Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അവൻ വിളിക്കുമ്പോൾ പോകണം; ഞാൻ മാത്രമല്ല എന്റെ നാട്ടിൽ മാത്രം 25 കുട്ടികൾ ഉണ്ടാകും; 15 വയസുകാരനെ മയക്ക് മരുന്ന് നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് മുസ്ലിം ലീഗ് നേതാവ്; സഹായിയും ലീഗുകാരൻ; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; പ്രതികൾക്കായി വലവിരിച്ച് പൊലീസ്

അവൻ വിളിക്കുമ്പോൾ പോകണം; ഞാൻ മാത്രമല്ല എന്റെ നാട്ടിൽ മാത്രം 25 കുട്ടികൾ ഉണ്ടാകും; 15 വയസുകാരനെ മയക്ക് മരുന്ന് നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് മുസ്ലിം ലീഗ് നേതാവ്; സഹായിയും ലീഗുകാരൻ; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; പ്രതികൾക്കായി വലവിരിച്ച് പൊലീസ്

ബുർഹാൻ തളങ്കര

കാസർകോട് : എംഡിഎംഎ നൽകി ബാലനെ ലൈംഗികാതിക്രമത്തിനിരയാക്കിയ ലീഗ് നേതാക്കൾക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. കാസർകോട് മുളിയാർ പഞ്ചായത്തിലെ ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡന്റും മുളിയാർ പഞ്ചായത്ത് രണ്ടാംവാർഡ് അംഗവുമായ എസ് എം മുഹമ്മദ്കുഞ്ഞിക്കും പ്രവർത്തകനായ തയ്ശിക്കുമെതിരെ പോക്സോ കേസിനുപുറമെ അതിക്രമത്തിനുമാണ് കേസെടുത്തത്.

എംഡിഎംഎ നൽകി തൈസീറും മുഹമ്മദ് കുഞ്ഞിയും കുട്ടിയെ പല തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് രണ്ട് പരാതികളാണ് വിദ്യാർത്ഥി പൊലീസിന് നൽകിയത്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിയായ 15 കാരനെ ക്രഷറിൽ വെച്ച് പീനത്തിരയാക്കിയെന്നാണ് 55 കാരനായ ഒരാൾക്കെതിരെയുള്ള കേസ്. എംഎസ് മുഹമ്മദ് കുഞ്ഞിയും തയ്ശി എന്നിവരാണ് പീഡിപ്പിച്ചതെന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത് . തയ്ശിക്കെതിരെ എം ഡി എമ്മുമായി മറ്റൊരു കേസെടുത്തിട്ടുള്ളത്. എംഎസ് മുഹമ്മദ് കുഞ്ഞി മുളിയാർ പഞ്ചയത്തിലെ മുസ്ലിം ലീഗ് പാർട്ടി പ്രസിഡണ്ടും പഞ്ചായത്തിലെ രണ്ടാം വാർഡ് മെമ്പർ കൂടിയാണ് . പൊവ്വൽ ജുമാ മസ്ജിദ് ഭാരവാഹി കൂടിയാണ് .അതേസമയം, വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയ എസ് എം മുഹമ്മദ് കുഞ്ഞി ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ മുളിയാർ ലോകൽ കമിറ്റി ആവശ്യപ്പെട്ടു. നേതാവിനെ സംരക്ഷിക്കുന്നതിന് പകരം രാജിവെപ്പിക്കുകയാണെന്ന് വേണ്ടതെന്നും കമിറ്റി ആവശ്യപ്പെട്ടു.

സംഭവത്തിൽ ആരോപണ വിധേയനായ ജനപ്രതിനിധി കൂടിയായ എസ് മുഹമ്മദ് കുഞ്ഞിയെ പാർട്ടി പ്രസിഡന്റെ സ്ഥനത്ത് നിന്നും പാർട്ടിയുടെയും പോഷക സംഘടനകളുടെയും എല്ലാ ചുമതലകളിൽ നിന്നും നീക്കിയതായി മുസ്ലിം ലീഗ് ജില്ലാ കമിറ്റി ഓഫീസിൽ നിന്ന് അറിയിച്ചു. പള്ളിയിൽ ഭാരവാഹിത്തം നീക്കം ചെയ്തതായി പറയപെടുന്നുണ്ടെങ്കിലും കമ്മിറ്റി ഔദ്യോഗികമായ അറിയിപ്പ് ഒന്നും നൽകിയിട്ടില്ല.

കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ വിഷയം പള്ളിക്കമ്മിറ്റിയിലും നേതാക്കൾക്കിടയിലും ചർച്ച ആയിരുന്നെങ്കിലും ഒതുക്കി തീർക്കാനുള്ള ശ്രമമാണ് നടന്നത്. ഇതിനായി മുസ്ലിംലീഗിലെ മൂന്ന് മുതിർന്ന നേതാക്കൾ പീഡനത്തിനിരയായ വിദ്യാർത്ഥിയുടെ ബന്ധുക്കളെ കണ്ടിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ കഴിഞ്ഞദിവസം ഉച്ചയോടുകൂടിയാണ് വിദ്യാർത്ഥി കുടുംബവും ഞങ്ങളുടെ റിപ്പോർട്ടർ ബുർഹാന്റെ മുന്നിൽ വിഷയം അവതരിപ്പിക്കുന്നത്.

തുടർന്ന് ഇവർ ജില്ലാ പൊലീസ് മേധാവിയെ ബന്ധപ്പെട്ടപ്പോൾ ലഭിച്ച നിർദ്ദേശപ്രകാരം കാസർകോട് വനിതാ സ്റ്റേഷനിൽ എത്തിച്ചു മൊഴി രേഖപ്പെടുത്തുകയും കേസ് ഉടനടി ആദൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി പുലർച്ചെ തന്നെ എഫ് ഐ അർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

വിദ്യാർത്ഥി ഞങ്ങളുടെ റിപ്പോർട്ടർ ബുർഹാൻ തളങ്കരയോട് വെളിപ്പെടുത്തിയ കാര്യം ഞെട്ടിക്കുന്നതാണ്. കുട്ടിയുടെ സംഭാഷണത്തിലെ ചില ഭാഗങ്ങൾ ഇങ്ങനെയാണ്.. 

ചോദ്യം: നിനക്ക് ഈ സാധനം (എം ഡി എം) ആദ്യം തന്നത് എപ്പോഴാണ്.?
എനിക്ക് ആദ്യം സാധനം തന്നത് പത്താം ക്ലാസിൽ പഠിക്കുമ്പോൾ, ഇക്കൊല്ലം ഞാൻ പത്താം ക്ലാസ് പാസായി,

ചോദ്യം: അപ്പോൾ ഒരു കൊല്ലമേ ആയിട്ടുള്ളൂ നിനക്ക് ഈ സാധനം (എം ഡി എം) തന്നിട്ട്?

അതെ

ചോദ്യം : ആദ്യം നീ എവിടുന്നാണ് ഈ സാധനം (എം ഡി എം)ഉപയോഗിക്കുന്നത്?

ഞാൻ തയ്ശിറിന്റെ അടുത്തു നിന്ന് തന്നെ..

ചോദ്യം: അത് നിനക്ക് തന്നപ്പോൾ എങ്ങനെയാണ് നീ ഉപയോഗിച്ചത്?

ഓന് വലിക്കാൻ പറഞ്ഞു ... ഞാൻ മാത്രമല്ല പൗവ്വൽ നാട്ടിലുള്ള ഏകദേശം പിള്ളേർ..

ചോദ്യം: ഏകദേശം പിള്ളാരോ?

എല്ലാവർക്കും അറിയും അവനെ അറിയാത്ത ആരുമില്ല, അവനെതിരെ കേസ് കൊടുക്കാൻ ചിലർ ശ്രമിച്ചതാണ്. അവന്റെ ചങ്ങാതിമാർ തന്നെ കേസ് കൊടുക്കാൻ ശ്രമിച്ചിരുന്നു.. കുട്ടികൾക്കെല്ലാം മയക്കുമരുന്ന് കൊടുക്കുന്നുണ്ട് എന്നറിഞ്ഞപ്പോഴാണ് അതിനു ശ്രമിച്ചത്..

ചോദ്യം : അങ്ങനെ നീ ആദ്യം എങ്ങനെയാണ് വലിച്ചത് മൂക്കിലൂടെയാണോ.. എന്താക്കിയതാണ്.?

മൂക്കിലെ വലിച്ചിട്ടില്ലേ .. വായിൽ കൂടിയാണ് പുക ഉള്ളിലേക്ക് എടുത്തത്.

ചോദ്യം: എന്താണത് വെളുത്തു തരിപോലെ കിടക്കുന്ന സാധനമാണോ?

തരി പോലത്തെ അല്ല; കല്ലു പോലത്തെ സാധനമാണ്..

ചോദ്യം: അത് വായിൽ വെക്കുകയാണോ?

അല്ല ഗ്ലാസ്സിൽ താഴെ ചൂടാക്കി പുക വലിച്ചു കയറ്റുകയാണ്.

ചോദ്യം: അതിനുശേഷം എത്ര പ്രാവശ്യം ഇത് ഉപയോഗിച്ചിട്ടുണ്ടാകും?

കുറച്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ടാകും, അവൻ എന്നെ വേലിപിച്ച് പിന്നെ അതിന് അഡിക്റ്റായി.. പിന്നെ പിന്നെ അവൻ ഭീഷണിപ്പെടുത്താൻ തുടങ്ങി.. അവൻ വിളിക്കുമ്പോൾ പോകണം അതല്ലെങ്കിൽ അങ്ങനെയാകും ഇങ്ങനെയാകും എന്നൊക്കൊ ഭീഷണിപ്പെടുത്തുന്നു ..

ചോദ്യം: ഏകദേശം പൗവ്വൽ പ്രദേശത്തെ പിള്ളേരെ ഒക്കെ ഇവൻ ഇങ്ങനെ ചെയ്തിട്ടുണ്ടോ?

ഞാൻ പറയുന്നത് വിശ്വാസമില്ലെങ്കിൽ വേറെ രണ്ടുപേരുംകൂടി ഈ കാര്യം പറയാൻ തയാറാണ് . വേണമെങ്കിൽ അവരെ നാളെ കൊണ്ടുവരാം. അവരെയും ഇങ്ങനെ തന്നെ ആക്കിയിട്ടുണ്ട്. അത് മാത്രമല്ല പൗവ്വൽ നിന്ന് മാത്രം ഒരു 25 കുട്ടികൾ ഉണ്ടാകും.

ഓഹോ അങ്ങനെയാണോ..

ചോദ്യം: എപ്പോഴാണ് എസ് എം മുഹമ്മദ് കുഞ്ഞിയുടെ അരികിലേക്ക് നിന്നെ കൊണ്ടുപോയത്?

ഒരു രണ്ടുമാസം മുമ്പ്..

ചോദ്യം: എവിടെയാണ് കൊണ്ടുപോയത്?

എസ് എമ്മിന്റെ ഒരു ഫാക്ടറിയിലെക്ക് കൊണ്ടുപോയത്..

ചോദ്യം: അതിന്റെ അകത്തു കൊണ്ടുപോയി തന്നെ എന്തു ചെയ്തു?

അതിനകത്തുകൊണ്ട് പോയിട്ട് ..നിങ്ങൾക്ക് അറിയില്ലേ എന്താണ് ചെയ്തതെന്ന്.. (പറയാൻ ഒരു കുട്ടിക്ക് മടിയാകുന്നു )

ചോദ്യം: കുഴപ്പമില്ല എല്ലാം തുറന്നു പറഞ്ഞോളൂ ?

എന്റെ പാന്റും ഊരി **** അനാവശ്യം ചെയ്തു..

ചോദ്യം: ഇതുപോലെ വേറെയും കുട്ടികളെ ഇയാൾ കൊണ്ടുപോകാറുണ്ടോ?

അത് തയ്സീർ കൊണ്ടു കൊടുക്കുന്നതാണ്...

ചോദ്യം: തയ്‌സിറിന് എസ് മുഹമ്മദ് കുഞ്ഞി കാശു കൊടുക്കുന്നുണ്ടോ?

തയ്‌സിറ് ചോദിച്ചു കാശ് വാങ്ങിക്കും..

ചോദ്യം: നിങ്ങളോട് തയ്‌സിറ് പൈസ വാങ്ങിക്കുമോ?

അവൻ എന്നോട് എട്ടുനൂറ് രൂപ കടം വാങ്ങിച്ചിരുന്നു.. സ്‌കൂൾ വെക്കേഷന് ജോലിക്ക് പോയ പൈസയും അവൻ വാങ്ങിക്കും. അവൻ അതു വലിക്കാം ഇതു വലിക്കാം എന്ന് പറഞ്ഞ് കാശ് വാങ്ങിക്കും.

ചോദ്യം: ഏകദേശം എത്ര കാശ് തയ്‌സിറിന് കൊടുത്തിട്ടുണ്ടാവും.?

ഒരു 5000 രൂപ അടുത്ത കൊടുത്തിട്ടുണ്ടാവും.

ചോദ്യം:: ബാക്കിയെല്ലാം കുട്ടികളോടും ഇങ്ങനെ തന്നെയാണോ?

ആണ്.. ഇത് പോ പിള്ളാര് മാത്രമല്ല.. ബോവിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികൾ ഉണ്ട്.

ചോദ്യം:: ഞാൻ ഒരു കാര്യം തുറന്നു ചോദിക്കട്ടെ മറ്റൊരു വിവരം കിട്ടിയതുകൊണ്ടാണ് ചോദിക്കുന്നത്?
എസ്.എം മുഹമ്മദ് കുഞ്ഞിയല്ലാതെ മറ്റാരെങ്കിലും നിങ്ങളെ ഉപയോഗപ്പെടുത്തിയിടുണ്ടോ?

(സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതുകൊണ്ട് ഇതിന്റെ ഉത്തരം അന്വേഷണം നടക്കുന്നതുകൊണ്ട് തൽക്കാലം വെളിപ്പെടുത്താൻ സാധിക്കില്ല ചിലപ്പോൾ അത് കേസിന് ബാധിച്ചേക്കാം)

ചോദ്യം: അവരെല്ലാം ശാരീരികമായി ഉപയോഗപ്പെടുത്തിയോ?

ആ പെടുത്തി

ചോദ്യം: ഞങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം പൊലീസിനോട് വെളിപ്പെടുത്താൻ തയ്യാറുണ്ടോ?

ഉണ്ട്.

( ഇരയും റിപ്പോർട്ടർ ബുർഹാനും സംസാരിച്ചതിൽ വെളിപ്പെടുത്താൻ സാധിക്കുന്ന ഭാഗങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചത്. അന്വേഷണം നടക്കുന്നതുകൊണ്ട് മറ്റു കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ല)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP