Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫേസ്‌ബുക്ക് വഴി പെൺകുട്ടികളെ പരിചയപ്പെട്ടാൽ പിന്നെ വിടാതെ ചാറ്റ് ചെയ്ത് പാട്ടിലാക്കും; പോരാത്തതിന് ഫോണിലൂടെ പരിഭവവും മധുരഭാഷണവും; കാര്യം കഴിഞ്ഞാൽ സ്വർണാഭരണങ്ങളും പണവുമായി മുങ്ങും; ഇത്തരത്തിൽ ഇരയാക്കിയവർ എത്രയെന്ന് ഓർമയില്ല; കോതമംഗലത്ത് പിടിയിലായ ചങ്ങനാശേരി സ്വദേശിയായ യുവാവിന്റെ മൊഴി കേട്ട് അമ്പരന്ന് കോതമംഗലം പൊലീസ്

ഫേസ്‌ബുക്ക് വഴി പെൺകുട്ടികളെ പരിചയപ്പെട്ടാൽ പിന്നെ വിടാതെ ചാറ്റ് ചെയ്ത് പാട്ടിലാക്കും; പോരാത്തതിന് ഫോണിലൂടെ പരിഭവവും മധുരഭാഷണവും; കാര്യം കഴിഞ്ഞാൽ സ്വർണാഭരണങ്ങളും പണവുമായി മുങ്ങും; ഇത്തരത്തിൽ ഇരയാക്കിയവർ എത്രയെന്ന് ഓർമയില്ല;  കോതമംഗലത്ത് പിടിയിലായ ചങ്ങനാശേരി സ്വദേശിയായ യുവാവിന്റെ മൊഴി കേട്ട് അമ്പരന്ന് കോതമംഗലം പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സോഷ്യൽ മീഡിയ വഴി പെൺകുട്ടികളെ പരിചയപ്പെട്ട ശേഷം വശീകരിച്ച് പീഡനത്തിന് ഇരയാക്കി സ്വർണാഭരണങ്ങളും പണവുമായി മുങ്ങുകയണ് കോതമംഗലത്ത് പിടിയിലായ ഇരുപതുകാരൻ നിബിൽ സജിയുടെ പതിവെന്ന് പൊലീസ്. ആദ്യം സ്ഥിരമായ ചാറ്റിംഗും ഫോൺ വിളികളും വഴിപാട്ടിലാക്കും. കാര്യം കഴിഞ്ഞാൽ സ്വർണ്ണാഭരണങ്ങളും കിട്ടുന്ന പണവുമായി മുങ്ങും. മുങ്ങിയാൽ ഉടൻ മൊബൈൽ നമ്പർ മാറ്റും. തുടർന്ന് അടുത്ത ഇരയ്ക്കായി വലവിരിക്കും. ഇതു വരെ പീഡനത്തിന് ഇരയാക്കിയ പെൺകുട്ടികളുടെ എണ്ണം ഓർത്തെടുക്കുക ബുദ്ധിമുട്ടെന്നും വെളിപ്പെടുത്തൽ. എറണാകുളം സ്വദേശിനിയും കോതമംഗലത്ത് സ്വകാര്യ കോളേജിൽ പഠിച്ചു വന്നിരുന്നതുമായ 17 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായ 20 കാരന്റെ ലീലാവിലാസങ്ങളെ കുറിച്ചറിഞ്ഞപ്പോൾ പൊലീസുകാർക്കും അമ്പരപ്പ്.

കോട്ടയം ചങ്ങനാശേരി നാലുകോടി കരയിൽ കാരികൂടത്തിൽ സജിയുടെ മകൻ നിബിൽ സജിയാണ് (20 ) സംഭവത്തിൽ കോതമംഗലം പൊലിസ് പിടിയിലായത്. ആറു മാസത്തെ ഫേസ്‌ബുക്ക് പരിചയം മുതലാക്കിയാണ് നിബിൻ പെൺകുട്ടിയെ പീഡിപ്പിച്ചത്.
പീഡനത്തിന് പുറമേ ആറ് പവനോളം സ്വർണ്ണ ആഭരണങ്ങളും, അര ലക്ഷത്തോളം രൂപയും പല കാരണങ്ങൾ നിരത്തി ഈ വിരുതൻ പെൺകുട്ടിയിൽ നിന്നും വസൂലാക്കി. പഠന ആവശ്യത്തിനും മറ്റും വീട്ടുകാർ നൽകിയതും പെൺകൂട്ടി സൂക്ഷിച്ചു വച്ചിരുന്നതുമായ പണമാണ് തന്ത്രത്തിൽ നിബിൻ പോക്കറ്റിലാക്കിയത്. എറണാകുളത്തും വേളാങ്കണ്ണിയിലും ലോഡ്ജിൽ താമസിച്ചാണ് പീഡനത്തിന് ഇരയാക്കിയത് .ആറു മാസം മുൻപ് പ്രായപൂർത്തിയാകാത്ത പത്തനംതിട്ട സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ 90 ദിവസം ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ വീണ്ടും പഴയപണിയിലേയ്ക്കിറങ്ങിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും സമാനമായ രീതിയിൽ ഇയാൾ നിരവധി പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ച് തട്ടിപ്പും പീഡനവും നടത്തിയതായി പൊലീസിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP