ത്രില്ലർ സിനിമ കഴിഞ്ഞാൽ ഇഷ്ടം ലഹരി; മോഷണം കഴിഞ്ഞാൽ കൊല നിർബന്ധവും; സുഹൃത്തിന്റെ മരണമൊഴിയിൽ കുഞ്ഞുമോൻ കുടുങ്ങി; റിപ്പർ സേവ്യറുടെ കൊലപാതക പരമ്പര പുറത്തുവന്നത് ഹിപ്നോട്ടിസത്തിലൂടെ
കൊച്ചി: കൊച്ചിയെ ഭീതിയിലാഴ്്ത്തിയ റിപ്പർ സേവിയറിന്റെ കഥകൾ കേട്ട് പൊലീസ് ഞെട്ടുന്നു. സിനിമയും മദ്യവുമാണ് കുഞ്ഞുമോനെന്ന സേവ്യറിന്റെ പ്രധാന ഇഷ്ടങ്ങൾ. തെളിവില്ലാതെ കൊല നടത്തുമെന്നതിനാൽ ആർക്കും പിടികൂടാനും കഴിഞ്ഞില്ല. എന്നാൽ സുഹൃത്തിനെ വകവരുത്താനുള്ള തീരുമാനം പാളി. മരണമൊഴിയായി സുഹൃത്ത് പറഞ്ഞ കാര്യങ്ങൾ പൊലീസിന് തുണയായി. അങ്ങനെ തേവര മമ്മാഞ്ഞിമുക്ക് കിണറ്റിങ്കൽ വീട്ടിൽ പണിക്കർ കുഞ്ഞുമോൻ എന്ന സേവ്യർ (42) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായി.
സിനിമയോടുള്ള ഇഷ്ടം കഴിഞ്ഞാൽ കുഞ്ഞുമോന് ഏറ്റവും താൽപര്യം മദ്യപിക്കാനാണ്. ഒറ്റ ഇരിപ്പിന് മൂക്കറ്റം കുടിക്കും. പക്ഷേ, കൂട്ടിന് ആരെങ്കിലും വേണം. കഴിഞ്ഞ ഒമ്പതാം തീയതി കലൂർ സ്വദേശി ഉണ്ണിയുമൊന്നിച്ച് നോർത്ത് ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തെ ഓല ഷെഡിൽ വച്ച് മദ്യപാനം തുടങ്ങി. ഇതിനിടെ വാക്കുതർക്കമായി. കുഞ്ഞുമോൻ പിണങ്ങി പോയെങ്കിലും തിരിച്ചുവന്നു. മോഷണ ശ്രമത്തിന് ശേഷം ചെയ്യുന്നത് ഇവിടേയും ആവർത്തിച്ചു. സുഹൃത്ത് ഉറങ്ങിക്കാണുമെന്ന് കരുതി രാത്രി വളരെ വൈകി മടങ്ങിയെത്തിയ കുഞ്ഞുമോൻ ഒരു കല്ലും കരുതിയിരുന്നു. മയങ്ങികിടന്ന ഉണ്ണിയുടെ തലയിൽ കല്ല് ശക്തമായി എറിഞ്ഞു. പക്ഷേ, അല്പം ഉന്നം തെറ്റി. കല്ല് നെഞ്ചിലാണ് ചെന്നു കൊണ്ടത്.
തലപിളർന്ന് മരിക്കുമെന്ന് കരുതിയ ഉണ്ണി നിലവിളിച്ചതോടെ കുഞ്ഞുമോൻ വീണ്ടും ആക്രമിക്കാൻ നിൽക്കാതെ സ്ഥലം വിട്ടു. നെഞ്ചിൽ ഗുരുതരമായി പരിക്കേറ്റ ഉണ്ണിയെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പക്ഷേ, തന്നോടൊപ്പം മദ്യപിക്കാറുള്ള കുഞ്ഞുമോനാണ് കൊലയ്ക്ക് പിന്നിലെന്ന് മൊഴി നൽകി. ഇതോടെ കുഞ്ഞുമോൻ പൊലീസ് വലയിലായി. ചോദ്യം ചെയ്യലിൽ എല്ലാം സമ്മതിക്കുകയും ചെയ്തു. ഇല്ലായിരുന്നുവെങ്കിൽ കൊച്ചിയിലെ ദുരൂഹമരണങ്ങളുടെ ചുരൾ അഴിയാതെ തുടരുമായിരുന്നു. വിചിത്രമായ സ്വഭാവക്കാരനാണ് കുഞ്ഞുമോൻ എന്ന് പൊലീസ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ
രാത്രിയിൽ സിനിമകൾ കാണാൻ മണിക്കൂറോളം ക്യൂവിൽ നിൽക്കും. ചില ദിവസങ്ങളിൽ ആദ്യമേ ക്യൂവിൽ സ്ഥാനം പിടിക്കും. കണ്ട സിനിമ ആയാലും കുഞ്ഞുമോൻ മുടങ്ങാതെ തിയേറ്ററിലെത്തും. ത്രില്ലർ സിനിമകളോടാണ് താത്പര്യം. എന്നാൽ, സിനിമ തീരുംവരെ തിയേറ്ററിൽ കുത്തിയിരിക്കാൻ കുഞ്ഞുമോൻ തയ്യാറല്ല. ഇടവേളയാകുമ്പോൾ പുറത്തിറങ്ങും. പിന്നെ നഗരത്തിൽ ചുറ്റിയടിക്കും. ഈ നഗരപ്രദക്ഷിണത്തിനിടയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ കടത്തിണ്ണയിൽ കിടന്നുറങ്ങുന്നവർ കണ്ണിൽപ്പെട്ടാൽ കുഞ്ഞുമോന്റെ ഉള്ളിലെ ക്രിമിനൽ ഉണരും. ആരുംകാണാതെ പതുങ്ങിപതുങ്ങി അവരുടെ അരികെ എത്തും. പോക്കറ്റിൽ നിന്ന് ബീഡിയും പണവും അടിച്ചുമാറ്റും. ഇതിനിടയിൽ അവർ ഉണർന്നാൽ ഭയന്ന് ഓടി ഇരുളിൽ മറയും. പക്ഷേ, പിന്മാറില്ല. ഇരകൾ ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം കൂറ്റൻ കല്ലുമായെത്തി തലയിലെറിഞ്ഞു വകവരുത്തും. ഒമ്പത് പേരെയാണ് ഇത്തരത്തിൽ കൊന്നത്.
മദ്യപാന ശീലം കൂടിയതോടെ അക്രമ സ്വഭാവം കാട്ടിത്തുടങ്ങിയ കുഞ്ഞുമോനെ വീട്ടുകാർ പലയിടങ്ങളിലും ചികിത്സക്കായി കൊണ്ടു പോയിട്ടണ്ട്. എന്നാൽ, മരുന്നിനൊപ്പം കഞ്ചാവും മറ്റ് മയക്കുമരുന്നു ഉപയോഗിക്കാൻ തുടങ്ങിയതോടെ ഉറക്കം തീരെ ഇല്ലാതെയായി. കഞ്ചാവ് വാങ്ങുന്നതിനും വട്ടചെലവിനും വേണ്ടിയാണ് കടത്തിണ്ണയിൽ കിടന്നുറങ്ങുന്നവരുടെ പോക്കറ്റടിക്കാൻ ആരംഭിച്ചത്. ചോദ്യങ്ങളോട് സഹകരിക്കാതെ മൗനം പാലിച്ച കുഞ്ഞുമോനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ പൊലീസ് മന:ശാസ്ത്ര വിദ്ഗദരുടെ സഹായം തേടുകയായിരുന്നു. ഹിപ്നോട്ടിസം ചെയ്താണ് കുഞ്ഞുമോനിൽ നിന്ന് കൂടുതൽ വിവരങ്ങൾ പൊലീസ് ചോർത്തിയെടുത്തത്. കൊലപാതകം നടത്തിക്കഴിഞ്ഞാലും തന്റെ ചര്യകൾക്കൊന്നും മാറ്റം വരുത്താതെയായിരുന്നു കുഞ്ഞുമോന്റെ ജീവിതം. അങ്ങനെയൊരു സംഭവം താനറിഞ്ഞിട്ടില്ല എന്ന മട്ടിൽ പതിവ് ചായക്കടകളിൽ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും പോകും. ഇട ദിവസങ്ങളിൽ ജോലിക്കും പോകും. ജോലി തേടി അന്യജില്ലകളിലേക്കും പോയിട്ടുണ്ട്. അതുകൊണ്ടു തന്നെ അന്യജില്ലകളിൽ ഇത്തരം കൊലപാതകങ്ങൾ നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
2007ൽ തൃക്കാക്കര മുനിസിപ്പൽ കോംപ്ളക്സിന് മുന്നിൽ ഉറങ്ങിയ ആളെ കൊന്നാണ് കൊലപാതക പരമ്പരയ്ക്ക് കുഞ്ഞുമോൻ തുടക്കമിടുന്നത്. ഇടപ്പള്ളി പഴയ റെയിൽവേ ഗേറ്റിന് അടുത്ത കെട്ടിടത്തിൽ ഉറങ്ങിയ ആളായിരുന്നു അടുത്ത ഇര. 2008ൽ കളക്റ്റ്രേറ്റിന് സമീപത്ത് ഒരാളെയും വരാപ്പുഴയിലെ കടവരാന്തയിൽ ഉറങ്ങിയ ആളെയും തലയ്ക്ക് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതും കുഞ്ഞുമോൻ തന്നെ. തല തകർന്നുപോയതിനാൽ ഇവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല. 2009ൽ എറണാകുളം ബ്രോഡ്വേയ്ക്ക് സമീപത്തെ കടത്തിണ്ണയിൽ കിടന്നുറങ്ങിയ ചെകിടൻ എന്ന് വിളിക്കുന്ന സദാനന്ദൻ, മാർക്കറ്റിനടുത്ത് താമസിക്കുന്ന തകര എന്നയാളെയും കുഞ്ഞുമോൻ സമാനരീതിയിൽ വധിച്ചു. 2014ൽ തമിഴ്നാട് സ്വദേശി സെൽവം, കലൂർ ആസാദ് റോഡിൽ പരമേശ്വരൻ എന്നിവരെയും കൊലപ്പെടുത്തിയത് കുഞ്ഞുമോനാണ്.
Stories you may Like
- 'പിടികിട്ടാപ്പുള്ളിയായ' വ്യാജ അഭിഭാഷക ഒടുവിൽ കീഴടങ്ങിയതും നാടകീയമായി
- പ്രധാനമന്ത്രിക്ക് ഭീഷണിക്കത്ത് എഴുതിയ ആൾ അറസ്റ്റിൽ
- കെ എസ് യു യോഗം അലങ്കോലപ്പെട്ടില്ലെന്ന് പ്രസിഡന്റും; ഇന്ദിരാ ഭവനിൽ സംഭവിച്ചത് എന്ത്?
- രാജിവയ്ക്കാൻ വിസമ്മതിച്ച് അലോഷ്യസ് സേവ്യർ; കെ എസ് യുവിൽ തർക്കം തുടരുന്നു
- സെസി സേവ്യർ അഴിക്കുള്ളിൽ തന്നെ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍