യൂണിയന് സ്ഥലം വാങ്ങിയപ്പോൾ ആധാരം രജിസ്റ്റർ ചെയ്തത് പ്രസിഡന്റിന്റെ പേരിൽ; രജിസ്ട്രേഷൻ തീയതി രഹസ്യമാക്കിവെച്ചും കള്ളക്കളി; കള്ളി പൊളിഞ്ഞപ്പോൾ സ്ഥലം യൂണിയന്റെ പേരിലാക്കി കോംപ്രമൈസും; അംഗങ്ങൾക്ക് 30000 രൂപയുടെ ഇൻഷൂറസ് ഉള്ളപ്പോൾ വേണ്ടപ്പെട്ടവർക്ക് നൽകിയത് രണ്ടു ലക്ഷം രൂപയുടെ ഇൻഷൂറൻസ്; കയ്യിട്ടു വാരലും അഴിമതിയും നടത്തുന്നത് അംഗങ്ങൾ ചോര നീരാക്കി നൽകുന്ന ലെവിയിൽ നിന്നും; അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയനിൽ പൊട്ടിത്തെറി

എം മനോജ്കുമാർ
തിരുവനന്തപുരം: ഫെഫ്കയിലെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയനിൽ അഴിമതിയും ക്രമക്കേടും നടക്കുന്നുവെന്നാരോപിച്ച് യൂണിയൻ അംഗങ്ങൾ രംഗത്ത്. അംഗങ്ങൾക്കായി യൂണിയൻ നടത്തുന്ന ഇൻഷൂറൻസ് പദ്ധതിയിൽ വൻ തട്ടിപ്പ് നടക്കുന്നുവെന്നും യൂണിയൻ ഫണ്ട് ചില അംഗങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ചിലവഴിക്കുന്നു എന്നും ആരോപിച്ചാണ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയനിലെ അംഗങ്ങൾ രംഗത്ത് വന്നത്. അഴിമതിയും ക്രമക്കേടും അന്വേഷിക്കണമെന്നും നിലവിലുള്ള ഭാരവാഹികൾക്ക് വിശ്വാസ്യത നഷ്ടമായതിനാൽ അഡ്ഹോക്ക് കമ്മറ്റിയെ വെക്കണമെന്നും ആവശ്യപ്പെട്ട് യൂണിയൻ അംഗങ്ങൾ ഫെഫ്ക്കാ ജനറൽ ജനറൽ സെക്രട്ടറിക്ക് കത്തും നൽകിയിട്ടുണ്ട്.
2013 മുതൽ 2020 വരെ യൂണിയൻ ഫണ്ടിൽ വ്യാപകമായ അഴിമതി നടന്നുവെന്നാണ് അംഗങ്ങൾ ഉയർത്തുന്ന ആരോപണം. യൂണിയൻ സ്വന്തം സ്ഥലം വാങ്ങിയപ്പോൾ അത് യൂണിയൻ പ്രസിഡന്റ് സ്വന്തം പേരിലാണ് എടുത്തത്. ഇത് കണ്ടെത്തി പ്രശ്നമുണ്ടാക്കിയപ്പോൾ അത് തിരികെ യൂണിയന്റെ പേരിലാക്കി മാറ്റി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് അംഗങ്ങൾ ഉയർത്തുന്നത്. ആധാരം രജിസ്റ്റർ ചെയ്യുന്ന തീയതി ആരെയും അറിയിച്ചില്ല. സാക്ഷികൾ ആയി പോലും അംഗങ്ങളെ ഒഴിവാക്കി. കരം അടച്ച രസീതിൽ കാണിച്ചത് പ്രസിഡന്റ് ഗിരീഷ് വൈക്കത്തിന്റെ പേരാണ്. ഭൂമി ഇടപാടിൽ വലിയ ക്രമക്കേടാണ് നടന്നിരിക്കുന്നത്. 2013 നു ശേഷം ഏഴു വർഷമായെങ്കിലും ഇതുവരെ യൂണിയൻ തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. കോടതി വിധി മറച്ച് വച്ചാണ് തിരഞ്ഞെടുപ്പ് ഇല്ലാതെ കമ്മറ്റി മുന്നോട്ടു പോകുന്നത്. കണക്കുകൾ ഓഡിറ്റ് ചെയ്യുന്നത് ഓഫീസിലെ ഒരു അസിസ്റ്റന്റ്റ് മാനേജരാണ്. ഈ ഓഡിറ്റ് നടത്തിയതിന്റെ പേരിൽ അസിസ്റ്റന്റ്റ് മാനേജർക്ക് പണം നൽകിയതായും രേഖയിലുണ്ട്. യൂണിയൻ കണക്കുകൾ യൂണിയൻ അംഗത്തെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ പാടുള്ളതല്ല. അഴിമതിയും ക്രമക്കെടുകളുമാണ് യൂണിയനിൽ നടന്നിരിക്കുന്നത്-ജനറൽ സെക്രട്ടറിക്ക് ഉള്ള കത്തിൽ യൂണിയൻ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
യൂണിയൻ തലപ്പത്തിരുന്നു ചിലർ അഴിമതി നടത്തുന്നുവെന്ന ആരോപണം പ്രൊഡക്ഷൻ യൂണിയൻ അംഗങ്ങൾ മുൻപ് തന്നെ ഉയർത്തുന്നുണ്ട്. ഇൻഷൂറൻസ് പദ്ധതിയിൽ ചില ക്രമക്കേടുകൾ നടക്കുന്നുവെന്നും യൂണിയൻ അംഗങ്ങൾക്കിടയിൽ സംസാരമുണ്ടായിരുന്നു. ഇതോടെ സംശയം തോന്നി അംഗങ്ങൾ തന്നെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് യൂണിയൻ ഭാരവാഹികൾ തന്നിഷ്ടം പോലെ കാര്യങ്ങൾ നടത്തുന്നു എന്നും അഴിമതി നടക്കുന്നുവെന്നും അംഗങ്ങൾക്ക് മനസിലായത്. ഇതോടെയാണ് അംഗങ്ങൾ ഫെഫ്ക ജനറൽ സെക്രട്ടറിക്ക് കത്ത് നൽകിയത്. പ്രൊഡക്ഷൻ യൂണിയനിലെ അംഗങ്ങൾക്ക് ഓരോ സിനിമ ലഭിക്കുമ്പോഴും അംഗങ്ങൾ നൽകുന്ന ലെവിയാണ് യൂണിയന്റെ വരുമാനം. ഈ വരുമാനത്തിൽ നിന്നാണ് അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ യൂണിയൻ നടത്തുന്നത്. ചോര നീരാക്കി ലഭിക്കുന്ന വരുമാനത്തിൽ നിന്നും നൽകുന്ന പങ്ക് ചിലർ അന്യാധീനപ്പെടുത്തുന്നതിൽ വന്ന അമർഷമാണ് കണക്കുകൾ പരിശോധിക്കാൻ ഭാരവാഹികളെ പ്രേരിപ്പിച്ചത്. കണക്കുകൾ പരിശോധിച്ചപ്പോഴാണ് വിചിത്രമായ രീതിയിലാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിൽ കാര്യങ്ങൾ നടക്കുന്നതെന്നു അംഗങ്ങൾക്ക് ബോധ്യമായത്. ഇതോടെയാണ് ഇവർ പരാതിയുമായി മുന്നോട്ടു വന്നത്.
രണ്ടു തരം ഫാമിലി ഇൻഷൂറൻസാണ് യൂണിയനിൽ നിലനിൽക്കുന്നത് എന്നാണ് അംഗങ്ങൾ കണ്ടെത്തിയത്. അംഗങ്ങൾക്ക് 30000 രൂപയുടെ ഫാമിലി ഇൻഷൂറൻസാണ് യൂണിയൻ ഏർപ്പെടുത്തിയിരിക്കുന്നത്. പക്ഷെ സ്കീം പരിശോധിച്ചപ്പോൾ വ്യക്തമായത് രണ്ടു തരത്തിലുള്ള ഇൻഷൂറൻസ് നിലവിലുണ്ട് എന്നാണ്. അംഗങ്ങൾക്ക് 30000 രൂപയുടെ ഇൻഷൂറൻസ് ഏർപ്പെടുത്തുമ്പോൾ ചിലർക്ക് ലഭിക്കുന്ന ഇൻഷൂറൻസ് രണ്ടു ലക്ഷം രൂപയുടെതാണ്. സാധാരണ അംഗങ്ങൾക്ക് 700 രൂപയുടെ വാർഷിക പ്രീമിയം അടയ്ക്കുമ്പോൾ ഭാരവാഹികൾക്ക് വേണ്ടപ്പെട്ടവർക്ക് പ്രീമിയമായി അടയ്ക്കുന്നത് 16000 രൂപയാണ്. അംഗങ്ങൾ നൽകുന്ന ഫണ്ടിൽ നിന്നാണ് ഈ രണ്ടു രീതിയിലുള്ള പ്രീമിയവും അടയ്ക്കുന്നത്. 2013-14 മുതൽ ഈ രീതിയിലാണ് ഇൻഷൂറൻസ് അടയ്ക്കുന്നത് എന്ന് കണക്ക് പരിശോധിച്ചപ്പോൾ അംഗങ്ങൾക്ക് മനസിലായി. ഇൻഷൂറൻസ് എന്ന വകയിലാണ് മുഴുവൻ തുകയും രേഖപ്പെടുത്തുക.
അതുകൊണ്ട് തന്നെ രണ്ടു തരത്തിലുള്ള ഇൻഷൂറൻസ് അടയ്ക്കുന്നതായി മനസിലാക്കാൻ അംഗങ്ങൾക്ക് കഴിഞ്ഞില്ല. വാർഷിക പ്രീമിയം രണ്ടു രീതിയിലാണ് അടയ്ക്കാറ്. യൂണിയനിലെ ആറു പേർക്ക് രണ്ടു ലക്ഷം രൂപയുള്ള ഇൻഷൂറൻസ് പോളിസി അടയ്ക്കാനായി യുണൈറ്റഡ് ഇന്ത്യാ ഇൻഷൂറൻസിൽ അടച്ചത് 91,265 രൂപയാണ്. യൂണിയൻ അക്കൗണ്ടിൽ നിന്നാണ് ഇത്രയും തുക ഈ വർഷം അടിച്ചത്. മുഴുവൻ അംഗങ്ങൾക്കും കൂടി 1,27,400 അടച്ചപ്പോഴാണ് ആറുപേർക്ക് മാത്രമായി 91,265 അടച്ചത്. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ഓഫീസിൽ 30,000 രൂപയാണ് കാണേണ്ടത്. എന്നാൽ ഓഫീസിൽ ഉണ്ടായിരുന്നത് പതിനായിരത്തിൽ താഴെ രൂപയാണ്. ബാക്കി തുക ജനറൽ സെക്രട്ടറി എടുത്ത ശേഷം ഇതുവരെ തിരിച്ചേൽപ്പിച്ചിട്ടില്ലാ എന്നാണ് യൂണിയൻ ഓഫീസിൽ നിന്നും അറിയിച്ചത്. യൂണിയൻ തുക പല ഭാരവാഹികളും എടുത്തുകൊണ്ടു പോവുകയാണ് ചെയ്യുന്നത്.
കൊറോണ കാലത്ത് മീറ്റിങ് വിളിച്ച് ഭാരവാഹികൾ 1500 രൂപ വീതം എഴുതിയെടുത്തു. കൊറോണ കാലത്ത് പട്ടിണിയിലായ അംഗങ്ങളെ സഹായിക്കാതെയാണ് ഭാരവാഹികൾ ഈ തുക എഴുതിയെടുത്തത്. ഫോണിൽ വീട്ടിൽ ഇരുന്നാണ് മീറ്റിങ് കൂടി 25000 യോളം മൊത്തത്തിൽ ഭാരവാഹികൾ എഴുതിയെടുത്തത്. അംഗങ്ങളുടെ വിയർപ്പിന്റെ വില ആണ് നേതാക്കളുടെ പോക്കറ്റിലേക്ക് പോകുന്നത്. യൂണിയൻ മാനദണ്ഡങ്ങൾ പാലിക്കാതെ പലർക്കും തോന്നിയ രീതിയിൽ മെമ്പർഷിപ്പ് എഴുതി നൽകി. ഭാരവാഹികൾ ഈ രീതിയിൽ മെമ്പർഷിപ്പ് നൽകിയപ്പോൾ അതിനു പണം വാങ്ങിയതായി സംശയമുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ സഹായം ആവശ്യമാകുമ്പോൾ യൂണിയൻ ഫണ്ടിലുള്ള തുകയുടെ നാലിൽ ഒരു ഭാഗം ഇങ്ങനെ വിതരണം ചെയ്യാം എന്ന് നിയമമുണ്ട്. ഇത് മറച്ചുവെച്ച് കൊറോണകാലത്ത് അർഹതപ്പെട്ടവർക്ക്സഹായം നൽകാതെ സെക്രട്ടറി പറ്റിച്ചു. 2019-20 കാലത്ത് സിനിമാ ജോലികൾ ചെയ്തവർക്ക് സഹായം നൽകേണ്ടെന്ന് തീരുമാനിച്ചപ്പോൾ അത് കാറ്റിൽപ്പറത്തി ഭാരവാഹികൾ ഇഷ്ടപ്രകാരം പലർക്കും തുകകൾ നൽകി-കത്തിൽ പറയുന്നു.
യൂണിയനിൽ പത്ത് ലക്ഷത്തോളം രൂപയുടെ വെട്ടിപ്പ് നടന്നുവെന്നാണ് സംശയിക്കുന്നത്-ഫെഫ്ക ജനറൽ സെക്രട്ടറിക്ക് കത്ത് നൽകിയ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയന്റെ ഷിബു .ജി.സുശീലൻ മറുനാടനോട് പറഞ്ഞു. 2008 ലാണ് ഫെഫ്കയിലേക്ക് സംഘടന മാറുന്നത്. അന്ന് മുതൽ വെട്ടിപ്പ് നടക്കുന്നുണ്ട്. 2013 മുതലുള്ള രേഖകളാണ് ലഭിച്ചത്. ഇൻഷൂറൻസ് രണ്ടു രീതിയിലാണ് അടയ്ക്കുന്നത്. ഗ്രൂപ്പ് ഇൻഷൂറൻസ് അടച്ചു എന്ന് മാത്രമാണ് ഞങ്ങൾ കരുതിയത്. കണക്കു പരിശോധിച്ചപ്പോഴാണ് രണ്ടു രീതിയിൽ ഇൻഷൂറൻസ് ഉള്ളതായി ഞങ്ങൾക്ക് മനസിലായത്. ഭാരവാഹികൾ തന്നെയാണ് തട്ടിപ്പ് നടത്തുന്നത്. ഏഴു വർഷമായി നിലവിലെ നേതൃത്വമാണ് ഭാരവാഹികളായി തുടരുന്നത്. ഇലക്ഷൻ നടത്താനുള്ള കോടതി വിധി പോലും മറച്ചുവെച്ചു.
പന്തിയിൽ പക്ഷഭേദമാണ് ഭാരവാഹികൾ നടത്തിയത്. ഞങ്ങൾ നൽകുന്ന പണത്തിൽ നിന്നുള്ള പ്രീമിയമാണ് ഈ രീതിയിൽ അടയ്ക്കുന്നത്. ഞങ്ങൾ നൽകുന്ന പണത്തിൽ നിന്നും ഭാരവാഹികൾ കയ്യിട്ടു വാരുകയാണ് ചെയ്യുന്നത്. കണക്കുകൾ വിശദമായ ഓഡിറ്റിൽ വ്യക്തമാകേണ്ടതുണ്ട്. ഫെഫ്കയിൽ നിന്നുള്ള തീരുമാനത്തിനായി കാക്കുകയാണ്. ഇന്നു ഫെഫ്ക മീറ്റിങ് വിളിച്ചിട്ടുണ്ട്-ഷിബു പറയുന്നു. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയന്റെ പരാതി ഗൗരവകരമായാണ് ഫെഫ്ക വൃത്തങ്ങൾ കാണുന്നത്. പരാതി ഫെഫ്ക വിശദമായി പരിശോധിച്ചുവെന്നാണ് ഫെഫ്കയിൽ നിന്നും അറിയാൻ സാധിച്ചത്. അതുകൊണ്ട് തന്നെ ഇന്നു നടക്കുന്ന ഹിയറിംഗിൽ പ്രശ്നത്തിനു ഫെഫ്ക പരിഹാരം കണ്ടേക്കും.
Stories you may Like
- പാവങ്ങളുടെ കണ്ണീരൊപ്പാൻ വെള്ളിത്തിരയിലെ നക്ഷത്രങ്ങൾ മണ്ണിൽ ഇറങ്ങുമ്പോൾ
- നീരജ് മാധവിനോട് സത്യം വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് 'അമ്മ'യുടെ കത്തും;
- മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ
- കൊറോണ ഭീതിക്കിടിയെലും ഫെഫ്കയുടെ ജനറൽ കൗൺസിൽ യോഗം!
- മാസ് മറുപടിയുമായി നീരജ് മാധവ്; യുവനടനെതിരെ ആരും അച്ചടക്ക നടപടിയും എടുക്കില്ല
- TODAY
- LAST WEEK
- LAST MONTH
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- കണ്ടാൽ ഉടൻ അറസ്റ്റു ചെയ്തു അകത്തിടേണ്ട കേസിലെ പ്രതി; എന്നിട്ടും അനങ്ങാതിരുന്ന മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചപ്പോൾ സിബിഐക്ക് വിട്ടു; സോളാർ കേസിലെ പീഡന പരാതി സിബിഐക്കു വിട്ടതു മന്ത്രിമാരെ പോലും അറിയിക്കാതെ; പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി വീണ്ടും ചർച്ചയാകുന്നു
- കളമശേരിയിൽ 17 കാരൻ ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ; കേസിൽ ഉൾപ്പെട്ട കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുപ്രചാരണം; സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയെന്ന് ഉദ്യോഗസ്ഥർ; തെളിവായി ചിത്രങ്ങളും പുറത്ത്
- സോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾ
- നേർച്ചയായി കിട്ടുന്ന സ്വർണ്ണങ്ങൾ പോലും സ്റ്റേക്ക് രജിസ്റ്ററിലില്ല; പള്ളിയുടെ പണം എടുത്ത് വട്ടിപ്പലിശക്ക് കൊടുക്കുന്ന കൈക്കാരനും; ഓഡിറ്റർമാർ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും കുലുക്കമില്ലാതെ പുരോഹിതൻ; വെരൂർ സെന്റ് ജോസഫ് പള്ളിയിൽ കാലങ്ങളായി ക്രമക്കേടെന്ന് ഓഡിറ്റർമാർ; കാനോൻ നിയമവും കാറ്റിൽ പറത്തി പള്ളികളിൽ നടക്കുന്ന തട്ടിപ്പിന്റെ തെളിവുകൾ ഇതാ
- യുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!
- സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവ് ഉടൻ; കുറഞ്ഞ ശമ്പളം സാധ്യത 23,000-25,000 രൂപയാകും; കൂടിയത് 1.4 ലക്ഷവും; ഫെബ്രുവരി പതിനഞ്ചോടെ ശമ്പളപരിഷ്കരണ ഉത്തരവിറക്കാൻ ധനവകുപ്പ്; കടത്തിൽ മുങ്ങിയ സംസ്ഥാന ഖജനാവിന് ശമ്പള പരിഷ്ക്കരത്തോടെ വരുന്നത് വൻ ബാധ്യത
- പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷിൻസോ ആബെയ്ക്കും എസ്പിബിക്കും പത്മവിഭൂഷൺ; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീ; എസ്പിബി അടക്കം ഏഴുപേർക്ക് പത്മവിഭൂഷൺ; തരുൺ ഗൊഗോയ്, സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ എന്നിവർക്കും പത്മഭൂഷൺ; ആകെ അഞ്ചുമലയാളികൾക്ക് പത്മശ്രീ
- തോൽപ്പിക്കുന്നെങ്കിൽ രമേശ് ചെന്നിത്തലയെ തോൽപ്പിച്ച് നിയമസഭയിലെത്തണം; ഹരിപ്പാട്ട് അങ്കം കുറിക്കാൻ സിപിഐ നിശ്ചയിക്കുന്നത് ടി ജെ ആഞ്ചലോസിനെയോ ജി.കൃഷ്ണപ്രസാദിനെയോ; വോട്ട് മറിക്കുന്നെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബിജെപിയും; ഹരിപ്പാട് ഇക്കുറി തീപാറുന്ന പോരാട്ടം
- സ്കൂളിലെ ഫുട്ബോൾ ടീം ക്യാപ്റ്റൻ, സംസ്ഥാന ഗുസ്തി ചാമ്പ്യൻ; ദൈവവഴിയിലും കായികലോകത്തെ നെഞ്ചേറ്റിയ വൈദികൻ; ഫാദർ ജോൺസൺ മുത്തപ്പൻ വിടപറയുന്നത് പുരോഹിത പട്ടം സ്വീകരിച്ച് ആറുമാസത്തിനുള്ളിൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്