കുഞ്ഞാങ്ങള വീട്ടിലെത്തിയത് ഇഷ്ടക്കാരിയെ വിവാഹ നിശ്ചയത്തെ കുറിച്ച് അറിയിക്കാൻ; എല്ലാവരേയും പിണക്കി വീടുവിട്ടിറങ്ങിയിട്ടും ഭർത്താവിന്റെ കൂട്ടുകാരനും ചതിച്ചെന്ന തിരിച്ചറിവിൽ തുടങ്ങിയ ബഹളം; നിരാശ പൂണ്ട് ഷാളിൽ കെട്ടിതൂങ്ങി മരിക്കാനുള്ള ശ്രമം ചെറുക്കാൻ കാമുകൻ നടത്തിയ ശ്രവും വിഫലമായി; ക്രെഷർ യൂണിറ്റിലെ പഴയ സഹപ്രവർത്തകന്റെ ഭാര്യയുടെ മരണം ജീവിതം കുളമാക്കുമെന്ന തിരിച്ചറിവിൽ യുവാവിന്റെ ആത്മഹത്യ; പുത്തൂരിൽ സ്മിതയുടേതും കൊലപാതകമല്ല? അവിഹിതം എത്തിയത് ആത്മഹത്യകളിൽ!
മറുനാടൻ മലയാളി ബ്യൂറോ
പുത്തൂർ: കോട്ടാത്തല ഏറത്തുമുക്ക് ഓരനല്ലൂർ വീട്ടിൽ സ്മിത വെണ്ടാറിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാകുമെന്ന സംശയത്തിലേക്ക് പൊലീസ്. കോട്ടാത്തല മൂഴിക്കോട് ഏറത്തുമുക്കിൽ ഓരനല്ലൂർ വീട്ടിൽ രാജന്റെയും ശാന്തയുടെയും മകൾ സ്മിതയാണ് മരിച്ചത്. പിന്നാലെ സ്മിതയുടെ സുഹൃത്തായ കരിക്കോട് കാഞ്ഞിരക്കോട് മേലേതിൽ എസ്.സനീഷി(32)നെ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിനുസമീപം തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. സ്മിതയെ കൊന്ന ശേഷം സനീഷ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ ചില വസ്തുതകൾ സംഭവം സ്മിതയുടേയ് ആത്മഹത്യയാകാമെന്ന നിഗമനം ശരിവയ്ക്കുന്നതായി പൊലീസ് അറിയിച്ചു. സീഷിനെ കുഞ്ഞാങ്ങള എന്നായിരുന്നു സ്മിത വിളിച്ചിരുന്നത്. എന്നാൽ ഭർ്ത്താവിന്റെ ബന്ധുവും കൂട്ടുകാരനുമായ ഇയാളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇത് സ്മിതയുടെ ഭർത്താവിൽ പോലും സംശയമുണ്ടാക്കുകയും ചെയ്തു. സനീഷിനെ അടുത്ത് കിട്ടാനാണ് കുടുംബ വീട്ടിൽ നിന്ന് സ്മിത വാടക വീട്ടിൽ താമസത്തിന് എത്തിയത്. ഇതിനിടെ സനീഷിന്റെ വിവാഹ നിശ്ചയമായി. ഇത് പറയനായിരുന്നു സംഭവ ദിവസം സനീഷ് വീട്ടിലെത്തിയത്. ഇത് കേട്ടതോടെ തന്നെ സ്മിത ബഹളം തുടങ്ങി. കുട്ടികളുടെ മുമ്പിൽ വച്ച് ഉന്തും തള്ളുമായി. അതിന് ശേഷമാണ് സ്മിതയുടെ മരണം പുറംലോകത്ത് അറിഞ്ഞത്. സനീഷ് തന്നെയാണ് വിവരം സ്മിതയുടെ കൂട്ടുകാരിയെ അറിയിച്ചത്. ഇതിന് ശേഷം ആത്മഹത്യയും ചെയ്തു.
ഇഷ്ടക്കാരന്റെ വിവാഹത്തെ കുറിച്ച് അറിഞ്ഞ സ്മിത നിരാശയായി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയാണ് പൊലീസ് മുന്നിൽ കാണുന്നത്. സ്മിതയുടെ മരണം തിരിച്ചറിഞ്ഞ സനീഷ് നാണക്കേട് ഒഴിവാക്കാൻ ആത്മഹത്യ ചെയ്തുവെന്നും പൊലീസ് വിലയിരുത്തുന്നു. സ്മിതയുടെ ഷാളിന്റെ ഒരു ഭാഗം പിന്നിലെ മുറിയിൽ ഉയരത്തിലുള്ള പൈപ്പിൽ കെട്ടിയ നിലയിലും ബാക്കി വീട്ടിൽ നിന്നും സംഭവദിവസം തന്നെ പൊലീസ് കണ്ടെടുത്തിരുന്നു. ഇതുപയോഗിച്ചു കഴുത്തു മുറുക്കിയതാണോ എന്ന സംശയവും ഉടലെടുത്തിരുന്നു. ഇത് ശരിവയ്ക്കുന്ന തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്.
സ്മിത തന്നെ ഈ ഷാളുപയോഗിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതാകാം എന്നാണു പുതിയ സൂചന. സംഭവദിവസം രാത്രി വീട്ടിലെത്തിയ സനീഷ് സ്മിതയുമായി വാക്കുതർക്കത്തിലേർപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് പിന്നിലെ മുറിയിലേക്കു പോയ സ്മിത ആത്മഹത്യയ്ക്കു ശ്രമിച്ചിരിക്കാം. ഇതു ശ്രദ്ധയിൽപ്പെട്ട സനീഷ് ഷാൾ അറുത്തു സ്മിതയെ ഹാളിലേക്കു കൊണ്ടുവന്നു കിടത്തിയതായി കരുതുന്നു. സനീഷിന്റെ ഏലസും ചരടും സ്മിതയുടെ പാദസരത്തിൽ കുരുങ്ങിയ നിലയിൽ കണ്ടെടുത്തിരുന്നു. ഇതും ആത്മഹത്യാ വാദത്തിന് തെളിവാണ്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു സ്മിതയുടെ മൃതദേഹം. കഴുത്തിൽ ഷാളോ സമാനമായ മറ്റെന്തോ ഉപയോഗിച്ച് മുറുക്കിയതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. മരണം ശ്വാസംമുട്ടിയാണെന്നാണ് ഡോക്ടർമാരിൽനിന്ന് ലഭിക്കുന്ന പ്രാഥമിക സൂചനയെന്നും പൊലീസ് പറഞ്ഞു.
തൂങ്ങി നിന്ന സ്മിതയെ താഴെയിറക്കുന്നതിനിടയിൽ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. സ്മിത മരിച്ചു എന്നു സംശയിച്ച സനീഷ്, സ്മിതയുടെ കൂട്ടുകാരിയെ വിളിച്ചറിയിച്ചിട്ടു സ്ഥലം വിടുകയായിരുന്നു. പിന്നീട് സനീഷ് ട്രെയിനിനു മുന്നിൽച്ചാടി ജീവൻ ഒടുക്കിയതാകാം എന്നും സംശയിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാഫലവും വരുന്നതോടെ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണമാകും. വ്യാഴം രാവിലെ ആറിനാണു സ്മിതയെ വെണ്ടാറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സനീഷിനെ പിന്നീട് കൊല്ലം റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
പൊലീസ് പറയുന്നത്: രണ്ടുവർഷമായി സ്മിതയും രണ്ടു കുട്ടികളും വെണ്ടാറിലെ വാടകവീട്ടിൽ താമസിക്കുകയാണ്. സനീഷ് ഈ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. വ്യാഴാഴ്ച രാവിലെ അഞ്ചുമണിയോടെ സ്മിതയ്ക്ക് സുഖമില്ലെന്ന് കോട്ടാത്തലയിലുള്ള അവരുടെ കൂട്ടുകാരിയെ സനീഷ് ഫോണിൽ വിളിച്ച് അറിയിച്ചു. ആശുപത്രിയിൽ കൊണ്ടുപോകാൻ വീട്ടിലേക്ക് ചെല്ലണമെന്നും പറഞ്ഞു. സ്മിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാത്തതിനെ തുടർന്ന് ഇവരും ഭർത്താവും വെണ്ടാറിലെ വാടകവീട്ടിലെത്തി. മുൻഭാഗത്തെ വാതിൽ പൂട്ടി താക്കോൽ അവിടെത്തന്നെ ഇട്ടിരുന്നു. കതകുതുറന്ന് അകത്തുകയറിയപ്പോൾ സ്മിതയെ മരിച്ചനിലയിൽ കണ്ടെത്തി. ഉടൻതന്നെ സമീപവാസികളെക്കൂട്ടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു.
സ്മിതയുടെ മക്കളായ നീരജും നിരഞ്ജനും വീട്ടിലുണ്ടായിരുന്നെങ്കിലും ബഹളംകേട്ടാണ് ഉണർന്നത്. ഭർത്താവ് ദീപേഷ് വിദേശത്താണ്. സഹോദരനാണെന്നാണ് സനീഷിനെ നാട്ടുകാർക്ക് സ്മിത പരിചയപ്പെടുത്തിയിരുന്നത്. ബുധനാഴ്ച രാത്രി സനീഷും സ്മിതയും തമ്മിൽ വഴക്കുണ്ടായതായി മക്കൾ മൊഴിനൽകിയിട്ടുണ്ട്. വിവാഹനിശ്ചയത്തിനുള്ള ഒരുക്കത്തിലായിരുന്നു സനീഷെന്ന് പൊലീസ് പറഞ്ഞു. സ്മിതയുടെ ഭർത്താവ് ദീപേഷിന്റെ ഉറ്റ സുഹൃത്തും ബന്ധുവുമാണ് സനീഷ്. ദീപേഷും സനീഷും കൊല്ലത്തെ ഒരു ക്രഷർ യൂണിറ്റിൽ ജീവനക്കാരായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ആയതിനാൽ ഈ അടുപ്പം നിലനിൽക്കുകയും ചെയ്തു.ദീപേഷ് വിദേശത്ത് പോകുമ്പോഴും അല്ലാത്തപ്പോഴും സനീഷ് ഇവരുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. ക്രഷർ യൂണിറ്റിൽ ജോലി ചെയ്യവേ തന്നെയാണ് ദീപേഷ് ഗൾഫിലേക്ക് പോകുന്നത്. ദീപേഷ് പോയപ്പോഴും സനീഷ് ക്രഷർ യൂണിറ്റിൽ ഡ്രൈവർ ആയി തുടരുകയായിരുന്നു. പക്ഷെ ഇതിന്നിടയിൽ തന്നെ ദീപേഷിന്റെ ഭാര്യ സ്മിതയും സനീഷും തമ്മിൽ അടുത്തിരുന്നു. ഈ അടുപ്പം അവിഹിതത്തിലേക്ക് വഴി മാറുകയും ചെയ്തു. ദീപേഷ് ഗൾഫിലായതിനാൽ സ്മിതയുടെ സഹായിയായി സനീഷ് ഒപ്പം നിൽക്കുകയായിരുന്നു.
സ്മിതയ്ക്ക് അസുഖം വന്നാൽ ആശുപത്രിയിൽ ഒപ്പം പോവുക, പുറത്ത് പോകുമ്പോൾ ഒപ്പം പോകുക, രാത്രി വീട്ടിൽ കൂട്ടുകിടക്കാൻ എത്തുക നിലയിലേക്ക് വന്നപ്പോൾ ഈ ബന്ധം വളരുകയും ചെയ്തു. ഇതോടെ സനീഷ് സ്മിതയ്ക്ക് കുഞ്ഞാങ്ങളയുമായി. അത് പക്ഷെ പൊതുദൃഷ്ടിയിൽ മാത്രമായിരുന്നു. സനീഷും സ്മിതയും തമ്മിലുള്ള അടുപ്പം സ്മിതയുടെ മാതാപിതാക്കൾക്ക് അറിയാമായിരുന്നു. ഈ അടുപ്പം വളരാതിരിക്കാൻ ചെറുത്തുനിൽപ്പും സ്മിതയുടെ വീട്ടിൽ നിന്നും വന്നിരുന്നു.സ്മിതയ്ക്ക് ഒരു സഹോദരനാണ് ഉള്ളത്. കുടുംബവീട്ടിൽ നിൽക്കാനുള്ള സാഹചര്യവും സ്മിതയ്ക്കുണ്ട്. എന്നാൽ താമസത്തിനു സ്മിത വാടകവീട് തിരഞ്ഞെടുക്കുകയായിരുന്നു. ഭർത്താവ് ഗൾഫിലായിട്ടും ഒറ്റയ്ക്ക് രണ്ടു മക്കളെയും കൂട്ടി വെണ്ടാറിലെ വാടക വീട്ടിലേക്ക് സ്മിത ഒറ്റയ്ക്ക് താമസം മാറ്റിയതിന് കാരണം ഈ എതിർപ്പ് തന്നെയാണ് എന്നാണ് പൊലീസ് അനുമാനിക്കുന്നത്. ഇവർ തമ്മിലുള്ള അടുപ്പം പുത്തൂരിലെ പലർക്കും അറിയുകയും ചെയ്യുമായിരുന്നു. സനീഷ് അവിവാഹിതനായി തുടരുന്നതിലെ അപകടം മനസിലാക്കിയാണ് സനീഷിന്റെ വീട്ടുകാർ സനീഷിനു പെണ്ണന്വേഷിച്ച് തുടങ്ങിയത്. സനീഷിന്റെ വിവാഹനിശ്ചയവും നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് നാടിനെ നടുക്കി മരണമെത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്