പോൾ റോബിനും കൂട്ടാളികളും വിദേശത്തേക്ക് മുങ്ങുകയും ചെയ്തു.
ഫോണിക്സ് എന്ന പേരിലുള്ള ജോബ് കൺസൾട്ടൻസി തുടങ്ങിയാണ് റോബിൻ തട്ടിപ്പിന് തുടക്കമിട്ടത്. സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പ് പരസ്യം റോബിൻ നൽകിയത്. റോബിൻ മാത്യു, പിതാവ് ഇ.പി. മാത്യു, റോബിന്റെ അമ്മയും വിരമിച്ച അദ്ധ്യാപികയുമായ ചേച്ചമ്മ മാത്യു, സഹോദരൻ ഡോക്ടർ തോമസ് മാത്യു, എന്നിവർ ചേർന്നാണ് തട്ടിപ്പ് ഏജൻസി തുടങ്ങിയത്. ജയിംസ്, നവീൻ, എന്നി സുഹൃത്തുക്കളെയും റോബിൻ തന്റെ പങ്കാളിയാക്കിയിരുന്നു. ചെക്ക് റിപ്പബ്ലിക്ക്, മാൾട്ട, കാനഡ, യുഎസ്, ഇസ്രയേൽ വിസകളാണ് ഇവർ ഓഫർ ചെയ്തത്. വിശ്വാസ്യത വരുത്താൻ കൈപ്പുഴയിലുള്ള സ്വന്തം വീട്ടിൽ വച്ചാണ് ഇവർ കൂടിക്കാഴ്ചകൾ നടത്തിയത്. വിസ പ്രൊസസിങ് ചാർജ് പ്രാരംഭ ഘട്ടം എന്ന നിലയിൽ ഇവർ പലരിൽ നിന്നും ഒരു ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപവരെ കൈപ്പറ്റുകയും ചെയ്തിരുന്നു.
തട്ടിപ്പിന്നിരയായവർ ബഹളം വയ്ക്കാതിരിക്കാൻ ചിലരുടെ പാസ്പോർട്ടിൽ വ്യാജ വിസ വരെ പതിപ്പിച്ചും നൽകിയിരുന്നു. കാനഡ മാൾട്ട ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളുടെ വ്യാജ വിസയാണ് റോബിനും ടീമും കൃത്രിമമായി നിർമ്മിച്ച് നൽകിയത്. ഇവരുടെ തട്ടിപ്പുകൾ മനസിലാക്കിയ ചിലർ കഴിഞ്ഞ മാർച്ച് മാസത്തിൽ കോട്ടയം ഡിവൈഎസ്പിക്ക് പരാതി നൽകിരുന്നെങ്കിലും അതിൽ നടപടികൾ വന്നില്ല. ഇത് റോബിന് അനുഗ്രഹമാവുകയും ചെയ്തു. മാർച്ച് അവസാനത്തോടെ ഇസ്രയേൽ വിസ വാഗ്ദാനം നൽകി നൂറോളം പേരിൽ നിന്ന് വേറെയും ലക്ഷങ്ങൾ പിരിച്ചെടുത്ത ശേഷമാണ് റോബിൻ മാത്യു അമേരിക്കയിലേക്കും നാലും അഞ്ചും പ്രതികളായ ജെയിംസ്, നവീൻ, എന്നിവർ തായ്ലാൻഡിലേക്കും രക്ഷപ്പെട്ടത്.
വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ പരാതി കഴിഞ്ഞ വർഷം ഏപ്രിലിലാണ് കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. ഏകദേശം ഒരാഴ്ചയ്ക്കുള്ളിൽ അഞ്ഞൂറോളം പേർ സമാനപരാതിയുമായി വന്നു. പത്തൊമ്പത് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. പരാതികൾ കിട്ടിയതിന്റെ തൊട്ടടുത്ത ദിവസം കൺസൽട്ടൻസിയുടെ ഓഫീസും ബന്ധുവിന്റെ ആഡംബര ബംഗ്ലാവും പൂട്ടുപൊളിച്ച് ഗാന്ധിനഗർ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. കോടികളുടെ തട്ടിപ്പ് ആയാതിനാൽ കേസ് ക്രൈംബ്രാഞ്ച് സംഘത്തെ ഏൽപ്പിക്കണമെന്നു അവശ്യപ്പെട്ടു വഞ്ചിതരായവർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ മേൽ നടപടി വരാത്തതിനെ തുടർന്ന് ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്താണ് ഇവർ ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് വാങ്ങിയത്.
ചതിയിൽ കുടുങ്ങിയവർ ഒരു വാട്സ് അപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. നൂറ്റമ്പതോളം പേരുള്ള ഗ്രൂപ്പിന്റെ അഡ്മിനുകളിൽ ഒരാൾ ജിമ്മി തോമസാണ്. വാഗ്ദത്ത നാടായ ഇസ്രയേൽ വിസയ്ക്ക് രണ്ടു ലക്ഷത്തോളം രൂപയാണ് ജിമ്മി നൽകിയത്. തട്ടിപ്പ് ആണെന്ന് മനസിലാക്കിയത് പണം നൽകിയ ശേഷമാണ്. പക്ഷെ അപ്പോഴേക്കും അവൻ മുങ്ങിയിരുന്നു. ജിമ്മി മറുനാടനോട് പറഞ്ഞു. ജിമ്മിയാണ് ആദ്യം കേസ് നൽകിയതും ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യാൻ മുന്നിൽ നിന്നതും. ജോലി ലഭിക്കാനുള്ള വിസയ്ക്കായി നൽകിയ കോടികൾ തട്ടിയെടുത്ത് റോബിൻ അമേരിക്കയിൽ സുഖിക്കുകയാണ്. എങ്ങനെയും ഈ തട്ടിപ്പ് വീരനെ തിരികെ എത്തിച്ച് ഇവനെ നിയമനടപടികൾക്ക് വിധേയമാക്കണം- ജിമ്മി പറയുന്നു. ഫെയ്സ് ബുക്ക് പേജിലെ പരസ്യം കണ്ടു തട്ടിപ്പിൽ കുടുങ്ങി എന്നാണ് റോബിന്റെ തട്ടിപ്പിന് ഇരയായ ജിത്തു രാജൻ മറുനാടൻ മലയാളിയോട് പറഞ്ഞത്.:
രണ്ടു ലക്ഷം ആദ്യം വേണം; വിസ വന്നു കഴിഞ്ഞു ബാക്കി നല്കണം എന്നും പറഞ്ഞു: ജിത്തു രാജൻ
ഫോണിക്സ് കൺസൽട്ടൻസി കോട്ടയം എന്ന ഫേസ്ബുക്ക് പേജിലെ പരസ്യം കണ്ടാണ് റോബിൻ മാത്യുവിന്റെ ഓഫീസിലേക്ക് പോയത്. കാനഡ വിസ തേടിയാണ് ആണ് ഞാൻ പോയത്. ആദ്യം രണ്ടു ലക്ഷം രൂപ നൽകണം. പിന്നെ വിസ വന്നു കഴിഞ്ഞു മാത്രം ബാക്കി തുക നൽകണം. എന്നാണ് റോബിൻ മാത്യു പറഞ്ഞത്. ഇങ്ങിനെ ഒരു ലക്ഷം മുതൽ മുകളിലോട്ടു തുക നൽകിയവർ ഒട്ടുവളരെ പേരുണ്ട്.പണം നൽകി പറഞ്ഞ തീയതി കഴിഞ്ഞിട്ടും വിസ വന്നില്ല. എന്താണ് വിസ വരാത്തത് എന്ന് റോബിൻ മാത്യുവിനോട് ചോദിച്ചു. അവസാനം ഒരു തീയതി പറഞ്ഞു. ഈ തീയതിയിൽ വിസ വരും എന്ന് പറഞ്ഞു. പറഞ്ഞ തീയതിക്ക് തന്നെ വിസ വന്നു. പക്ഷെ എല്ലാവർക്കും നൽകിയ വിസ വ്യാജ വിസയായിരുന്നു. ഇസ്രയേൽ, കാനഡ അടക്കമുള്ള രാജ്യങ്ങളിലെ വിസയാണ് വ്യാജമായി നിർമ്മിച്ചു നൽകിയിരിക്കുന്നത്. എംബസിയുമായി ബന്ധപ്പെട്ടപ്പോൾ വിസ വ്യാജമാണ് എന്നാണ് പറഞ്ഞത്.
പിഡിഎഫിൽ ഒരു സോഫ്റ്റ്കോപ്പിയാണ് അയച്ചു തന്നത്. വിസ വന്നശേഷം ബാക്കി കാശ് നൽകണം എന്നാണ് പറഞ്ഞത്. വിസയുടെ ആധികാരികത ബോധ്യമായ ശേഷം മാത്രമേ ബാക്കി തുക നൽകൂ എന്നാണ് ഞാൻ മറുപടി നൽകിയത്. അതിനു റോബിൻ പറഞ്ഞ മറുപടി. വിസ ചെക്ക് ചെയ്യരുത് എന്നാണ്. വിസ റോബിൻ ചെക്ക് ചെയ്തിട്ടുണ്ട്. അതിനാൽ വീണ്ടുമൊരു ചെക്കിങ് ആവശ്യമില്ലാ എന്നും പറഞ്ഞു. പക്ഷെ ഞാൻ എന്റെ വാദത്തിൽ ഉറച്ചു നിന്നു. തുക നൽകിയ ശേഷം ശേഷം റോബിനെക്കുറിച്ച് യാതൊരു വിവരവുമില്ല. റോബിൻ മുങ്ങി എന്ന് എനിക്ക് മനസിലായി. ഇപ്പോൾ നൽകിയ കാശിനും പാസ്പോർട്ടിനും സർട്ടിഫിക്കറ്റുകളും വേണ്ടി കാത്തു നിൽക്കുകയാണ്-ജിത്തു പറയുന്നു.
Stories you may Like
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- പാലക്കാട്ടെ സത്യജയെ തൊടാൻ കഴിയാതെ കേരളാ പൊലീസ്
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- മനുഷ്യക്കടത്തായി മാറിയ വിസ തട്ടിപ്പ് കേസുകളിൽ ബ്രിട്ടനിലെങ്ങും ഊർജിത അന്വേഷണം
- കെയർ വിസ: ഇനിയാർക്കും വരാനാകില്ലെന്ന് ഉറപ്പിച്ചു ബ്രിട്ടീഷ് സർക്കാരിന്റെ ഉത്തരവ്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്