ദമ്പതികൊലക്കേസിൽ നിർണായക തെളിവുകൾ കണ്ടില്ലെന്ന് വരുത്തി തീർത്ത ലോക്കൽ പൊലീസ്; പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ച ക്രൈം ബ്രാഞ്ച്; കുറ്റവാളിയല്ലെന്ന് പ്രഖ്യാപിക്കുന്ന സിബിഐ; ഹൈക്കോടതിയെ വീണ്ടും സമീപിക്കുമ്പോൾ ജീവൻ നഷ്ടപ്പെട്ടവർക്ക് നീതി കിട്ടണേ എന്ന പ്രാർത്ഥന മാത്രമെന്ന് മകൾ ഡോ ജിക്കി ജോർജ്
എം എസ് സനിൽ കുമാർ
തിരുവനന്തപുരം:ഇട്ടിയപ്പാറ ഇരട്ടക്കൊലക്കേസിൽ ലോക്കൽ പൊലീസ് ആദ്യം മുതൽ ജാഗ്രതക്കുറവ് കാണിച്ചത് ആർക്ക് വേണ്ടിയെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ഈ ജാഗ്രതക്കുറവ് ശരിവച്ച ഹൈക്കോടതി 2017 ഡിസംബർ 22 നാണ് കേസിന്റെ അന്വേഷണം സിബിഐക്ക് വിടുന്നത്. 2014 ഡിസംബർ 14 നാണ് എഴുപത് വയസ്സ് പിന്നിട്ട ജോർജ് ജോണും ഭാര്യ കുഞ്ഞൂഞ്ഞമ്മയും അതിദാരുണമായി കൊല്ലപ്പെട്ടത്. കൃത്യം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്.
കൊല്ലപ്പെട്ട ജോർജ് ജോണിന്റെ സഹോദരൻ ജോർജ് തോമസും ജോർജ് ജോണിന്റെ വാടകക്കാരനായ രശ്മിയും അറിയിച്ചതനുസരിച്ച് സംഭവ സ്ഥലത്ത് എത്തിയ റാന്നി പൊലീസ് മുൻവിധിയോടെയാണ് അന്വേഷണത്തിന് കരുക്കൾ നീക്കിയത്. ഇത് മനസ്സിലാക്കിയ മകൾ ഡോ ജിക്കി ജോർജും ബന്ധുക്കളും അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. തുടർന്ന് അന്വേഷണത്തിൽ നിന്ന് ആരോപണ വിധേയരായ റാന്നി സിഐ, എസ് ഐ എന്നിവരെ ഒഴിവാക്കി തിരുവല്ല ഡിവൈഎസ്പി ആയിരുന്ന തമ്പി എസ് ദുർഗാദത്തിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
അന്വേഷണം നാട്ടിലുള്ളവരിലേക്കും അതിഥി തൊഴിലാളികളിലേക്കും നീണ്ടു. ജോർജ് ജോൺ വാടകയ്ക്ക് നൽകിയിരുന്ന കടമുറികളിൽ ഒന്നിൽ ടൈൽസ് കടയാണ് പ്രവർത്തിച്ചിരുന്നത്. അവിടെ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശി ഫക്രുദീൻ ജോലി മതിയാക്കി നാട്ടിലേക്ക് തിരികെ പോയിരുന്നു. എന്നാൽ ഇരട്ടക്കൊലപാതകം നടക്കുന്ന ദിവസവും അതിനു മുന്നേയുള്ള രണ്ട് ദിവസങ്ങളിലും ഫക്രുദീന്റെ ഫോൺ ഇട്ടിയപ്പാറ ടവർ പരിധിയിൽ പ്രവർത്തിച്ചിരുന്നു എന്ന് മാത്രമല്ല കൊല്ലപ്പെട്ട ജോർജ് ജോണിനെ ഫക്രുദീൻ വിളിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. ഇതാണ് ഫകുദീന്റെ അറസ്റ്റിലേക്ക് പൊലീസിനെ നയിച്ചത്.
ജോർജ് ജോണിൽ നിന്ന് നിരവധി പേർ പണം കടമായി വാങ്ങിയിരുന്നു. ചിലരൊക്കെ തിരികെ നൽകുകയും ചെയ്തിട്ടുണ്ട്. ആ വഴിക്കും പൊലീസ് അന്വേഷണം നീണ്ടു. ഫക്രുദീൻ ജോർജ് ജോണിൽ നിന്ന് കൈക്കലാക്കിയ കണക്കുകൾ ഉൾപ്പെടെയുള്ള ഫോൺ ബുക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. ബുക്ക് നശിപ്പിക്കാൻ ശ്രമിച്ചെന്ന് ഫക്രുദീൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
ഫക്രുദീന്റെ മൊഴി അനുസരിച്ചാണ് കൊലപാതകത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പങ്കുണ്ടെന്ന് പൊലീസ് മനസ്സിലാക്കുന്നത്.തുടർന്ന് ഉത്തർപ്രദേശ് സ്വദേശികളായ സമീർ അലി, ഇല്യാസ് അലി എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ജോർജ് ജോണിന് നേരെ രണ്ട് തവണ നിറയൊഴിച്ചെന്ന് ഫക്രുദീൻ മൊഴി നൽകിയതോടെയാണ് ആദ്യം കേസ് അന്വേഷിച്ച റാന്നി സിഐ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തുകയും വീടിന്റെ അലമാരിയുടെ മുകളിൽ തന്നെ തിരികെ വയ്ക്കുകയും ചെയ്ത നാടൻ തോക്ക് നിർണായക തെളിവാകുന്നത്.
കേസിൽ ലോക്കൽ പൊലീസ് നടത്തിയ അന്വേഷണവും നിഗമനങ്ങളും അപ്പാടെ തെറ്റെന്ന് തെളിയിക്കുന്നതായിരുന്നും ക്രൈം ബ്രാഞ്ച് അന്വേഷണവും കണ്ടെത്തലുകളും. കുഞ്ഞൂഞ്ഞമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജോർജ് ജോൺ സ്വയം കഴുത്തറുത്ത് മരിച്ചുവെന്നായിരുന്നു ലോക്കൽ പൊലീസ് ആദ്യം മാധ്യമങ്ങളോട് വിശദീകരിച്ചത്. എന്നാൽ ഇത് തെറ്റായ നിഗമനമായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. പോസ്റ്റ് മോർട്ടം റിപ്പോർട്ടും വീട്ടിൽ നിന്ന് കണ്ടെത്തിയ തോക്കും ക്രൂരമായ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു.
തോക്ക് നിർണായക തെളിവാകുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടും റാന്നി സിഐ തോക്കിന്റെ കാര്യം ഗൗരവത്തിൽ കാണാത്തത് ഇന്നും നീഗൂഢമായിത്തന്നെ തുടരുന്നുണ്ട്. മൂന്ന് പ്രതികളെ പിടികൂടിയ പൊലീസ് സംഘം കേസിൽ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. നാട്ടിലെ ചിലരിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശ്രമിച്ചിരുന്നു.
എന്നാൽ പൊലീസ് നിഗമനങ്ങൾ കേട്ട് ആകെ തളർന്ന ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കുകയും സിബിഐ അന്വേഷണം എന്ന ആവശ്യം നേടിയെടുക്കുകയും ചെയ്തു. നിർഭാഗ്യ വശാൽ കേസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ സിബിഐ സംഘത്തിന് നാളിതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.
ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനിടെ ജുഡീഷ്യൽ കസ്റ്റഡിയിലുണ്ടായിരുന്ന സമീർ അലിയും ഇല്യാസ് അലിയും ജാമ്യം നേടി ഒളിവിൽ പോയി.വ്യാജ രേഖ ചമച്ച് പ്രതികൾക്ക് ജാമ്യം നേടികൊടുത്ത അഭിഭാഷകന്റെ പേരിലും പിന്നീട് പൊലീസ് കേസെടുത്തിരുന്നു. കേസിലെ ഒന്നാം പ്രതി ഫക്രുദീനാകട്ടെ വിചാരണ കോടതി വിലക്കിയ തക്കം നോക്കി ജാമ്യം നേടി ഒളിവിൽ പോയി. ഈ സംഭവത്തെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു
രണ്ട് തവണ ജോർജ് ജോണിന് നേരെ വെടിയുതിർത്തെന്നും അത് ലക്ഷ്യത്തിൽ എത്താതിരുന്നതിനെ തുടർന്നാണ് കഴുത്തിലും മറ്റും മുറിവുണ്ടാക്കിയും ശ്വാസം മുട്ടിച്ചും വൃദ്ധ ദമ്പതികളെ വകവരുത്തിയതെന്ന് ഫക്രുദീൻ മൊഴി നല്‍കിയിരുന്നു. ഉത്തർ പ്രദേശിൽ നിന്ന് തോക്കുമായി വന്ന് ജോർജ് ജോണിനെയും കുഞ്ഞൂഞ്ഞമ്മയേയും കൊലപ്പെടുത്താൻ തക്ക വൈരാഗ്യമോ പകയോ ഫക്രുദീന്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ ഇന്നും ആശയക്കുഴപ്പമുണ്ട്.
കൂടാതെ സ്വർണത്തിനും പണത്തിനും വേണ്ടിയായിരുന്നു കൊലപാതകം നടത്തിയതെങ്കിൽ പ്രത്യക്ഷത്തിൽ കണ്ട സ്വർണവും പണവുമല്ലാതെ മറ്റൊന്നും മോഷ്ടിക്കാൻ പ്രതികൾ തയ്യാറാകാതിരുന്നതും സംശയമുണർത്തുന്നുണ്ട്. ചുരുക്കത്തിൽ സിബിഐ സംഘം കേസ് കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ കേസിൽ പുതിയ ട്വിസ്റ്റ് ഉണ്ടാകുമായിരുന്നുവെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഡോ ജിക്കിയും അടുത്ത ബന്ധുക്കളും.
ദാരുണമായ ഇരട്ട കൊലക്കേസ് നടന്നിട്ട് എട്ട് വർഷം കഴിയുന്ന സാഹചര്യത്തിലെങ്കിലും സിബിഐ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കേസിലെ എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടു വരണം. കൊലപാതകം ആസൂത്രണം ചെയ്തവരും പിടിക്കപ്പെടണം. അതിന് സിബിഐ സംഘം കുറ്റവാളികളെ എത്രയും വേഗം പിടികൂടാനുള്ള നടപടികൾ തുടങ്ങണമെന്നാണ് ഡോ ജിക്കിയുടെ ആവശ്യം. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഒരിക്കൽ കൂടി ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഡോ ജിക്കിയും മറ്റ് ബന്ധുക്കളും
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍