ദേശീയപാത വിരുദ്ധസമരത്തിലും ഗെയിൽ പ്രക്ഷോഭത്തിലും കർമസമിതികളിൽ നുഴഞ്ഞുകയറി അജണ്ട നിശ്ചയിച്ച അനുഭവപരിചയം ഉപാധിയാക്കും; തീവ്രസലഫി ആശയക്കാരും പോപ്പുലർ ഫ്രണ്ട് അനുകൂലികളും സിപിഎമ്മിലും കോൺഗ്രസിലും മുസ്ലിം ലീഗിലും കടന്നുകയറാൻ സജീവശ്രമം തുടങ്ങി; പുതിയ നീക്കം ശ്രീലങ്കൻ സ്ഫോടനപരമ്പരയോടെ തീവ്രസംഘടനകളെ നിരോധിക്കുമെന്ന ഭയത്താൽ; നുഴഞ്ഞുകയറ്റം ബദൽ സംഘടനകൾ രൂപീകരിക്കും വരെയെന്നും ഇന്റലിജൻസ് ഏജൻസികൾ
രഞ്ജിത്ത് ബാബു
കണ്ണൂർ: തീവ്ര സലഫി ആശയക്കാരും പോപ്പുലർ ഫ്രണ്ട് അനുകൂലികളും സിപിഎം, കോൺഗ്രസ്സ, മുസ്ലിം ലീഗ് എന്നീ രാഷ്ട്രീയ പാർട്ടികളിൽ നുഴഞ്ഞു കയറാനുള്ള സജീവ ശ്രമം ആരംഭിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു. നേരത്തെ തന്നെ ഇത്തരം നീക്കം ആരംഭിച്ചിരുന്നുവെങ്കിലും ശ്രീലങ്കൻ സ്ഫോടന സംഭവത്തോടെ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള തീവ്ര സംഘടനകളെ രാജ്യത്ത് നിരോധിക്കുമോ എന്ന ഭയത്താലാണ് മറ്റു രാഷ്ട്രീയ പാർട്ടികൾ കടന്നു കൂടാനുള്ള ശ്രമം നടത്തുന്നതെന്നാണ് വിവരം. പുതിയ ദേശീയ -അന്തർ ദേശീയ സാഹചര്യത്തിൽ ഇത്തരം സംഘടനകൾ നിരോധിക്കപ്പെടുമോ എന്ന ഭയത്താലാണ് മറ്റ് രാഷ്ട്രീയ പാർട്ടികളിൽ കടന്നു കൂടി രഹസ്യ പ്രവർത്തനത്തിന് പദ്ധതി ഇടുന്നത്. ഇത്തരം സംഘടനകളെ നിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി കേന്ദ്ര ഏജൻസികൾ വിവരങ്ങൾ ശേഖരിച്ചു വരുന്നതായും സൂചനയുണ്ട്.
മറ്റേതെങ്കിലും പേരുപയോഗിച്ച് ബദൽ സംഘടന രൂപീകരിക്കുന്നതുവരെ ഏതെങ്കിലും രാഷ്ട്രീയ സംഘടനകളിൽ ആശയം പുറത്ത് പ്രകടിപ്പിക്കാതെ കഴിയാനുള്ള നീക്കമാണ് നടക്കുന്നത്. നേരത്തെ ദേശീയ പാതാ വിരുദ്ധ സമരം, ഗെയിൽ സമരം തുടങ്ങിയ പ്രക്ഷോഭങ്ങളിൽ കർമ്മസമിതിയിൽ നുഴഞ്ഞു കയറി പ്രവർത്തിച്ച പരിചയം പോപ്പുലർ ഫ്രണ്ടിനുണ്ട്. മനുഷ്യാവകാശ സംഘടനകളിലും ഇവർ സജീവമായി പ്രവർത്തിച്ചിരുന്നു. ഇത്തരം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ സംഘടനകളിൽ അനുഭാവികളെ തിരുകി കയറ്റാൻ എളുപ്പത്തിൽ സാധിക്കുമെന്നാണ് അന്വേഷണ ഏജൻസികളുടെ കണക്കു കൂട്ടൽ.
ശ്രീലങ്കൻ സ്ഫോടനത്തിനുപയോഗിച്ച 'ട്രൈ അസറ്റോൺ ട്രൈ പെറോക്സൈഡ് (ടി.എ. ടി.പി.) ' എന്ന സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കേരളത്തിലെ ചില ഭാഗങ്ങളിലുണ്ടെന്ന സൂചനകളും വരുന്നുണ്ട്. എന്നാൽ ടി.എ.ടി.പി. പരിശോധനകളിൽ കണ്ടെത്താൻ പ്രയാസമാണെന്നാണ് വിവരം. ഈ പഴുതുപയോഗിച്ചാണ് തീവ്രവാദികൾ ടി.എ. ടി.പി. ഉപയോഗിക്കുന്നതും സംഭരിക്കുന്നതും. കേരളത്തിലെ തീവ്രവാദികളിൽ വിദ്യാസമ്പന്നരും ഐ.ടി. വിദഗ്ധരും ഒക്കെയുള്ള സാഹചര്യത്തിൽ ഇത്തരമൊരു സ്ഫോടക വസ്തു സംഭരിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്.
ഇക്കാരണങ്ങളാൽ തന്നെ അന്വേഷണ ഏജൻസികൾ പോപ്പുലർ ഫ്രണ്ട് എസ്.ഡി.പി.ഐ. നേതാക്കളുടേതടക്കം ബാങ്ക് ഇടപാടുകൾ, ഭൂമി ഇടപാടുകൾ, വിദേശ യാത്രകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കള്ളനോട്ട്, കുഴൽപണമിടപാടുകൾ, ആയുധ ശേഖരണം, ഒളി കേന്ദ്രങ്ങൾ എന്നിവയും അന്വേഷണ പരിധിയിലുണ്ട്. മലബാറിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ ഇസ്ലാമിക് സ്റ്റേറ്റ്സിൽ എത്തിച്ചേർന്നത് പോപ്പുലർഫ്രണ്ട് ബന്ധമുള്ളവരാണ്. കാസർഗോഡു നിന്നും പോയവരിൽ തീവ്ര സലഫി വിഭാഗക്കാരാണ് ഏറെയുള്ളത്. എന്നാൽ പരമ്പരാഗത സുന്നി വിഭാഗങ്ങളിൽ പെട്ടവരോ മുസ്ലിം ലീഗിൽ പെട്ടവരോ ഇത്തരത്തിൽ തീവ്രനിലപാടിൽ വശംവദരായവരിൽ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.
മലബാറിൽ തന്നെ ആദ്യമായി ഐ.എസിൽ ചേക്കേറിയത് പാലക്കാട് സ്വദേശിയായ അബു താഹിറാണ്. പാലക്കാട്ടെ മാധ്യമ പ്രവർത്തകനായിരുന്ന ഇയാൾ 2014 ൽ ഖത്തറിലേക്ക് സ്ഥലംമാറ്റം വാങ്ങിയാണ് ഐ.എസിലേക്ക് എത്തിയത്. ഖത്തറിൽ നിന്നും ഉംറ ചെയ്യാൻ മക്കയിലേക്ക് പോകുന്നുവെന്നാണ് വീട്ടുകാരെ അറിയിച്ചത്. ഉംറ ചെയ്യാനെന്ന വ്യാജേന പിതാവിനേയും സഹോദരീ ഭർത്താവിനേയും ക്ഷണിച്ചു വരുത്തുകയും ചെയ്തു. നിർദ്ദേശിച്ച സ്ഥലത്ത് മണിക്കൂറുകളോളം പിതാവും ബന്ധുവും കാത്തു നിന്നെങ്കിലും താഹിറിനെ കാണാൻ കഴിഞ്ഞില്ല. താൻ തുർക്കിയിലെത്തിയെന്നും വിശുദ്ധ യുദ്ധത്തിന് പോവുകയാണെന്നും ഫോൺ വഴി അറിയിക്കുകയായിരുന്നു. ജപത്ത് -അൽ-നസ്റ എന്ന അൽ-ഖയ്ദയിലേക്കാണ് താഹിർ അന്ന് പോയത്. ഈ വിവരമറിഞ്ഞ പിതാവ് തളർന്ന് വീഴുകയായിരുന്നു. ഒരു വിധം നാട്ടിലെത്തിയ അദ്ദേഹം ഏറെക്കാലം മനം നൊന്താണ് കഴിഞ്ഞത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലൂടെയാണ് അബു താഹിർ അൽ-ഖ്വയ്ദയിലെത്തിയത്. 2017 ഫെബ്രുവരിയിൽ ഇയാൾ സിറിയയിൽ വെച്ച് കൊല്ലപ്പെടുകയായിരുന്നു. ത്രിമുഖ യുദ്ധമായിരുന്നു അന്ന് സിറിയയിൽ നടന്നത്. തുടർന്ന് കോഴിക്കോട് സ്വദേശി ഷബീർ മംഗലശ്ശേരിയാണ് ഐ.എസിൽ ചേർന്ന രണ്ടാമൻ. കോഴിക്കോട് എൻ.ഐ. ടി.യിൽ പഠിച്ചു കൊണ്ടിരിക്കേ എസ്. ഡി.പി.ഐ. പ്രവർത്തകനായിരുന്നു ഷബീർ. തുടർന്നാണ് ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് പോയതും അവിടെ വെച്ച് കൊല്ലപ്പെട്ടതും. തുടർന്ന് ഒരു ഡസനിലേറെ പേർ ഇസ്ലാമിക് സ്റ്റ്റേറ്റ്സിൽ ചേർന്നത് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരായിരുന്നു. ശേഷിക്കുന്നവർ തീവ്ര സലഫി വിഭാഗക്കാരും.
കണ്ണൂർ വളപട്ടണത്തെ പോപ്പുലർ ഫ്രണ്ടിന്റെ സബ്ഡിവിഷൻ കൺവീനറായിരുന്നു മുഹമ്മദ് ഷമീർ. ഭാര്യയും മൂന്ന് മക്കളുമായി ഇയാൾ ഐ. എസിൽ ചേർന്നു. 20 ഉം 17 ഉം വയസ്സുള്ള രണ്ടാൺമക്കളും 12 വയസ്സായ മകളുമായാണ് ഇയാൾ പോയത്. ഷമീറും അവിടെ വെച്ച് കൊല്ലപ്പെടുകയായിരുന്നു. വളപട്ടണം മന്ന സ്വദേശിയായ അബ്ദുൾ മനാഫും പോപ്പുലർ ഫ്രണ്ടിന്റെ സംഘാടകനായിരുന്നു. ഇയാൾ ഒരു മുസ്ലിം പെൺകുട്ടിയുമായുള്ള പ്രണയത്തിന്റെ പേരിൽ തയ്യിലെ ബിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു. ഈ കേസിൽ അന്വേഷണം നടക്കവേ എമർജൻസി പാസ്പ്പോർട്ടെടുത്ത് ഭാര്യയും മകളേയും കൂട്ടി ഐ.എസിൽ പോവുകയായിരുന്നു. മന്നയിലെ മുഹമ്മദ് റിഫാൻ പി.എഫ്.ഐ. ക്കാരനാണ്. മാഹി സ്വദേശിനിയായ ഖുദാറഹിമിനേയും കൂട്ടിയാണ് ഇയാൾ ഐ.എസിൽ ചേക്കേറിയത്. മന്നയിലെ പി.എഫ്.ഐ പ്രവർത്തകനായ മുഹമ്മദ് ഷബീർ, കണ്ണൂർ സിറ്റിയിലെ ഭാര്യയേയും കൂട്ടിയാണ് വിശുദ്ധ യുദ്ധത്തിൽ അണി ചേരാൻ പോയത്. ഏറ്റവും ഒടുവിൽ കണ്ണൂർ ജില്ലയിലെ ചൊക്ലി കനകമലയിൽ നിന്നും പിടികൂടപ്പെട്ട മലപ്പുറം സ്വദേശികളായ മൻസിദും സഫ്വാനും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തന്നെ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍