നാട്ടുകാരുടെ കണ്ണിലുണ്ണിയും സൽസ്വഭാവിയും; ദീപേഷുമായി അടുപ്പം തുടങ്ങിയത് ഗൾഫിൽ വച്ച്; തിരിച്ചെത്തി ക്രഷർ യൂണിറ്റിൽ ജോലി ചെയ്തതോടെ കുടുംബവുമായും അടുത്തു; സുഹൃത്ത് ഖത്തറിലേക്ക് മടങ്ങിയപ്പോഴും ഡ്രൈവറായി നാട്ടിൽ തുടർന്നതോടെ കൂട്ടുകാരന്റെ ഭാര്യയുമായും അടുത്തു; ഒന്നുമറിയാതെ വിവാഹം ഉറപ്പിച്ചത് വീട്ടുകാരും; ഉറുമ്പിനെ പോലും നോവിക്കാത്ത സനീഷിന് സ്മിതയെ കൊല്ലാനാകില്ലെന്ന് ഉറച്ച് വിശ്വസിച്ച് കരിക്കോടുകാർ; പുത്തൂരിലെ സത്യം തെളിയിക്കാൻ പൊലീസും
മറുനാടൻ മലയാളി ബ്യൂറോ
പുത്തൂർ: നാട്ടിലും വീട്ടിലുമൊന്നും ഒരു എതിരഭിപ്രായവുമില്ല സനീഷിനെക്കുറിച്ച്. ഒരു ഉറുമ്പിനെ പോലും നുള്ളി നോവിക്കാത്തയാൾ എന്ന വിശേഷണവും. എന്നിട്ടും ആരും അറിയാതെ സനീഷ് എടുത്ത് ചാടിയത് വൻ ദുരന്തത്തിലേക്ക്. അവിഹിതം മരണത്തിലേക്കുള്ള ചുവടായി മാറിയപ്പോൾ സനീഷിനൊപ്പം ഇല്ലാതാകുന്നത് ഉറ്റ സുഹൃത്തിന്റെ ഭാര്യയും. സ്മിത മരിച്ചപ്പോൾ അനാഥരാകുന്നത് സ്മിതയുടെ രണ്ടു മക്കളും. സനീഷിന്റെ മരണവാർത്ത വരുമ്പോൾ, ഒപ്പം വന്ന സ്മിതയുടെ മരണവാർത്ത കൂടി അറിഞ്ഞപ്പോൾ സനീഷിന്റെ നാടായ കരിക്കോട് നടുങ്ങുകയാണ്. ഒന്നും വിശ്വസിക്കാനാകാതെ അവസ്ഥയിലാണ് സനീഷിന്റെ കുടുംബവും നാട്ടുകാരും.
സത്സ്വഭാവിയായി എല്ലാവരും കരുതിയിരുന്ന സനീഷ് ഈ അടുപ്പത്തിലേക്ക് എങ്ങിനെ വന്നുപെട്ടുവെന്നു സനീഷിനെ അറിയുന്ന ആർക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇരട്ടമരണങ്ങൾ നാടിനെ നടുക്കി. കൊല്ലം പുത്തൂരിലെ രണ്ടു മരണങ്ങളും ആത്മഹത്യ എന്ന നിലയിലേക്ക് പൊലീസ് അന്വേഷണം നീങ്ങുമ്പോൾ അത് സനീഷിന്റെ വീട്ടുകാർക്ക് ആശ്വാസമാവുകയാണ്. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത വ്യക്തിക്ക് എങ്ങിനെ ഒരാളെ കൊല്ലാൻ കഴിയും? ഈ ചോദ്യമാണ് സനീഷിന്റെ വീട്ടുകാർ ഇന്നലെ ഉയർത്തിയിരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ ബലത്തിൽ സ്മിതയുടെ മരണം ആത്മഹത്യ എന്ന നിലയിലേക്ക് പൊലീസ് നീങ്ങുമ്പോൾ അത് സനീഷിന്റെ കുടുംബത്തിനും നാട്ടുകാർക്കും ആശ്വാസമാവുകയാണ്.
സ്മിതയുടെ ഭർത്താവ് ദീപേഷും സനീഷും ഒരുമിച്ച് ഖത്തറിൽ ജോലി ചെയ്തവരാണ്. കൊല്ലത്തെ ക്രഷർ യൂണിറ്റിലും അവർ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇരുവർക്കും ഇടയിൽ നല്ല അടുപ്പമുണ്ടായിരുന്നു. പക്ഷെ ഈ അടുപ്പം എങ്ങിനെ സ്മിതയുമായുള്ള അടുപ്പത്തിലേക്ക് നീങ്ങിയത് എന്ന കാര്യം സനീഷിന്റെ വീട്ടുകാർക്ക് അറിയില്ല. സനീഷിനു എന്ത് ബന്ധം ഉണ്ടായാലും സനീഷ് സ്മിതയെ കൊല്ലില്ല. സനീഷിനു അതിനു കഴിയുകയുമില്ല. സനീഷിന്റെ കുടുംബം ഉറച്ചു വിശ്വസിക്കുന്നു.
ദീപേഷും സനീഷും ഗൾഫിൽ വച്ചാണ് പരിചയം തുടങ്ങിയത്. അതിന് ശേഷം ഇരുവരും നാട്ടിലെത്തി. കൊല്ലത്തെ ക്രഷർ യൂണിറ്റിൽ ജോലി തുടങ്ങി. ഇതിനിടെ ദീപേഷ് വീണ്ടും ഖത്തറിലേക്ക് പോയി. അപ്പോൾ സനീഷ് നാട്ടിൽ തന്നെ തുടർന്നു. ഇതിന് ശേഷമാണ് സ്മിതയുമായി അടുപ്പം തുടങ്ങുന്നത്. ഇതാണ് ദുരന്തത്തിലേക്ക് എത്തിയതും. സ്മിത ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യത പൊലീസ് കാണുന്നുണ്ട്. എന്നാൽ ഇതിന് സ്ഥിരീകരണമില്ല. വിശദ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്ന ശേഷം കാര്യങ്ങൾ വിശകലനം ചെയ്ത ശേഷമേ അന്തിമ തീരുമാനത്തിലെത്തൂ. ഏതായാലും രണ്ട് മരണങ്ങൾക്ക് പിന്നിലും ബാഹ്യ ഇടപെടൽ ഇല്ലെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.
സനീഷ് സ്മിതയെ കൊന്നശേഷം ആത്മഹത്യ ചെയ്തു എന്ന വാർത്ത സനീഷിന്റെ കുടുംബത്തിന് ഉൾക്കൊള്ളാനായില്ല. കുടുംബത്തെ സ്തബ്ധമാക്കിയ ഈ വാർത്ത തിരുത്തപ്പെടുന്നതിൽ ആശ്വാസം കൊള്ളുകയാണ് ഈ കുടുംബം. വാർത്ത വന്നപ്പോൾ അതുകൊണ്ട് തന്നെ കുടുംബം നടുങ്ങി. സനീഷിന്റെ മരണം തന്നെ ഇവർക്ക് താങ്ങാനായില്ല. അപ്പോഴാണ് സ്മിതയുടെ മരണത്തിന്റെ ഉത്തരവാദിത്തം കൂടി ഈ സനീഷിന്റെ ചുമലിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ മരണത്തിന്റെ ആഘാതത്തിനൊപ്പം കൊലപാതകത്തിന്റെ ഉത്തരവാദിത്തം കൂടി വന്നത് സനീഷിന്റെ കുടുംബത്തെ അസ്വസ്ഥമാക്കി.
സനീഷിന്റെ ബന്ധം ഞങ്ങൾ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെയാണ് സനീഷിന്റെ വിവാഹവുമായി ഞങ്ങൾ മുന്നോട്ടു പോയത്. ഇതിന്നിടയിൽ ഇത്തരം സംഭവവികാസങ്ങൾ, ഞങ്ങൾക്ക് ഒരറിവുമുണ്ടായിരുന്നില്ല-സനീഷിന്റെ കുടുംബം മറുനാടനോട് പറഞ്ഞു. സനീഷിന്റെ കുടുംബത്തിനെക്കുറിച്ച് കൊട്ടാത്തലയിൽ നല്ല മതിപ്പാണ്. കരിക്കോട് ഉള്ളവർക്ക് മിക്കവർക്കും സനീഷിന്റെ അച്ഛനെയറിയാം,. കുടുംബത്തെയറിയാം. ഈ കുടുംബത്തിൽ നിന്നും ഇങ്ങിനെയൊരു ദുരന്തം. അതാരും പ്രതീക്ഷിച്ചിരുന്നില്ല. സനീഷിന്റെ സഹോദരി വിവാഹിതയാണ്. സനീഷ് കൂടി വിവാഹിതനാകണം എന്ന് കുടുംബം ആലോചിച്ചു. അതിനാലാണ് സനീഷിന്റെ വിവാഹം ആലോചിച്ചത്-കുടുംബം പറയുന്നു. അതുകൊണ്ട് തന്നെ അശനിപാതം പോലെ വന്ന ദുരന്തം കുടുംബത്തിന് താങ്ങാവുന്നതും അപ്പുറത്തായിരുന്നു.
കോട്ടാത്തല ഏറത്തുമുക്ക് ഓരനല്ലൂർ വീട്ടിൽ സ്മിതയെ വെണ്ടാറിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. അതിനു പിന്നാലെ അന്വേഷണം വന്നപ്പോഴാണ് സ്മിതയുടെ സുഹൃത്തായ കരിക്കോട് കാഞ്ഞിരക്കോട് മേലേതിൽ എസ്.സനീഷി(32)നെ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിനുസമീപം തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്മിതയെ കൊന്ന ശേഷം സനീഷ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതാണ് ഇപ്പോൾ തിരുത്തപ്പെടുന്നത്. ചില വസ്തുതകൾ സംഭവം സ്മിതയുടേയ് ആത്മഹത്യയാകാമെന്ന നിഗമനം ശരിവയ്ക്കുന്നതായി പൊലീസ് അറിയിച്ചു. സനീഷിനെ അടുത്ത് കിട്ടാനാണ് കുടുംബ വീട്ടിൽ നിന്ന് സ്മിത വാടക വീട്ടിൽ താമസത്തിന് എത്തിയത്. ഇതിനിടെ സനീഷിന്റെ വിവാഹ നിശ്ചയമായി. ഇത് പറയനായിരുന്നു സംഭവ ദിവസം സനീഷ് വീട്ടിലെത്തിയത്. ഇത് കേട്ടതോടെ തന്നെ സ്മിത ബഹളം തുടങ്ങി. കുട്ടികളുടെ മുമ്പിൽ വച്ച് ഉന്തും തള്ളുമായി. അതിന് ശേഷമാണ് സ്മിതയുടെ മരണം പുറംലോകത്ത് അറിഞ്ഞത്. സനീഷ് തന്നെയാണ് വിവരം സ്മിതയുടെ കൂട്ടുകാരിയെ അറിയിച്ചത്. ഇതിന് ശേഷം സനീഷും ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇഷ്ടക്കാരന്റെ വിവാഹത്തെ കുറിച്ച് അറിഞ്ഞ സ്മിത നിരാശയായി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയാണ് പൊലീസ് മുന്നിൽ കാണുന്നത്. സ്മിതയുടെ മരണം തിരിച്ചറിഞ്ഞ സനീഷ് നാണക്കേട് ഒഴിവാക്കാൻ ആത്മഹത്യ ചെയ്തുവെന്നും പൊലീസ് വിലയിരുത്തുന്നു. സ്മിതയുടെ ഷാളിന്റെ ഒരു ഭാഗം പിന്നിലെ മുറിയിൽ ഉയരത്തിലുള്ള പൈപ്പിൽ കെട്ടിയ നിലയിലും ബാക്കി വീട്ടിൽ നിന്നും സംഭവദിവസം തന്നെ പൊലീസ് കണ്ടെടുത്തിരുന്നു. ഇതുപയോഗിച്ചു കഴുത്തു മുറുക്കിയതാണോ എന്ന സംശയവും ഉടലെടുത്തിരുന്നു. ഇത് ശരിവയ്ക്കുന്ന തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്.
സ്മിത തന്നെ ഈ ഷാളുപയോഗിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതാകാം എന്നാണു പുതിയ സൂചന. സംഭവദിവസം രാത്രി വീട്ടിലെത്തിയ സനീഷ് സ്മിതയുമായി വാക്കുതർക്കത്തിലേർപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് പിന്നിലെ മുറിയിലേക്കു പോയ സ്മിത ആത്മഹത്യയ്ക്കു ശ്രമിച്ചിരിക്കാം. ഇതു ശ്രദ്ധയിൽപ്പെട്ട സനീഷ് ഷാൾ അറുത്തു സ്മിതയെ ഹാളിലേക്കു കൊണ്ടുവന്നു കിടത്തിയതായി കരുതുന്നു. സനീഷിന്റെ ഏലസും ചരടും സ്മിതയുടെ പാദസരത്തിൽ കുരുങ്ങിയ നിലയിൽ കണ്ടെടുത്തിരുന്നു. ഇതും ആത്മഹത്യാ വാദത്തിന് തെളിവാണ്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു സ്മിതയുടെ മൃതദേഹം. കഴുത്തിൽ ഷാളോ സമാനമായ മറ്റെന്തോ ഉപയോഗിച്ച് മുറുക്കിയതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. മരണം ശ്വാസംമുട്ടിയാണെന്നാണ് ഡോക്ടർമാരിൽനിന്ന് ലഭിക്കുന്ന പ്രാഥമിക സൂചനയെന്നും പൊലീസ് പറഞ്ഞു.
തൂങ്ങി നിന്ന സ്മിതയെ താഴെയിറക്കുന്നതിനിടയിൽ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. സ്മിത മരിച്ചു എന്നു സംശയിച്ച സനീഷ്, സ്മിതയുടെ കൂട്ടുകാരിയെ വിളിച്ചറിയിച്ചിട്ടു സ്ഥലം വിടുകയായിരുന്നു. പിന്നീട് സനീഷ് ട്രെയിനിനു മുന്നിൽച്ചാടി ജീവൻ ഒടുക്കിയതാകാം എന്നും സംശയിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാഫലവും വരുന്നതോടെ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണമാകും. വ്യാഴം രാവിലെ ആറിനാണു സ്മിതയെ വെണ്ടാറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സനീഷിനെ പിന്നീട് കൊല്ലം റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്