പെരുമഴ അവഗണിച്ചും കൂക്കിവിളിച്ചും കല്ലെറിഞ്ഞും ആയിരങ്ങൾ; ഡിജിപി ചോദ്യം ചെയ്തത് ബംഗാളിയിൽ; ജനക്കൂട്ടത്തെ കണ്ട് ഭയന്ന് വിറച്ച് പ്രതി; പഴുതടച്ച് സുരക്ഷ ഒരുക്കിയില്ലായിരുന്നുവെങ്കിൽ അമീറുള്ളിനെ നാട്ടുകാർ തല്ലികൊല്ലുമായിരുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ജിഷാ കൊല്ലക്കേസ് പ്രതി അമിറൂർ ഉൾ ഇസ്ലാം കോടതി വളപ്പിലെ ആൾക്കൂട്ടം കണ്ടു ഭയന്നു വിറച്ചെന്ന് പൊലീസ്. ജിഷ വധക്കേസിലെ പ്രതിയെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കുന്നതറിഞ്ഞ് രാവിലെ മുതൽ നൂറുകണക്കിന് ആളുകളാണു പെരുമ്പാവൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിസരത്തു തടിച്ചു കൂടിയത്. രാവിലെ മുതൽ തന്നെ കോടതിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഈ സുരക്ഷയുടെ ബലമുള്ളതു കൊണ്ട് മാത്രമാണ് അമിറൂർ ഉൾ ഇസ്ലാമിനെ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞത്. പഴുതുകളടച്ച സുരക്ഷ ഇതിനായി പൊലീസ് ഒരുക്കി.
അമിറുൾ ഇസ്ലമിനെ മൂന്നു മണിയോടെ പെരുമ്പാവൂർ കോടതി മുൻപാകെ ഹാജരാകുമെന്നു ഉന്നത പൊലീസ് സംഘം ആലുവയിൽ പൊലീസ് ക്ലബിന് മുൻപിൽ നിന്ന മാദ്ധ്യമപ്രവർത്തകർക്കു വിവരം കൊടുത്തത് രാവിലെ 11 മണിയോടെയായിരുന്നു. സാധ്യതകൾ വാർത്ത ചാനലുകളിൽ ഫ്ലാഷ് ആയി മാറിയപ്പോൾ മുതൽ എറണാകുളം ജില്ലയിലെ പല മേഖലയിൽ നിന്നും ആളുകൾ പെരുമ്പാവൂർ കോടതി പരിസര പ്രദേശത്തേക്ക് എത്തിത്തുടങ്ങി . ആലുവാ-പെരുമ്പാവൂർ പാത കടന്നു പോകുന്നതിന്റെ സമീപം കോടതിയിലേക്കെത്തുന്ന വഴിയിൽ വാഹനങ്ങൾ പോകുന്നത് പൊലീസ് തടഞ്ഞു. എന്നിട്ടും രാജ്യം മുഴുവൻ ഞെട്ടിച്ച ആറും കൊല ചെയ്ത പ്രതിയെ കാണാൻ എത്തുന്ന ആളുകളുടെ എണ്ണം കുടുകയല്ലാതെ കുറഞ്ഞില്ല .
കോടതി പരിസരത്തു നിന്നും 300 മീറ്റർ അകലെ പ്രതിയെ കാണാൻ എത്തിയവരെ പൊലീസ് വടം കെട്ടി തിരിച്ചു. പരിസരത്തുള്ള കെട്ടിടങ്ങളുടെ മുകളിൽ വരെ എത്തി 2 മണിയോടെ ജനങ്ങൾ . എപ്പോൾ അവനെ കൊണ്ട് വരും സാറെ എന്നും, നല്ല ഇടി കൊടുക്കും, കൊണ്ടുവന്നാൽ മതിയെന്നും, അവനെ ഇങ്ങോട് വീട് ഞങ്ങള് നോക്കികൊള്ളാം എന്നൊക്കെ ഡയലോഗുകൾ പല സ്ഥലങ്ങളിൽ നിന്ന് വന്നപ്പോളും ഒരു ലാത്തി ചർജിന്റെ പശ്ചാത്തലം ഇവർ ഉണ്ടാക്കിയില്ല എന്നത് പൊലീസിന് ആശ്വാസമായി. പെരുമ്പാവൂർകാർക്കൊപ്പം മുവാറ്റുപുഴയിൽ നിന്നും , കോതമംഗലത്തുനിന്നും, ആലുവയിൽ നിന്നും ആളുകൾ ജിഷ വധത്തിൽ പൊലീസ് പിടിച്ച പ്രതിയെ കണ്ണൻ അക്ഷമരായി പൊലീസിന്റെ പ്രകോപനങ്ങൾക്ക് വളം വക്കാതെ കാത്തിരുന്നു.
കോടതി പരിസരത്തിന്റെ 300 മീറ്റർ അകലെയായി വടം കെട്ടി തിരിച്ചുകൊണ്ട് ആളുകളെ പെരുമ്പാവൂർ കോടതി പരിസരത്തു നിന്നും മാറ്റി നിർത്തി യ പൊലീസ് അഭിഭാഷകർക്കും മാദ്ധ്യമപ്രവർത്തകർക്കും, കേസുമായി ബന്ധപ്പെട്ട ആളുകൾക്കും മാത്രമേ കോടതി പരിസരത്തു പ്രവേശിക്കാൻ അനുവാദം കൊടുത്ത്. ചാനൽ ക്യാമറകൾ ഇവരുടെ മുൻപിലേക്ക് തിരഞ്ഞപ്പോഴും അവർക്കു പറയാനുള്ളത് ഉച്ചത്തിൽ പറഞ്ഞു. കോടതിയുടെ പുറം മതിൽ വരെയായിരുന്നു ക്യാമറക്കും അനുവാദം കൊടുത്തിരുന്നത് എന്നതിനാൽ ചാനൽ ക്യാമറാമാന്മാർ കോടതി മതിലിൽ കയറി സ്ഥാനം പിടിച്ചു. റിപ്പോർട്ടർമാർ ഗൺ മൈക്ക് പോലും ഉപയോഗിക്കതെ പ്രതിയെകുറിച്ചും, കോടതിയിലെ വാർത്തകളെ കുറിച്ചും പുറത്തുള്ള ക്യാമറയിലേക്ക് നോക്കി ഫോണിലൂടെ റിപ്പോർട്ട് ചെയ്തു. ആളുകളെ നിയന്ത്രിക്കാനായി ഏതാണ്ട് 200 ഓളം പൊലീസുകാരേയാണ് കോടതിയുടെ പ്രധാന ഗൈറ്റിൽ വിന്യസിപിച്ചത്.
സമയം മൂന്ന് മണിയിൽ നിന്നും നാലും കഴിഞ്ഞപ്പോൾ കാത്തിരുന്ന പ്രതിക്ക് പകരം പ്രതീക്ഷിക്കാതെ ഒരു വമ്പൻ മഴ. എന്നിട്ടും നാടിനു ചിത്ത പേരുണ്ടാക്കിയവനെ കാണാത്ത പോവാൻ വന്നവർക്ക് മനസുവന്നില്ലനിറഞ്ഞ മഴയത്തും അവനെ കണ്ടിട്ടേ വിട്ടിലേക്കൊള്ളു എന്ന് പറഞ്ഞു നനഞ്ഞു തന്നെ ആളുകൾ നിന്നപ്പോൾ തിരക്ക് കുറയും എന്ന് കരുതിയ പൊലീസിന്റെ കണക്കും തെറ്റി. മഴ ഒന്ന് കുറഞ്ഞപ്പോൾ പൊലീസ് വണ്ടികൾ പ്രതി എത്തുന്നു എന്നാ സിഗ്നൽ നൽകി എത്തിയപ്പോൾ മണികൂറുകളോളം ശ്യാസം അടക്കിപിടിച്ചു നിന്നവർ കോടതിയുടെ മുൻപിൽ വടം വച്ച് തിരിച്ച സ്ഥലത്തേക്ക് ഇരച്ചു കയറി. അവസാനം 4.30 ത്തോടെ പൊലീസിന്റെ നീല വാൻ എത്തി പ്രതിയുമായി പക്ഷെ വന്നു നിന്നവർ പലരും പ്രതിയെ കണ്ടില്ല എന്നതാണ് സത്യം.
തിരക്കുകളിൽ നിന്നും പൊലീസ് നിരത്തിയ വഴിയിൽ കൂടി പ്രതിയെയും കൊണ്ട് വാൻ കോടതിയുടെ മുൻപിൽ. മാറി നിന്ന് ചിത്രങ്ങൾ എടുക്കാൻ നിലയുറപ്പിച്ച പത്രങ്ങളുടെ സ്റ്റീൽ ക്യാമറാമാൻ മാരെയും പൊലീസ് ഫോട്ടോ എടുക്കാൻ സമ്മതിക്കാതെ പുറത്താക്കി പ്രതിയെ പുറത്തു എത്തിച്ചു. നില ഹെൽമറ്റ് വച്ചു ചുവന്ന ടീ ഷർട്ടുംമിട്ട അമിറുൽ ഇസ്ലാമിനെ കണ്ടപ്പോൾ ലൈവ് അടിക്കാൻ നിന്ന റിപ്പോർട്ടർമാരും ഒന്ന് പകച്ചു. പൊലീസ് ബന്ധവത്തിൽ പ്രതിയെ കോടതിയിൽ എത്തിച്ചു. മിനുറ്റകൾകുളിൽ പുറത്തേക്കും അപ്പോഴും പ്രതിയുടെ തലയിൽ ഹെൽമറ്റ് . പ്രതിയെയും കൊണ്ട് തിരിച്ചു പോയ വാഹനത്തിൽ പ്രതിയെ നിലത്തു ഇരുത്തിയതിനാൽ ക്യാമകൾ നോക്കിയിട്ടും പ്രതിയെ കിട്ടിയില്ല.
പ്രതി പോയതിനു ശേഷം ഗവർമെന്റ് പ്ലീഡർ എത്തി കോടതിയിൽ സംഭവിച്ച കാര്യങ്ങൾ പത്രകാരോട് വിശദികരിക്കുമ്പോഴും പ്രതിയുടെ ഒരു സിഗ്നൽ പോലും കിട്ടാതെ മണിക്കൂറുകളോളം കാത്തുനിന്നവരും നിരാശരായി. ഹെൽമറ്റ് വച്ചു മുഖം മറച്ചു പ്രതിയെ കോടതിയിൽ കൊണ്ടുവന്ന പൊലീസുകാർക്കു എന്നും ഹെൽമെറ്റ് ഒരു വികനസ് ആണെന്ന് മുൻപിൽ കണ്ട പത്രകാരോട് പറഞ്ഞു നനഞ്ഞ മഴയിൽ കുതിർന്നു കൂകി വിളിച്ചുകൊണ്ടു ഇവർ യാത്രയായി.
ബംഗാളിയിൽ ചോദ്യം ചെയ്ത് താരമായി ഡിജിപി ബെഹ്റ
പ്രതിക്ക് അറിയാവുന്ന ഭാഷയിൽ ഡിജിപി ലോക്നാഥ് ബെഹ്റ എല്ലാം ചോദിച്ചറിഞ്ഞു. ബഹ്റയുടെ ചോദ്യങ്ങൾക്ക് പ്രതി മറുപടിയും നൽകി. എല്ലാം ബംഗാളിലായിരുന്നു. അങ്ങനെ കിട്ടിയ പത്ത് മിനിറ്റ് കൊണ്ട് എന്താണ് സംഭവിച്ചതെന്ന് ഡിജിപി നേരിട്ട് തിരിച്ചറിഞ്ഞു. വ്യാഴാഴ്ച രാത്രി മുതൽ ആലുവ പൊലീസ് ക്ളബിൽ എ.ഡി.ജി.പി ബി.സന്ധ്യ, എസ്പി. മാരായ പി.എൻ. ഉണ്ണിരാജൻ, പി.കെ. മധു, ഡിവൈ.എസ്പി സോജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇത് ഇന്നലെ വൈകിട്ട് 3.45 വരെ തുടർന്നു. ഈ സമയത്താണ് ഡി.ജി.പി ബെഹ്റയെത്തിയത്.
ദ്വിഭാഷിയുടെ സഹായത്തോടെ പൊലീസ് ചോദ്യം ചെയ്യൽ പുരോഗമിച്ചതോടെ പ്രതിക്ക് അസാമീസ്, ബംഗാളി, ഹിന്ദി ഭാഷകൾ അറിയാമെന്ന് വ്യക്തമായി. ഈ വിവരം ഡി.ജി.പിയെ ധരിപ്പിച്ചതോടെയാണ് ചോദ്യങ്ങൾ ബംഗാളി ഭാഷയിലായത്. പൊലീസ് കസ്റ്റഡിയിൽ ലഭിക്കുമ്പോൾ ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെയും മൊഴി മാറ്റിപ്പറഞ്ഞ സാഹചര്യത്തെളിവുകൾ നിരത്തി അന്വേഷസംഘം നിറുത്തിപ്പൊരിച്ചു. നാലു പേർ ചേർന്നാണ് ജിഷയെ കൊലപ്പെടുത്തിയതെന്നായിരുന്നു പുതിയ വെളിപ്പെടുത്തൽ. അതെങ്ങനെയെന്ന് ചോദിച്ചപ്പോൾ മിണ്ടിയില്ല. പിന്നീട് രണ്ടു പേരെന്നായി. രണ്ടാമനെക്കുറിച്ച് ചോദിച്ചപ്പോഴും അനക്കമില്ല. ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം മുട്ടിയതോടെ കുറ്റസമ്മതം നടത്തി.
കൊല നടത്തിയത് എങ്ങനെയെന്ന് കാട്ടിത്തരാൻ അന്വേഷണസംഘം നിർദ്ദേശിച്ചു. ജിഷയുടെ വീട്ടിലേക്ക് പ്രവേശിച്ചത് മുതൽ ചെയ്ത കാര്യങ്ങൾ ആംഗ്യത്തിലൂടെ അമി കാട്ടി. ഇത് വിഡിയോയിലും ചിത്രീകരിച്ചിട്ടുണ്ട്. പ്രതി മൊഴി മാറ്റിപ്പറയുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകളിലൂടെ ഇതിനെ മറികടക്കാൻ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്