മദ്യത്തിനും കഞ്ചാവിനും അടിമ; ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ ഡാം പരിസരത്ത് പോയി ഇരിക്കുക പതിവും; ഷട്ടർ തകർത്താണ് തുറന്നതെന്ന വാദം തെറ്റ്; പ്രതി ഷട്ടർ ഉയർത്താൻ ഉപയോഗിച്ചത് റിമോട്ട് കൺട്രോൾ മാത്രം; വൻദുരന്തം ഒഴിവായത് ഡാമിൽ വെള്ളം കുറവായിരുന്നതു കൊണ്ട് മാത്രം; പെരുന്തേനരുവി ഡാം തുറന്ന സംഭവത്തിൽ കെഎസ്ഇബിയുടെ വാദങ്ങളെല്ലാം പച്ചക്കള്ളം; പൊളിച്ചടുക്കി സാമ്പിൾ സുനുവന്റെ മൊഴി; ഡാമിനുണ്ടായിരുന്നത് വൻ സുരക്ഷാ വീഴ്ച തന്നെ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: പെരുന്തേനരുവി ഡാം തുറന്നു വിട്ട സംഭവത്തിൽ കെഎസ്ഇബി ഇതുവരെ നൽകിയ വിശദീകരണങ്ങളെല്ലാം പച്ചക്കള്ളമായിരുന്നുവെന്ന് തെളിഞ്ഞു. പ്രതി സുനു പിടിയിലാവുകയും താൻ ചെയ്ത കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പൊലീസിനോട് വിവരിക്കുകയും ചെയ്തതോടെയാണ് ഒരു ഡാമിന്റെ കാര്യത്തിൽ കെഎസ്ഇബി അധികൃതർ കാണിച്ച അനാസ്ഥ എന്തുമാത്രം വലുതായിരുന്നുവെന്ന് മനസിലാകുന്നത്. ഡാം തുറന്നു വിട്ടത് സംബന്ധിച്ച് കെഎസ്ഇബി പറഞ്ഞത് അതിക്രമിച്ചു കയറിയ സാമൂഹിക വിരുദ്ധർ റിമോട്ട് ഉപയോഗിച്ചല്ല ഡാം തുറന്നത് എന്നായിരുന്നു.
ഷട്ടറിനോട് ചേർന്ന 30 കിലോയോളം ഭാരമുള്ള ലോക്ക് തകർത്താണത്രേ ഉയർത്തിയത്. അതിന് ശേഷം ലോക്ക് ഡാമിൽ എറിഞ്ഞു കളയുകയും ചെയ്തു. ഷട്ടറിന്റെ ഭാഗത്ത് കാവൽക്കാരില്ലെന്ന് കെഎസ്ഇബിയും സമ്മതിച്ചിരുന്നു. എന്നാൽ, പ്രതിയുടെ ഭാഗത്ത് നിന്ന് വന്ന മൊഴി കേട്ടപ്പോഴാണ് പൊലീസിന് ഒഴിവായ ദുരന്തത്തിന്റെ ഭീകരത മനസിലായത്. ഷട്ടറിന്റെ ഭാഗത്ത് എത്തിയ പ്രതി, അവിടെ ആർക്കും എടുക്കാവുന്ന വിധത്തിലുള്ള റിമോട്ട് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. വെള്ളം കുതിച്ചുപാഞ്ഞതോടെ ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ഷട്ടറിന് നാശം വരുത്തുകയോ മറ്റോ ഉണ്ടായിട്ടുമില്ല. പിടിച്ചു നിൽക്കാൻ വേണ്ടി കെഎസ്ഇബി നടത്തിയ പ്രസ്താവനകളെല്ലാം പ്രതി പിടിയിലായതോടെ തിരിച്ചടിച്ചിരിക്കുകയാണ്. ഡാമിൽ നിന്ന് 300 മീറ്റർ അകലെയാണ് പവർഹൗസ്.
ഇവിടെ മാത്രമാണ് കാവലുള്ളത്. ഇവിടെ ഉള്ളവർ രാത്രികാലങ്ങളിൽ ഡാമിന്റെ സുരക്ഷ പരിശോധിക്കാൻ ചെല്ലാറുമില്ല. മാത്രവുമല്ല, ഷട്ടർ ഓപ്പറേറ്റ് ചെയ്യാത്ത സമയത്തും ഇവിടേക്ക് അതിനുള്ള വൈദ്യുതി പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ആവശ്യമുള്ള സമയത്ത് മാത്രം വൈദ്യുതി കടത്തി വിട്ടാൽ മതിയാകും. ആവശ്യത്തിനുള്ള വെളിച്ചമോ സിസിടിവി ക്യാമറയോ ഡാമിൽ ഇല്ല. ഇതുകാരണം പൊലീസ് വളരെ കഷ്ടപ്പെട്ടാണ് പ്രതിയെ കണ്ടു പിടിച്ചത്. സമീപ സ്ഥലങ്ങളിലെ പ്രധാന സാമൂഹിക വിരുദ്ധരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മുൻപ് നാട്ടിലെ പല വീടുകൾക്കും തീവച്ച സുനുവും പട്ടികയിൽ വന്നത് അങ്ങനെയാണ്. മുൻപ് ഡാമിന്റെ സുരക്ഷാ ചുമതലയിൽ നിന്നും പിരിച്ചു വിട്ട രണ്ടു താൽക്കാലിക ജീവനക്കാരെയും പൊലീസ് സംശയിച്ചിരുന്നു.
ഇവരുടെ കാൾ ലിസ്റ്റ് സൈബർ സെൽ പരിശോധിച്ചപ്പോൾ ബന്ധമില്ലെന്ന് കണ്ട് ഒഴിവായി. പിന്നെയാണ് സുനുവിനെ കസ്റ്റഡിയിൽ എടുത്തത്. പരമാവധി സമയം ഇയാൾ കുറ്റം സമ്മതിക്കാതെ പിടിച്ചു നിന്നു. ഒടുവിൽ മനസു തുറക്കുകയായിരുന്നു. ഡാം നിർമ്മാണത്തിന്റെ കാലഘട്ടത്തിൽ പണിക്കാരനായി സുനു അവിടെ ഉണ്ടായിരുന്നു. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ ഇയാൾ മനസിലാക്കുകയും ചെയ്തിരുന്നു. മദ്യത്തിനും കഞ്ചാവിനും അടിമയായ ഇയാൾ നാട്ടിൽ നിരവധി കുഴപ്പങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ ഡാം പരിസരത്ത് പോയി ഇരിക്കുന്നത് പതിവായിരുന്നു. അങ്ങനെ ഇരുന്ന ദിവസമാണ് ഡാം തുറന്നു വിടാൻ തീരുമാനിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഡാമിന്റെ പരിസര പ്രദേശത്ത് താമസിക്കുന്ന സാമ്പിൾ എന്നു വിളിക്കുന്ന സുനു (27) വിനെയാണ് എസ് പി ജി ജയദേവ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് ടീം പി ടി കൂടിയത്. പ്രതിയെ കേസന്വേഷിക്കുന്ന വെച്ചൂച്ചിറ പൊലീസിന് കൈമാറി. മദ്യലഹരിയിലായിരുന്നു സുനുവിന്റെ പരാക്രമം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 നാണ് നാടു നടുക്കിയ സംഭവം ഉണ്ടായത്. കെ എസ് ഇ ബിയുടെ അനാസ്ഥ തന്നെയാണ് സുരക്ഷാ വീഴ്ചയ്ക്ക് കാരണം. അവർ പറയുന്നതുപോലെ ലോക്ക് തകർത്തല്ല ഡാം തുറന്നു വിട്ടത്. ഡാം തുറക്കാനുള്ള റിമോട്ട് അവിടെ തന്നെ ആർക്കു വേണമെങ്കിലും എടുക്കാവുന്ന രീതിയിൽ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. ടിവിയുടെ റിമോട്ട് പോലെ തന്നെ പ്രവർത്തിപ്പിക്കാവുന്ന ഇതിൽ അപ്, ഡൗൺ ആരോ ഉണ്ട്. മദ്യലഹരിയിൽ ഇവിടേക്ക് ചെന്ന സുനു റിമോട്ട് എടുത്ത് അപ് സ്വിച്ചിൽ അമർത്തുകയായിരുന്നു ഇതോടെ ഷട്ടർ ഒന്നര മീറ്റർ ഉയർന്നു. വെള്ളം കുതിച്ചു ചാടി. ഭയന്നു പോയ സുനു ഓടി രക്ഷപ്പെട്ടു.
ഈ സമയം ഇയാളെ തിരക്കി എത്തിയ മാതാവും സംഭവത്തിന് സാക്ഷിയായി. ഡാം നിർമ്മാണത്തിൽ പങ്കാളി ആയ ആളാണ് സുനു. അതു കൊണ്ട് തന്നെ റിമോട്ട് ഉപയോഗിച്ചാണ് ഷട്ടർ ഉയർത്തുന്നതെന്ന് ഇയാൾക്ക് അറിയാം. മൂന്നു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ഇവരിൽ രണ്ടു പേർ ഇവിടുത്തെ മുൻ ജീവനക്കാരായിരുന്നു. മൂന്നാമത്തെയാൾ സുനുവായിരുന്നു. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചപ്പോൾ മുൻപ് വീട് തീവയ്പ് കേസിൽ പ്രതിയായിരുന്നുവെന്ന് മനസിലായി. നിരവധി വീടുകൾക്ക് ഇയാൾ തീ വച്ചിരുന്നു. പെരുന്തേനരുവി ഡാമിന്റെ തൊട്ടു താഴെയായി നാറാണംമൂഴി കരയിൽ താമസക്കാരനായ റോയിയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയത്. വരണ്ടുകിടന്ന വെള്ളച്ചാട്ടത്തിൽ ഭയാനകമായ ശബ്ദത്തോടെ വെള്ളം ഒഴുകിയെത്തിയതോടെയാണ് റോയി പരിഭ്രാന്തിയിലായത്. ഇതേസമയം തന്നെ പമ്പനദിയോടു ചേർന്നു കിടന്നിരുന്ന തന്റെ ചെറുവള്ളത്തിനു തീ പിടിച്ചതും കണ്ടു. ടാർപോളിൻ ഷീറ്റും മറ്റുമുപയോഗിച്ചു നിർമ്മിച്ച വള്ളപ്പുരയ്ക്കും തീ പിടിച്ചിരുന്നു. ഓടിയെത്തിയ വീട്ടുകാർ തീയണച്ചെങ്കിലും ഇവ ഭാഗികമായി കത്തിനശിച്ചു.
ഡാമിൽ ജലനിരപ്പ് കുറവായിരുന്നെങ്കിലും ഇവർക്കു ഷട്ടർ അടയ്ക്കാൻ കഴിയാതിരുന്നതിനാൽ മുക്കാൽ മണിക്കൂറോളം വെള്ളം ഒഴുകിപ്പോയി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെച്ചൂച്ചിറ പൊലീസും കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തി ഷട്ടർ അടയ്ക്കുകയായിരുന്നു. രണ്ടുവർഷം മുന്‍പാണ് പെരുന്തേനരുവി ജലവൈദ്യുതി പദ്ധതി പ്രവർത്തനം തുടങ്ങിയത്. ഡാം വന്നതോടെ വെള്ളച്ചാട്ടവും താഴേക്കുള്ള ഭാഗവും പമ്പാനദി വരണ്ടുകിടക്കുകയാണ്. അതീവ സുരക്ഷ മേഖല പ്രദേശമായ ഇവിടേക്ക് എത്തിച്ചേരുന്നതും ഡാമിന്റെ ഷട്ടർ തുറക്കുന്നതും അത്ര എളുപ്പമല്ല. അതുകൊണ്ട് കൂടിയാണ് അറിയാവുന്ന ആരോ ആണ് ഇത് ചെയ്തതെന്ന് വ്യക്തമായത്.
ഷട്ടർതുറന്ന് വെള്ളം ഒഴുക്കിക്കളഞ്ഞവരുടെ ലക്ഷ്യം ദുരൂഹമാണ് എന്നാണ് കെ.എസ്.ഇ.ബി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. തടയണയെപ്പറ്റിയും ഷട്ടറിനെപ്പറ്റിയും അറിയാവുന്നവരാണ് തുറന്നുവിട്ടത്. അടുത്തകാലത്തൊന്നും താൽക്കാലീക ജീവനക്കാരയവരെ പിരിച്ചുവിട്ടിട്ടില്ല. ഷട്ടർതുറന്നുവിട്ടതിൽ സുരക്ഷാവീഴ്ച്ചയുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍