ആർദ്രയുടെ വായിലേക്ക് ആരോ വിഷം ഒഴിച്ചിട്ടുണ്ട്; നിങ്ങൾ എല്ലാം ആരാണ്? കുട്ടിയുടെ വീട്ടുകാർ എവിടെ? എന്തുകൊണ്ട് ആർദ്രയുടെ അകത്ത് വിഷം ചെന്ന കാര്യം ഒളിച്ചുവച്ചു? ആർദ്ര കൊല്ലപ്പെട്ടതോ എന്ന ചോദ്യം ഉയരുമ്പോൾ ചർച്ചയായി ആദ്യം ചികിത്സിച്ച ഡോക്ടർമാരുടെ ചോദ്യങ്ങൾ; തൂങ്ങിമരണമെന്ന് പറയുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന് കടക വിരുദ്ധമായി വിഷം കഴിച്ചെന്ന മെഡിക്കൽ ഡയറി; ആർദ്രയുടെ വായിൽ വിഷമൊഴിച്ചത് 'രക്ഷക വേഷത്തിൽ' വന്ന കാമുകൻ അമിതാബ് തന്നെയെന്ന് പെൺകുട്ടിയുടെ വീട്ടുകാർ
എം മനോജ് കുമാർ
തിരുവനന്തപുരം: വെള്ളനാട് സ്വദേശിയും മൈസൂർ യൂണിവേഴ്സിറ്റി എംഎസ്സി ജിയോളജി റാങ്ക് ഹോൾഡറും ആയിരുന്ന ആർദ്രയുടെ മരണം ആത്മഹത്യയോ അതോ കൊലപാതകമോ? വഴിവിട്ട ബന്ധങ്ങളുടെയും മരണങ്ങളുടെയും പേരിൽ പൊലീസ് മിനിസ്റ്റീരിയൽ സ്റ്റാഫ് അമിതാബ് അറസ്റ്റിലായതോടെയാണ് ആർദ്രയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ആർദ്രയുടെ ബന്ധുക്കൾ ഉറപ്പിക്കുകയാണ്. ഇതിനായി നിയമപോരാട്ടം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ആർദ്രയുടെ വീട്ടുകാർ. തന്റെ ഭാര്യയെ അമിതാബ് വളച്ചെടുത്തുവെന്ന് വ്യക്തമായതോടെ മനംനൊന്ത് വിശാഖ് എന്ന സൈനികൻ സ്വയം വെടിവച്ച് മരിച്ച സംഭവത്തിൽ ഇയാൾ അറസ്റ്റിലായതിന് പിന്നാലെയാണ് അമിതാബിന്റെ പഴയ പ്രണയത്തിന്റെയും അതിലും പെൺകുട്ടി മരണപ്പെട്ടതിലും ഇയാളുടെ പങ്ക് അന്വേഷിക്കുന്നത്.
ആർദ്ര മരിച്ചത് വിഷം അകത്തു ചെന്നിട്ടാണ് എന്നാണു മെഡിക്കൽ കോളെജ് ആശുപത്രിയിലെ ആർദ്രയുടെ കേസ് സ്റ്റഡിയിൽ രേഖപ്പെടുത്തിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളത് വെറും തൂങ്ങിമരണം എന്നാണ്. മരണകാരണങ്ങളിലേക്ക് സമഗ്രതയിൽ സഞ്ചരിക്കുന്ന ഒരേയൊരു റിപ്പോർട്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് മാത്രമാണ്. ഈ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം തൂങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയത്. ഇതാണ് ഇപ്പോൾ സംശയങ്ങൾക്ക് വഴിവെയ്ക്കുന്നത്. ഇതോടെ വിഷത്തിന്റെ കാര്യം മറച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തിരിമറി നടന്നോ എന്ന സംശയമാണ് ഉയർന്നിരിക്കുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ കേസ് സ്റ്റഡിയിൽ ആർദ്രയുടെ മരണത്തിനു കാരണം അകത്ത് ചെന്ന ഫ്യുരിഡാൻ എന്ന കീടനാശിനി എന്നാണ് പറയുന്നത്. ഫ്യുരിഡാൻ അകത്ത് ചെന്നാണ് ആർദ്ര മരിച്ചത് എന്ന കാര്യം എന്തിനു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്താതെ പോയി എന്നാണ് ആർദ്രയുടെ വീട്ടുകാർ ചോദിക്കുന്നത്.
ആർദ്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് സംശായാസ്പദമാണെന്ന് ആർദ്രയുടെ ബന്ധു മറുനാടൻ മലയാളിയോട് പറഞ്ഞു. ആർദ്ര വിഷം കഴിച്ചതല്ല. ആർദ്രയുടെ വായിലേക്ക് വിഷം ഒഴിച്ച് നൽകിയതാണ് എന്നാണ് അവളുടെ വീട്ടുകാർ വിശ്വസിക്കുന്നത്. അമിതാബ് ആണോ ആർദ്രയുടെ വായിലേക്ക് വിഷം ഒഴിച്ച് നൽകിയത് എന്ന സംശയത്തിലാണ് ഇപ്പോൾ അവർ. ആർദ്ര തൂങ്ങിമരിക്കാൻ ശ്രമിച്ചുവെന്നതിന് ഒരേയൊരു ദൃക്സാക്ഷി അമിതാബ് മാത്രമാണ് എന്നതും സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.
അമിതാബ് പറഞ്ഞാണ് ആർദ്ര തൂങ്ങിമരിച്ചു എന്ന് ബന്ധുക്കൾ അറിയുന്നത്. ആർദ്ര തൂങ്ങുമ്പോൾ വേറെയാരും സാക്ഷികളില്ല. വീട്ടിൽ ആർദ്ര തനിച്ചായിരുന്നു. ഈ സമയത്ത് എത്തിയത് അമിതാബ് മാത്രമാണ്. കഴിഞ്ഞ ജൂലൈ രണ്ടിലാണ് ആർദ്ര ആത്മഹത്യാ ശ്രമം നടത്തിയതായി പുറത്തറിയുന്നത്. 'തനിക്കൊരു സമ്മാനമുണ്ട്. വീട്ടിലേക്ക് വാ' എന്ന് സന്ദേശമയച്ച് അമിതാബിനെ വീട്ടിലേക്ക് വരുത്തുകയായിരുന്നു ആർദ്ര. എത്തിയപ്പോൾ ആർദ്ര തൂങ്ങിമരിക്കുന്നത് താൻ കണ്ടു എന്നാണ് അമിതാബ് പറഞ്ഞത്.
കാലുകൾ ഉയർത്തിവെച്ച് അമിതാബ് ബഹളം കൂട്ടിയപ്പോഴാണ് അടുത്തുള്ള ആളുകൾ എത്തുന്നത്. അവർ എത്തിയശേഷമാണ് കെട്ടഴിച്ച് ആർദ്രയെ വെള്ളനാടുള്ള ആശുപത്രിയിൽ എത്തിക്കുന്നത്. അപ്പോഴാണ് ആർദ്രയുടെ മാതാപിതാക്കൾ എത്തുന്നത്. അതിനു ശേഷമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.തൂങ്ങിമരിക്കാൻ ശ്രമിച്ചു എന്നാണു ഇവർ ഡോക്ടർമാരോട് പറഞ്ഞത്. അതിനനുസരിച്ചുള്ള ചികിത്സയാണ് ആർദ്രയ്ക്ക് മെഡിക്കൽ കോളേജിൽ നൽകിയത്.
പിന്നീടാണ് ആർദ്രയുടെ ഉള്ളിൽ വിഷം ചെന്നകാര്യം ഡോക്ടർമാർ മനസിലാക്കുന്നത്. ഇതോടെ ഡോക്ടർമാർക്ക് മുഴുവൻ സംശയങ്ങൾ ഉയർന്നു. ആർദ്രയെ ആശുപത്രിയിൽ എത്തിച്ചവരുടെ നേർക്ക് അവർ നിരവധി ചോദ്യങ്ങൾ ചോദിച്ചു.'എന്തുകൊണ്ട് വിഷം അകത്ത് ചെന്ന കാര്യം നിങ്ങൾ രഹസ്യമാക്കി വെച്ചു. ആരോ ആർദ്രയുടെ വായിലേക്ക് വിഷം ഒഴിച്ച് നൽകിയിട്ടുണ്ട്.
പെട്ടെന്ന് ആർദ്രയുടെ വീട്ടിൽ പോയി ആ വിഷം എന്തെന്ന് അറിഞ്ഞു വരണം. അതിനനുസരിച്ചുള്ള മരുന്ന് ആർദ്രയ്ക്ക് നൽകേണ്ടതുണ്ട്. ആർദ്രയുടെ മാതാപിതാക്കൾ ഇവിടെ വേണം.' - ഇങ്ങനെയായിരുന്നു ഡോക്ടർമാരുടെ പ്രതികരണം. ഡോക്ടർമാരുടെ വാക്കുകളിൽ നിന്നാണ് ആർദ്രയ്ക്ക് വിഷം അകത്ത് ചെന്ന കാര്യം വീട്ടുകാർ മനസിലാക്കുന്നത്-ബന്ധു മറുനാടനോട് പറഞ്ഞു.
ആർദ്രയുടെ വീട്ടിൽ പക്ഷെ ഫ്യൂരിഡാന്റെ പോയിട്ട് ഏതെങ്കിലും വിഷത്തിന്റെ ബോട്ടിലോ അംശങ്ങളോ ഒന്നും കണ്ടതുമില്ല. പിന്നീടാണ് ഡോക്ടർമാർ സ്ഥിരീകരിക്കുന്നത് ഫ്യുരിഡാൻ എന്ന കീടനാശിനി മാരകമാംവിധം ആർദ്രയുടെ അകത്ത് പടർന്നിരിക്കുന്നു എന്ന്. രക്ഷപ്പെടാൻ സാധ്യത കുറവാണ്. കീടനാശിനിയുടെ വീര്യം കാരണം ആർദ്രയുടെ കിഡ്നി രണ്ടും തകർന്നു കഴിഞ്ഞിരുന്നു. ഇതോടെ ആർദ്രയുടെ മരണം ഉറപ്പാകുകയും ചെയ്തു.
അതുവരെ അബോധാവസ്ഥയിൽ ആയിരുന്നെങ്കിലും ആർദ്രയ്ക്ക് ജീവനുണ്ടായിരുന്നു ഫ്യുരിഡാൻ എന്ന കീടനാശിനി കാരണമാണ് ആർദ്ര മരിക്കുന്നത്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിന്റെ പിറ്റേ ദിവസമായിരുന്നു മരണം. ഇതാണ് കേസ് സ്റ്റഡിയിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ രേഖപ്പെടുത്തിയത്. പക്ഷെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാകട്ടെ മരണകാരണം തൂങ്ങിമരണമായി മാറുകയുംയ ചെയ്തു.
ഒരേ ആശുപത്രിയിലെ മെഡിക്കൽ വിഭാഗം പറയുന്നതിന് നേരെ എതിരെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നത്. ആർദ്ര തൂങ്ങിയ സമയത്ത് മരിച്ചെങ്കിൽ പിന്നെയെന്തിന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഫ്യുരിഡാന്‍ പ്രതിമരുന്നു തേടി. ആർദ്രയെ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചിരുന്നു. പക്ഷെ രണ്ടു കിഡ്നികളും തകർന്നതോടെ ആർദ്രയെ രക്ഷിക്കാൻ കഴിയില്ലാ എന്ന് ഡോക്ടർമാർക്ക് ഉറപ്പായി.
പക്ഷെ ആർദ്രയുടെ മരണശേഷം കേസ് ഡയറിയിൽ ഡോക്ടർമാർ രേഖപ്പെടുത്തിയ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വന്നില്ല. വിഷം ഏതോ രീതിയിൽ അകത്ത് ചെന്നതിനെ തുടർന്നാണ് ആർദ്ര മരണത്തിനു കീഴടങ്ങിയത്. ഇത് ഡോക്ടർമാർ രേഖപ്പെടുത്തി. തൂങ്ങി മരണം ആയിരുന്നെങ്കിൽ ആർദ്രയുടേത് തൂങ്ങിമരണം എന്ന് ഡോക്ടർമാർ രേഖപ്പെടുത്തുമായിരുന്നു.
പക്ഷെ ഇവിടെ അങ്ങിനെയല്ല സംഭവിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണം എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ആധികാരിക രേഖയായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എന്തുകൊണ്ട് ആർദ്രയുടെ മരണം തൂങ്ങിമരണം എന്ന് രേഖപ്പെടുത്തിയെന്ന ചോദ്യമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. ഫ്യുരിഡാൻ പോലുള്ള വിഷം അകത്ത് ചെന്ന് ആർദ്ര മരിച്ച ശേഷം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ എന്തിനു ഒളിച്ചുവെച്ചു.
അമിതാബിന്റെ ക്രിമിനൽ സ്വഭാവവും വഴിവിട്ട ബന്ധങ്ങളും ഇയാൾ കാരണമുള്ള മരണങ്ങളും എല്ലാം പുറത്തുവന്ന ഈ സമയത്ത് ആർദ്രയുടെ ബന്ധുക്കൾ ഉറച്ചു വിശ്വസിക്കുകയാണ്. ഈ മരണം കൊലപാതകമെന്ന്. ഇതിനായി നിയമവഴികൾ തേടാനും ആർദ്രയ്ക്ക് മരണാനന്തര നീതി ഉറപ്പ് വരുത്താനുമുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ ആർദ്രയുടെ വീട്ടുകാർ.
വിഷം അകത്തുചെന്ന് മരണമെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട്
തൂങ്ങിമരണമെന്ന് വ്യക്തമാക്കി പോസ്റ്റുമോർട്ടം റിപ്പോർട്ട്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍