Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഗ്നമേനിയിലെ ചിത്രരചനാ വിവാദത്തിൽ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ രാഷ്ട്രീയ ഒത്തുകളിയുണ്ടെന്ന് പരാതി; പൊലീസിന് കണ്ടെത്താനാകുന്നില്ലെന്ന് പറയുമ്പോഴും ന്യൂസ് ചാനലുകളിൽ പ്രതികരണവുമായി വിവാദ നായിക

നഗ്നമേനിയിലെ ചിത്രരചനാ വിവാദത്തിൽ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ രാഷ്ട്രീയ ഒത്തുകളിയുണ്ടെന്ന് പരാതി; പൊലീസിന് കണ്ടെത്താനാകുന്നില്ലെന്ന് പറയുമ്പോഴും ന്യൂസ് ചാനലുകളിൽ പ്രതികരണവുമായി വിവാദ നായിക

എസ് രാജീവ്

തിരുവല്ല: ശബരിമല കയറി ഹുങ്ക് കാട്ടിയപ്പോഴും അർദ്ധ നഗ്നനായി മത്തിക്കറിയുണ്ടാക്കിയപ്പോഴും ചങ്ക് പോലെ കൂടെ നിന്ന സഖാക്കളടക്കമുള്ളവർ നഗ്നമേനിയിലെ ചിത്രരചനാ വിവാദത്തിൽ ഒപ്പമുണ്ടാവില്ലെന്ന് ഉറപ്പായതോടെ മുൻകൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ നില പരുങ്ങലിൽ. ജുവനൈയിൽ ജസ്റ്റിസ് ആക്ടിനും ഐ ടി ആക്ടിനും പിന്നാലെ പോക്സോ കൂടി ചുമത്തിയതിന് പിന്നാലെ തപ്പി നടക്കുന്നുവെന്ന് പൊലീസ് പറയുന്ന പ്രതി രഹ്ന ഫാത്തിമ പ്രമുഖ മലയാളം ന്യൂസ് ചാനലിന്റെ ന്യൂസ് അവറിൽ പങ്കെടുത്ത് ദിവസം ഒന്ന് പിന്നിട്ടുമ്പോഴും അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ രാഷ്ട്രീയ ഒത്തുകളിയുണ്ടെന്നതടക്കമുള്ള തരത്തിൽ ഡിജിപിക്ക് നൽകിയ പരാതിയാണ് രഹ്നയുടെ നില കൂടുതൽ പരുങ്ങലിലാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇക്കാലമത്രയും വിവാദ മല ചവിട്ടലിൽ അടക്കം രഹ്നയ്ക്ക് പിന്തുണയേകിയിരുന്ന സി പി എം നേതാക്കൾ പോലും സംഭവത്തിലിടപെടാതെ പിൻ വലിയുന്നത്. സ്വന്തം നഗ്ന ശരീരത്തിൽ മക്കൾ ചേർന്ന് നടത്തുന്ന ചിത്ര രചനാ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ നടപടി നേരിടുന്നതിനിടെ ഒളിവിൽ പോയ രഹ്ന ഫാത്തിമ പ്രമുഖ ചാനലിന് നൽകിയ ലൈവും രഹ്നയ്ക്ക് കുരുക്കാകുമെന്ന് സൂചന.

പോക്സോ വകുപ്പിൽ ഉൾപ്പെടുന്ന സെക്ഷൻ 13, 14, 15 എന്നീ വകുപ്പുകൾ കൂടാതെ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷൻ 67,75,120 (ഒ) എന്നീ വകുപ്പുകൾ കൂടി ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പൊലീസ് തേടുന്ന രഹ്ന ഫാത്തിമ പ്രമുഖ മലയാളം ചാനലിന്റെ ന്യൂസ് അവറിൽ പങ്കെടുത്ത് മണിക്കൂറുകൾ പിന്നിടുമ്പോഴും അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്നും വിവാദ വീഡിയോ ഷൂട്ട് ചെയ്ത വ്യക്തിയെ കൂടി പ്രതി ചേർക്കണമെന്നും വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനിടയായതിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്തുകൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ എ വി അരുൺ പ്രകാശ് പൊലീസ് മേധാവി ലോക്നാഥ് ബഹറയ്ക്ക് ഇന്ന് നൽകിയ പരാതിയും രഹ്നയ്ക്ക് കൂടുതൽ കുരുക്കാവും. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്യപ്പെട്ട കേസിലെ പ്രതി ദൃശ്യ മാധ്യമത്തിലൂടെ ലൈവിൽ വന്നതിന് ശേഷവും അറസ്റ്റ് ചെയ്യപ്പെടാതെ പോയ സംഭവത്തിന് പിന്നിൽ പൊലീസിന്റെ കൃത്യ വിലോപമാണ് വെളിച്ചത്ത് വരുന്നതെന്നും അരുൺ കുമാറിന്റെ പരാതിയിൽ പറയുന്നുണ്ട്.

വ്യാഴാഴ്ച രാത്രി പ്രമുഖ മലയാളം ചാനലിലെ ന്യൂസ് അവറിൽ പങ്കെടുത്ത രഹ്നയെ ഇതുവരെയും പിടികൂടാനാകാത്തത് പൊലീസും ഉന്നതരും ചേർന്ന് നടത്തുന്ന ഒത്തുകളിയാണെന്ന ആരോപണമാണ് ഡി ജി പി ക്ക് നൽകിയ പരാതിയിൽ പ്രധാനമായും പറയുന്നത്. കൊച്ചി സൗത്ത് സി ഐ കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രഹ്നയുടെ ഫ്ലാറ്റിൽ നടത്തിയ റെയ്സിൽ കംപ്യൂട്ടറും ചിത്രം വരയ്ക്കാൻ ഉപയോഗിച്ച ബ്രഷുകളും അടക്കം പിടിച്ചെടുത്തിരുന്നു. കോഴിക്കോട്ടുള്ള സുഹൃത്തിനെ സന്ദർശിക്കാർ രഹ്ന പോയിരിക്കുകയാണെന്നാണ് രഹ്നയ ടെ പങ്കാളി മനോജ് ശ്രീധർ റെയ്ഡിനെത്തിയ കൊച്ചി സൗത്ത് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ രഹ്ന കൊച്ചിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനെ സമീപിച്ച് നിയമോപദേശവും തേടിയിട്ടുണ്ട്. തിരുവല്ല പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ക്രിമിനൽ നടപടിക്ക് ഉത്തരവിട്ട് ബാലാവകാശ കമ്മീഷനും രഹ്നയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷനടക്കം കേസെടുത്തതിന് പിന്നാലെയാണ് രഹ്ന ഫാത്തിമ ഒളിവിൽ പോയത്.

പ്രായപൂർത്തിയാകാഞ്ഞ മക്കളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ക്രിമിനൽ നടപടി കൈക്കൊള്ളേണ്ടതാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ബുധനാഴ്ച ഉത്തരവിട്ടിരുന്നു. സംഭവം സംബന്ധിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം കെ. നസീർ ആവശ്യപ്പെട്ടിരുന്നു. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിന് പൊലീസിന്റെ സൈബർവിഭാഗം നടപടി സ്വീകരിച്ചിട്ടുണ്ട്. വീഡിയോയിൽ കാണപ്പെട്ട കുട്ടികളുടെ ജീവിതസാഹചര്യത്തെപ്പറ്റി പത്തനംതിട്ട ജില്ല ശിശു സംരക്ഷണ ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് പത്ത് ദിവസത്തിനകം സമർപ്പിക്കണമെന്നും ബാലാവകാശ കമ്മീഷന്റെ നിർദ്ദേശമുണ്ട്.

കുട്ടികൾക്ക് ശ്രദ്ധയും പരിരക്ഷയും ആവശ്യമാണോയെന്നും പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീ കുട്ടികളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ അവർ തന്നെയാണ്പുറത്ത് വിട്ടതെന്നും വ്യക്തമായ സാഹചര്യത്തിൽ പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റകരമായ പ്രവർത്തനങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടത്അനിവാര്യമാണെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് കൂടി കണക്കിലെടുത്താണ് റെയ്ഡ് അടക്കമുള്ള നടപടികൾക്ക് പൊലീസ് മുതിർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP