Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിജോഷിനെ കൊലപ്പെടുത്തിയ വസീമും കാമുകി ലിജിയും അപകടനില തരണം ചെയ്തു; ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെത്തി ഇരുവരെയും കണ്ട് ശാന്തൻപാറ എസ് ഐ വിനോദ് കുമാറും പൊലീസ് സംഘവും; ഇരുവർക്കും സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ആരോഗ്യനില മെച്ചപ്പെട്ട ശേഷം കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്ന് പൊലീസ്; ഇരുവരും കഴിച്ചത് പച്ചക്കറി മാർക്കറ്റിൽ നിന്നും വാങ്ങിയ കളനാശിനിയെന്ന് സ്ഥിരീകരണം; കുരുന്നു ജോവാനെ വകവരുത്തിയതിൽ കടുത്ത അമർഷത്തിൽ നാട്ടുകാർ

റിജോഷിനെ കൊലപ്പെടുത്തിയ വസീമും കാമുകി ലിജിയും അപകടനില തരണം ചെയ്തു; ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെത്തി ഇരുവരെയും കണ്ട് ശാന്തൻപാറ എസ് ഐ വിനോദ് കുമാറും പൊലീസ് സംഘവും; ഇരുവർക്കും സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ആരോഗ്യനില മെച്ചപ്പെട്ട ശേഷം കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്ന് പൊലീസ്; ഇരുവരും കഴിച്ചത് പച്ചക്കറി മാർക്കറ്റിൽ നിന്നും വാങ്ങിയ കളനാശിനിയെന്ന് സ്ഥിരീകരണം; കുരുന്നു ജോവാനെ വകവരുത്തിയതിൽ കടുത്ത അമർഷത്തിൽ നാട്ടുകാർ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ശാന്തൻപാറയിലെ മഷ്റുംഹട്ട് റിസോർട്ട് മാനേജർ വസീമും കാമുകി ലിജിയും അപകടനില തരണം ചെയ്തതായി ചികത്സയിൽ കഴിയുന്ന ആശുപത്രിയിലെ ഡോക്ടർമാർ സൂചിപ്പിച്ചതായി പൊലീസ്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെത്തി ശാന്തൻപാറ എസ് ഐ വിനോദ് കുമാർ അടങ്ങുന്ന പൊലീസ് സംഘം ഇരുവരെയും കണ്ടു. ഇരുവർക്കും സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ ആരോഗ്യനില മെച്ചപ്പെട്ട ശേഷം കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും എസ് ഐ മറുനാടനോട് വ്യക്തമാക്കി.

താമസിച്ചിരുന്ന ലോഡ്ജിനടുത്തുള്ള പച്ചക്കറി മാർക്കറ്റിൽ നിന്നും വാങ്ങിയ കളനാശിനിയാണ് കുഞ്ഞിന് നൽകിയ ശേഷം ഇരുവരും കഴിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ ബാക്കി ഭാഗം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. മരണമടഞ്ഞ ലിജിയുടെ മകൾ ജോവാനയുടെ മൃതദ്ദേഹം നാളെ നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിന് ബന്ധുക്കൾ തീരുമാനിച്ചതായി അറിയിച്ചെന്നും എസ് ഐ വ്യക്തമാക്കി.

മൃതദ്ദേഹം നാട്ടിലെത്തിക്കുന്നില്ലന്നും മുംബൈയിൽ സംസ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉറ്റ ബന്ധുക്കൾ തന്നേ അറിയിച്ചിരുന്നെന്നും മുബൈ മലയാളികളുടെ സഹായം ഉറപ്പായ സാഹചര്യത്തിലാണ് ബന്ധുക്കളുടെ തീരുമാനത്തിൽ ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നതെന്നും സി ഐ പ്രതിദീപ്കുമാർ അറിയിച്ചു. ഇരുവരും സുഖം പ്രാപിക്കുന്ന മുറയ്ക്ക് കസ്റ്റഡിയിൽ എടുക്കുമെന്നും തുടർന്ന് നടക്കുന്ന ചോദ്യം ചെയ്യലിലെ ലിജിയുടെ ഭർത്താവ് റിജോഷിനെ കൊലപ്പെടുത്തിയത് എങ്ങിനെയെന്നും തുടർന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിക്കുകയുള്ളു എന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

റിജോഷിനെ കൊന്ന് കുഴിച്ചുമൂടിയ ശേഷം ഭാര്യ ലിജിയെയും രണ്ടര വയസ്സുള്ള ഇളയ മകൾ ജോവാനയെയും കൂട്ടി വസീം മുബൈയിലേയ്ക്ക് കടക്കുകയായിരുന്നെന്നാണ് ഇതുവരെയുള്ള പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. സംഭവമറിഞ്ഞ് മുബൈയിൽ എത്തിയ ശാന്തൻപാറ എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുബൈയിലെ ആശുപത്രിയിൽ എത്തിയെങ്കിലും ഇന്നലെ ഇരുവരെയും കാണാൻ ആശുപത്രി അധികൃതർ അനുമതി നൽകിയിരുന്നില്ല. മകൾക്ക് വിഷം നൽകിയത് ലിജിയോ വസീമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവരിക്കാൻ ആയിട്ടില്ലന്നാണ് പൊലീസ് നൽകുന്ന സൂചന.ജോവാന ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണപ്പെട്ടതായിട്ടാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.

പിടിയിക്കപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ വസീമായിരിക്കാം കൂട്ട ആത്മഹത്യയ്ക്ക് പദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം. അന്വേഷണം വഴിതിരിച്ചുവിടാൻ ഫോൺവിളികൾ നടത്തിയതായി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ വസീമിന്റെ സഹോദരനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇതോ കുടുംമ്പക്കാരിൽ നിന്നും വസീമിന് കടുത്ത എതിർപ്പ് നേരിടേണ്ടി വന്നിരിക്കാമെന്നുംഇതേത്തുടർന്നായിരിക്കാം ഇയാൾ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും പൊലീസ് സംശയിക്കുന്നു.

ഒരു പക്ഷേ വസീം തന്ത്രപരമായി ലിജിയെ വിഷം കഴിപ്പിക്കുകയും പിന്നാലെ കുഞ്ഞിനും വിഷം നൽകിയിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ജോവനോയുടെ മരണം ഇരുവീട്ടുകാരെയും ജന്മനാടായ പുത്തടിയെയും കണ്ണീരിലാഴ്തിയിരിക്കുകയാണ്. ആരുമായും പെട്ടെന്ന് ഇണക്കത്തിലാവുന്ന കുരുന്നിനെക്കൂടി വസീമും ലിജിയും ചേർന്ന് വകവരുത്തിയതിൽ ഇവിടുത്തുകാർ കടുത്ത വേദനയിലും ഒപ്പം കടുത്ത രോക്ഷത്തിലുമാണ്. നാളെ ജോവാനയുടെ മൃതദ്ദേഹം നാട്ടിലെത്തിക്കുന്നു എന്നുള്ള വിവരമറിഞ്ഞ പ്രദേശവാസികൾ അവസാനമായി ഒരു നോക്ക് കാണുന്നതിനുള്ള കാത്തിരിപ്പിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP