ബാങ്കിൽ നിന്നും പണമെടുത്ത് ഇറങ്ങുന്നവരെ നോക്കിവെക്കും; നോട്ടുകൾ വിതറിയും ചെളിവെള്ളം തെറിപ്പിച്ചും ശ്രദ്ധ തിരിച്ച് പണബാഗ് അടിച്ചുമാറ്റി മുങ്ങും; ലക്ഷ്യമിടുന്നത് ഷോപ്പിംങ് മാളുകളിലേക്കും എത്തുന്നവരെ; നോട്ടുകെട്ടുകൾ വിതറുന്ന മോഷണ സംഘങ്ങൾ പെരുകുന്നു
എം പി റാഫി
കോഴിക്കോട്: ബാങ്കുകളിലേക്കും ഷോപ്പിംങ് മാളുകളിലേക്കും പണവുമായെത്തുന്നവർ ശ്രദ്ധിക്കുക, നിങ്ങൾ മോഷ്ടാക്കളുടെ നിരീക്ഷണത്തിലാണ്. നിർത്തിയിട്ട വാഹനങ്ങൾ മുതൽ കാൽനട യാത്രക്കാരിൽ നിന്നു വരെ പിടിച്ചു പറിക്കുന്ന സംഘങ്ങൾ സജീവമായിരിക്കുകയാണ്. കോഴിക്കോട് നഗരത്തിലാണ് മോഷണ പരമ്പര പതിവായിരിക്കുന്നത്. പണമടങ്ങിയ ബാഗുമായെത്തുന്നവർ സുരക്ഷിതരല്ലെന്നാണ് സമീപകാലത്തായി നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നത്. വ്യത്യസ്ത തന്ത്രങ്ങളിലൂടെയാണ് നഗരമധ്യത്തിൽ പട്ടാപകൽ മോഷണവും പിടിച്ചു പറിയും നടക്കുന്നത്. നോട്ടുകൾ വിതറിയും ചെളിവെള്ളം തെറിപ്പിച്ചും ശ്രദ്ധതിരിച്ചാണ് സംഘങ്ങളുടെ മോഷണം. ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയും ടയർ പഞ്ചൻ നോക്കാനാണെന്ന വ്യാജേനയെത്തിയും ഇവിടെ മോഷണം പതിവായിരിക്കുകയാണ്. കേസില്ലാതിരിക്കാൻ കുഴൽപ്പണ സംഘങ്ങളെ ലക്ഷ്യമിട്ടും വന്മോഷണ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്.
കഴിഞ്ഞ 2 വർഷം മുമ്പായിരുന്നു നോട്ടു വിതറിയുള്ള മോഷണം തലപൊക്കിതുടങ്ങിയത്. എന്നാൽ ഇന്ന് സമാന രീതിയിൽ മോഷണം നടത്തുന്ന സംഘങ്ങൾ കോഴിക്കോട് നഗരത്തിൽ സജീവമായിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയിൽ മാവൂർ റോഡിലെ ആർ.പി മാളിനു സമീപത്തു വച്ചുണ്ടായ മോഷണമാണ് ഒടുവിലത്തേത്. പത്തു രൂപയുടെ നോട്ടുകെട്ടുകൾ വിതറി ശ്രദ്ധ തിരിച്ചായിരുന്നു നിർത്തിയിട്ട കാറിനകത്ത് നിന്നും നാലുലക്ഷം രൂപയും ലാപ്ടോപ്പും മോഷണ സംഘം തട്ടിയെടുത്തത്. പറമ്പത്ത് പാലായിങ്കൽ റിയാസിന്റെ പണമാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തിൽ നടക്കാവ് പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് പ്രതികൾക്കായി അന്വേഷം തുടരുകയാണ്.
റിയാസിന്റെ സഹോദരൻ ഫഹദായിരുന്നു കാറിലുണ്ടായിരുന്നത്. ഡ്രൈവറുടെ സീറ്റിനരികിൽ ലാപ്ടോപ് ബാഗിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഇതു നേരത്തെ തിരിച്ചറിഞ്ഞ മോഷണ സംഘം കാറിനെ പിന്തുടരുകയായിരുന്നുവത്രെ. കാറിൽ ഡ്രൈവർ ഇരിക്കുന്ന വശത്ത് ഏഴു പത്തിന്റെ നോട്ടും രണ്ട് അഞ്ചിന്റെ നോട്ടും മോഷ്ടാക്കൾ വിതറുകയായിരുന്നു. തുടർന്ന് ഫഹദിനോട് റോഡിൽ പൈസ വീണു കിടക്കുന്നതായി ചൂണ്ടിക്കാണിച്ചു. ഫഹദ് കുനിഞ്ഞ് പണം എടുക്കുന്നതിനിടെ പണമടങ്ങിയ ബാഗ് മോഷണ സംഘത്തിലെ മറ്റൊരാൾ കൈകലാക്കി സ്ഥലം വിടുകയായിരുന്നു.
വീണുകിട്ടിയ പണം ആർ.പി മാൾ സെക്യൂരിറ്റിയെ ഏൽപിച്ച് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ഫഹദ് അറിയുന്നത്. ചേവായൂരിൽ സെപ്റ്റംബർ 26ന് പുതിയ കട തുറക്കുന്നതിനു വേണ്ടി കോർപ്പറേഷൻ ബാങ്കിൽ നിന്നും പിൻവലിച്ച പണമാണ് മോഷണം പോയത്. റിയാസ്, ഫഹദ് സഹോദരങ്ങളുടെ നാലു ലക്ഷം രൂപ നഷ്ടമായത് ഒറ്റപ്പെട്ട സംഭവം മാത്രമാണ്. വ്യത്യസ്ത തന്ത്രങ്ങൾ പയറ്റി ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്ന സംഘങ്ങളുടെ എണ്ണം കൂടിയാതായാണ് കണക്ക്.
കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ ആറു മാസത്തിനിടെ എട്ട് മോഷണ സംഭവങ്ങൾ സമാന രീതികളിൽ നടന്നിട്ടുണ്ട്. കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ റോഡിൽ വച്ച് സമാന രീതിയിലുള്ള മോഷണം നടന്നിരുന്നു. അഞ്ച് മാസം മുമ്പ് നടന്ന ഈ മോഷണത്തിൽ അഞ്ച് ലക്ഷം രൂപയാണ് സംഘം തട്ടിയത്. നടക്കാവ് സ്റ്റേഷനിലും മുമ്പ് ഇതിനു സമാനമായ കേസ് ഉണ്ടായിരുന്നു. പഞ്ചറായ കാറിന്റെ ടയർ പരിശോധിക്കാനെന്ന വ്യാജേന എത്തിയ ആളായിരുന്നു അന്ന് മോഷണം നടത്തിയത്. ഈ കേസിലെ പ്രതിയെ പൊലീസ് പിന്നീട് പിടികൂടിയിരുന്നു.
ബാങ്കിൽ നിന്നും പണവുമായി ഇറങ്ങുന്നവരുടെ ബാഗുകളും സഞ്ചികളും കയ്യോടെ തട്ടിപ്പറിച്ച സംഭവങ്ങളും ഈയിടെയുണ്ടായി. പെട്രോൾ പമ്പ് ജീവനക്കാരൻ ബാങ്കിൽ അടയ്ക്കാനായി കൊണ്ടുപോയ ആറരലക്ഷം രൂപ ബൈക്കിലെത്തിയ രണ്ട് പേർ കവർന്നതും എൻഫോഴ്സ്മെന്റ് ചമഞ്ഞ് ജൂവലറി ജീവനക്കാരനിൽ നിന്നും പണികഴിപ്പിച്ച സ്വർണം കവർന്നതും കോഴിക്കോട് നഗരത്തിൽ എതാനും മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവങ്ങളാണ്. ബാങ്കുകളിലും ഷോപ്പിംങ്മാളുകളിലും എത്തുന്നവരെ നിരീക്ഷിച്ച ശേഷമാണ് മോഷ്ടാക്കൾ ക്രിത്യം നടത്തുന്നത്. പണവുമായി ബാങ്കുകളിൽ നിന്ന് ഇറങ്ങുന്നത് മുതൽ വാഹനത്തിൽ സൂക്ഷിക്കുന്ന അറകൾ വരെ ഇവർ ഈ സമയത്തിനുള്ളിൽ തിരിച്ചറിഞ്ഞിരിക്കും. പിന്നീട് എന്തെങ്കിലും നമ്പരുകൾ ഇറക്കി ശ്രദ്ധ വഴിതിരിച്ച ശേഷമാണ് മോഷണം നടത്തുക.
പെട്ടെന്ന് ആകർഷിപ്പിക്കുന്നതിനും വിശ്വാസ്യത തോന്നിപ്പിക്കുന്നതിനും നോട്ടുകൾ വിതറിയാണ് മോഷണം ഏറെയും. ആർ.പി മാളിനു സമീപത്തു വച്ചുണ്ടായ മോഷണത്തിന്റെ തൊട്ടുമുമ്പും സമാനമായ രീതിയിൽ മിഠായിത്തെരുവ് ഭാഗത്ത് മോഷണം നടന്നിരുന്നു. ഇതേ സംഘമെന്ന് സംശയിക്കുന്നവർ വൈകിട്ട് മിഠായിത്തെരുവ് ടോപ്ഫോം ഹോട്ടലിനു സമീപം നോട്ടുകൾ വിതറി ഒരു ബാഗ് കവർന്നിരുന്നു. എന്നാൽ വിലപിടിപ്പുള്ളതൊന്നും നഷ്ടമാകാത്തതിനാൽ പാരാതിയുണ്ടായില്ല. കുഴൽപണ സംഘങ്ങളെ ലക്ഷ്യമിട്ടും മോഷണ സംഘങ്ങൾ സജീവമാണ്. രേഖയില്ലാത്ത ഈ പണം മോഷ്ടിക്കപ്പെട്ടാൽ പരാതിപ്പെടില്ലെന്നതാണ് ഹവാല പണത്തിനു പിന്നാലെ മോഷ്ടാക്കളെ സജീവമായിരിക്കുന്നത്. എന്നാൽ പരാതിപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ആർ.പി മാളിനു സമീപത്ത് നിന്നും നാലു ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയാതായും സംഭവത്തിനു പിന്നിൽ മൂന്നംഗ സംഘമാണെന്നും നടക്കാവ് സിഐ അഷ്റഫ് മറുനാടൻ മലയാളിയോടു പറഞ്ഞു. മോഷ്ടാക്കളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. മർക്കസ് കോപ്ലക്സിലെ ബേക്കറിയിൽ സ്ഥാപിച്ച സിസി ടിവി ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചത്. ദൃശ്യങ്ങളിൽ നിന്നും യുവാക്കൾ പണം വിതറുന്നതും ശ്രദ്ധ തിരിച്ച് ബാഗെടുക്കുന്നതും വ്യക്തമാണ്. മുമ്പ് സമാന രീതികളിൽ നടന്ന മോഷണങ്ങളുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കോഴിക്കോട് നഗരത്തിൽ മോഷണം പെരുകുന്ന സാഹചര്യത്തിൽ പ്രത്യേക സ്ക്വാഡുകൾ തിരിച്ച് പട്രോളിംങ് ശക്തമാക്കാനൊരുങ്ങുകയാണ് പൊലീസ്. നഗരത്തിൽ നിരീക്ഷണ വലയങ്ങളായി മോഷണസംഘങ്ങൾ മാറിയതോടെ ജനം ഭീതിയിലായിരിക്കുകയാണ്.
Stories you may Like
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ജൂവലറി മോഷണം: സഫിയയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
- മലപ്പുറത്തെ ജൂവലറിയിൽനിന്നും മോഷണത്തിന് പിടിയിലാകുന്ന രണ്ടാം പർദക്കാരി
- തിരുവനന്തപുരത്ത് നിന്നും 100 പവൻ മോഷ്ടിച്ച സംഭവം; അന്വേഷണം ഊർജ്ജിതമാക്കി
- കോട്ടയം കൂരോപ്പടയിൽ വൈദ്യുതി വിച്ഛേദിച്ച് കടകളിൽ മോഷണം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍