കറുത്ത ചരടിൽ താലി കൊരുത്തുകൊച്ചിയിലെ ക്ഷേത്രത്തിൽ മിന്നുകെട്ടിയത് കാമുകിയെ ലൈംഗികമായി ഉപയോഗിക്കാൻ; നാടാർ ക്രിസ്ത്യാനിയായിട്ടും അമ്പലത്തിലെ ചടങ്ങിന് വഴങ്ങിയത് എങ്ങനേയും അഖിലിനെ സ്വന്തമാക്കാൻ മതം മാറാനും തയ്യാറെന്ന സന്ദേശം നൽകാൻ; പ്രശ്നമായത് പ്രായക്കൂടുതലും സ്ത്രീധനം കിട്ടില്ലെന്ന ഭയവും; കൊല്ലപ്പെട്ട ദിവസം യുവതി ഗ്യാങ് റേപ്പിന് വിധേയയാട്ടില്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട്; രാഖിയുടെ കൊലയിലെ യഥാർത്ഥ വില്ലൻ വീട്ടിലെ കഷ്ടപാടു തന്നെ
എം മനോജ് കുമാർ
തിരുവനന്തപുരം: ഫോണിന്റെ മറുതലയ്ക്കൽ നിന്നും കേട്ട തേൻ തുള്ളിപോലുള്ള ശബ്ദവും ഫോട്ടോയും കണ്ടാണ് പട്ടാളക്കാരനായ അഖിൽ രാഖിയുമായി അടുത്തത്. ഫോണിലൂടെ നിരന്തരം നടത്തിയ ഈ സംഭാഷണങ്ങളാണ് ഇവർ തമ്മിലുള്ള അടുപ്പത്തിലേക്കും ശാരീരിക ബന്ധത്തിലേക്കും നയിച്ചത്. രാഖിയെ ഒഴിവാക്കാതിരിക്കാൻ വേണ്ടിയാണ് രാഖി നിർബന്ധിച്ചപ്പോൾ കൊച്ചിയിലെത്തി രാഖിയെ മിന്ന് ചാർത്താനും അഖിൽ തയ്യാറായത്. ഫെബ്രുവരിയിൽ എറണാകുളത്തെ ക്ഷേത്രത്തിൽവച്ചാണ് രാഖിയും അഖിലും രഹസ്യമായി വിവാഹിതരാകുന്നത്. മിന്നു ചാർത്തിയതോടെ ഇവർ ഭാര്യാ-ഭർത്താക്കന്മാർ എന്ന രീതിയിൽ തന്നെയാണ് ജീവിച്ചു പോന്നതും.
പക്ഷെ പേരിനു മിന്നുകെട്ടി എന്നല്ലാതെ രാഖിയെ ഭാര്യയായി സ്വീകരിക്കാൻ അഖിൽ ഒരിക്കലൂം തയ്യറായിരുന്നില്ല. രാഖിയുടെ വീട്ടിലെ പ്രാരാബ്ധവും പ്രായക്കൂടുതലും കണ്ടപ്പോൾ തന്നെ രാഖിയെ ഭാര്യയാക്കുക എന്ന തീരുമാനത്തിൽ നിന്നും അഖിൽ പിന്മാറിയിരുന്നു. പക്ഷെ രാഖിയുമായി ബന്ധം വയ്ക്കാൻ അഖിൽ തീരുമാനിക്കുകയായിരുന്നു. അതിനാണ് രാഖി ജോലി ചെയ്യുന്ന കൊച്ചിയിൽ എത്തുകയും ഒരു ക്ഷേത്രത്തിൽ നിന്ന് അഖിൽ രാഖിയെ വിവാഹം കഴിക്കുകയും ചെയ്തത്. പക്ഷെ ഏത് ക്ഷേത്രത്തിൽ നിന്നാണ് അഖിൽ രാഖിയെ വിവാഹം കഴിച്ചത് എന്ന് പൊലീസിന് നിശ്ചയമില്ല. ഇങ്ങിനെ വിവാഹം കഴിച്ച കാര്യം മൊഴിയിലൂടെ വ്യക്തമാക്കിയ അഖിലിന്റെ കൂട്ടുപ്രതി ആദർശിനും ഇവർ ഏത് ക്ഷേത്രത്തിൽ നിന്ന് വിവാഹിതരായി എന്ന കാര്യം അറിയില്ല. ഇത് ആദർശ് വ്യക്തമാക്കിയിട്ടിട്ടില്ല.
അതേസമയം രാഖി കൊലചെയ്യപ്പെട്ട ദിവസം രാഖി കൂട്ടബലാത്സംഗ വിധേയമായിട്ടില്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. പക്ഷെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പൊലീസ് കാക്കുകയാണ്. അഖിലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ലഡാക്കിലെ സൈനിക കേന്ദ്രത്തിൽ തന്നെയാണ് അഖിൽ ഇപ്പോഴുമുള്ളത്. കൊലപാതക വിവരം നിഷേധിച്ച അഖിലിന്റെ സംസാരം പൊലീസ് തള്ളിക്കളയുകയാണ്. ഏതുകൊലപാതകിയും നടത്തുന്ന അവകാശവാദം തന്നെയാണ് ഇത് എന്നാണ് പൊലീസ് വിലയിരുത്തൽ അതുകൊണ്ട് തന്നെ ഈ അവകാശവാദം പൊലീസ് തള്ളിക്കളയുകയാണ്.
പക്ഷെ രാഹുൽ എവിടെയുണ്ടെന്നുള്ള അന്വേഷണത്തിലാണ് പൊലീസ് ഉള്ളത്. അഖിലിന്റെ സഹോദരനും കൂട്ടുപ്രതിയുമായ രാഹുൽ ആണ് കൊലപാതകത്തിലെ ബുദ്ധികേന്ദ്രം എന്നാണ് പൊലീസ് കരുതുന്നത്. പൂവാർ സ്റ്റേഷനിൽ അഖിലിന്റെ അച്ഛൻ മണിയനെതിരെ കേസുകളില്ല. പക്ഷെ നെയ്യാർഡാം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇവരുടെ വീടുള്ളത്. അതിനാൽ നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ വിളിച്ച് മണിയന്റെ പഴയ ചെയ്തികളും കേസുമൊക്കെ പൂവാർ പൊലീസ് അന്വേഷിക്കുകയാണ്.
രാഖിയുമായി വിവാഹബന്ധം എന്ന രീതിയിൽ അഖിൽ മുന്നോട്ടു പോകുമ്പോൾ തന്നെയാണ് പിന്നീട് അന്തിയൂർക്കോണം സ്വദേശിനിയുമായി വിവാഹനിശ്ചയം നടത്തിയത്. നല്ല സാമ്പത്തികം നോക്കിയാണ് അഖിൽ അന്തിയൂർകോണം സ്വദേശിനി യുമായി വിവാഹം ഉറപ്പിച്ചത്. ഇതറിഞ്ഞതോടെ രാഖി ഉടക്കി. അഖിലിനെ വിളിച്ച് വിവാഹക്കാര്യം പരസ്യപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി.നിരന്തരം പറഞ്ഞു. വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലും രാഖി പോയി. ഇതോടെയാണ് രാഖിയെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാൻ അഖിൽ-രാഹുൽ-ആദർശ് സംഘം തീരുമാനിക്കുന്നത്. ഇതിനായി രാഖിയെ അമ്പൂരിയിലെത്തിക്കാൻ തീരുമാനിക്കുകയും രാഖിയെ കാണാതാകുന്ന ദിവസം 21 നു രാഖിയെ ഇവർ അമ്പൂരിയിൽ എത്തിക്കുകയും ചെയ്തത്. അഖിലിനെ കാണാനായി രാഖി പഴയകടയിൽനിന്നാണ് ബസിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ വന്നിറങ്ങുന്നത്.
പുറത്തിറങ്ങി അക്ഷയ വാണിജ്യ സമുച്ചയം വഴി നടന്ന് അഖിൽ നിർത്തിയിരുന്ന കാറിൽ കയറി. രാഖി നെയ്യാറ്റിൻകര ഡിപ്പോയിൽ വന്നിറങ്ങുന്നതും പുറത്ത് നടന്നുപോകുന്നതുമെല്ലാം സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പൊലീസ് ശരിവയ്ക്കുന്നുമുണ്ട്. കാരണം സിസിടിവി ദൃശ്യങ്ങൾ പതിഞ്ഞ ഈ സമയത്തിനു ശേഷമാണ് രാഖി കൊലചെയ്യപ്പെടുന്നത് എന്ന് പൊലീസ് മറുനാടനോട് പ്രതികരിച്ചിട്ടുണ്ട്. അതേ ദിവസം രാത്രി എട്ടുമണിയോടെയാണ് രാഖി കൊലചെയ്യപ്പെടുന്നത്. കൊലയ്ക്ക് മുൻപും ഇവർ രാഖിയോട് ബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഖി വിസമ്മതിച്ചതോടെയാണ് രാഖിയെ അമ്പൂരിയിലെ വീട്ടിൽ വെച്ച് കൊലപ്പെടുത്തുന്നത്.
രാഖിയെ കൊലപ്പെടുത്താനുള്ള തിരക്കഥ തയ്യാറാക്കിയത് സംഭവത്തിനു നാലുദിവസം മുൻപായിരുന്നു. ഫെബ്രുവരിയിൽ എറണാകുളത്തെ ക്ഷേത്രത്തിൽവെച്ച് രാഖിയും അഖിലും രഹസ്യമായി വിവാഹിതരായെങ്കിലും പിന്നീട് അന്തിയൂർക്കോണം സ്വദേശിനിയുമായി വിവാഹനിശ്ചയം നടത്തി. ഇതറിഞ്ഞ രാഖി പലപ്പോഴായി അഖിലിനെ വിളിച്ച് വിവാഹക്കാര്യം പരസ്യപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി. വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലും രാഖി പോയി. തുടർന്നാണ് അഖിലും രാഹുലും ആദർശും ജൂൺ 18 -ന് നിർമ്മാണത്തിലുള്ള വീട്ടുമുറ്റത്ത് ഒത്തുകൂടി രാഖിയെ ഒഴിവാക്കാനുള്ള തന്ത്രം തയ്യാറാക്കിയത്. ഇതിനായി രാഖിയെ അമ്പൂരിയിലെത്തിക്കാൻ തീരുമാനിക്കുകയും അതിനായി പുതിയ വീടു കാണാൻ ക്ഷണിച്ചു എന്നുമാണ് നിഗമനം. രാഖിയുടെ അവധി കഴിഞ്ഞ് തിരിച്ചുപോകുന്ന 21-ന് വീട്ടിലേക്കു വരാനാണ് അഖിൽ ആവശ്യപ്പെട്ടത്.
രാഖിയും അഖിലും എറണാകുളത്ത് ഒരുക്ഷേത്രത്തിൽ 2019 ഫെബ്രുവരി പതിനഞ്ചിനാണ് വിവാഹിതരായത്. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെത്തിയപ്പോൾ അഖിൽ പുതുതായി നിർമ്മിക്കുന്ന വീട് കാണിച്ചുതരാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയി. വീടിന് സമീപം എത്തിയപ്പോൾ അഖിലിന്റെ സഹോദരൻ രാഹുൽ കാറിൽ കയറി. അയാൾ കഴുത്തുഞെരിച്ചു. ബോധരഹിതയായതോടെ അഖിൽ ഡ്രൈവിങ് സീറ്റിൽനിന്ന് ഇറങ്ങി വന്ന് കയർ കൊണ്ട് കഴുത്തിൽ മുറുക്കി കൊന്നു. വസ്ത്രങ്ങൾ നീക്കിയ ശേഷം കുഴിയിലിട്ട് ഉപ്പ് വിതറി മണ്ണിട്ട് മൂടി. രാഖിയുടെ മുഴുവൻ വസ്ത്രങ്ങളും കത്തിച്ച ശേഷമാണ് പ്രതികൾ സ്ഥലം വിട്ടത്-- പൊലീസ് പറയുന്നു. മുഖ്യ പ്രതി അഖിൽ ആർ നായരെ തേടി പൊലീസ് രണ്ടുസംഘമായി ലഡാക്കിലേക്കും മധുരയിലേക്കും പോയി.
അഖിൽ ജോലി ചെയ്യുന്ന പാരാമിലിട്ടറി വിഭാഗത്തിന്റെ ഡൽഹി ഓഫീസിലെ കമാണ്ടന്റിന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയ കത്തും പൊലീസ് കൈമാറി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍