ലഡാക്കിലെ ക്യാമ്പിൽ നിന്നും ഡൽഹിയിൽ എത്തിച്ച് തിരുവനന്തപുരത്തേക്ക് വിമാനം കയറ്റിയത് സൈന്യവും പൊലീസും തമ്മിലെ ധാരണ പ്രകാരം; പോരാത്തതിന് മകന്റെ വരവ് അച്ഛനും അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചു; കാറിൽ വച്ച് കഴുത്ത് ഞെരിച്ച ശേഷം കെട്ടിടത്തിനുള്ളിൽ കയറ്റി മരണം ഉറപ്പിച്ചെന്ന് സമ്മതിച്ച് അഖിൽ; പടിവീഴാതിരിക്കാൻ നിർത്താതെ ബസ് യാത്ര നടത്തിയെന്ന് രാഹുൽ; അമ്പൂരിയിലെ രണ്ട് കൊലയാളികളും പിടിയിലാകുമ്പോൾ ഇനി അറിയേണ്ടത് കഞ്ചാവ് മണിയനെ എന്ന് പിടികൂടുമെന്ന് മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിൽ കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖിൽ. കാറിൽവച്ച് തർക്കമുണ്ടായപ്പോൾ രാഖിയുടെ കഴുത്തുഞെരിച്ചു ബോധംകെടുത്തുകയായിരുന്നു. വീട്ടിലെത്തിച്ചു കയർ കഴുത്തിൽ മുറുക്കി മരണം ഉറപ്പാക്കിയതായും അഖിൽ മൊഴി നൽകി. കൊല നടത്തിയ ശേഷം അഖിൽ എത്തിയത് ലഡാക്കിലെ സൈനിക കേന്ദ്രത്തിലായിരുന്നു. അവധി കഴിഞ്ഞെത്തിയ പട്ടാളക്കാരനെ പോലെ ജോലിയിൽ ഏർപ്പെട്ടു. ഇതിനിടെയാണ് രാഖിയുടെ കൊലപാകത്തിൽ പൊലീസ് സത്യം കണ്ടെത്തിയത്. ഇതോടെ സൈനിക കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടാൻ അഖിൽ ശ്രമിക്കുമെന്ന സൂചന പൊലീസിന് കിട്ടി. വിവരങ്ങൾ പുറത്തെത്തുന്നതിന് മുമ്പ് തന്നെ ആർമിയെ വിവരങ്ങൾ അറിയിച്ചു. ഇതോടെ അഖിൽ സൈന്യത്തിന്റെ നീരീക്ഷണത്തിലായി. പൊലീസ് ഡൽഹിയിലും എത്തി. ഇതിനിടെ സൈന്യം തന്നെയാണ് അഖിലിനെ പൊലീസിന് കൈമാറിയത്. എന്നാൽ സൈനികനെ പട്ടാളം പൊലീസിന് കൈമാറിയെന്ന നാണക്കേട് ഒഴിവാക്കാൻ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തിൽ അഖിലിനെ അയച്ചു.
രാഖിയെ കൊലപ്പെടുത്തിയ സംഭവത്തിൽ രാഹുലിന്റെയും അഖിലിന്റെയും രക്ഷിതാക്കൾക്ക് പങ്കുണ്ടെന്ന് രാഖിയുടെ അച്ഛൻ രാജൻ പറഞ്ഞു. അഖിലുമായുള്ള ബന്ധം അറിയുന്നത് രാഖിയുടെ കൊലപാതകത്തിനുശേഷം മാത്രമാണെന്നും രാജൻ പറഞ്ഞു. രാഖിയുടെ മരണം കഞ്ചാവ് മണിയനും അറിയാനുള്ള സാധ്യത കൂടുതലാണെന്ന് നാട്ടുകാരും പറയുന്നു. കെട്ടിടത്തിൽ കുഴിയെടുക്കുമ്പോൾ മണിയനും മക്കൾക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ നിഷ്കളങ്കനെ പോലെയാണ് മണിയൻ പൊലീസിന് മുമ്പിൽ പെരുമാറുന്നത്. മക്കളെ പിടികൂടി കൊടുത്തത് താനാണെന്ന് വരുത്താനും ബോധ പൂർവ്വം ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മകൻ തിരുവനന്തപുരത്തേക്ക് വിമാനത്തിൽ വരുന്നതും പൊലീസിനെ അറിയിച്ചതെന്നാണ് വിലയിരുത്തൽ. ഈ കേസിൽ കഞ്ചാവ് മണിയൻ പ്രതിയാകുമോ എ്ന്നതാണ് ഇനി നിർണ്ണായകം. തെളിവും മൊഴിയും കിട്ടിയാൽ മണിയനെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.
ഇതെല്ലാം പൊലീസിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അഖിലിനെ കാത്ത് തിരുവനന്തപുരം പൊലീസ് സ്റ്റേഷനിൽ പൊലീസും നിന്നു. ഇതെല്ലാം അറിയാവുന്ന അഖിലിന്റെ അച്ഛൻ രാജപ്പൻ നായർ എന്ന മണിയനും ഇടപെട്ടു. മണിയനും മകൻ വരുന്നത് പൊലീസിനെ അറിയിച്ചു. അങ്ങനെ അഖിൽ കുടുങ്ങി. കൊലപാതകത്തെ ഞെട്ടലോടെയാണ് സൈന്യം ഏറ്റെടുത്തത്. അതുകൊണ്ട് പൊലീസിൽ നിന്ന് വിവരം ലഭിച്ചതു മുതൽ സൈന്യത്തിന്റെ കരുതൽ തടങ്കലിൽ ആയിരുന്നു അഖിൽ. ഫോൺ ഉപയോഗിക്കാൻ മാത്രമാണ് അഖിലിന് അനുമതിയുണ്ടായിരുന്നത്. കേസിൽ പ്രതിയായതോടെ സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തിയാക്കി അഖിലിനെ പട്ടാളം പുറത്താക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് ശനിയാഴ്ച രാത്രിയാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനു വിധേയനാക്കും. അഖിലിന്റെ അച്ഛൻ രാജപ്പൻ നായരെ കഞ്ചാവ് മണിയെൻ എ്നാണ് അറിയിപ്പെടുന്നത്.
അഖിലിന്റെ സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. രാഹുൽ ശനിയാഴ്ച കുറ്റം സമ്മതിച്ചു. രാഖിയെ കൊല്ലുന്നതിനു മുൻകൂട്ടി തീരുമാനിച്ചിരുന്നെന്നാണു രാഹുൽ പൊലീസിനോടു പറഞ്ഞത്. ഇതിനു പിന്നാലെയാണ് കേസിലെ മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഖിലിനെക്കുറിച്ചു നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. മലയിൻകീഴിലെ ഒളിയിടത്തിൽനിന്നാണു രാഹുലിനെ പിടികൂടിയത്. കൊലയ്ക്ക് ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. പിടിയിലായ രാഹുലുമായി പൊലീസ് സംഘം കാർ കണ്ടെത്തിയ തൃപ്പരപ്പിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കാറിൽനിന്ന് ഫൊറൻസിക് വിദഗ്ദ്ധർ തെളിവുകൾ ശേഖരിച്ചു.
രാഖിയെ കൊലപ്പെടുത്താൻ അഖിലും സഹോദരൻ രാഹുലും ഉപയോഗിച്ച കാർ തൃപ്പരപ്പ് സ്വദേശിയായ രതീഷ് എന്ന സൈനികന്റേത് ആയിരുന്നു. സംഭവത്തിനുശേഷം ഉടമയുടെ വീടിനു സമീപം കൊണ്ടിട്ട കാർ പൊലീസ് കണ്ടെത്തി. ഈ കാറിലാണ് രാഖിയെ നെയ്യാറ്റിൻകരയിൽനിന്നു കൂട്ടിക്കൊണ്ടുവന്നത്. പിന്നീട് ഈ കാറിൽെവച്ചാണ് അഖിൽ, രാഖിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു രതീഷിന് പട്ടാളത്തിൽ ജോലി കിട്ടിയിട്ട് 10 വർഷമായി. നാലുവർഷം മുമ്പ് ജോലിയിൽ പ്രവേശിച്ച അഖിൽ അവിടൈവച്ചാണ് രതീഷിനെ പരിചയപ്പെടുന്നത്. രതീഷിന് കൊലപാതകത്തെ കുറിച്ച് അറിവില്ലായിരുന്നു. അമ്പൂരിയിൽ നിന്ന് ഇരുപത് കിലോമീറ്റർ അകലെയാണ് തൃപ്പരപ്പ്. പട്ടാളത്തിൽ ജോലി ചെയ്യുമ്പോൾ വളരെ അടുത്ത് താമസിക്കുന്നവർ എന്ന നിലയിലാണ് ഇവർ അടുപ്പത്തിലായത്. അഖിൽ നാട്ടിലെത്തുമ്പോൾ ചിലപ്പോഴൊക്കെ രതീഷിന്റെ കാർ ഉപയോഗിച്ചിരുന്നു. ജോലിസ്ഥലത്തായിരിക്കുന്ന രതീഷ് ഫോണിലൂടെ വിളിച്ചറിയിക്കുന്നതിനെ തുടർന്ന് വീട്ടുകാർ കാറിന്റെ താക്കോൽ അഖിലിനു നൽകുകയാണ് പതിവ്.
വിവാഹനിശ്ചയത്തിനെന്നു പറഞ്ഞാണ് മാസങ്ങൾക്ക് മുമ്പൊരിക്കൽ കാർ കൊണ്ടുപോയത്. അഖിലും ചേട്ടൻ രാഹുലുമായി ബൈക്കിലെത്തിയശേഷം ഒരാൾ കാറെടുക്കുകയും മറ്റേയാൾ ബൈക്കിലും മടങ്ങി. ജൂൺ19-നാണ് രണ്ടാമതായി തൃപ്പരപ്പിലെത്തി കാറെടുത്ത് പോയത്. അഖിലും ചേട്ടൻ രാഹുലുമാണ് പോയത്. വീട്ടിലെ ചില ആവശ്യങ്ങൾക്ക് കാർ വേണമെന്നും ജൂൺ 27-ന് മുമ്പ് കാർ തിരികെ എൽപ്പിക്കാമെന്നും പറഞ്ഞാണ് കാർ കൊണ്ടുപോയത്. അഖിൽ അവധി കഴിഞ്ഞ് മടങ്ങിയതിനു രണ്ടുദിവസം കഴിഞ്ഞ് സഹോദരൻ രാഹുലാണ് കാർ തൃപ്പരപ്പിൽ കൊണ്ടിട്ടത്. ജൂൺ 21 മുതലാണ് രാഖിയെ കാണാതായത്. കഴിഞ്ഞ ദിവസങ്ങളിലാണ് അഖിലിന്റെ വീട്ടിൽ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിലൂടെ അറിഞ്ഞതെന്നും രതീഷിന്റെ വീട്ടുകാർ പറഞ്ഞു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വെള്ളി നിറത്തിലുള്ള കാർ അഖിൽ ഉപയോഗിച്ചിരുന്നത് കണ്ടിട്ടുണ്ടെന്നും നാട്ടുകാരും പറഞ്ഞു.
രാഖിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൂവാർ പൊലീസ് ഒരാഴ്ചമുമ്പ് രാഹുലിനെയും അച്ഛനെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് കേസിലെ രണ്ടാംപ്രതി രാഹുൽ ഒളിവിൽപ്പോയത്. ഇതോടെ കുടുങ്ങുമെന്ന് അഖിലിനും മനസ്സിലായി. അപ്പോഴേക്കും തന്നെ സൈന്യത്തിന് പൊലീസിൽ നിന്നും നിർദ്ദേശം പോയിരുന്നു. രാഖിയെ കാണാനില്ലെന്ന അച്ഛൻ രാജന്റെ പരാതിയിൽ പൂവാർ പൊലീസ് രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിൽ രാഖിയുടെ ഫോൺ അവസാനം പ്രവർത്തിച്ചത് അമ്പൂരി ടവർ ലൊക്കേഷനുകീഴിൽ അഖിലിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽവച്ചാന്നെന്ന് കണ്ടെത്തി. തുടർന്നാണ് രാഹുലിനെയും അച്ഛൻ രാജപ്പൻനായരെയും രണ്ട് ബന്ധുക്കളെയും എസ്ഐ. ആർ. സജീവ് ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. രാഖിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പായ ശേഷമാണ് രാഹുൽ ഒളിവിൽപ്പോയത്.
ഇതിനുശേഷം ഇയാൾ നിരന്തരം ബസ് യാത്രയിലായിരുന്നു. ഇടയ്ക്ക് കണ്ണൂർവരെ യാത്രചെയ്തു. കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, തൃശ്ശൂർ എന്നിവിടങ്ങളിൽ തങ്ങി. തിരികെ വരുമ്പോൾ മലയിൻകീഴിൽവെച്ച് പൊലീസ് പിടികൂടുകയായിരുന്നു. പിടികൂടുമ്പോൾ ഇയാളുടെ കൈയിൽ വസ്ത്രങ്ങളുള്ള ബാഗുണ്ടായിരുന്നു. അഞ്ചുമാസംമുമ്പ് വീട്ടുകാർ അറിയാതെ രാഖിയെ എറണാകുളത്ത് ഒരു ക്ഷേത്രത്തിൽവെച്ച് അഖിൽ വിവാഹം കഴിച്ചിരുന്നു. ഇതിനുശേഷം മറ്റൊരു യുവതിയുമായി അഖിലിന്റെ വിവാഹനിശ്ചയം നടന്നതറിഞ്ഞ രാഖി യുവതിയുടെ വീട്ടിൽപോയി അഖിലുമായുള്ള ബന്ധം പറഞ്ഞു.
വിവാഹക്കാര്യം സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും രാഖി പറഞ്ഞു. തുടർന്നാണ് മൂന്നുപ്രതികളും അഖിലിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽവെച്ച് കഴിഞ്ഞ മാസം 18-ന് കൊലപാതകത്തിനു പദ്ധതി തയ്യാറാക്കിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്