നാദിറ സുരേഷിന്റെ വീട്ടിലെ റെയ്ഡിൽ കണ്ടെടുത്തത് നിർണായക രേഖകൾ; സുരേഷ് 2018 മുതൽ ഫാരിസിന്റെ റിയൽ എസ്റ്റേറ്റ് കമ്പനി പാരറ്റ് ഗ്രോയുടെ കൺസൾട്ടന്റ്; വി എസിന്റെ കാലത്തു കൊച്ചിയിൽ ടൗൺഷിപ്പിനായി ഭൂമി വാങ്ങി വിവാദത്തിലായതും പാരറ്റ് ഗ്രോ; ഡിസിസി സെക്രട്ടറിയും കുടുംബവും ചെറുമീനുകളല്ലെന്ന് ഇൻകം ടാക്സ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ ഭൂമി ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഇഡിയും ഇൻകംടാക്സും സംയുക്തമായി പരിശോധന നടത്തിയ ഡിസിസി സെക്രട്ടറി നാദിറയും ഭർത്താവ് സുരേഷും ചെറുമീനുകൾ അല്ലെന്ന സൂചനയുമായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ. ഇവരുടെ മണ്ണന്തലയിലെ വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചതോടെ കൂടുതൽ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്്. ചില വ്യക്തികളുടെ ഭൂമി ഇടപാടുകളും ഫ്ളാറ്റ് കൈമാറ്റം സംബന്ധിച്ച വിവരങ്ങളും പരിശോധനയിൽ കണ്ടെത്തിയതായാണ് വിവരം. ഇതോടെ നാദിറയെയും ഭർത്താവ് സുരേഷിനെയും കൂടുതൽ പരിശോധനകളും ചോദ്യം ചെയ്യലും വേണ്ടിവരുമെന്നാണ് സൂചന.
വീട്ടിലെ റെയ്ഡിൽ നിന്നും കണ്ടെടുത്തത് നിർണായക രേഖകളാണ്. മണ്ണന്തലക്ക് സമീപമുള്ള വീട്ടിൽ 30 മണിക്കൂറിലേറെ പരിശോധന നടന്നിരുന്നു. തിങ്കളാഴ്ച ആരംഭിച്ച പരിശോധന ചൊവ്വാഴ്ച രാത്രി വരെ തുടരുകയാണ് ഉണ്ടായത്. ഫാരിസ് അബൂബക്കറിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ കൺസൾട്ടന്റാണ് സുരേഷ്. വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഭൂമി, ബാങ്ക് ഇടപാടുകളുടെ ഉൾപ്പെടെ രേഖകൾ ആദായനികുതിവകുപ്പ് പിടിച്ചെടുത്തത്.
ഫാരിസിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയായ പാരറ്റ് ഗ്രോയുടെ കൺസൾട്ടന്റായി 2018 മുതൽ സുരേഷ് ജോലി ചെയ്യുകയാണ്. ഫാരിസ് 10 വർഷം മുമ്പ് ആരംഭിച്ച ദിനപത്രം മെട്രോ വാർത്തയുടെ ചീഫ് ഓപറേറ്റിങ് ഓഫിസറായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ പത്രം മറ്റൊരു ഗ്രൂപ്പാണ് നടത്തുന്നത്. പാരറ്റ് ഗ്രോ കമ്പനി കേരളത്തിലുടനീളം ഭൂമി ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ആദായനികുതിവകുപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം. മുമ്പും വിവാദത്തിൽ പെട്ട കമ്പനിയാണ് ഫാരിസിന്റെ പാരറ്റ്ഗ്രോ. വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്തുകൊച്ചി വളന്തക്കാടിൽ ടൗൺഷിപ്പിനായി കണ്ടൽക്കാട് ഉൾപ്പെടുന്ന ഭൂമി ഇതേ കമ്പനി വാങ്ങിയത് വിവാദമായിരുന്നു. അന്ന് സംഭവം വിവാദമായതോടെ പദ്ധതിക്ക് സർക്കാർ അനുമതി നിഷേധിച്ചിരുന്നു.
ഭൂമിവിൽപനയുടെ പ്രധാന ഇടനിലക്കാരനായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സുരേഷിന്റെ വീട്ടിൽ പരിശോധന നടന്നത്. സംസ്ഥാന സർക്കാറിനെതിരെ ഏജൻസികളുടെ നടപടികൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിഷേധം തുടരുമ്പോഴാണ് തിരിച്ചടിയായി ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വസതിയിൽ പരിശോധന നടന്നത്. ഇതോടെ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കോൺഗ്രസ് പ്രതിരോധത്തിലാകുന്ന അവസ്ഥയുമുണ്ടായി. കാലങ്ങൾക്ക് മുമ്പ് വിപ്ലവം തീർത്ത പ്രണയ വിവാഹത്തിലെ നായികാ നായകന്മാരായിരുന്നു നാദിറയും ഭർത്താവ് സുരേഷും. ഇവരുടെ വിവാഹം നടത്തിക്കൊടുത്തതും മുതിർന്ന കോൺഗ്രസ് നേതാക്കൾ മുൻകൈയെടുത്തായിരുന്നു. പിൽക്കാലത്ത് സർക്കാർ ജീവനക്കാരിയായിരുന്നു ഇവർ. പെൻഷൻ പറ്റിയ ശേഷം കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാകുകയായിരുന്നു അവർ.
ഇപ്പോൾ നാദിറയുടെ ഭർത്താവ് സുരേഷിന് വിവാദ വ്യവസായി ഫാരീസ് അബൂബക്കറുമായുള്ള ഇടപാടുകളും ബന്ധങ്ങളുമാണ് അവരെ വിവാദ നായികയാക്കി മാറ്റുന്നത്. ഫാരിസിന്റെ ഇടപാടുകളിൽ ഇവർക്കും പങ്കുണ്ടെന്ന വിധത്തിൽ ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. നാദിറയും ഈ വിവാദ ഇടപാടുകളുടെ ഭാഗമായിരുന്നു എന്ന ആക്ഷേപങ്ങളാണ് ഉയരുന്നത്. ഇൻകംടാക്സ് പിടിച്ചെടുത്ത രേഖകളിൽ നാദിറയുമായി ബന്ധപ്പെട്ട വിവരങ്ങളും ഉണ്ടെന്നതാണ് പുറത്തുവരുന്ന വിവരം. ഭർത്താവ് സുരേഷ് ഫാരീസ് അബൂബക്കറിന്റെ വിവിധ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.
ഇത് കൂടാതെ ഇവരുടെ മകനും വിവാദ വ്യവസായിയുടെ സ്ഥാപനത്തിലാണ് ജോലി നോക്കുന്നത്. ഫാരീസിന്റെ വിദേശത്തുള്ള ഇടപാടുകൾ അടക്കം നിയന്ത്രിച്ചിരുന്നത് സുരേഷും കുടുംബവും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ ഉദ്യോഗസ്ഥയായിരുന്ന നാദിറ വിരമിച്ച ശേഷം ഒരു പെൻഷൻ സംഘടനയിലാണ് പ്രവർത്തിച്ചത്. പിന്നീട് കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് ചുവടു വെച്ചു. മഹിളാ കോൺഗ്രസിലായിരുന്നു കുറച്ചു കാലം പ്രവർത്തനം പിന്നീട് പടിപടിയായി ഉയർന്ന് ഡിസിസി സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. എം എം ഹസൻ അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധവും ഇവർക്കുണ്ടായിരുന്നു. അതേസമയം കോൺഗ്രസിലെ വനിതാ നേതാക്കളുമായി പോലും വലിയ ബന്ധം ഉണ്ടായിരുന്നില്ല. നിശ്ചയിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കാറിൽ വന്ന് മടങ്ങുകയാണ് ഇവർ ചെയ്യാറ്.
ഇപ്പോൾ നാദിറ സുരേഷ് എന്ന ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ ഇഡി കയറിയപ്പോൾ സിപിഎം അത്യുത്സാഹമൊന്നും കാണിക്കുന്നില്ല. അത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാം. ഫാരീസ് ബന്ധമാണ് ഈ വിഷയം രാഷ്ട്രീയമായി മാറാതിരിക്കാനുള്ള കാരണവും. സുരേഷ് കുമാർ വഴിയാണ് ഫാരിസുമായി നാദിറയ്ക്ക് ബന്ധമുള്ളതും. തിരുവനന്തപുരത്ത് വിശാലമായ ബന്ധങ്ങലുള്ള വ്യക്തിയാണ് നാദിറയുടെ ഭർത്താവ്. മെട്രോ വാർത്തയുടെ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്നു. അമൃതാ ടിവിയിലെ പ്രവർത്തന പരിചയവുമായാണ് മെട്രോ വാർത്തയിലേക്ക് സുരേഷ് എത്തുന്നത്. കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം അവർക്കുണ്ടായിരുന്നു. മെട്രോ വാർത്തയുടെ ഭാഗമായതോടെ ഫാരീസിന്റെ വിശ്വസ്തനായി സുരേഷ് മാറി. പല കോൺഗ്രസ് നേതാക്കളും ഫാരീസുമായുള്ള പാലമായും സുരേഷ് മാറിയെന്നാണ് വിലയിരുത്തൽ.
അമൃതാ ടിവിയിലെ ജീവനക്കാരനായിരുന്ന സുരേഷ് മുൻകാല കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. വി എം സുധീരന്റെ കാലത്താണ് നദീറ കോൺഗ്രസിൽ സജീവമാകുന്നത്. മഹിളാ കോൺഗ്രസിലായിരുന്നു പ്രവർത്തന മണ്ഡലം. പിന്നീട് ഡിസിസി ഭാരവാഹിയായി മാറുകയും ചെയ്തു. ജയ്ഹിന്ദ് ടിവിയുടെ പുനരുദ്ധാരണത്തിൽ അടക്കം സുരേഷ് കുമാറിനെ കോൺഗ്രസ് നേതൃത്വം സഹകരിപ്പിച്ചിരുന്നു. അമതൃ ടിവിയിൽ ചാനൽ കോ ഓർഡിനേറ്ററുടെ റോളിലായിരുന്നു സുരേഷിന്റെ പ്രവർത്തനം.
ഫാരീസ് മെട്രോ വാർത്ത തുടങ്ങിയതോടെ അതിലേക്ക് മാറി. അധികാരത്തിന്റെ ഇടനാഴികളിലെ സ്വാധീനം സമർദ്ദമായി സ്ഥാപനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ പ്രത്യേക മിടുക്ക് സുരേഷിനുണ്ടായിരുന്നു. കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോഴെല്ലാം മന്ത്രിമാർ അടക്കമുള്ളവരെ സുഹൃത്തുക്കളെ പോലെയാണ് കൈകാര്യം ചെയ്തത്. ഈശ്വരവിലാസം റോഡിൽ താമസിക്കുന്ന പ്രമുഖ യുഡിഎഫ് നേതാക്കളുമായും അടുത്ത ബന്ധം പുലർത്തി സുരേഷ്. അമൃതാ ടിവിയിൽ എത്തും മുമ്പും പത്രങ്ങളുമായി സഹകരിച്ചിട്ടുണ്ട് സുരേഷ്. മാർക്കറ്റിംഗുമായി ബന്ധപ്പെട്ടായിരുന്നു ഇവിടെ എല്ലാം സുരേഷിന്റെ പ്രവർത്തനം.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍