യൂണിയന് സ്ഥലം വാങ്ങിയപ്പോൾ ആധാരം രജിസ്റ്റർ ചെയ്തത് പ്രസിഡന്റിന്റെ പേരിൽ; രജിസ്ട്രേഷൻ തീയതി രഹസ്യമാക്കിവെച്ചും കള്ളക്കളി; കള്ളി പൊളിഞ്ഞപ്പോൾ സ്ഥലം യൂണിയന്റെ പേരിലാക്കി കോംപ്രമൈസും; അംഗങ്ങൾക്ക് 30000 രൂപയുടെ ഇൻഷൂറസ് ഉള്ളപ്പോൾ വേണ്ടപ്പെട്ടവർക്ക് നൽകിയത് രണ്ടു ലക്ഷം രൂപയുടെ ഇൻഷൂറൻസ്; കയ്യിട്ടു വാരലും അഴിമതിയും നടത്തുന്നത് അംഗങ്ങൾ ചോര നീരാക്കി നൽകുന്ന ലെവിയിൽ നിന്നും; അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയനിൽ പൊട്ടിത്തെറി
എം മനോജ്കുമാർ
തിരുവനന്തപുരം: ഫെഫ്കയിലെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയനിൽ അഴിമതിയും ക്രമക്കേടും നടക്കുന്നുവെന്നാരോപിച്ച് യൂണിയൻ അംഗങ്ങൾ രംഗത്ത്. അംഗങ്ങൾക്കായി യൂണിയൻ നടത്തുന്ന ഇൻഷൂറൻസ് പദ്ധതിയിൽ വൻ തട്ടിപ്പ് നടക്കുന്നുവെന്നും യൂണിയൻ ഫണ്ട് ചില അംഗങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ചിലവഴിക്കുന്നു എന്നും ആരോപിച്ചാണ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയനിലെ അംഗങ്ങൾ രംഗത്ത് വന്നത്. അഴിമതിയും ക്രമക്കേടും അന്വേഷിക്കണമെന്നും നിലവിലുള്ള ഭാരവാഹികൾക്ക് വിശ്വാസ്യത നഷ്ടമായതിനാൽ അഡ്ഹോക്ക് കമ്മറ്റിയെ വെക്കണമെന്നും ആവശ്യപ്പെട്ട് യൂണിയൻ അംഗങ്ങൾ ഫെഫ്ക്കാ ജനറൽ ജനറൽ സെക്രട്ടറിക്ക് കത്തും നൽകിയിട്ടുണ്ട്.
2013 മുതൽ 2020 വരെ യൂണിയൻ ഫണ്ടിൽ വ്യാപകമായ അഴിമതി നടന്നുവെന്നാണ് അംഗങ്ങൾ ഉയർത്തുന്ന ആരോപണം. യൂണിയൻ സ്വന്തം സ്ഥലം വാങ്ങിയപ്പോൾ അത് യൂണിയൻ പ്രസിഡന്റ് സ്വന്തം പേരിലാണ് എടുത്തത്. ഇത് കണ്ടെത്തി പ്രശ്നമുണ്ടാക്കിയപ്പോൾ അത് തിരികെ യൂണിയന്റെ പേരിലാക്കി മാറ്റി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് അംഗങ്ങൾ ഉയർത്തുന്നത്. ആധാരം രജിസ്റ്റർ ചെയ്യുന്ന തീയതി ആരെയും അറിയിച്ചില്ല. സാക്ഷികൾ ആയി പോലും അംഗങ്ങളെ ഒഴിവാക്കി. കരം അടച്ച രസീതിൽ കാണിച്ചത് പ്രസിഡന്റ് ഗിരീഷ് വൈക്കത്തിന്റെ പേരാണ്. ഭൂമി ഇടപാടിൽ വലിയ ക്രമക്കേടാണ് നടന്നിരിക്കുന്നത്. 2013 നു ശേഷം ഏഴു വർഷമായെങ്കിലും ഇതുവരെ യൂണിയൻ തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. കോടതി വിധി മറച്ച് വച്ചാണ് തിരഞ്ഞെടുപ്പ് ഇല്ലാതെ കമ്മറ്റി മുന്നോട്ടു പോകുന്നത്. കണക്കുകൾ ഓഡിറ്റ് ചെയ്യുന്നത് ഓഫീസിലെ ഒരു അസിസ്റ്റന്റ്റ് മാനേജരാണ്. ഈ ഓഡിറ്റ് നടത്തിയതിന്റെ പേരിൽ അസിസ്റ്റന്റ്റ് മാനേജർക്ക് പണം നൽകിയതായും രേഖയിലുണ്ട്. യൂണിയൻ കണക്കുകൾ യൂണിയൻ അംഗത്തെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ പാടുള്ളതല്ല. അഴിമതിയും ക്രമക്കെടുകളുമാണ് യൂണിയനിൽ നടന്നിരിക്കുന്നത്-ജനറൽ സെക്രട്ടറിക്ക് ഉള്ള കത്തിൽ യൂണിയൻ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
യൂണിയൻ തലപ്പത്തിരുന്നു ചിലർ അഴിമതി നടത്തുന്നുവെന്ന ആരോപണം പ്രൊഡക്ഷൻ യൂണിയൻ അംഗങ്ങൾ മുൻപ് തന്നെ ഉയർത്തുന്നുണ്ട്. ഇൻഷൂറൻസ് പദ്ധതിയിൽ ചില ക്രമക്കേടുകൾ നടക്കുന്നുവെന്നും യൂണിയൻ അംഗങ്ങൾക്കിടയിൽ സംസാരമുണ്ടായിരുന്നു. ഇതോടെ സംശയം തോന്നി അംഗങ്ങൾ തന്നെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് യൂണിയൻ ഭാരവാഹികൾ തന്നിഷ്ടം പോലെ കാര്യങ്ങൾ നടത്തുന്നു എന്നും അഴിമതി നടക്കുന്നുവെന്നും അംഗങ്ങൾക്ക് മനസിലായത്. ഇതോടെയാണ് അംഗങ്ങൾ ഫെഫ്ക ജനറൽ സെക്രട്ടറിക്ക് കത്ത് നൽകിയത്. പ്രൊഡക്ഷൻ യൂണിയനിലെ അംഗങ്ങൾക്ക് ഓരോ സിനിമ ലഭിക്കുമ്പോഴും അംഗങ്ങൾ നൽകുന്ന ലെവിയാണ് യൂണിയന്റെ വരുമാനം. ഈ വരുമാനത്തിൽ നിന്നാണ് അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ യൂണിയൻ നടത്തുന്നത്. ചോര നീരാക്കി ലഭിക്കുന്ന വരുമാനത്തിൽ നിന്നും നൽകുന്ന പങ്ക് ചിലർ അന്യാധീനപ്പെടുത്തുന്നതിൽ വന്ന അമർഷമാണ് കണക്കുകൾ പരിശോധിക്കാൻ ഭാരവാഹികളെ പ്രേരിപ്പിച്ചത്. കണക്കുകൾ പരിശോധിച്ചപ്പോഴാണ് വിചിത്രമായ രീതിയിലാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിൽ കാര്യങ്ങൾ നടക്കുന്നതെന്നു അംഗങ്ങൾക്ക് ബോധ്യമായത്. ഇതോടെയാണ് ഇവർ പരാതിയുമായി മുന്നോട്ടു വന്നത്.
രണ്ടു തരം ഫാമിലി ഇൻഷൂറൻസാണ് യൂണിയനിൽ നിലനിൽക്കുന്നത് എന്നാണ് അംഗങ്ങൾ കണ്ടെത്തിയത്. അംഗങ്ങൾക്ക് 30000 രൂപയുടെ ഫാമിലി ഇൻഷൂറൻസാണ് യൂണിയൻ ഏർപ്പെടുത്തിയിരിക്കുന്നത്. പക്ഷെ സ്കീം പരിശോധിച്ചപ്പോൾ വ്യക്തമായത് രണ്ടു തരത്തിലുള്ള ഇൻഷൂറൻസ് നിലവിലുണ്ട് എന്നാണ്. അംഗങ്ങൾക്ക് 30000 രൂപയുടെ ഇൻഷൂറൻസ് ഏർപ്പെടുത്തുമ്പോൾ ചിലർക്ക് ലഭിക്കുന്ന ഇൻഷൂറൻസ് രണ്ടു ലക്ഷം രൂപയുടെതാണ്. സാധാരണ അംഗങ്ങൾക്ക് 700 രൂപയുടെ വാർഷിക പ്രീമിയം അടയ്ക്കുമ്പോൾ ഭാരവാഹികൾക്ക് വേണ്ടപ്പെട്ടവർക്ക് പ്രീമിയമായി അടയ്ക്കുന്നത് 16000 രൂപയാണ്. അംഗങ്ങൾ നൽകുന്ന ഫണ്ടിൽ നിന്നാണ് ഈ രണ്ടു രീതിയിലുള്ള പ്രീമിയവും അടയ്ക്കുന്നത്. 2013-14 മുതൽ ഈ രീതിയിലാണ് ഇൻഷൂറൻസ് അടയ്ക്കുന്നത് എന്ന് കണക്ക് പരിശോധിച്ചപ്പോൾ അംഗങ്ങൾക്ക് മനസിലായി. ഇൻഷൂറൻസ് എന്ന വകയിലാണ് മുഴുവൻ തുകയും രേഖപ്പെടുത്തുക.
അതുകൊണ്ട് തന്നെ രണ്ടു തരത്തിലുള്ള ഇൻഷൂറൻസ് അടയ്ക്കുന്നതായി മനസിലാക്കാൻ അംഗങ്ങൾക്ക് കഴിഞ്ഞില്ല. വാർഷിക പ്രീമിയം രണ്ടു രീതിയിലാണ് അടയ്ക്കാറ്. യൂണിയനിലെ ആറു പേർക്ക് രണ്ടു ലക്ഷം രൂപയുള്ള ഇൻഷൂറൻസ് പോളിസി അടയ്ക്കാനായി യുണൈറ്റഡ് ഇന്ത്യാ ഇൻഷൂറൻസിൽ അടച്ചത് 91,265 രൂപയാണ്. യൂണിയൻ അക്കൗണ്ടിൽ നിന്നാണ് ഇത്രയും തുക ഈ വർഷം അടിച്ചത്. മുഴുവൻ അംഗങ്ങൾക്കും കൂടി 1,27,400 അടച്ചപ്പോഴാണ് ആറുപേർക്ക് മാത്രമായി 91,265 അടച്ചത്. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ഓഫീസിൽ 30,000 രൂപയാണ് കാണേണ്ടത്. എന്നാൽ ഓഫീസിൽ ഉണ്ടായിരുന്നത് പതിനായിരത്തിൽ താഴെ രൂപയാണ്. ബാക്കി തുക ജനറൽ സെക്രട്ടറി എടുത്ത ശേഷം ഇതുവരെ തിരിച്ചേൽപ്പിച്ചിട്ടില്ലാ എന്നാണ് യൂണിയൻ ഓഫീസിൽ നിന്നും അറിയിച്ചത്. യൂണിയൻ തുക പല ഭാരവാഹികളും എടുത്തുകൊണ്ടു പോവുകയാണ് ചെയ്യുന്നത്.
കൊറോണ കാലത്ത് മീറ്റിങ് വിളിച്ച് ഭാരവാഹികൾ 1500 രൂപ വീതം എഴുതിയെടുത്തു. കൊറോണ കാലത്ത് പട്ടിണിയിലായ അംഗങ്ങളെ സഹായിക്കാതെയാണ് ഭാരവാഹികൾ ഈ തുക എഴുതിയെടുത്തത്. ഫോണിൽ വീട്ടിൽ ഇരുന്നാണ് മീറ്റിങ് കൂടി 25000 യോളം മൊത്തത്തിൽ ഭാരവാഹികൾ എഴുതിയെടുത്തത്. അംഗങ്ങളുടെ വിയർപ്പിന്റെ വില ആണ് നേതാക്കളുടെ പോക്കറ്റിലേക്ക് പോകുന്നത്. യൂണിയൻ മാനദണ്ഡങ്ങൾ പാലിക്കാതെ പലർക്കും തോന്നിയ രീതിയിൽ മെമ്പർഷിപ്പ് എഴുതി നൽകി. ഭാരവാഹികൾ ഈ രീതിയിൽ മെമ്പർഷിപ്പ് നൽകിയപ്പോൾ അതിനു പണം വാങ്ങിയതായി സംശയമുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ സഹായം ആവശ്യമാകുമ്പോൾ യൂണിയൻ ഫണ്ടിലുള്ള തുകയുടെ നാലിൽ ഒരു ഭാഗം ഇങ്ങനെ വിതരണം ചെയ്യാം എന്ന് നിയമമുണ്ട്. ഇത് മറച്ചുവെച്ച് കൊറോണകാലത്ത് അർഹതപ്പെട്ടവർക്ക്സഹായം നൽകാതെ സെക്രട്ടറി പറ്റിച്ചു. 2019-20 കാലത്ത് സിനിമാ ജോലികൾ ചെയ്തവർക്ക് സഹായം നൽകേണ്ടെന്ന് തീരുമാനിച്ചപ്പോൾ അത് കാറ്റിൽപ്പറത്തി ഭാരവാഹികൾ ഇഷ്ടപ്രകാരം പലർക്കും തുകകൾ നൽകി-കത്തിൽ പറയുന്നു.
യൂണിയനിൽ പത്ത് ലക്ഷത്തോളം രൂപയുടെ വെട്ടിപ്പ് നടന്നുവെന്നാണ് സംശയിക്കുന്നത്-ഫെഫ്ക ജനറൽ സെക്രട്ടറിക്ക് കത്ത് നൽകിയ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയന്റെ ഷിബു .ജി.സുശീലൻ മറുനാടനോട് പറഞ്ഞു. 2008 ലാണ് ഫെഫ്കയിലേക്ക് സംഘടന മാറുന്നത്. അന്ന് മുതൽ വെട്ടിപ്പ് നടക്കുന്നുണ്ട്. 2013 മുതലുള്ള രേഖകളാണ് ലഭിച്ചത്. ഇൻഷൂറൻസ് രണ്ടു രീതിയിലാണ് അടയ്ക്കുന്നത്. ഗ്രൂപ്പ് ഇൻഷൂറൻസ് അടച്ചു എന്ന് മാത്രമാണ് ഞങ്ങൾ കരുതിയത്. കണക്കു പരിശോധിച്ചപ്പോഴാണ് രണ്ടു രീതിയിൽ ഇൻഷൂറൻസ് ഉള്ളതായി ഞങ്ങൾക്ക് മനസിലായത്. ഭാരവാഹികൾ തന്നെയാണ് തട്ടിപ്പ് നടത്തുന്നത്. ഏഴു വർഷമായി നിലവിലെ നേതൃത്വമാണ് ഭാരവാഹികളായി തുടരുന്നത്. ഇലക്ഷൻ നടത്താനുള്ള കോടതി വിധി പോലും മറച്ചുവെച്ചു.
പന്തിയിൽ പക്ഷഭേദമാണ് ഭാരവാഹികൾ നടത്തിയത്. ഞങ്ങൾ നൽകുന്ന പണത്തിൽ നിന്നുള്ള പ്രീമിയമാണ് ഈ രീതിയിൽ അടയ്ക്കുന്നത്. ഞങ്ങൾ നൽകുന്ന പണത്തിൽ നിന്നും ഭാരവാഹികൾ കയ്യിട്ടു വാരുകയാണ് ചെയ്യുന്നത്. കണക്കുകൾ വിശദമായ ഓഡിറ്റിൽ വ്യക്തമാകേണ്ടതുണ്ട്. ഫെഫ്കയിൽ നിന്നുള്ള തീരുമാനത്തിനായി കാക്കുകയാണ്. ഇന്നു ഫെഫ്ക മീറ്റിങ് വിളിച്ചിട്ടുണ്ട്-ഷിബു പറയുന്നു. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയന്റെ പരാതി ഗൗരവകരമായാണ് ഫെഫ്ക വൃത്തങ്ങൾ കാണുന്നത്. പരാതി ഫെഫ്ക വിശദമായി പരിശോധിച്ചുവെന്നാണ് ഫെഫ്കയിൽ നിന്നും അറിയാൻ സാധിച്ചത്. അതുകൊണ്ട് തന്നെ ഇന്നു നടക്കുന്ന ഹിയറിംഗിൽ പ്രശ്നത്തിനു ഫെഫ്ക പരിഹാരം കണ്ടേക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്