നേവൽ അക്കാദമിയിലെ കാട് തെളിയിക്കുന്ന കരാർ ജോലിക്ക് പൊലീസ് ക്ലിയറൻസ് നൽകിയത് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ഇതരസംസ്ഥാന തൊഴിലാളികൾക്ക്; നേവി ഉദ്യോഗസ്ഥരുടെ ജാഗ്രതയിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന കള്ളക്കളികൾ; പേരും പോലും വ്യക്തമായി അറിയാതെ പൊലീസുകാർ 'എല്ലാം ശരിയാക്കുമ്പോൾ' അപകടത്തിലാകുന്നത് നമ്മുടെ സുരക്ഷ തന്നെ
ഷാജി കുര്യാക്കോസ്
കാസർഗോഡ്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകളിൽ സ്റ്റിക്കർ ഒട്ടിച്ച സംഭവത്തെ ചൊല്ലിയുള്ള ആശങ്കകൾ ഒഴിഞ്ഞിട്ടില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ട് ഇതരസംസ്ഥാന തൊഴിലാളികളാണ് സ്റ്റിക്കറിന് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്. അടുത്തകാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് മലയാളികൾ ആശങ്കയോടെ നോക്കി കണ്ടു തുടങ്ങിത്. ഇതരസംസ്ഥാന തൊഴിലാളികൾ ശിക്ഷിക്കപ്പെട്ട ഉൾപ്പെട്ട ജിഷ ,സൗമ്യ കൊലപാതകങ്ങളുടെ ആഘാതത്തിൽ നിന്നും മലയാളികൾ ഇനിയും മുക്തമായട്ടില്ല. പലപ്പോഴും ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ പൊലീസ് യാതൊരു ശുഷ്കാന്തിയും കാണിക്കാത്തത് ഇക്കൂട്ടർക്ക് വളമാകുന്നു.
അതിനിടെയാണ് അതീവ സുരക്ഷാ പ്രാധാന്യമുള്ള കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിലേക്ക് കള്ളക്കളിയിലൂടെ തൊഴിലാളികളെ നിയമിക്കാൻ പൊലീസ് കൂട്ടു നിന്നെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കാസർഗോഡ് ഡിവൈഎസ്പിയുടെ കീഴിലുള്ള ബേഡകം സ്റ്റേഷൻ പരിധിയിലെ സ്ഥിരതാമസക്കാരായ ടോമിച്ചൻ കുടിയിരിപ്പിൽ എന്നയാളും ഇയാളുടെ ജോലിക്കാരായ ,വിനോദ് അഗസ്ത്യൻ കിഴക്കേക്കര ,ബെനഡിക്ട് ,ബിനോയി എന്നീ വർക്ക് ഏഴിമല നേവൽ അക്കാദമിയിൽ കാട് തെളിക്കുന്ന കരാർ ജോലിക്കായി പൊലീസ് വെരിഫിക്കേഷൻ ആവശ്യമായി വന്നതാണ് സംഭവങ്ങളുടെ തുടക്കം. ഇവിടെ കള്ളക്കളി നടന്നുവെന്നാണ് പുറത്തു വന്ന രേഖകൾ തെളിയിക്കുന്നത്. പൊലീസിന്റെ ഭാഗത്ത് വലിയൊരു അലംഭാവം തന്നെ സംഭവിച്ചു.
ഏഴിമല നേവൽ അക്കാദമിയിൽ കാട് തെളിക്കുന്ന കരാർ തനിക്ക് ലഭിച്ചിട്ടുണ്ടന്നും വിനോദ് അടക്കമുള്ള തന്റെ തൊഴിലാളികൾക്ക് പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് ടോമിച്ചൻ 18/7/17 ന് ബേഡകം എസ് ഐക്ക് അപേക്ഷ നൽകിയതിൻ പ്രകാരം ,എസ് ഐ അന്വേഷണം നടത്തി 19/7/17 ന് ടോമിച്ചനടക്കം 4 പേർക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നു. എന്നാൽ ടോമിച്ചനും സംഘവും പൊലീസ് നൽകിയ സർട്ടിഫിക്കറ്റിന്റെ മുകളിലായി 19 ഓളം ഇതരസംസ്ഥാന തൊഴിലാളികളുടെ പേര്‍കൂടി ചേർത്ത് പൊലീസ് നൽകിയ ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്ന വ്യാജേനെ നേവൽ അക്കാഡമിയെ സമീപിക്കുന്നു. സർട്ടിഫിക്കറ്റിന്റെ ആധികാരികതയിൽ സംശയം തോന്നിയ നേവി അധികൃതർ 6/12/17 ന് പ്രസ്തുത സർട്ടിഫിക്കറ്റ് പരിശോധനക്കായി കാസർഗോഡ് എസ്പിക്ക് നൽകുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സർട്ടിഫിക്കറ്റ് വ്യാജരേഖയാണന്ന് കണ്ടെത്തുകയും ബേഡകം സ്റ്റേഷനിലെ ക്രൈം നമ്പർ 583//7 അണ്ടർ സെക്ഷൻ 465 ,468 ,471,420 തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തു. കാസർഗോഡ് ഡി വൈ എസ് പി യുടെ കീഴിലെ ബേഡകം സ്റ്റേഷൻ പരിധിയിൽ താമസക്കാരായമേൽ കേസിലെ പ്രതിയായ വിനോദ് , രാധാകൃഷ്ണൻ എന്നയാളുമായി ചേർന്ന് തങ്ങൾക്ക് നേവിയിലെ കാട് തെളിക്കുന്നതിന് കരാർ ലഭിച്ചതിനാൽ തൊഴിലാളികൾക്ക് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് 7/11/17 ന് അപേക്ഷ നൽകുന്നു.
അന്ന് തന്നെ ഡിവൈഎസ്പി ആയത് 30 കിലോമീറ്റർ ദൂരത്തുള്ള തന്റെ കീഴിലുള്ള രാജപുരം സ്റ്റേഷനിലേക്ക് കൈമാറുകയും അന്നേ ദിവസം തന്നെ രാജപുരം എസ് ഐ 38 പേർക്ക് പൊലീസ് ക്ലീയറൻസ് അനുവദിച്ച് നൽകുകയും ചെയ്യുന്നു. ക്ലിയറൻസ് ലഭിച്ചവരിൽ 16 പേർ ബംഗാളികളും മദ്ധ്യപ്രദേശിൽ നിന്നുള്ള 5 പേരും ആസാം ഒഡീഷ സ്വദേശിള്ളായ രണ്ട് പേരും ബാക്കി കർണാടക ,തമിഴ്നാട് സ്വദേശികളുമാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി കർത്തവ്യ നിർവ്വഹണത്തിന്റെ മഹോന്നത മാതൃകയായി അപേക്ഷ കിട്ടിയ അന്ന് തന്നെ 30 കിലോ മീറ്റർ ദുരത്തുള്ള മറ്റൊരു സ്റ്റേഷനിൽ അപേക്ഷ എത്തിച്ചത് സംശയത്തിന് ഇട നൽകി.
എന്നാൽ അപേക്ഷയിലെ അഡ്രസ് പരിശോധിച്ചാൽ ശുഷ്കാന്തി കർത്തവ്യ നിർവഹണമായിരുന്നില്ല ലക്ഷ്യം എന്ന് ബോധ്യമാവും. വിനോദ് അഗസ്ത്യൻ & രാധാകൃഷ്ണൻ ,ഈസികട്ടേർസ് ,ഗ്രാസ് കട്ടിങ് വർക്സ് എന്ന അഡ്രസിൽ കിട്ടിയ അപേക്ഷയിൽ കൂടുതൽ വിവരങ്ങൾ ആരായാതെ 30കിലോ മീറ്റർ ദുരത്തുള്ള സ്റ്റേഷനിൽ അന്ന് തന്നെ എത്തിച്ചത് മുൻ ധാരണയുടെ പുറത്താണ് എന്ന് വ്യക്തം. ഇതിനെ ബലപ്പെടുത്തുന്നതാണ് രാജപുരം എസ് ഐ യുടെ വെരിഫിക്കേഷൻ റിപ്പോർട്ട്. അന്നേ ദിവസം തന്നെ 38 ഇതരസംസ്ഥാന തൊഴിലാളികൾക്ക് കാസർഗോഡ് ജില്ലയിൽ കേസില്ലന്ന് സർട്ടിഫിക്കറ്റ് ചെയ്തത് മുൻ ധാരണപ്രകാരമെന്നും ആക്ഷേപമാണ് ഉയരുന്നത്.
കാസർഗോഡ് ജില്ലയിലെ സ്റ്റേഷൻ പരിധിയിൽ 38 ഇതരസംസ്ഥാനക്കാരെ സംബന്ധിച്ച് അന്വേഷണം പൂർത്തിയാക്കി അന്നേ ദിവസം തന്നെ റിപ്പോർട്ട് സമർപ്പിക്കുക അപ്രായോഗികം എന്ന് മാത്രമല്ല അതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണോ ,കേവലം രാജപുരം സ്റ്റേഷന്റെ ചുമതലയുള്ള എസ് ഐ എന്നും സംശയവും ഉയരുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെപ്പറ്റി കൃത്യമായി അന്വേഷിക്കാതെ സമർപ്പിച്ച ഈ സർട്ടിഫിക്കറ്റ് രാജ്യസുരക്ഷയെപ്പോലും ബാധിക്കുമെന്നാണ് ഉയരുന്ന ആരോപണം.
2500 ഏക്കറുകളിലായി വ്യാപിച്ച് കിടക്കുന്ന ഏഴിമല നേവൽ അക്കാദമി യിലെ കാട് തെളിക്കൽ വർഷാവർഷം നടത്തി വരുന്ന പ്രവർത്തിയാണ്. നേവി ആസ്ഥാനം അനുബന്ധ സ്ഥാപനങ്ങൾ ,പരേഡ് ഗ്രൗണ്ട് മുതലായവ കഴിച്ചുള്ള പ്രദേശങ്ങളിൽ കാട് തെളിക്കാനുള്ള കരാർ 9 കോടി രൂപയ്ക്കായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷത്തെ തുകയിൽ നിന്നും ഈ വർഷം വൻ വർദ്ധനവുണ്ടായിട്ടുണ്ടന്നും പറയുന്നു. ചെന്നൈ ആസ്ഥാന മായുള്ളതും കേന്ദ്ര ഗവൺമെന്റിലെ ഉന്നത വ്യക്തിയുമായി വളരെ അടുപ്പം പുലർത്തുന്ന സ്ഥാപനത്തിനാണ് കരാർ ലഭിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍