ഓൺലൈനിൽ നിരീക്ഷകനാകുന്നത് 2009ൽ; 2010 മുതൽ പരിവാറുകാരുടെ കണ്ണിലുണ്ണി; അവിവാഹിതനായി തുടർന്നത് പെരുമ്പാവൂർ-മുടിക്കൽ-മാറമ്പിള്ളി- എച്ച് എം ടി ഏരിയയിലെ ജിഹാദി ഹബ്ബിന്റെ ഭീഷണി തിരിച്ചറിഞ്ഞും; പിണറായി അധികാരമേറ്റ ശേഷം 25 അപകടങ്ങളിൽ കൊല്ലപ്പെട്ടത് കോകില മുതൽ രഞ്ജിത് വരെ 25 പരിവാറുകാർ; രഞ്ജിത്തിന്റെ മരണത്തിലെ തീവ്രവാദി പാറ്റേണുകൾ ചർച്ചയാക്കി ബിജെപി ഗ്രൂപ്പുകൾ; പൊലീസിന് പരാതി നൽകി അച്ഛനും; സങ്കികളുടെ 'പോരാളിയുടെ' അകാല വിയോഗത്തിൽ ദുരൂഹത ഏറെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സൈബർ മേഖലയിലെ സംഘപരിവാർ പോരാളിയായിരുന്ന രഞ്ജിത് പിബിയുടെ മരണത്തിൽ ചില തീവ്രവാദി പാറ്റേണുകളുണ്ടെന്ന ആരോപണം സജീവമാക്കി പരിവാർ ഗ്രൂപ്പുകൾ. ഇതിന് പിന്നിൽ ജിഹാദി ഗ്രൂപ്പുകളാണെന്നാണ് ഇവരുടെ ആരോപണം. ആയുഷ് ശശിധരൻ എന്ന പരിവാറുകാരനാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയാക്കിയിരിക്കുന്നത്. രഞ്ജിത്തിന്റെ മരണത്തിന് മുമ്പ് അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് ഐഡി റിപ്പോർട്ട് ചെയ്ത് പോസ്റ്റുകൾ ഇടാൻ കഴിയാത്തവിധം നിശ്ചലമാക്കിയിരുന്നു. ഇതിന് സമാനമായി തന്റെ ഫെയ്സ് ബുക്ക് ഐഡിയും പൂട്ടിച്ചെന്ന് പറഞ്ഞാണ് ആയുഷ് ശശിധരൻ രഞ്ജിത്തിന്റെ മരണത്തിലെ ദുരൂഹതകൾ തുറന്നുകാണിക്കാൻ ശ്രമിക്കുന്നത്.
രഞ്ജിത്തുമായി നടത്തിയ മുൻ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് ആയുഷിന് സംശയങ്ങൾ ഉണ്ടാകുന്നതും. ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ 2009ലാണ് ഓൺലൈനിൽ രഞ്ജിത് ഓൺലൈനിൽ സജീവമാകുന്നത്. സംഘപരിവാർ ഓൺലൈൻ പ്രവർത്തകൻ ആകുന്നത് 2010ലും. രഞ്ജിത് പി ബി, ആദ്യകാലം മുതലേ ജിഹാദി - കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ട് രാഷ്ട്രീയത്തിന് എതിരും ഹൈന്ദവ മുന്നണി പോരാളിയുമായിരുന്നു. ഫേസ്ബുക്കിൽ. ഓൺലൈൻ സംഘപരിവാർ പ്രവർത്തകരുടെ കൂട്ടായ്മയായ 'ഐക്യ 'യുടെ 2017 ഓഗസ്റ്റിൽ എറണാകുളത്തു നടന്ന മീറ്റിംഗിലും പങ്കെടുത്തിരുന്നു. ഇതിനിടെ ആയുഷ് ശശിധരനുമായി രഞ്ജിത് വിശദമായി സംസാരിച്ചു. അന്ന് രഞ്ജിത് പറഞ്ഞത് വീണ്ടും ചർച്ചയാക്കുകായണ് സംഘപരിവാർ ഗ്രൂപ്പുകൾ.
രഞ്ജിത്ത് ഏത് നിമിഷവും കൊല്ലപ്പെടുമെന്ന് ഭയന്നിരുന്നതായി ആയുഷ് പറയുന്നു. ഐക്യയുടെ സമ്മേളനത്തിൽ ഇക്കാര്യം വിശദീകരിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. മീറ്റിംഗിന് ശേഷം എന്നോടൊപ്പം എന്റെ ലോഡ്ജ് മുറിയിലേക്ക് രഞ്ജിത് വന്നു. പുലർച്ചെ വരെ നീണ്ടു നിന്ന ചർച്ചകൾ. അവിവാഹിതൻ ആയി തുടരുന്നത് എന്തേ എന്ന എന്റെ ചോദ്യത്തിന് രഞ്ജിത്തിന്റെ ഉത്തരം ഇതായിരുന്നുവെന്ന് ആയുഷ് പറയുന്നു. നമ്മൾ കരുതുന്നത് പോലെ ജിഹാദികൾ കൂടുതൽ ആക്റ്റീവ് ആയിട്ടുള്ളത് മലപ്പുറത്തല്ല. ഞാൻ പെരുമ്പാവൂർ ആണ് താമസം. പെരുമ്പാവൂർ - മുടിക്കൽ - മാറമ്പിള്ളി - എച്ച് എം ടി കൊച്ചിൻ ഏരിയ ആണ് ഇവരുടെ ഹബ്. എനിക്കെതിരെ പല തവണ വധ ശ്രമം നടന്നിട്ടുണ്ടെന്നും രഞ്ജിത് പറഞ്ഞിരുന്നു.
വീടിന്റെ അടുത്തുള്ള സ്ഥലങ്ങളിൽ മാത്രമേ ഞാൻ ബൈക്ക് ഉപയോഗിക്കൂ. ദൂരെ സ്ഥലങ്ങളിൽ പോകാൻ കാർ അല്ലെങ്കിൽ ബസ്. ഇങ്ങനൊരു അവസ്ഥയിൽ വിവാഹം കഴിക്കുന്നത് തന്നെ വലിയ റിസ്കാണ്. ഏത് വിധത്തിലെങ്കിലും അവന്മാർ എന്നെ തട്ടും.-ഇതായിരുന്നു രഞ്ജിത്തിന്റെ കൂടുതലായുള്ള വെളിപ്പെടുത്തൽ. ഇതിനോട് ആയുഷ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. എന്റെയും അവസ്ഥ അത് തന്നെയാണ്. 2014ൽ മാത്രം രണ്ടു വധ ശ്രമങ്ങൾ. രണ്ടും ഹിറ്റ് ആൻഡ് റൺ. ബൈക്കിൽ പോയ എന്നെ തട്ടിയിട്ടിട്ട് പോയി. വണ്ടി നമ്പർ പോലും നോട്ട് ചെയ്യാൻ സാധിച്ചില്ല. രണ്ടും എറണാകുളം റെജിസ്ട്രേഷൻ ആണ്. അത് മാത്രം അറിയാം. അതിനു ശേഷം 2015- 2016 എനിക്ക് കേരളത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. അപ്പോൾ ഒരു കുഴപ്പവുമില്ലെന്ന് ആയുഷും പറയുന്നു.
പിണറായി സർക്കാർ അധികാരമേറ്റിട്ട് ഇതേ വരെ 25 സംഘപരിവാർ പ്രവർത്തകർ ആണ് വിവിധ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടതെന്ന് സംഘപരിവാർ ഗ്രൂപ്പുകള്‍ വിശദീകരിക്കുന്നു. ഇവരൊക്കെ നല്ല ജനസ്വാധീനം ഉള്ളവരും നാളെ നേതൃത്വനിരയിലേക്ക് വരേണ്ടവരുമാണ്. കൊല്ലം നഗരസഭാ കൗൺസിലർ ആയിരുന്ന കോകില മുതൽ രഞ്ജിത് വരെ ഇങ്ങനെ മരിച്ചവരാണ്.. കോമൺ പാറ്റേൺ എന്താണെന്നു വച്ചാൽ, ഇവരുടെ എല്ലാവരുടെയും ഫെസ്ബുക് ഐഡി റിപ്പോർട്ട് ചെയ്തു പൂട്ടിച്ച ശേഷം, 24 മണിക്കൂറിനുള്ളിൽ ആണ് ഇവരെല്ലാം അപകടങ്ങളിൽ കൊല്ലപ്പെട്ടത്. നിർഭാഗ്യവശാൽ, കേരളത്തിലെ ബിജെപി നേതൃത്വം ഇക്കാര്യത്തിൽ ഇതേ വരെ ശ്രദ്ധിച്ചിട്ടില്ലെന്നാണ് ആദർശ് പറയുന്നത്.
ശനിയാഴ്ച പൂട്ടിപ്പോയ എന്റെ ഐഡിയും എനിക്ക് അക്സസ്സ് ചെയ്യാൻ പറ്റുന്നില്ല. ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ഈശ്വരാധീനം ഉള്ളതുകൊണ്ടാണ്. കഴിഞ്ഞ ബുധനാഴ്ച ഞാൻ ഇട്ടിരുന്ന ഒരു പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. കോൺഗ്രസിന് ഇട്ട് ഞാൻ കുത്തുമ്പോൾ ജിഹാദി -കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിന് അതുകൊള്ളുന്നത് അവർ ഒരേ തൂവൽപ്പക്ഷികൾ ആയതുകൊണ്ടാണെന്നും ആയുഷ് വിശദീകരിക്കുന്നു. അതിനിടെ മരണത്തിലെ ദുരൂഹതകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിന്റെ അച്ഛൻ പെരുമ്പാവൂർ പൊലീസിന് പരാതി നൽകി. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനാണ് രഞ്ജിത്തിന്റെ അച്ഛൻ. അപകടമുണ്ടായ ദിവസം മകൻ വലിയ സമ്മർദ്ദത്തിലാണെന്നും ആരോപിക്കുന്നു.
വിഷയത്തിൽ ബിജെപിയും ഇടപെടൽ തുടങ്ങി. പെരുമ്പാവൂരിൽ രഞ്ജിത്തിന്റെ വീട് യുവമോർച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരും ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷും സന്ദർശിച്ചു. ഇവര്‍ അപകടവ സ്ഥലവും സന്ദർശിച്ചു. ഫോറൻസിക് പരിശോധന നടക്കുന്നു. സിസിടിവി ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് സിഐ ഉറപ്പു തന്നിട്ടുണ്ടെന്ന് ബിജെപി നേതാക്കൾ പറയുന്നു. സൈബർ ലോകത്തെ ആദ്യ സംഘ പോരാളിയായിരുന്നു രഞ്ജിത് എന്ന വിശേഷണവുമായാണ് മരണം ചർച്ചയാക്കുന്നത്. വിവിധ ഹിന്ദുത്വ ഗ്രൂപ്പുകളിൽ എസ് ഡി പി ഐയാണ് ഇതിന് പിന്നിലെന്ന് ആരോപിക്കുന്നു. തൊടുപുഴയിലെ ഏഴ് വയസ്സുകാരനുണ്ടായ ക്രൂര പീഡനത്തിന് ശേഷം ഇയാൾ ചില പോസ്റ്റുകൾ ഇട്ടിരുന്നു. കൊച്ചിനെ തൊട്ടവനെ സംഘപരിവാർ പിള്ളേർ പണിയും.. അപ്പോ മനുഷ്യാവകാശം പറഞ്ഞ് കൊണ്ട് വന്നേക്കരുത്. തെറിവിളി സഹിതമായിരുന്നു പോസ്റ്റ്. തൊടുപുഴ സംഭവത്തിലാണ് പോസ്റ്റ് എന്നാണ് സൂചന.
ഇതിനൊപ്പം തൊടുപുഴയിലെ പീഡകൻ അരുൺ ആനന്ദ് സംഘപരിവാറുകാരനല്ലെന്ന് വരുത്താനും ചില പോസറ്റുകൾ ഇട്ടിരുന്നു. ഐഡി ബ്ലോക്കഡ് പേജുകളിൽ പോസ്റ്റിടാൻ പറ്റുന്നില്ലേ.. എന്ന പോസ്റ്റായിരുന്നു അവസാനമായി ഇട്ടത്. അതിന് ശേഷമാണ് ബൈക്കപകടം ഉണ്ടായത്. ഇതിന് പിന്നിൽ വിലയ ദുരൂഹതയാണ് സംഘപരിവാറുകാർ കാണുന്നത്. സിപിഎമ്മിനേയും കോൺഗ്രസിനേയും മുസ്ലിം ലീഗിനുമെതിരെ നിരന്തരം സൈബർ ആക്രമണത്തിന് വിധേയനാക്കിയ വ്യക്തിയാണ് രഞ്ജിത്. ബിജെപിക്ക് അനുകൂലമായ പരസ്യ നിലപാടുകൾ. ശബരിമല വിഷയത്തിലും മറ്റും പരിവാറുകാരുടെ സൈബർ ഇടത്തെ നായകനായിരുന്നു രഞ്ജിത്. എല്ലാ വിഷയങ്ങളിലും തെറിവിളിയോടെയായാൽ പോലും അതിശക്തമായ ഇടപെടൽ. ബിജെപിയെ പ്രതിരോധിക്കാനും വോട്ട് പിടിക്കാനുമെല്ലാം സൈബർ ഇടത്തെ ഉപയോഗിച്ചു. ഇതിനുള്ള പ്രതികാരമാണ് രഞ്ജിത്തിന്റെ വാഹനാപകടമെന്ന സംശയമാണ് പരിവാറുകാർക്കുള്ളത്.
Stories you may Like
- 'ജയ് ഗണേശ്' എന്ന ടൈറ്റിൽ മിത്ത് വിവാദങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്തത്: രഞ്ജിത് ശങ്കർ
- സംഘി എന്ന വാക്ക് മോശമാണെന്ന് മകൾ പറഞ്ഞിട്ടില്ല: രജനികാന്ത്
- ആലപ്പുഴയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം; എങ്ങുമെത്താതെ ഷാൻ വധക്കേസ്
- ചലച്ചിത്ര അക്കാഡമിയിൽ നിന്നും രഞ്ജിത്ത് രാജിവയ്ക്കും?
- രഞ്ജിത്തിന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍