Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാറിൽ പൊലീസ് സ്റ്റിക്കർ; പൊലീസ് യൂണിഫോമിൽ വാഹന പരിശോധന; പണപ്പിരിവ് പതിവാക്കിയ ഇരുപത്തിമൂന്നുകാരൻ 'പൊലീസ് ഇൻസ്പെക്ടറെ' കുരുക്കിയത് അമിത വണ്ണം; തട്ടിപ്പുവീരൻ ഒടുവിൽ പിടിയിൽ

കാറിൽ പൊലീസ് സ്റ്റിക്കർ; പൊലീസ് യൂണിഫോമിൽ വാഹന പരിശോധന; പണപ്പിരിവ് പതിവാക്കിയ ഇരുപത്തിമൂന്നുകാരൻ 'പൊലീസ് ഇൻസ്പെക്ടറെ' കുരുക്കിയത് അമിത വണ്ണം; തട്ടിപ്പുവീരൻ ഒടുവിൽ പിടിയിൽ

ന്യൂസ് ഡെസ്‌ക്‌

ഫിറോസാബാദ്: ഉത്തർപ്രദേശിൽ പൊലീസ് ഇൻസ്പെക്ടർ ചമഞ്ഞ് വാഹന പരിശോധന നടത്തി പണപ്പിരിവ് നടത്തിയ ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ മുകേഷ് യാദവ് എന്ന യുവാവാണ് പിടിയിലായത്. ഇരുപത്തിമൂന്നാം വയസിൽ പൊലീസ് ഇൻസ്പെക്ടറായി എന്നതും അമിത വണ്ണവുമാണ് ഇയാളെ കുടുക്കിയത്. തുണ്ഡ്‌ല പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് 150 കിലോയോളം ഭാരം വരും.

ഫിറോസാബാദ് ജില്ലയിലെ താജ് എക്സ്‌പ്രസ് ഹൈവേയിൽ ഒരു പൊലീസ് ഇൻസ്പെക്ടർ അനധികൃതമായി പണം പിരിച്ചെടുക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് ആഗ്ര അതിർത്തിയോട് ചേർന്നുള്ള തുണ്ട്ല പൊലീസ് പൊലീസ് ദിവസങ്ങളോളം രാത്രി പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ദേശീയ പാത രണ്ടിലെ ഉസൈനി ഗ്രാമത്തിന് സമീപം ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയിൽ ഒരു വാഗൺആർ കാർ കണ്ടെത്തി. പൊലീസ് യൂണിഫോമിൽ ഒരാൾ കാറിൽ ഇരിക്കുകയായിരുന്നു.

മറുവശത്ത് ഒരാൾ നിരവധി വാഹനങ്ങളിൽ നിന്ന് അനധികൃത പിരിവ് നടത്തുന്നുണ്ടായിരുന്നു. തുടർന്ന് തുണ്ട്‌ല എസ്എച്ച്ഒ രാജേഷ് പാണ്ഡെ കാറിൽ ഇരിക്കുന്നയാളെ ചോദ്യം ചെയ്യുകയായിരുന്നു. ഇയാളുടെ പോസ്റ്റിങ് സ്ഥലമാണ് ആദ്യം ചോദിച്ചത്. മറുപടി പറയാൻ പരുങ്ങിയ ഇയാൾ വ്യാജ തിരിച്ചറിയൽ കാർഡ് കാണിക്കുകയും ചെയ്തു. പൊലീസ് ചോദ്യം ചെയ്യൽ തുടർന്നതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ടോൾ ലാഭിക്കാൻ പൊലീസ് യൂണിഫോം ഉപയോഗിച്ചിരുന്നതായും മുകേഷ് യാദവ് വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് ദേശീയപാത രണ്ടിലെ ഉസൈനി ഗ്രാമത്തിന് സമീപം നടത്തിയ പരിശോധനയിൽ വാഹനങ്ങളോട് പിഴ ചോദിക്കുന്ന പൊലീസുകാരനെ കണ്ടെത്തിയത്. ഉടമകൾ പണം നൽകിയില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു.

സ്റ്റേഷൻ വിവരങ്ങൾ ചോദിച്ചപ്പോൾ ഇയാൾ പരുങ്ങിയത് കൂടുതൽ സംശയം ജനിപ്പിച്ചു. ചോദ്യം ചെയ്യൽ തുടർന്നതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പണപ്പിരിവിന് പൊലീസ് യൂണിഫോം ഉപയോഗിക്കുകയായിരുന്നെന്ന് പ്രതി വെളിപ്പെടുത്തി

പൊലീസിന്റെ വലിയ സ്റ്റിക്കർ പതിച്ച വാഗണാർ കാറിൽ യൂണിഫോമിൽ കറങ്ങി സ്വകാര്യ ബസുകളിലും ട്രക്കുകളിലും പരിശോധന നടത്തി ഉടമകളിൽ നിന്ന് പണം തട്ടുകയായിരുന്നു പതിവ്. പ്രതിയിൽ നിന്ന് രണ്ട് ആധാർ കാർഡ്, രണ്ട് പാൻ കാർഡ്, തിരിച്ചറിയൽ കാർഡ്, ഒരു ഡ്രൈവിങ് ലൈസൻസ്, മൂന്ന് എ ടി എം കാർഡ്, ഒരു മെട്രോ കാർഡ്, വാഹന രജിസ്‌ട്രേഷൻ കാർഡ്, പൊലീസ് തിരിച്ചറിയൽ കാർഡ് തുടങ്ങിയവ കണ്ടെടുത്തു. ഇവയിൽ ഭൂരിഭാഗവും വ്യാജമാണെന്നാണ് റിപ്പോർട്ട്. മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

പിടിയിലായ മുകേഷ് യാദവ് ഗസ്സിയാബാദ് ജില്ലയിലെ സാഹിബാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത്. പൊലീസിന്റെ വലിയ സ്റ്റിക്കർ പതിച്ച വാഗൺആർ കാറുമായി പുറത്തിറങ്ങി സ്വകാര്യ ബസുകളിലും ട്രക്കുകളിലും പരിശോധനയുടെ പേരിൽ അനധികൃത പിരിവ് നടത്തുന്നതായിരുന്നു പതിവ്.

കൂടുതൽ പേർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പ്രതികൾക്കെതിരെ 170, 171, 420, 467, 468, 469, 471 വകുപ്പുകൾ പ്രകാരം തുണ്ട്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP