പോക്സോ കേസിൽ പ്രതിയായ സിപിഎം അദ്ധ്യാപക സംഘടനാ നേതാവ് ഇപ്പോഴും ഒളിവിൽ; വയനാട്ടിൽ പോയി പൊലീസ് പൊക്കില്ലെന്ന ഉറപ്പിൽ നേതാവ് സുഖജീവിതം തുടരുന്നു; പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങി രക്ഷിതാക്കളും നാട്ടുകാരും
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ സി പി എമ്മിന്റെ അദ്ധ്യാപക സംഘടനാ നേതാവ് വയനാട്ടിലെ റിസോട്ടിൽ അടിച്ചുപൊളിച്ചു കഴിയുന്നതായ വാർത്ത വന്നിട്ട് രണ്ടാഴ്ച പിന്നിടെ ഇനിയും ഇയാളെ പിടികൂടാത്തത് സി പി എം നേതൃത്വം നൽകിയ അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ. അത്തോളി പൊലിസാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ ഇതുവരെയും പ്രതിയെ കണ്ടുകിട്ടിയില്ലെന്ന മറുപടിയാണ് പൊലിസിൽനിന്നു ലഭിക്കുന്നത്. കുട്ടികൾക്കു മാതൃകയാവേണ്ട അദ്ധ്യാപകനാണ് കൊച്ചുകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് പോക്സോ കേസിൽ പ്രതിയായിരിക്കുന്നത്.
അത്തോളിയിലെ ഒരു സ്കൂളിലെ അദ്ധ്യാപകനായ വി കെ ദീലീപ് കുമാറിനെതിരേ അത്തോളി പൊലിസായിരുന്നു പോക്സോ കേസെടുത്തത്. ജൂലൈ 13ന് ആയിരുന്നു വിദ്യാർത്ഥിനികൾക്കു മുന്നിൽ അദ്ധ്യാപകൻ നഗ്നതാ പ്രദർശനം നടത്തിയത്. മുൻപും ഈ അദ്ധ്യാപകൻ സഭ്യേതരമല്ലാത്ത രീതിയിൽ ക്ലസിലും പുറത്തുമെല്ലാം കുട്ടികളോട് പെരുമാറുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നെങ്കിലും ദിലീപിന്റെ പാർട്ടി സ്വാധീനത്താൽ പരാതിപ്പെടാൻപോലും ആരും തയാറാവാത്ത സ്ഥിതിയായിരുന്നു. തരംകിട്ടിയാൽ കൊച്ചുപെൺകുട്ടികളെ ചേർത്തുപടിക്കുകയും പാഠം പറഞ്ഞുകൊടുക്കുന്നതിന്റെ ഭാഗമെന്ന വ്യാജേന ദേഹത്ത് സ്പർശിക്കുന്നതായുമെല്ലാം പല കുട്ടികളും അദ്ധ്യാപകരോടും രക്ഷിതാക്കളോടുമെല്ലാം നിരന്തരം പരാതിപ്പെട്ടുകൊണ്ടിരുന്നു.
പാർട്ടി ബന്ധം കാരണം മുൻപ് ലഭിച്ച പരാതികളൊന്നും സ്കൂൾ അധികൃതർ ഗൗരവത്തിലെടുക്കുകയോ, പൊലിസിലോ ചൈൽഡ് ലൈനിലോ അറിയിക്കുകയോ ചെയ്തിരുന്നില്ലെന്നത് ഗുരുതര വീഴ്ചയായാണ് കാണുന്നത്. തനിക്കെതിരേ എന്ത് തോന്ന്യവാസം കാണിച്ചാലും ആരും പരാതിയുമായി ഇറങ്ങില്ലെന്ന ധൈര്യത്തിലാണ് ഒരാളും പ്രത്യേകിച്ച് ഒരു അദ്ധ്യാപകനും ചെയ്യാത്ത നിന്ദ്യവും നീചവുമായ പ്രവർത്തി തന്റെ പേരമക്കളുടെ മാത്രം പ്രായമുള്ള പെൺകുട്ടികൾക്ക് മുന്നിൽ ഇയാൾ കാണിച്ചത്.
പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നേരത്ത തള്ളിയിരുന്നു. പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നത് ബോധ്യപ്പെട്ടതിനാൽ ജാമ്യം ലഭിക്കുന്നതുവരെ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലിസ് മാറിനിൽക്കുകയായിരുന്നുവെന്ന് തുടക്കത്തിൽ നാട്ടുകാർ ആരോപിച്ചിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയതോടെയായിരുന്നു പ്രതി ഒളിവിൽ പോയത്. ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളായിരുന്നു അദ്ധ്യാപകൻ ക്ലാസിൽവച്ച് നഗ്നതാ പ്രദർശനം നടത്തിയതായി പ്രധാനാധ്യാപികക്ക് പരാതി നൽകിയത്. ഈ പരാതി പിന്നീട് അത്തോളി പൊലിസിന് കൈമാറുകയായിരുന്നു. മൂന്നു വിദ്യാർത്ഥിനികളുടെ മൊഴിയും പൊലിസ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. അത്തോളിക്കാരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രതിയെ വയനാട്ടിൽ കണ്ടതിന്റെ വിഡിയോ ഉൾപ്പെടെ വന്നിരുന്നു. സ്റ്റേഷനിലുള്ള എസ് ഐയും സി ഐയുമെല്ലാം ഉൾപ്പെടുന്നതാണ് ഈ ഗ്രൂപ്പ്. എന്നിട്ടും എന്തുകൊണ്ടാണ് ഇയാളെ അറസ്റ്റ് ചെയ്യാത്തതെന്നാണ് നാട്ടുകാരിൽ അദ്ധ്യാപകന്റെ രാഷ്ട്രീയ പിടിപാടുകളെക്കുറിച്ച് ഗ്രാഹ്യമില്ലാത്തവർ ചോദിക്കുന്നത്.
മലപ്പുറത്തെ ഹൈസ്കൂളിലെ സി പി എം നേതാവായ അദ്ധ്യാപകനും സമാനമായ പോക്സോ കേസിൽ പ്രതിയാണ്. ഇയാളെയും അവസാനം വരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽനിന്നുണ്ടായത്. ദീർഘകാലമായി അദ്ധ്യാപകനായി ജോലി ചെയ്യുന്ന ദിലീപിന് സർവിസിൽ നിന്നു വിരമിക്കാൻ രണ്ടു വർഷം മാത്രമേയുള്ളൂ. മാന്യമായി ജോലി ചെയ്ത് നല്ലൊരു അദ്ധ്യാപകനെന്ന പേരോടെ ജോലിയിൽനിന്നു സംതൃപതിയോടെ മടങ്ങേണ്ടുന്നതിന് പകരം പോക്സോ കേസിൽ പ്രതിയായി ശിഷ്ടകാലം ജയിലഴികൾക്കുള്ളിലാവുന്ന സ്ഥിതിയിലേക്കാണ് ഈ അദ്ധ്യാപകൻ എത്തിയിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
അദ്ധ്യാപകന്റെ പ്രായവും മറ്റും കണക്കിലെടുത്ത് ഇത്തരം നീചമായ പ്രവർത്തികളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഒപ്പം ജോലി ചെയ്യുന്ന അദ്ധ്യാപകരും അഭ്യുദയകാംക്ഷികളുമെല്ലാം പലപ്പോഴായി ദിലീപിനെ ഉപദേശിച്ചിട്ടും കുട്ടികളെ കാണുമ്പോൾ ഇയാൾക്കുണ്ടാവുന്ന അസുഖത്തിന് ഒരു കുറവുമുണ്ടായില്ലെന്നതാണ് സത്യം. പോക്സോ കേസായതിനാൽ പെട്ടെന്ന് ജാമ്യം ലഭിക്കില്ല. ഇതുകൂടി മുൻകൂട്ടി കണ്ടാവണം പാർട്ടി നേതൃത്വത്തിനൊപ്പം ഏത് കാര്യത്തിലും ദിലീപിന്റെ രക്ഷകനായി കൂടെ നിൽക്കുന്ന സി പി എമ്മിന്റെ ഉന്നത നേതാവ് ഇപ്പോഴും സംരക്ഷണവുമായി രംഗത്തുള്ളത്. പ്രതി എത്ര ഉന്നതനായാലും നേതൃത്വവുമായി വളരെ അടുത്ത ബന്ധമുള്ള ആളായാലും അറസ്റ്റ് ചെയ്യാതെ നിലവിലെ അനങ്ങാപാറ നയം തുടർന്നാൽ ശക്തമായ പ്രതിഷേധങ്ങൾക്ക് രൂപംനൽകുമെന്ന് രക്ഷിതാക്കളും നാട്ടുകാരും മുന്നറിയിപ്പ് നൽകി.
ജൂലൈ 30ന് അദ്ധ്യാപകൻ അവിടെ അടിച്ചുപൊളിച്ചു കഴിഞ്ഞുകൂടുന്നത് അത്തോളിയിൽനിന്നു വയനാട്ടിൽ ചെന്നവർ നേരിൽ കാണുന്നത്. ഉടൻതന്നെ വിവരം നാട്ടുകാരെയും പൊലിസിനെയും ഇവർ അറിയിക്കുകയായിരുന്നു. പ്രതിയെ അതിവേഗം പിടികൂടട്ടെയെന്ന ആഗ്രഹത്താൽ ഇയാളെക്കുറിച്ചുള്ള വീഡിയോയും സ്ഥലത്തിന്റെ ലൊക്കേഷൻ മാപ്പുമെല്ലാം നൽകിയിരുന്നെങ്കിലും കേസിൽ എന്തെങ്കിലും നടപടി സ്വീകരിക്കാൻ അത്തോളി പൊലിസ് തയാറായില്ലെന്നാണ് ആരോപണം.
അതേസമയം തങ്ങളുടെ സ്റ്റേഷനിൽ ഒരൊറ്റ പോക്സോ കേസും പെന്റിങ്ങില്ലെന്നും പ്രതിയെ പിടികൂടാൻ സാധിക്കാത്തത് മാധ്യമങ്ങളിൽ ആദ്യം തന്നെ വാർത്ത വന്നതിനാലാണെന്നും അത്തോളി സി ഐ പി കെ ജിതേഷ് വ്യക്തമാക്കി. ചാനലുകളിൽ അദ്ധ്യാപകൻ പോക്സോ കേസിൽ പ്രതിയാണെന്നു സ്ക്രോൾ പോയതോടെ ദിലീപ് മുങ്ങുകയായിരുന്നു. വൈകിട്ട് അഞ്ചര മണിക്കാണ് ഇയാൾ വയനാട്ടിലെ റിസോട്ടിലുള്ളതായി ഞങ്ങൾക്ക് വിവരം ലഭിക്കുന്നത്. ഉടൻ വൈത്തിരി പൊലിസിന് ആ വിവരം കൈമാറി. അവർ എത്തുമ്പോഴേക്കും റിസോർട്ട് അടച്ചിരുന്നു. രാവിലെ മുതൽ വൈകുന്നേരം ആറുവരെ മാത്രം പ്രവർത്തിക്കുന്നതാണ് ആ സ്ഥാപനം. പ്രതി ഭാര്യയെയോ, ബന്ധുക്കളേയോ, സുഹൃത്തുക്കളേയോ ഒന്നും വിളിക്കുന്നില്ല. മൊബൈൽ സ്വിച്ച ഓഫ് ചെയ്തിട്ടിരിക്കുന്നതിനാലാണ് കണ്ടെത്താൻ പ്രയാസം നേരിടുന്നതെന്നും അന്വേഷണം ഊർജിതമായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- എടവണ്ണപ്പാറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി അദ്ധ്യാപകർ
- പൂക്കോട് കോളേജിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അനധ്യാപകരും അവിശുദ്ധ കൂട്ടുകെട്ട്
- ജൂനിയർ ഇംഗ്ലീഷ് അദ്ധ്യാപകർക്ക് പുനർനിയമനം നൽകി സർക്കാർ ഉത്തരവ്
- സ്കൂളിനെ ജഗൻ മുൾമുനയിലാക്കിയത് കാൽ മണിക്കൂർ; കൈയിലുണ്ടായിരുന്നത് എയർഗൺ?
- അദ്ധ്യാപകനെ അപമാനിക്കുന്ന വീഡിയോയ്ക്ക് പിന്നിൽ ഗൂഢാലോചന
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍