ഓട്ടോ ഓടിച്ചിരുന്നവനെയും കൂലിപ്പണിക്കാരനെയും ഒരു തമിഴ്നാട്ടുകാരൻ നന്നായി പറ്റിച്ചു, ദാറ്റ്സാൾ; റാന്നിയിലെ യുറേനിയം കഥയുടെ പിന്നിൽ ഇത്ര മാത്രമേയുള്ളൂവെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം; സാമ്പത്തിക നഷ്ടമുണ്ടാകാത്തത് ആരുടെയോ ഭാഗ്യം; എങ്കിലും പൂർണമായ സ്ഥിരീകരണമില്ലാതെ കസ്റ്റഡിയിൽ ഉള്ളവരെ വിടില്ല
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: റാന്നിയിലെ യുറേനിയം കഥ കഴമ്പില്ലാത്തത് ആകാമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ബോംബ് സ്ക്വാഡ് പരിശോധിച്ച ശേഷം, യുറേനിയമെന്ന് കസ്റ്റഡിയിലുള്ള യുവാക്കൾ പറയുന്ന സാധനത്തിന് റേഡിയേഷൻ ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. യുറേനിയം കൈവശം ഉണ്ടെന്ന് വെളിപ്പെടുത്തി പൊലീസിനു കാണിച്ചു കൊടുത്ത റാന്നി വലിയകുളം മഠത്തിൽകാവിൽ സുനിൽ (46), സുഹൃത്ത് വലിയകുളം കണികുന്നത്ത് പ്രശാന്ത്(32) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഇവർ കാണിച്ചു കൊടുത്ത കറുത്ത നിറമുള്ള പൊടി പൊലീസിനെ വലച്ചു. ഇത് യുറേനിയമല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. കൂടുതൽ വിദഗ്ധ പരിശോധന നടത്തും. ഞായറാഴ്ച രാത്രി പത്തരയോടെ പ്രശാന്താണ് പൊലീസ് കൺട്രോൾ റൂം നമ്പറായ 112 ലേക്കു വിളിച്ച് യുറേനിയം കൈവശമുണ്ടെന്ന വിവരം നൽകിയത്. അതീവ സുരക്ഷാ പ്രാധാന്യമുള്ള യുറേനിയം വീട്ടിൽ സൂക്ഷിക്കുന്നുവെന്ന വിവരം ലഭിച്ചയുടൻ ഫോൺ നമ്പർ പരിശോധിച്ച് പൊലീസ് റാന്നി വലിയകുളത്തെ പ്രശാന്തിന്റെ വീട് രാത്രിയിൽ തന്നെ കണ്ടെത്തുകയായിരുന്നു.
വീട്ടിലെത്തിയ പൊലീസിന് സിറിഞ്ചു പോലെയുള്ള കുപ്പിയിൽ സൂക്ഷിച്ചിരുന്ന പദാർഥം പ്രശാന്ത് കാണിച്ചു കൊടുത്തു. തന്റെ പക്കൽ 30 ഗ്രാമും സുഹൃത്തും അയൽവാസിയുമായ സുനിലിന്റെ പക്കൽ 20 ഗ്രാമും സാധനം ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. പൊലീസ് ഉടൻ തന്നെ സുനിലിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ഇയാൾ വീടിനു സമീപം മണ്ണിൽ കുഴിച്ചിട്ടിരുന്ന 'യുറേനിയ'വും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ തങ്ങൾ വിൽപ്പനയ്ക്കു സൂക്ഷിച്ചതാണ് യുറേനിയം എന്നു യുവാക്കൾ പറഞ്ഞു. ഗ്രാമിന് പത്തു ലക്ഷം രൂപ വരെ വില ലഭിക്കുമെന്നു പറഞ്ഞ് തമിഴ്നാട്ടിൽ നിന്നാണ് സാധനം എത്തിച്ചതെന്ന് ഇവർ പറഞ്ഞു. തമിഴ്നാട് സ്വദേശിയും മല്ലപ്പള്ളിയിൽ താമസക്കാരനുമായ വിജയകുമാർ എന്നയാളായിരുന്നു ഇടനിലക്കാരൻ.
ഒമ്പതു മാസം മുമ്പ് മൂവരും കാറിൽ കൂടംകുളത്തിന് 27 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്തു ചെന്നാണ് സാധനം വാങ്ങിയത്. പ്രതിഫലമായി ഒന്നും നൽകിയില്ലെന്നും വിൽപ്പന നടത്തിയ ശേഷം പണം നൽകിയാൽ മതിയെന്നുമായിരുന്നത്രെ കരാർ. ആദ്യം സാധനം ഇറിഡിയം ആണെന്നു പറഞ്ഞെങ്കിലും പിന്നീടാണ് യുറേനിയം ആണെന്നും ഗ്രാമിന് പത്തുലക്ഷം രൂപ വരെ കിട്ടുന്നതാണെന്നും ഇടനിലക്കാർ പറഞ്ഞതെന്നും യുവാക്കൾ പൊലീസിനോടു പറഞ്ഞു. യുറേനിയം ആണെന്നു സാക്ഷ്യപ്പെടുത്തുന്ന രണ്ട് സർട്ടിഫിക്കറ്റുകളും ഇവരിൽ നിന്നും കണ്ടെടുത്തു. എന്നാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പേരിലുള്ള ഈ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കരുതുന്നു.
പ്രശാന്തിന്റെ മാതാവ് ദീർഘനാൾ ജയ്പ്പൂരിൽ രസതന്ത്ര അദ്ധ്യാപിക ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്റെ കൈവശം യുറേനിയം ഉണ്ടെന്ന കാര്യം ഞായറാഴ്ച രാത്രി പ്രശാന്താണ് മാതാവിനെ അറിയിച്ചത്. യുറേനിയത്തിന്റെ ഗുണദോഷങ്ങൾ അറിയാവുന്ന മാതാവാണ് ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന സാധനമാണെന്നും അപകടകരമായ പദാർത്ഥം പൊലീസിനെ ഏൽപ്പിച്ച് തലയൂരാൻ നിർദ്ദേശിച്ചതും. ഇതിൻ പ്രകാരമാണത്രെ പ്രശാന്ത് പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചത്.
യുവാക്കളിൽ നിന്നും കണ്ടെടുത്ത സാധനം യുറേനിയം ആണോ എന്ന് അറിയാൻ ചവറ കെഎംഎംഎല്ലിനെ സമീപിച്ചെങ്കിലും അവർ പരിശോധനയ്ക്ക് തയാറായില്ല. ഇന്നലെ വൈകുന്നേരം ആറരയോടെ തിരുവനന്തപുരത്തു നിന്നും ബോംബ് സ്ക്വാഡ് വലിയകുളത്ത് പ്രശാന്തിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ഇതിൽ കണ്ടെടുത്ത സാധനത്തിന് റേഡിയേഷൻ ഇല്ലെന്നു മനസിലായി. ഇന്ന് കളമശ്ശേരി ഇന്ത്യൻ റെയർ എർത്തിൽ നിന്നും വീണ്ടും സംഘം എത്തി പരിശോധന നടത്തിയാലേ വിവാദ പദാർത്ഥം യുറേനിയം ആണോ എന്നു മനസിലാക്കാൻ കഴിയൂ.
ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ ജോസ് കൂടംകുളം ആണവനിലയത്തിലെ വിദഗ്ധരുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. യുറേനിയം ഇന്ത്യയിൽ ഒരിടത്തും സംസ്കരിക്കുന്നില്ലെന്നും ഉൽപാദിപ്പിക്കുന്നില്ലെന്നുമാണ് അവർ അറിയിച്ചത്. കൂടംകുളം ആണവ റിയാക്ടറിന് ഉപയോഗിക്കുന്ന യുറേനിയം റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. പ്രകൃതിദത്ത യുറേനിയം മണ്ണിൽ കാണപ്പെടുന്നുണ്ട്. അതാണെങ്കിലും പരിശോധനയിലൂടെ മാത്രമേ അറിയാൻ കഴിയൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
യുറേനിയവുമായി യുവാക്കൾ പിടിയിലായെന്ന വാർത്ത വിശ്വസിക്കാനാകാത്ത നിലയിലാണ് വലിയകുളത്തുകാർ. യുറേനിയം എന്തെന്ന് അറിയാത്ത ബഹുഭൂരിപക്ഷം ആളുകൾ താമസിക്കുന്ന ഗ്രാമത്തിൽ പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കൾ അതിന്റെ വിൽപ്പനക്കാർ ആയി എന്ന വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്.ഒമ്പതു മാസമായി ഈ വിവാദ സാധനം കണികുന്നത്തു പ്രശാന്തിന്റേയും മഠത്തിൽ കാവിൽ സുനിലിന്റേയും വീട്ടിൽ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞതോടെ നാട്ടുകാരുടെ ആശങ്കയും വർദ്ധധച്ചു. കണ്ടെടുത്ത പദാർത്ഥം യുറേനിയം ആണെന്നുള്ളതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെങ്കിലും യുറേനിയം മൂലമുള്ള ഗുണദോഷങ്ങൾ ഇപ്പോൾ നാട്ടിൽ ചർച്ചാ വിഷയമാണ്.
സ്വന്തമായി ഓട്ടോറിക്ഷയുള്ള പ്രശാന്ത് അത് ഓടിക്കാൻ പോകാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സുനിൽ കൂലിപ്പണിക്കാരനാണ്. മാതാവും പ്രശാന്തും മാത്രമാണ് കണികുന്നത്തു വീട്ടിൽ താമസം. പ്രശാന്തിന്റെ പിതാവിന് തിരുവനന്തപുരത്ത് വെൽഡിങ് വർക്ക് ഷോപ്പ് ആണെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരുമായി അധികം സമ്പർക്കം ഇല്ലാതിരുന്ന പ്രശാന്തിനെപ്പറ്റി അത്ര നല്ല അഭിപ്രായമല്ല നാട്ടുകാർക്കുള്ളത്. സംശയങ്ങൾ പലതും അവർ പറയുന്നുണ്ടെങ്കിലും ഒന്നിനും തെളിവുമില്ല. സ്വർണ്ണ ചേന, റൈസ്പുള്ളർ തുടങ്ങി ഏതെങ്കിലും തട്ടിപ്പു സംഘത്തിൽ ഇവരും കണ്ണികളാണോ എന്നും നാട്ടുകാർ സംശയിക്കുന്നു.
യുവാക്കളുടെ മൊഴിയും ഇത് ശരിവയ്ക്കുന്നതാണ്. സാധനം നാട്ടിലെത്തിച്ച് പ്രശാന്ത് 30 ഗ്രാമും സുനിൽ 20 ഗ്രാമും പായ്ക്കറ്റുകളിലാക്കി കുപ്പിക്കുള്ളിൽ സൂക്ഷിക്കുകയായിരുന്നു. സാധനം യുറേനിയം ആണെന്നു തെളിയിക്കുന്നതിന് ഐഐടിയുടേതെന്ന് കാണിക്കുന്ന രണ്ടു സർട്ടിഫിക്കറ്റുകളും ഇടനിലക്കാർ യുവാക്കൾക്കു നൽകിയിരുന്നു. പലരും യുറേനിയം വാങ്ങാൻ യുവാക്കളെ സന്ദർശിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ. വില കുറച്ചു പറഞ്ഞതിനാലാണ് കച്ചവടം നടക്കാതിരുന്നതെന്നും ഏറ്റവും ഒടുവിൽ വന്നയാൾ 2,85000 രൂപാ വില സമ്മതിച്ചതായും യുവാക്കൾ പറഞ്ഞതായി പൊലീസും സൂചന നൽകി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍