Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഖത്തറിൽ നിന്ന് അഞ്ചു വർഷത്തിനിടയിൽ മലബാറിലെ നാലു ജില്ലകളിലേക്ക് ഒഴുകി എത്തിയത് 153 കോടി; ഖത്തർ ഭീകരവാദികളെ സഹായിക്കുന്നുവെന്ന ആരോപണം ഗൾഫ് രാജ്യങ്ങൾ ഉയർത്തവെ പണം പോയത് എങ്ങോട്ടെന്നന്വേഷിച്ച് കേന്ദ്രം

ഖത്തറിൽ നിന്ന് അഞ്ചു വർഷത്തിനിടയിൽ മലബാറിലെ നാലു ജില്ലകളിലേക്ക് ഒഴുകി എത്തിയത് 153 കോടി; ഖത്തർ ഭീകരവാദികളെ സഹായിക്കുന്നുവെന്ന ആരോപണം ഗൾഫ് രാജ്യങ്ങൾ ഉയർത്തവെ പണം പോയത് എങ്ങോട്ടെന്നന്വേഷിച്ച് കേന്ദ്രം

മറുനാടൻ മലയാളി ഡെസ്‌ക്‌

അഞ്ചു വർഷത്തിനിടെ ഖത്തറിൽനിന്നും മലബാർ ജില്ലകളിലേക്കൊഴുകിയത് 153 കോടി രൂപ. കാസർകോട് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലെ എൻജിഒകൾക്കാണ് ഈ പണം ലഭിച്ചത്. ഇതു സംബന്ധിച്ച കണക്കുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇന്റലിജൻസ് ബ്യൂറോ കൈമാറി.

2011 മുതൽ 2016 വരെയുള്ള കണക്കാണ് ഐബി ശേഖരിച്ചത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പണമെത്തിയത്. 44 കോടി രൂപ. മലപ്പുറത്ത് 42 കോടിയും. പണം ചെലവഴിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

മലബാർ ജില്ലകളിൽ 437 എൻജിഒകൾക്ക് വിദേശ പണം സ്വീകരിക്കാനുള്ള അനുമതിയുണ്ട്. കോഴിക്കോട് സലഫി ചാരിറ്റബിൾ ട്രസ്റ്റ്, മലപ്പുറം ഇസ്ലാമിക് മിഷൻ ട്രസ്റ്റ് എന്നിവയുൾപ്പെടെ ഒൻപത് എൻജിഒകൾക്കാണ് ഖത്തറിൽനിന്നും പണം ലഭിച്ചത്. ഖത്തറിലെ സർക്കാർ വകുപ്പുകൾ, ഖത്തർ ചാരിറ്റി, ഹസാൻ ഗ്രൂപ്പ് തുടങ്ങിയവയാണ് കേരളത്തിലെ എൻജിഒകൾക്കു പണം നൽകിയ പ്രധാന സംഘടനകൾ.

വിദ്യാഭ്യാസ മേഖലയിലുൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനത്തിന് വിവിധ മുസ്ലിം രാജ്യങ്ങളും വിദേശ സംഘടനകളും എൻജിഒകൾക്ക് സംഭാവനകൾ നൽകുന്നുണ്ട്. നിയമപരമായാണ് പണം ലഭിച്ചതെങ്കിലും ഖത്തറിന്റെ ഭീകരവാദ ബന്ധവും കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റിലെ വളർച്ചയും പരിഗണിച്ചാണ് വിശദമായ അന്വേഷണത്തിന് ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എൻജിഒകൾ സമർപ്പിച്ച എഫ്സിആർഎ റിട്ടേണുകൾ എൻഫോഴ്‌സ്‌മെന്റും പരിശോധിക്കുന്നുണ്ട്. ഇതിനിടെ രഹസ്യാന്വേഷണ വിഭാഗവും ഈ എൻജിഒകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭീകര സംഘടനകളെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് അറബ് രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനിടെയാണ് കേരളത്തിലേക്കു കോടികൾ ഒഴുകിയെന്ന കണക്ക് പുറത്തു വന്നിരിക്കുന്നത്. അടുത്തിടെ ഏറ്റവുമധികെ യുവാക്കൾ ഐസിസിൽ ചേർന്നതു കേരളത്തിൽനിന്നാണ്. ഈ സാഹചര്യത്തിലാണ് സന്നദ്ധ പ്രവർത്തനങ്ങൾക്കു നൽകിയ പണം വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നത്. ജൂൺ ഏഴിന് ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് ഇന്റലിജൻസ് ബ്യൂറോ വിശദമായ കണക്കുകൾ ശേഖരിച്ചത്.

ഇതിനിടെ ഐഎസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരളത്തിൽ 55 പേർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. മലബാർ ജില്ലകളിലാണ് ഐഎസ് പ്രവർത്തനം ശക്തമാക്കിയിരിക്കുന്നത്. വ്യാജപാസ്പോർട്ടിൽ പിടിയിലായി തുർക്കിയിൽനിന്നും നാടുകടത്തപ്പെട്ട ഐഎസ് ഭീകരൻ കണ്ണൂർ സ്വദേശി ഷാജഹാൻ വെള്ളുവക്കണ്ടിയെ ഡൽഹി പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് കേരളത്തിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP