Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മിഠായി വാങ്ങാനെത്തിയ കുട്ടിയെ മധുരം നൽകി പീഡിപ്പിച്ചത് കടയുടെ പിറകിൽ കൊണ്ടുപോയി; ഇയാളുടെ സഹോദരൻ പീഡിപ്പിച്ചത് മദ്രസയിൽ വെച്ചും പള്ളിയിലുമായി; പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സഹോദരങ്ങൾ ഒളിവിൽ; പ്രതികൾക്കെതിരെ സമാനമായ മറ്റൊരു കേസു കൂടി; പൂവാട്ടുപറമ്പിലെ പ്രകൃതിവിരുദ്ധ പീഡനക്കേസിൽ ഇരട്ട സഹോദരങ്ങൾക്കെതിരെ കൂടുതൽ പരാതികൾ

മിഠായി വാങ്ങാനെത്തിയ കുട്ടിയെ മധുരം നൽകി പീഡിപ്പിച്ചത് കടയുടെ പിറകിൽ കൊണ്ടുപോയി; ഇയാളുടെ സഹോദരൻ പീഡിപ്പിച്ചത് മദ്രസയിൽ വെച്ചും പള്ളിയിലുമായി; പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സഹോദരങ്ങൾ ഒളിവിൽ; പ്രതികൾക്കെതിരെ സമാനമായ മറ്റൊരു കേസു കൂടി; പൂവാട്ടുപറമ്പിലെ പ്രകൃതിവിരുദ്ധ പീഡനക്കേസിൽ ഇരട്ട സഹോദരങ്ങൾക്കെതിരെ കൂടുതൽ പരാതികൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: പുവാട്ടുപറമ്പിൽ പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതികളായ ഇരട്ട സഹോരങ്ങൾ ഒളിവിലെന്ന് മെഡിക്കൽ കോളേജ് പൊലീസ്. പ്രതികളിലൊരാൾ കസ്റ്റഡിയിലായതായി വിവരമുണ്ടെങ്കിലും പൊലീസ് ഇത് നിഷേധിച്ചു. പുവാട്ടുപറമ്പിൽ കച്ചവടം നടത്തുന്ന അസ്ഹർഅലി ,ഇയാളുടെ ഇരട്ട സഹോദരൻ അക്‌ബർ അലി എന്നിവരാണ് ഒളിവിൽ പോയത്. പ്രതികളെ പിടികൂടാൻ വീട്ടിലും പരിസര പ്രദേശങ്ങളിലുമെല്ലാം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് മെഡിക്കൽ കോളേജ് സി ഐ സിനു തോമസ് പറഞ്ഞു. സംഭവത്തിൽ പ്രതികളുടെ പങ്ക് വ്യക്തമായിട്ടുണ്ടെന്നും ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായും ഉടൻ പിടികൂടുമെന്നും സി ഐ. വ്യക്തമാക്കി.

ഇതേ സമയം പ്രതികളിലൊരാൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും സഹോദരനെ കൂടി പിടികൂടാൻ കാത്തിരിക്കുകയാണ് പൊലീസെന്നും വിവരമുണ്ട്. പള്ളിയിൽ വെച്ച് ഉൾപ്പെടെ പീഡനം നടന്നതു കൊണ്ട് പൊലീസിന് ശക്തമായ സമ്മർദ്ദമുണ്ട്. കഴിഞ്ഞ ദിവസം സംഭവം മാധ്യമങ്ങളോട് വെളിപ്പെടുത്താൻ പോലും പൊലീസ് മടിച്ചിരുന്നു. സമീപവാസിയായ കുട്ടിയെയാണ് സഹോദരങ്ങൾ പീഡിപ്പിച്ചത്. മിഠായി വാങ്ങാനെത്തിയ കുട്ടിയെ കച്ചവടക്കാരൻ മധുരം നൽകി കടയുടെ പിറകിൽ കൊണ്ടുപോയി പീഡിപ്പിക്കുക കയായിരുന്നു.

ഇയാളുടെ സഹോദരൻ മദ്രസയിൽ വെച്ചും പള്ളിയിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയുണ്ട്. കുട്ടിയുടെ അസ്വസ്ഥത ശ്രദ്ധയിൽപ്പെട്ട മാതാവ് കാര്യം തിരക്കിയപ്പോഴാണ് നിരവധി തവണ പീഡനത്തിന് ഇരയായ വിവരം അറിഞ്ഞത്. തടർന്ന് ബന്ധുക്കൾ സഹോദരങ്ങളെ ചോദ്യം ചെയ്തു. ഇവർ കുറ്റം സമ്മതിച്ച് മാപ്പ് പറഞ്ഞിരുന്നു.കേസിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നും അപേക്ഷിച്ചു. എന്നാൽ വിദേശത്തുള്ള കുട്ടിയുടെ പിതാവിന്റെ നിർദ്ദേശത്തെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പ്രതികൾക്കെതിരെ സമാനമായ മറ്റൊരു കേസും പൊലീസ് എടുത്തിട്ടുണ്ട്. പ്രായപൂർത്തിയാവാത്ത മറ്റൊരു കുട്ടിയെ പീഡിപ്പിച്ചതിനാണ് പൊലീസ് കേസെടുത്തത്. കൂടുതൽ പരാതികൾ വരുന്ന സാഹചര്യത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവിടാത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതേ സമയം പ്രതികളായ ഇരട്ട സഹോരങ്ങളെ മഹല്ലിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിലാണ് പുറത്താക്കൽ വിവരം.

മഹല്ല് കമ്മിറ്റി സെക്രട്ടറിയുടെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. മഹല്ല് സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ വസ്തുതതയാണെന്ന് ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രാഥമികാംഗത്വത്തിൽ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പുറത്താക്കുന്നതെന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നു. പള്ളിയിൽ വെച്ച് ഉൾപ്പെടെ പീഡനം നടന്നിട്ടും പല പ്രമുഖ മാധ്യമങ്ങളിലും ഇത് സംബന്ധിച്ച് ഇതുവരെ വാർത്തകൾ ഒന്നും വന്നിട്ടില്ല. സംഭവത്തിൽ എസ്ഡിപിഐ- ലീഗ് ഏറ്റമുട്ടലും നടക്കുന്നുണ്ട്. പ്രതികളെ മുസ്ലീലീഗുകാർ സംരക്ഷിക്കയാണെന്ന് എസ്ഡിപിഐക്കാർ ആരോപിക്കുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP