വേഗവും ബുദ്ധിയും കൂടുതൽ.... ഇരയെ പിടിക്കുമ്പോഴും ചലിക്കുന്ന നീരാളി! ഡൽഹിയിൽ കൺട്രോൾ റൂമിൽ ഇരുന്ന് എല്ലാം നിയന്ത്രിച്ചത് ഡോവൽ; നേതാക്കളെ സ്കെച്ചിട്ടത് ഐബി; പാക് മണ്ണിലെ സർജിക്കൽ സ്ട്രൈക്കിൽ തീവ്രവാദികളെ നശിപ്പിച്ചത് വെടിയുതിർത്ത്; പോപ്പുലർ ഫ്രണ്ടിനെതിരെ ഒരുക്കിയത് ബുളറ്റ് വേണ്ടാത്ത ഓപ്പറേഷൻ ഒക്ടോപസ്; കേരളത്തിലെ അറസ്റ്റിനും റെയ്ഡിനും പിന്നിൽ മാസങ്ങളുടെ മുന്നൊരുക്കം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ കുടുക്കിയതും നീരാളി കൈകൾ. ഇതിന് വേണ്ടി ഡൽഹിയിൽ പ്രത്യേക കൺട്രോൾ റൂം പോലും തുറന്നിരുന്നു. ഈ കൺട്രോൾ റൂമുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിരന്തര ആശയ വിനിമയം നടത്തി. തെളിവുകൾ വിലയിരുത്തി. സേനാ വിഭാഗങ്ങളുടെ സഹായോ പോലും തയ്യാറാക്കി. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങൾക്കായി പ്രത്യേക മാസ്റ്റർ പ്ലാനും. എല്ലാം നിരീക്ഷിച്ചതും പ്രാഥമിക തെളിവുകൾ ശേഖരിച്ചതും ഇന്റലിജൻസ് ബ്യൂറോയായിരുന്നു. ഓരോ പോപ്പുലർ ഫ്രണ്ട് നേതാവും എവിടെയുണ്ടെന്ന് കൃത്യമായി കണ്ടെത്തിയതും വിവരങ്ങൾ കൈമാറിയതും ഐബി കേന്ദ്രങ്ങളാണ്.
നീരാളികൾക്ക് പ്രധാനമായും എട്ടു കൈകളുണ്ട്. ഇവയുടെ ഒരു കൈ നഷ്ട്ടപ്പെട്ടാൽ ആ സ്ഥാനത്ത് പുതിയ കൈ വളർന്നു വരും. കൈകൾ ഉപയോഗിച്ചാണ് നീരാളികൾ സഞ്ചരിക്കുന്നതും ഇരപിടിക്കുന്നതും. കൂടാതെ നീരാളികൾക്ക് തൽക്ഷണം നിറം മാറ്റാനും കഴിയും. നീരാളികൾ സാധാരണയായി കടൽത്തീരത്തിന്റെ ഉപരിതലത്തിലൂടെ ഇഴയാൻ അവരുടെ കൈകൾ ഉപയോഗിക്കാറുണ്ട്. ഇവ വളരെ വേഗത്തിൽ പ്രവർത്തിപ്പിക്കാനും കഴിയും. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ഇവയ്ക്ക് സഞ്ചരിക്കാനാകും. ഇരയെ പിടിക്കുമ്പോൾ ഇവരുടെ എട്ട് കൈകളിൽ രണ്ടോ മൂന്നോ കൈകൾ മാത്രം ചലിപ്പിച്ച് നീങ്ങുന്നതും കാണാം. നീരാളിയെ ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ മൃഗമായാണ് കണക്കാക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് പോപ്പുലർ ഫ്രണ്ടിനെതിരായ നടപടിക്ക് ഓപ്പറേഷൻ ഒക്ടോപ്പസ് എന്ന പേരു കൊടുക്കുന്നത്.
ഡൽഹിയിലെ കൺട്രോൾ റൂമിന്റെ പൂർണ്ണ ചുമതല ഡോവലിനായിരുന്നു. എൻഐയുടേയും ഐബിയുടേയും മുതിർന്ന ഉദ്യോഗസ്ഥർ ഈ കൺട്രോൾ റൂമിൽ സജീവമായിരുന്നു. ഐബിയായിരുന്നു എല്ലാം നിരീക്ഷിച്ചത്. കൺട്രോൾ റൂം തന്ത്രങ്ങളൊരുക്കുന്നതിൽ നിർണ്ണായകമായി. ഓപ്പറേഷൻ ഒക്ടോപസ് എന്നായിരുന്നു ഓപ്പറേഷന് നൽകിയ പേരും. ഈ പേരിൽ നിരവധി ഓപ്പറേഷനുകൾ രാജ്യത്ത് നടന്നിട്ടുണ്ട്. എന്നാൽ എല്ലാ അർത്ഥത്തിലും നീരാളിയെ പോലെ പ്രവർത്തിച്ച ആദ്യ ഓപ്പറേഷനായി ഇത്. ഡൽഹിയിലെ കൺട്രോൾ റൂമിലിരുന്ന് രാജ്യത്തിന്റെ വിവിധ കോണുകളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലേക്ക് ആഴ്ന്നിറങ്ങി പിടിക്കുന്ന രീതി.
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ താമസം കണ്ടെത്തിയതും അവിടെ അവരുണ്ടെന്ന് ഉറപ്പാക്കിയും ഐബിക്കാരായിരുന്നു. റോയിലെ പ്രവർത്തന പരിചയം മുതൽക്കൂട്ടാക്കി ഡോവൽ തന്ത്രമൊരുക്കി. പാക്കിസ്ഥാനിലെ സർജിക്കൽ സ്ട്രൈക്ക് വെടിയുണ്ടകളിലൂടെയാണ് നടപ്പാക്കിയതെങ്കിൽ രാജ്യത്തിനുള്ളിൽ വ്യോമസേനാ വിമാനത്തിൽ പറന്നിറങ്ങിയ എൻഐഎക്കാർ ഒരു വെടി പോലുമുതിർക്കാതെ പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണവും അറസ്റ്റും ഭംഗിയാക്കിയെന്നതാണ് വസ്തുത. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിൽ നടന്ന റെയ്ഡും, തുടർന്ന മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്തതും രണ്ടുവർഷമായി സംഘടനയ്ക്കെതിരേ ദേശീയ അന്വേഷണ ഏജൻസികളെടുത്ത വിവിധ കേസുകൾക്കൊടുവിലാണ്.
സംഘടനയുടെ സംശയാസ്പദമായ ഫണ്ട് ശേഖരണവും, നേതാക്കളുടെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും തെളിവുണ്ടെന്ന് മനസ്സിലാക്കിയാണ് കൺട്രോൾ റൂം തുറന്ന് ഓപ്പറേഷൻ തുടങ്ങിയത്. പി.എഫ്.ഐയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള കേസുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എന്നീ കേന്ദ്ര ഏജൻസികൾ ഉത്തർപ്രദേശ്, ബിഹാർ, ഡൽഹി, മറ്റ് സംസ്ഥാനങ്ങളിലുമായി നിരവധി കേസുകൾ അന്വേഷിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ നീക്കങ്ങൾ നിരീക്ഷണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണ ഏജൻസികൾക്കു നിർദ്ദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ ഏജൻസികൾ അദ്ദേഹത്തിനു അന്വേഷണത്തിന്റെ കണ്ടെത്തലുകൾ സമർപ്പിച്ചിരുന്നു. ഇതു പരിശോധിച്ചാണ് ഓപ്പറേഷൻ ഒക്ടോപസിന് അനുമതി നൽകിയത്.
2020-ലെ ഡൽഹി കലാപത്തിനു മുമ്പായി നടന്ന പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തിനു ആക്കം കൂട്ടിയതുമായി ബന്ധപ്പെട്ട കേസിൽ പി.എഫ്.ഐ. അന്വേഷണം നേരിടുന്നുണ്ട്. കഴിഞ്ഞ ജൂണിൽ പി.എഫ്.ഐ, ഇതുമായി ബന്ധമുള്ള റെഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്.) എന്നിവയുടെ 68.62 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ഇ.ഡി. പിടിച്ചെടുത്തിരുന്നു. സംശയാസ്പദമായ സ്രോതസുകളിൽ നിന്ന് പി.എഫ്.ഐയും ആർ.എഫ്.ഐയും വൻ തുക പണമായി സ്വീകരിച്ചതായി ഏജൻസിയുടെ അന്വേഷണത്തിൽ കണ്ടെത്തി. പി.എഫ്.ഐ. അക്കൗണ്ടിൽ 60 കോടിയോളം രൂപ നിക്ഷേപിച്ചതായും, ഇതിൽ 30 കോടിയോളം രൂപ പണമായി 2009 വരെ നിക്ഷേപിച്ചതായും ഇ.ഡി. പറയുന്നു. 2010 വരെ വിവിധ കാലങ്ങളിലായി 58 കോടി രൂപയാണ് പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിൽ വന്നിരിക്കുന്നത്.
പണമായി സമാഹരിച്ച കുറ്റകൃത്യങ്ങളുടെ വരുമാനം അനുഭാവികളിൽ നിന്നു അംഗങ്ങളിൽ നിന്നുമുള്ള ജീവകാരുണ്യ സംഭാവനയെന്നു വ്യാജമായി കാണിച്ച് പി.എഫ്.ഐയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായി ഇ.ഡി. പറയുന്നു. പണം കൈമാറ്റത്തിലെ നിയമ തടസങ്ങൾ ഒഴിവാക്കാനായിരുന്നു നീക്കം. ഗൾഫ് രാജ്യങ്ങളിൽ നിന്നാണു പോപ്പുലർ ഫ്രണ്ടിന് വൻതോതിൽ ഫണ്ട് ലഭിച്ചിരുന്നതെന്നു ഇ.ഡി. പറഞ്ഞു. ഇവിടെ നിന്നു രഹസ്യമായി
ഇന്ത്യയിലുള്ള വിവിധ സംഘടനകൾ, അനുഭാവികൾ, ഭാരവാഹികൾ, അംഗങ്ങൾ, കൂട്ടാളികൾ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശ പണം കൈമാറ്റം വഴിയും അനധികൃത മാർഗങ്ങളിലൂടെയും ഇന്ത്യയിലേക്കു പണം അയച്ചിരുന്നു.
രാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് 1989-ൽ കേരളത്തിൽ കോഴിക്കോട് സ്ഥാപിതമായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എൻ.ഡി.എഫ്) പിൻഗാമിയായിട്ടാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. കോഴിക്കോട്ട് മുസ്ലിം യുവാക്കൾക്കായി ആയോധന കലാ പരിശീലന കേന്ദ്രങ്ങൾ വരികയും അവിടെ എൻ.ഡി.എഫ്. രൂപപ്പെടുകയും ചെയ്തു. ബാബറി മസ്ജിദ് തകർക്കൽ സംഘപരിവാറിൽ നിന്നുള്ള വെല്ലുവിളികളെ നേരിടാൻ ചെറുത്തുനിൽപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കാൻ കേരളത്തിലെ മുസ്ലിം സംഘടനകൾക്ക് പ്രചോദനം നൽകിയതായി 2017 ലെ പി.എഫ്.ഐയെക്കുറിച്ചുള്ള എൻ.ഐ.എ. അന്വേഷണ ഫയലിൽ പറയുന്നു. 2006-ൽ ബംഗളൂരുവിലാണ് പി.എഫ്.ഐ. രൂപീകരണം പ്രഖ്യാപിച്ചത്.
മണിപ്പുർ, അസം, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ര്ട, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്ക് ഇത് വ്യാപിച്ചു. കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും പി.എഫ്.ഐക്ക് ശക്തമായ സാന്നിധ്യമുണ്ട്.
Stories you may Like
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
- പി.ഡി.പി നേതാവിനെതിരെ പോപ്പുലർ ഫ്രണ്ട് വധഭീഷണി
- സ്ലീപ്പർ സെല്ലുകളിലെ രഹസ്യ യോഗങ്ങളിൽ പരിശീലകന്റെ റോളിലെത്തി
- നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍