ആളനക്കമില്ലാതിരുന്ന കുഗ്രാമം ഒരു കൊച്ചു ടൗണായി മാറി; ദൂരസ്ഥലങ്ങളിൽ നിന്നടക്കം ബസ് സർവീസുകൾ; റിയൽ എസ്റ്റേറ്റുകാർക്കും ചാകര; ബളാൽ മാതാവിന്റെ ദിവ്യഎണ്ണയുടെ യഥാർത്ഥ 'അത്ഭുതങ്ങൾ' ഇതുതന്നെ
രഞ്ജിത് ബാബു
കാസർഗോഡ്: ബളാൽ ദേവമാതാ സെന്ററിന്റെ തെക്കുവശത്തായി പണിതീർത്ത പുതിയ ഒരു കിണർ. തൊട്ടടുത്തുതന്നെ ആധുനീക രീതിയിൽ പണിത നിരവധി ശുചിമുറികൾ. തീർത്ഥാടക ബാഹുല്യം പ്രതീക്ഷിച്ച് പള്ളിയുടെ നേതൃത്വത്തിൽ പണിതീർത്തതാണ് ഇവയെല്ലാം.
ഇതെല്ലാം നോക്കിക്കാണുന്നതിനിടയിൽ വളണ്ടിയർ ഇ.ജെ.തോമസിന്റെ കണ്ണുകൾ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. യാത്രാ ക്ഷീണത്താൽ പ്രാർത്ഥനാ ഹാളിലെ മൂലയിൽ സൂക്ഷിച്ച കുടിവെള്ളം എടുത്തു കുടിക്കുമ്പോഴും തോമസ് നിരീക്ഷിക്കുകയായിരുന്നു. മാതാവിന്റെ തിരുരൂപത്തിനരികിൽ ഞാൻ എത്തുമോ എന്നുള്ള ഭയം അയാൾക്കുണ്ടോ എന്ന് തോന്നി. അതിനിടെ, പുറത്തേക്കു പോയിരുന്ന ഓമന അവിടെയെത്തി. അവരെ സമീപിക്കാനൊരുങ്ങുമ്പോഴേക്കും അവർ തിരുസ്വരൂപം വച്ചതിനു പിറകിലത്തെ മുറിയിലേക്ക് പോകുകയായിരുന്നു. സാധാരണ ഒരു വീടിന് വേണ്ടുന്ന ലക്ഷണമൊന്നും പള്ളി പണിയിച്ചു നൽകിയ ഈ വീടിനില്ല. മുൻവശം എന്നു പറയുന്നത് തിരുസ്വരൂപം നിലകൊള്ളുന്നിടമാണ്.
മാതാ കേന്ദ്രത്തിൽ നിന്നും തിരിച്ചിറങ്ങാനൊരുങ്ങുമ്പോഴാണ് വടക്കു ഭാഗത്തെ ചുവരിൽ തലശ്ശേരി ആർച്ച് ബിഷപ്പിന്റെ സാക്ഷ്യം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടത്. 2015 ഫെബ്രുവരി 27 ന് വൈകീട്ട് 5 മണിക്ക് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, മാതാവ് പ്രത്യക്ഷപ്പെട്ട ഭവനം സന്ദർശിച്ചതായി ചുമരിൽ എഴുതി വച്ചിട്ടുണ്ട്. '...ഓമനയെക്കണ്ട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഭവനത്തിൽ കൂടി ഇരുന്ന വിശ്വാസികൾ ജപമാല പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നിരുന്നു. ഈ സമയത്ത് തിരു സ്വരൂപത്തിനു മുന്നിൽ എണ്ണ നിറയുന്നത് പിതാവ് കണ്ടെ' ന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാതാവിന്റെ മധ്യസ്ഥം അപേക്ഷിക്കാനാവശ്യപ്പെടുകയും ചെയ്തു. ഈ സമയം ഭവനത്തിൽ സുഗന്ധപരിമളം വീശുന്നുണ്ടായിരുന്നുവെന്നും ചുവരെഴുത്തിൽ പറയുന്നു.
അതിരൂപതാ മെത്രാന്റെ ഈ സാക്ഷ്യം ഭക്തജനങ്ങളെ എണ്ണ വിപ്ലവത്തിലേക്ക് കൂടുതൽ അടുപ്പിക്കുകയായിരുന്നു. ഈ സംഭവത്തോടെ പാറയിൽ ഓമന എന്ന സാധാരണ സ്ത്രീ പിന്നീട് അൽഫോൻസാ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ബളാൽ കവലയിലേക്ക് തിരിച്ചിറങ്ങുമ്പോൾ ആദ്യം കണ്ട കടയിൽ കയറി. ദാഹം മാറ്റാൻ നീര വാങ്ങിക്കഴിച്ചു. മാർക്കറ്റിൽ 30 രൂപക്ക് ലഭ്യമാകുന്ന നീരക്ക് അവിടെ 35 രൂപ. ബളാൽ മാതാവിന്റെ ചിത്രം മുദ്രണം ചെയ്ത ചൈനാ ക്ളേ കപ്പിന് 150 രൂപയാണ് വില. കോട്ടയം പാലായിൽ നിന്നും ആർഭാട വാഹനത്തിൽ എത്തിയവരിൽ ഒരാൾ പ്രാർത്ഥന കഴിഞ്ഞ് മടങ്ങവെ ഈ കടയിൽ കയറി. സാധനങ്ങളുടെ വിലയറിഞ്ഞ് 'അന്യായം..' എന്നു പറഞ്ഞ്് ആ കട വിട്ടുപോകുന്നതും കണ്ടു.
അടുത്ത രണ്ടു കടകളിൽ പ്ലാസ്റ്റിക്ക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നു. ഹോമിയോപ്പതിക്കാർ ഉപയോഗിക്കുന്ന രണ്ടിഞ്ച് ഉയരമുള്ള ചെറിയ കുപ്പി പതിനായിരക്കണക്കിനാണു വില്പനയ്ക്കു വച്ചിരിക്കുന്നത്. ഭക്തർക്ക് അത്ഭുത എണ്ണ ശേഖരിക്കാൻ വിൽപ്പനക്ക് വച്ചതായിരുന്നു അവ. മൊത്തക്കച്ചവടത്തിൽ 50 പൈസക്ക് ലഭ്യമാവുന്ന ഈ കുപ്പികൾ വിൽക്കുന്നത് 5 രൂപക്കാണ്. നേരത്തെ ഇത് 10 രൂപക്ക് വിറ്റപ്പോൾ ചിലർ പ്രതിഷേധിച്ചതോടെ വില കുറയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാരിൽ ഒരാൾ പറഞ്ഞു. ബുധനാഴ്ചയും ശനിയാഴ്ചയും ആയിരക്കണക്കിനു കുപ്പികളാണ് ഇവിടെ വിറ്റു വരുന്നത്. അതിനാൽ നാലു കടകളിൽ കുപ്പിക്കച്ചവടം തകൃതിയാണ്.
ഭക്തരുടെ സൗകര്യാർത്ഥം അടുത്ത കാലത്ത് തട്ടിക്കൂട്ടിയ ഒരു ഹോട്ടലുണ്ട്. പോത്തിറച്ചിയും മീൻ വറുത്തതും കഞ്ഞിയുമാണ് ഇവിടുത്തെ സ്പെഷൽ. ഈ ഹോട്ടൽ ഉടമയും തൊഴിലാളികളും രോഗശാന്തിക്ക് എണ്ണ മാഹാത്മ്യം എടുത്തു പറയും. എന്നാൽ അവിടെയുള്ള ഒരു വിദ്യാസമ്പന്നൻ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ അതിന്റെ ജാള്യത മറക്കാൻ ഹിന്ദുവെന്ന് പറഞ്ഞ് ഒരാളെക്കാട്ടി അനുഭവം പറയാൻ പ്രേരിപ്പിച്ചു. സ്വാനുഭവം എന്ന നിലയിൽ നെഞ്ചുവേദന മാറിയതും കാൻസർ മാറിയതും വാ തോരാതെ പറഞ്ഞു കൊണ്ടേ ഇരുന്നു.
ഏതായാലും ആളനക്കമില്ലാതിരുന്ന ബളാൽ ഇപ്പോൾ സജീവമാണ്. പുറം നാട്ടിൽനിന്നു വരുന്ന സന്ദർശകരുടെ ബാഹുല്യം. വാഹനങ്ങൾ, പുറം നാട്ടിൽനിന്നു വരുന്നവരുടെ തിരക്ക്, കച്ചവടസ്ഥാപനങ്ങൾ... ആളനക്കമില്ലാതിരുന്ന ആ കുഗ്രാമം ജില്ല വിട്ടും അറിയപ്പെടാൻ തുടങ്ങി. അകലെയുള്ളവരെല്ലാം ബളാൽ മാതാവിനെ കാണാനെത്തുന്നു. നാട്ടുകാരുടെ ബന്ധുക്കളൊക്കെ ബളാൽ മാതാവിനെ കാണാനെത്തുന്നു. അവർ പറഞ്ഞുകേട്ട് മറ്റു നാട്ടുകാരുമെത്തുന്നു. ആകെയൊരു ഉത്സവപ്രതീതി. സ്ഥലത്തിനു വില കുത്തനെ ഉയരുന്നു. റിയൽ എസ്റ്റേറ്റുകാർ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നു.
ബളാലിൽ ഒരു നല്ല വിഭാഗം ഈ അത്ഭുത എണ്ണയെ തള്ളിപ്പറയുന്നുമുണ്ട്്്. ദിവ്യത്വം വിശ്വസിപ്പിക്കാൻ അടവുകൾ പലതും പയറ്റുന്ന ചിലരുമുണ്ട്. യുക്്്തിവാദികളും വിജിലൻസും വന്നിട്ടും ദിവ്യഎണ്ണയെ തള്ളി പറഞ്ഞില്ലെന്ന് ചിലർ പറയുന്നു. എന്നാൽ വിജിലൻസിന് ഇവിടെ യാതൊരു കാര്യവുമില്ലെന്ന് ആർക്കാണറിയാത്തത്. യുക്തിവാദികളാകട്ടെ ഈ ഭാഗത്തേക്കടുത്താൽ നാട്ടുകാർ തല്ലിയോടിക്കുമെന്നുറപ്പ്. ഇവിടത്തെ എണ്ണമാഹാത്മ്യവും രോഗശാന്തിയുമൊക്കെ വാമൊഴിയിലൂടെ പ്രചരിപ്പിക്കാൻ സംഘടിത ശ്രമമുണ്ട്. ആഴത്തിലേക്കിറങ്ങിച്ചെല്ലാൻ അവരൊട്ടു സമ്മതിക്കുകയുമില്ല.
ഒരിക്കലും വറ്റില്ലെന്ന് അവകാശപ്പെടുന്ന ദിവ്യഎണ്ണ ഭക്്തജനങ്ങൾക്ക് കൊടുത്തുകൊണ്ടിരിക്കെ ഒരിക്കൽ തീർന്നു പോയിരുന്നു. അന്ന് പലരും എണ്ണ കിട്ടാതെയാണ് മടങ്ങിയത്. വെള്ളരിക്കുണ്ടിൽ നിന്നും ക്യാനുകളിൽ ഒരു വൈദികൻ എണ്ണ കൊണ്ടു വരുന്നതായും നാട്ടുകാരിൽ ചിലർ പറയുന്നുണ്ട്. എണ്ണ വരുന്നു എന്നു പറയുന്ന തിരു സ്വരൂപം വച്ച മേശയും അതിന്റെ ചുറ്റുപാടുകളും തുറന്നിടാനും പരിശോധിക്കപ്പെടാനും സംഘാടകർ തയാറായാൽ അതോടെ തീരും ബളാൽ മാതാവിന്റെ അദ്ഭുതക്കാഴ്ചകളെന്നു നാട്ടുകാരിൽ നല്ലൊരു വിഭാഗം രഹസ്യം പറയുന്നു. അതു പുറത്തുപറയാൻ അവർക്കു ഭയമാണ്. അവരെ ഒറ്റപ്പെടുത്താൻ സംഘടിത ശക്തി രംഗത്തിറങ്ങും.
കേരളത്തലങ്ങോളമിങ്ങോളം ഇത്തരം അദ്ഭുതപ്രവൃത്തികൾ അരങ്ങേറാറുണ്ട്. കുറെക്കാലത്തേക്ക് ഭക്തർ അതു വിശ്വസിക്കും. കുറെക്കഴിയുമ്പോൾ അതിന്റെ ദുരൂഹത തുറന്നു കാട്ടപ്പെടും, അതോടെ വിശ്വാസികൾ അതു മറക്കുകയും ചെയ്യും. ഇന്നുവരെ ഇമ്മാതിരി അദ്ഭുതകേന്ദ്രങ്ങൾക്ക് ഏറെ ആയുസുണ്ടായിട്ടില്ല. ഇതു നന്നായി അറിയുന്ന സഭാധികാരികൾ ഇതിൽനിന്നു മുതലെടുപ്പ് നടത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും എതിർക്കപ്പെടേണ്ടതാണ്. നമ്മുടെ ഭക്തിയെയും വിശ്വാസത്തെയും വികലമാക്കുന്നതിനാണ് കൂട്ടുനിൽക്കുന്നതെന്ന് അവർ മനസിലാക്കണം.
(അവസാനിച്ചു)
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍